Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലീങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ച് നിർബന്ധിത വന്ധീകരണം നടത്തി അധികൃതർ; യുവതികളെ ബലാത്സംഗം ചെയ്യുന്നത് പതിവ് കാഴ്ച; കണ്ണ് കെട്ടി കൈകാലുകൾ ബന്ധിച്ച് കൂട്ടിലടച്ച ദൃശ്യങ്ങൾ പുറത്ത്; റോഹിൻഗ്യകളുടെ പേരിൽ കണ്ണീരൊഴുക്കുന്നവർ ആരും എന്തേ ചൈനയിൽ നടക്കുന്നതൊന്നും അറിയുന്നില്ല....?

മുസ്ലീങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ച് നിർബന്ധിത വന്ധീകരണം നടത്തി അധികൃതർ; യുവതികളെ ബലാത്സംഗം ചെയ്യുന്നത് പതിവ് കാഴ്ച; കണ്ണ് കെട്ടി കൈകാലുകൾ ബന്ധിച്ച് കൂട്ടിലടച്ച ദൃശ്യങ്ങൾ പുറത്ത്; റോഹിൻഗ്യകളുടെ പേരിൽ കണ്ണീരൊഴുക്കുന്നവർ ആരും എന്തേ ചൈനയിൽ നടക്കുന്നതൊന്നും അറിയുന്നില്ല....?

മറുനാടൻ മലയാളി ബ്യൂറോ

സോൾ: ചൈനയിൽ മുസ്ലീങ്ങൾക്ക് നേരെ മനുഷ്യത്വരഹിതവും പൈശാചികവുമായ അടിച്ചമർത്തലുകളും പീഡനങ്ങളും അരങ്ങേറുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നിന്നും രക്ഷപ്പെട്ട് വിദേശരാജ്യങ്ങളിൽ അഭയം പ്രാപിച്ച യുവതികളിൽ ചിലരാണ് ഈ ദുരന്ത സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ് വിലപിക്കുന്നത്. ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തിൽ മുസ്ലീങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടച്ച് നിർബന്ധിത വന്ധീകരണം നടത്തുകയാണ് ചൈനീസ് അധികൃതരെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇവിടെ യുവതികളെ ബലാത്സംഗം ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇത് സ്ഥിരീകരിക്കുന്ന കണ്ണ് കെട്ടി കൈകാലുകൾ ബന്ധിച്ച് കൂട്ടിലടച്ച ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുമുണ്ട്. മ്യാന്മാറിൽ റോഹിൻഗ്യ മുസ്ലീങ്ങൾ ബുദ്ധമത വിശ്വാസികളുടെ പീഡനങ്ങൾക്ക് ഇരയാകുന്നതിന്റെ പേരിൽ കണ്ണീരൊഴുക്കുന്നവർ ആരും എന്തേ ചൈനയിൽ നടക്കുന്നതൊന്നും അറിയുന്നില്ല....? എന്ന പ്രസക്തമായ ചോദ്യവും ഇതിനെ തുടർന്ന് ഉയരുന്നുണ്ട്. റോഹിൻഗ്യകൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന പുരോഗമന ചിന്തക്കാരൊന്നും ചൈനയുടെ മുസ്ലിംപീഡനത്തെ എതിർക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

പടിഞ്ഞാറൻ ചൈനയിലെ സിൻജിയാൻഗിലെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് നൂറ് കണക്കിന് മുസ്ലിം തടവുപുള്ളികളെ കൈകാലുകൾ ബന്ധിച്ച് കണ്ണുകൾ കെട്ടി പീഡിപ്പിച്ച് കൊണ്ട് പോകുന്ന ഫൂട്ടേജ് അടുത്തിടെ പുറത്ത് വന്നത് ഇതിനുള്ള തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. സിൻജിയാൻഗിലെ ഡിറ്റെൻഷൻ സെന്ററുകളിൽ ഒരു മില്യണോളം എത്നിക് ഉയ്ഗറുകളും മറ്റ് മുസ്ലീങ്ങളും നരകയാതനകൾ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് യുഎൻ എക്സ്പർട്ടുകളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്. എന്നാൽ മുസ്ലീങ്ങളെ തീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കാനും അവരിൽ പുതിയ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ട്രെയിനിങ് സെന്ററുകളാണ് ഇവയെന്നാണ് ചൈന ഇതിനെ ന്യായീകരിച്ചിരിക്കുന്നത്.

എന്നാൽ ഈ മനുഷ്യത്വരഹിത നടപടികളിലൂടെ രാജ്യത്തെ മുസ്ലിം ജനസംഖ്യ വെട്ടിച്ചുരുക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് അവിടുന്ന് രക്ഷപ്പെട്ടെത്തിയ സ്ത്രീകളും പ്രാദേശിക റൈറ്റ്സ് ഗ്രൂപ്പുകളും ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകരച്ച് തേക്കുന്നത് സർവസാധാരണമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ കുറിച്ച് വെളിപ്പെടുത്തിയ ഒരു ചൈനീസ് വിദ്യാർത്ഥിനിയാണ് റുഖിയ പെർഹാറ്റ്. 2009ലായിരുന്നു റുഖിയ അറസ്റ്റിലായി നാല് വർഷം തടവറയിലായത്. തുടർന്ന് തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഈ വിദ്യാർത്ഥിനി.

ചൈനയിൽ 35 വയസിന് താഴെയുള്ള ഏത് യുവാവും യുവതിയും ലൈംഗികപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയമാകുമെന്നാണ് വാഷിങ്ടൺ പോസ്റ്റിനോട് റുഖിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരംകോൺസൻട്രേഷന് ക്യാമ്പുകളിൽ മറ്റ് ജയിലുകളിലുള്ളതിനേക്കാൾ ബലാത്സംഗമേറെയാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ട മറ്റൊരു യുവതി വെളിപ്പെടുത്തുന്നത്. ഇത്തരം ക്യാമ്പുകളിലുള്ള യുവതികളെ ക്യാമ്പ് ഗാർഡുമാർ തലയിൽ ഭാരം ചുമപ്പിച്ച് നിലത്ത് കൂടെ വലിച്ചിഴച്ച് കൊണ്ടു പോയി രാത്രിയിലുടനീളം ബലാത്സംഗം ചെയ്യുന്നത് പതിവാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നത്.

മുസ്ലിം സ്ത്രീകളെ വന്ധീകരിക്കുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ അതിനായുള്ള ഡിവൈസുകൾ സ്ഥാപിക്കുന്നത് പതിവാകുന്നുവെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. ഗർഭിണികളായ മുസ്ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ക്രൂരമായി ഗർഭച്ഛിദ്രത്തിന് വിധേയമാക്കുന്നതും സ്ഥിരം സംഭവങ്ങളാണ്. തന്റെ ഗർഭപാത്രം അനസ്തേഷ്യ പോലും നൽകാതെ ഒഫീഷ്യലുകൾ മുറിച്ചെടുത്തെന്നാണ് 38കാരിയായ ഗൽസിറ മോഗ്ഡിൻ വെളിപ്പെടുത്തുന്നത്. അവസാനം ഇവിടെ നിന്നും പലായനം ചെയ്ത ഈ സ്ത്രീ കസാക്കിസ്ഥാനിൽ അഭയം തേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP