ചേട്ടൻ മരിച്ചിട്ടും ചേട്ടത്തി ജോലി ചെയ്യുന്ന എൻഐടിയിൽ നിന്ന് ആരും അന്വേഷിക്കാൻ എത്തിയില്ല; അനുജൻ അന്വേഷണത്തിൽ കണ്ടെത്തിയത് അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന ചേട്ടത്തിയിലെ ബ്യൂട്ടീഷ്യനെ; ഇല്ലാ ഗർഭത്തിന്റെ കഥ പറഞ്ഞ് അച്ഛന്റേ അമേരിക്കൻ യാത്ര മുടക്കി കൊന്നത് മകൾ ഓർത്തെടുക്കുന്നത് ഞെട്ടലോടെ; മരുമകളുടെ കള്ളക്കളികൾ ആദ്യം കണ്ടെത്തിയത് ടോം തോമസ്; കൂടത്തായിയിലെ കൊലപാതക ചുരുൾ അഴിച്ചത് രണ്ടാം വിവാഹ ശേഷമുള്ള പൊന്നാമറ്റം വീട്ടിലെ താമസം; ജോളിയെ കുടുക്കിയ കഥ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ നീക്കങ്ങളിൽ നിറയുന്നത് ആസൂത്രിത കുറ്റവാളിയുടെ പ്രത്യേകതകൾ. സംശയം തോന്നുവരെ പോലും വിശ്വസിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ജോളിക്ക് കഴിയുമായിരുന്നു. പിതാവ് പൊന്നാമറ്റം ടോം തോമസ് സംശയം പ്രകടിപ്പിച്ചിരുന്നതായി മകൾ റെഞ്ചി പറയുമ്പോൾ തെളിയുന്നത് ജോളിയുടെ അതിസമർത്ഥ നീക്കങ്ങലാണ്. ജോളിയുടെ പെരുമാറ്റവും യാത്രകളുമല്ലാം അദ്ദേഹം മകളെ ധരിപ്പിച്ചിരുന്നു. എന്നാൽ ആർക്കും പിടികൊടുക്കാത്ത നീക്കമായിരുന്നു ജോളിയുടേത്. ഓരോ കൊലപാതകത്തിനും ജോളി അവസരം കാത്തിരിക്കുകയായിരുന്നു. സംശയം ജനിപ്പിക്കാതെയാണ് കാര്യങ്ങൾ ആസുത്രണം ചെയ്തത്.
റെഞ്ചി ഭർത്താവിനൊപ്പം ശ്രീലങ്കയിൽ താമസിക്കുമ്പോഴാണു പിതാവ് ടോം തോമസ് അവിടെ ചെന്നത്യ അന്നാണ് മരുമകളെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞത്. ജോളി ടോം തോമസിനെ വകവരുത്താൻ തീരുമാനമെടുക്കാൻ കാരണം റോയിക്ക് ഇനി സ്വത്ത് നൽകില്ലെന്ന തീരുമാനമായിരുന്നു. തന്റെ സ്വത്തു വിറ്റ് റോയ് തോമസിന്റെ വിഹിതം നൽകിയതിനാൽ ഇനി റോയിക്ക് സ്വത്ത് നൽകില്ലെന്ന് ടോം തോമസ് പറഞ്ഞിരുന്നു. സ്വത്ത് കിട്ടാൻ കാത്തിരുന്ന ജോളിക്ക് ഇത് കനത്ത അടിയായി. ഇതോടെ ടോം തോമസിനെ കൊന്നു. സ്വത്തിന് ഒപ്പം തന്റെ കള്ളത്തരങ്ങൾ കണ്ടെത്തിയോ എന്ന സംശയവും ജോളിക്കുണ്ടായിരുന്നു. കൊലപ്പെടുത്തിയ ആറു പേരേയും അവിഹിത ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ് കൊന്നതെന്ന സംശയവും സജീവമാണ്.
വീട്ടിൽ ആധിപത്യം ഉറപ്പിക്കാനും അധികാരം കൈയിലെടുക്കാനുമാണ് ഭർത്താവിന്റെ അമ്മ അന്നമ്മയെ കൊന്നത്. ടോമിനെ കൊന്നതും സംശയങ്ങൾ അദ്ദേഹത്തിന് ഉണ്ടായതോടെയാണ് റെഞ്ചിയുടെ സഹോദരൻ റോജോ തോമസ് അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. 2008 ജൂെലെയിൽ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാൻ റോജോ തീരുമാനിച്ചിരുന്നു. ഇതിനു പാസ്പോർട്ട് ശരിയാക്കുകയും ചെയ്തു. എന്നാൽ ടോം തോമസിനെ വകുവരുത്താൻ കാത്തുനിന്ന ജോളി ഈ യാത്രയ്ക്ക് ഉടക്കിട്ടു. താൻ ഗർഭിണിയാണെന്നും പ്രസവം കഴിഞ്ഞശേഷം അമേരിക്കയിലേക്കു പോയാൽ മതിയെന്നും ജോളി ടോം തോമസിനോടു പറഞ്ഞു.
ടോം തോമസിനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നാടകം. യാഥാർഥത്തിൽ ജോളി ഗർഭിണിയായിരുന്നില്ല. 2008 ഓഗസ്റ്റ് 26നാണ് ടോം തോമസ് കൊലചെയ്യപ്പെട്ടത്. ഷാജുവിനെ രണ്ടാം വിവാഹം ചെയ്തശേഷവും പൊന്നാമറ്റം വീട്ടിലാണു ജോളി താമസിച്ചിരുന്നത്. ഇതു റോജോ ചോദ്യംചെയ്തിരുന്നു. എന്നാൽ വീടുമാറാൻ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോടും റോജോ ഇക്കാര്യം ആവശ്യപ്പെടിരുന്നു. റോയിയെ കൊന്നതിൽ സംശയം കണ്ടെത്തിയത് ടോം ജോസിന്റെ സഹോദരനായ മാത്യുവാണ്. ഇയാളോടും ടോം തന്റെ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതുകൊണ്ടാണ് റോയി കുളുമുറിയിൽ തളർന്ന് വീണ് മരിക്കുമ്പോൾ മാത്യു സംശയവുമായെത്തിയതും പോസ്റ്റമോർട്ടം ചെയ്യിപ്പിച്ചതും. മാത്യുവിനെ ഇല്ലായ്മ ചെയ്തത് അതുകൊണ്ട് മാത്രമാണ്. ഷാജുവിനെ സ്വന്തമാക്കാനാണ് മകളേയും ഭാര്യ സാലിയേയും കൊന്നു തള്ളിയത്. അങ്ങനെ പ്രതികാരത്തിന്റെ ക്രിമിനൽ മുഖമായി ജോളി മാറുകയാണ്.
എൻ.ഐ.ടിയിൽ അദ്ധ്യാപികയായി ജോലിയുണ്ടെന്നു പറഞ്ഞ് ആദ്യ ഭർത്താവ് റോയ് തോമസിനെയും രണ്ടാം ഭർത്താവ് ഷാജുവിനെയും ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. ചാത്തമംഗലം എൻ.ഐ.ടിയിൽ ജോലിയുണ്ടെന്നാണു റോയിയോടു പറഞ്ഞിരുന്നത്. എന്നാൽ റോയ് മരിച്ചപ്പോൾ എൻ.ഐ.ടിയിൽ നിന്ന് ആരും കാണാൻ വന്നിരുന്നില്ല. റോജോ നടത്തിയ അന്വേഷണത്തിൽ എൻ.ഐ.ടിയിൽ ജോലിയില്ലെന്നും ബ്യൂട്ടി പാർലറിലാണ് ജോലിയെന്നും വ്യക്തമായി. ഇതാണ് പരാതി നൽകാൻ നിർണ്ണായകമായത്. എൻ.ഐ.ടി. അദ്ധ്യാപികയെന്നായെന്ന അവകാശപ്പെട്ടിരുന്ന കൂടത്തായി കേസിലെ പ്രതി ജോളി ഇടയ്ക്ക് എൻ.ഐ.ടി. ക്യാന്റീനിൽ വരാറുണ്ടായിരുന്നെന്നു ക്യാന്റീൻ ജീവനക്കാരൻ. അവസാനമായി കണ്ടത് ആറു മാസം മുമ്പാണെന്നും അറിയിച്ചു. എൻ.ഐ.ടി. അദ്ധ്യാപികയെന്നായിരുന്നു ജോളി ജോസഫ് അവകാശപ്പെട്ടിരുന്നത്. 2002 ലാണ് എൻ.ഐ.ടി. അദ്ധ്യാപികയായി ജോളി സ്വയം പ്രഖ്യാപിച്ചു തുടങ്ങിയത്. രാവിലെ വീട്ടിൽനിന്ന് കാറിൽ പോകുന്ന ജോളി വൈകിട്ടാണു തിരിച്ചെത്താറുള്ളത്.
എൻ.ഐ.ടിയിലെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കാൻ ജോളിയെ സഹായിച്ചത് ആരെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. എൻ.ഐ.ടി. ക്യാമ്പസിൽ ജോളിയെ കണ്ടിരുന്നതായി പലരും മൊഴി നൽകിയിട്ടുണ്ട്. എൻഐടി അദ്ധ്യാപികയെന്ന പേരിൽ 17 വർഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരിൽ ജോളി ഒരു വർഷം വീട്ടിൽ നിന്നു പോയിരുന്നു. മൂത്ത മകൻ ജനിച്ചതിനു ശേഷമായിരുന്നു ഇത്. ഈ സമയത്ത് വീട്ടിലുള്ളവർ ചേർന്നാണു കുട്ടിയെ നോക്കിയിരുന്നത്. എന്നാൽ ജോളിക്ക് ബിഎഡ് ബിരുദം ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
2002 മുതലാണ് ജോളി എൻഐടിയിൽ അദ്ധ്യാപികയെന്ന പേരിൽ വീട്ടിൽ നിന്നു പോയിത്തുടങ്ങിയത്. എൻഐടിയിൽ കൊമേഴ്സ് അദ്ധ്യാപികയാണെന്നായിരുന്നു ഭർത്താവിനെയും ബന്ധുക്കളെയു ധരിപ്പിച്ചത്. എൻഐടിയുടെ വ്യാജ തിരിച്ചറിയിൽ കാർഡും ഇവർ നിർമ്മിച്ചിരുന്നു. രാവിലെ കാറിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരൻ അമേരിക്കയിൽ നിന്നു നാട്ടിലെത്തിയിരുന്നു. എൻഐടിയിൽ സമരം നടക്കുകയാണെന്നും താൽക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓർക്കുന്നു. ജോലി കൂടി നഷ്ടമായാൽ ബുദ്ധിമുട്ടാകുമെന്നും അതിനാൽ സ്വത്തുക്കൾ തനിക്കു നൽകണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എൻഐടിയിൽ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി. ഈ കാര്യം ജോളിയോടു ചോദിച്ചപ്പോൾ റോജോയോടു ജോളി കയർത്തു.
മരണപരമ്പരകൾക്കു ശേഷം ജോളിയെ പുനർവിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവർ എൻഐടിയിൽ അദ്ധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്ഡി ചെയ്യുന്നതിനാൽ ഇപ്പോൾ എൻഐടിയിൽ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്. ജോളി മുക്കത്തുള്ള ഒരു ബ്യൂട്ടി പാർലറിലാണ് ജോലി ചെയ്തിരുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞത്. താമരശ്ശേരിയിലെ ഒരു വ്യക്തി എൻഐടിയിലെത്തിയപ്പോൾ ജോളിയെ വിളിക്കുകയും 10 മിനിറ്റിനുള്ളിൽ ജോളി അവിടെയത്തുകയും ചെയ്തതായി പൊലീസിനോടു പറഞ്ഞു. എൻഐടിയുമായുള്ള ജോളിയുടെ ബന്ധം എന്താണെന്നു കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
എൻഐടിയിൽ ജോലി ഉണ്ടായിരുന്നതായി പറഞ്ഞതു കള്ളമാണെന്നു പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണു മനസ്സിലായത്. പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പരസ്പര വിരുദ്ധമായാണ് ഉത്തരം പറഞ്ഞത്. നിൽക്കക്കള്ളിയില്ലാതെയാണ് ഒടുവിൽ ജോലിയുണ്ടെന്നു പറഞ്ഞതു തട്ടിപ്പാണെന്നും യഥാർഥത്തിൽ ബ്യൂട്ടി പാർലറായിരുന്നു ജോലിയെന്നും സമ്മതിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍