വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മലക്കപ്പറായിലെ വൈദ്യുതിക്കാലിൽ ഇടിച്ച് മറിഞ്ഞത് മുൻ എംപി നൽകിയ ബസ്; ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യം ചർച്ചയാക്കി ഇരിങ്ങാലക്കുടക്കാർ; വെട്ടിലാകുന്നത് ക്രൈസ്റ്റ് കോളേജ്; അപകടം കൊണ്ടു പോയത് ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന പഠന മികവിനെ; ആൻസി വർഗ്ഗീസ് നാടിന്റെ നൊമ്പരമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇരിങ്ങാലക്കുട: പഠന മികവിനൊപ്പം മികച്ച സംഘാടക കൂടിയായിരുന്നു ആൻസി വർഗീസ്. ക്രൈസ്റ്റ് കോളജിലെ ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക് ഒന്നാം വർഷ വിദ്യാർത്ഥിയായ പുല്ലൂർ ഊരകം പൊഴോലിപറമ്പിൽ ആൻസി പഠനത്തിന്റെ ഭാഗമായി മലക്കപ്പാറയിൽ നടന്ന ഗ്രാമീണ സഹവാസ ക്യാംപിൽ പങ്കെടുത്ത ആവേശത്തിലായിരുന്നു തിരിച്ചു മടങ്ങിയത്. ഇതിനിടെയാണ് വില്ലനായി അപകടമെത്തിയത്.
ആൻസിയുടെ അപകടമരണം ക്രൈസ്റ്റ് മാനേജ്മെന്റിനേയും പ്രതിസ്ഥാനത്ത് നിർത്തുകയാണ്. സംഭവം നടന്ന് രണ്ടു ദിവസം ആയിട്ടും ഡ്രൈവറുടെ ലൈസൻസിനെ കുറിച്ച് ദുരൂഹത തുടരുകയാണ്. ബസ് മറിഞ്ഞപ്പോൾ, ഡ്രൈവറും കൂടെ ഉണ്ടായിരുന്ന പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടി ആയ വ്യക്തിയും സംഭവ സ്ഥലത്ത് നിന്ന് മുങ്ങാൻ നോക്കിയെന്നും ആക്ഷേപമുണ്ട്. നാട്ടുകാർക്ക് സംശയം തോന്നി ചോദിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സമ്മർദ്ദത്തിൽ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അവിടെ ലൈസൻസ് കൊടുത്തിട്ടുണ്ട്. പക്ഷെ ആ ലൈസൻസ് വ്യാജം ആണെന്നാണ് ആക്ഷേപം. കൂടാതെ ഡ്രൈവറുടെ ക്രിമിനൽ പാശ്ചാത്തലവും ചർച്ചയാകുന്നുണ്ട്.
മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്ത്, ഒതുക്കി തീർക്കുവാൻ ഇരിങ്ങാലക്കുടയിലെ സിപിഎം നേതൃത്വവും, ക്രൈസ്റ്റ് മാനേജ്മെന്റും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഡ്രൈവറുടെ കയ്യ് ഒടിഞ്ഞു, ഒളിവിൽ ആണ് എന്നീ പ്രചരണങ്ങൾ നടത്തുകയാണ്. ഇതൊരു യാദൃശ്ചികമായ മരണമോ അതോ അധികാരികളുടെ വിട്ടുവീഴ്ച/അഴിമതി നിലപാടിൽ മനഃപൂർവം കുരുതി കൊടുത്ത ജീവനോ? എന്ന സംശയം പ്രാദേശിക പത്രങ്ങളും ചർച്ചയാകുന്നുണ്ട്. ക്രൈസ്റ്റ് കോളേജിന് മുൻ എംപി കൊടുത്ത ബസാണ് അപകടത്തിൽ പെട്ടത്. ബസ് കൊടുക്കുമ്പോൾ ക്രൈസ്റ്റ് മാനേജ്മെന്റ് ആയി ഉണ്ടായ ഡീൽ എന്താണെന്നാണ് ഉയരുന്ന ചോദ്യം.
ഭരിക്കുന്ന പാർട്ടിയുടെ ആൾ ആ ബസിന്റെ ഡ്രൈവർ ആയി വന്നത് ആരുടെ സമ്മർദത്തിലെന്ന ചോദ്യവും ഉയരുന്നു. ഇനി എഫ് ഐ ആർ ഇടുമ്പോൾ ഡ്രൈവറുടെ പേര് മാറുമോ? അപകടം നടക്കുമ്പോൾ ഡ്രൈവറുടെ സഹായി ആയി ബസിൽ കൂടെ ഉണ്ടായിരുന്ന ആൾ ആരാണ്? ബസിന്റെ ഡ്രൈവർക്ക് ഹെവി വെഹിക്കിൾ ഓടിക്കാൻ വേണ്ട ലൈസൻസ് ഉണ്ടോ? ഹെവി ലൈസൻസ് കിട്ടി 10 വർഷം കഴിഞ്ഞാലെ സ്കൂൾ/കോളേജ് ബസുകൾ ഓടിക്കാൻ പാടൂ എന്ന നിയമം കാറ്റിൽ പറത്താൻ ആരെങ്കിലും ഒത്താശ ചെയ്തിരുന്നോ? എന്നീ ചോദ്യങ്ങളും ഉയരുന്നു. ഏതായാലും ആൻസി വർഗീസിന്റെ മരണത്തിലെ ദുരൂഹത ചർച്ചയാക്കാൻ വിദ്യാർത്ഥി സംഘടനകൾ പോലും എത്തുന്നില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലം എസ് എഫ് ഐ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.
ചെറുപ്പം മുതൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക സേവന പ്രവർത്തനങ്ങളിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന ആൻസിയുടെ അവസാന നാളുകൾ പെരുമ്പാറ ആദിവാസി കോളനിയിലായിരുന്നു. കഴിഞ്ഞ ചെവ്വാഴ്ചയാണ് ഗ്രാമീണ സഹവാസ ക്യാംപിന്റെ ഭാഗമായി മലക്കപ്പാറയിലെത്തിയത്. ചെറുപ്പം മുതൽ ഊരകം പള്ളിയിലെ സിഎൽസി സംഘടനയിലെ സജീവ പ്രവർത്തകയാണ്. പള്ളിയുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സിഎൽസി നടത്തിയ മെഗാ മാർഗംകളിയുടെയും ഓണത്തിന് നടത്തിയ തിരുവാതിരക്കളിയുടെയും പ്രധാന സംഘാടക കൂടിയായിരുന്നു ആൻസി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച ആൻസി സാമൂഹിക സേവനത്തിലെ താൽപര്യം മൂലമാണ് എംഎസ്ഡബ്ല്യു എടുത്തത്.
പെരുമ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപം ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പാതയിലെ കുഴിയിൽ പെട്ട് ബസ് മറിയുകയായിരുന്നു. ആദിവാസി മേഖലയിൽ 5 ദിവസത്തെ സഹവാസ ക്യാംപിനു ശേഷം മലക്കപ്പാറയിൽനിന്നു ചാലക്കുടി ഭാഗത്തേക്കു പുറപ്പെട്ട സംഘത്തിൽ 20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ അകപ്പെട്ട വിദ്യാർത്ഥിനിയെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും പൊലീസും ചേർന്നു പുറത്തെടുത്ത് വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ സജന, സോഫി, നവ്യ, അക്ഷ, ജെസ്മി, ഗ്രീഷ്മ എന്നിവരെ മലക്കപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടിയിലെ ആശുപത്രിയിലേക്കു മാറ്റി. ശ്രുതി, മോൻസി, അഖില, ജിനോ, രശ്മി, ശ്രീലക്ഷ്മി, ജോസ്മി, പി.എസ്. ഗ്രീഷ്മ, അലീഷ, സൈജിത്ത്, വിഷ്ണു തുടങ്ങിയവർ വാൽപ്പാറ ഉരുളിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് വൈദ്യുതിക്കാലിൽ ഇടിച്ച് മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ച ആൻസിയുടെ കഴുത്തിന് താഴോട്ടുള്ള ഭാഗം ബസിന്റെ അടിയിൽപ്പെട്ടുപോയി. നാട്ടുകാരും വിനോദസഞ്ചാരികളും വടംകെട്ടി ബസ് പൊക്കിയാണ് ആൻസിയെ പുറത്തെടുത്തത്. ബസിന്റെ ചില്ലുകൾ തകർത്താണ് അകത്തുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ചാലക്കുടിയിലേക്ക് 80 കിലോമീറ്റർ ദൂരമുള്ളതിനാൽ പരിക്കേറ്റവരെ മലക്കപ്പാറയ്ക്കടുത്ത് ടാറ്റാ കമ്പനിയുടെ ഉരുളിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആൽവിനാണ് ആൻസിയുടെ സഹോദരൻ.
Stories you may Like
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
- കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍