വളച്ചൊടിക്കപ്പെടുന്ന വാർത്തകളും വാസ്തവവിരുദ്ധമായ ബ്രേക്കിങ് ന്യൂസുകളും കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന പൊതുസമൂഹവും കാണാതെ പോകുന്ന കണ്ണുനീർ, കേൾക്കാതെ പോകുന്ന നിലവിളികൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
ചില വാർത്തകൾ കാണുമ്പോൾ, വായിക്കുമ്പോൾ മനസ്സ് പറയും വാസ്തവവിരുദ്ധമാണ് ഉള്ളടക്കമെന്ന്. അത്തരത്തിൽ മനസ്സ് ആവർത്തിച്ചു പറഞ്ഞ ഒന്നായിരുന്നു ന്യുമോണിയ ബാധിച്ചു മരിച്ച ദിയമോളുടെ അമ്മ രമ്യയെ കുറിച്ചുള്ള വാർത്ത. ചില തല്ലുകൾക്ക് കടലോളം സ്നേഹഞ്ഞിന്റെ, കുന്നോളം വാത്സലൃത്തിന്റെ, ഭൂമിയോളം കരുതലിന്റെ അമ്മകഥകൾ പറയാനുണ്ടാകും. ഇവിടെയും അതാണ് സംഭവിച്ചത്. രോഗബാധിതയായി ഭക്ഷണം കഴിക്കാതിരുന്ന കുഞ്ഞിനെ വടിയെടുത്ത് ആ അമ്മ തല്ലിയത് പകയോ വൈരാഗ്യമോ കൊണ്ടായിരുന്നില്ല. മറിച്ച് അസുഖത്തിന്റെയും മരുന്നുകളുടെയും തളർച്ചയ്ക്കിടെ ഭക്ഷണം കൂടി കഴിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന അപകടത്തെ കുറിച്ചുള്ള ആകുലത കാരണമായിരുന്നു. ഒരമ്മയുടെ അമിതമായ ഉത്കണ്ഠയും പേടിയും കാരണമുണ്ടായ മാനസികവ്യാപാരം മാത്രമായിരുന്നു ആ തല്ലുകൾ. കുഞ്ഞ് മരിച്ച വാർത്തയറിഞ്ഞ് കുഴഞ്ഞുവീണ മാതാവ് സ്വപ്നത്തിൽ പോലും കരുതികാണില്ല മാധ്യമങ്ങൾക്ക് താനും തന്റെ പൊന്നോമനയുടെ മരണവും കാണാക്കഥകളുടെ ചാകരയാണെന്ന ഇന്നിന്റെ സത്യം.
എത്ര പെട്ടെന്നാണ് ഒരുവൾ സമൂഹത്തിനു മുന്നിൽ നിന്ദ്യയായത്. എത്ര വേഗത്തിലാണ് അവളുടെ ഗർഭപാത്രം ശപിക്കപ്പെട്ടതായത്. അതിലുമൊക്കെ എത്രയോ വേഗത്തിലാണ് അവളിലെ മാതൃത്വം ചവിട്ടിയരയ്ക്കപ്പെട്ടത്. സമൂഹത്തിൽ ഉന്നതയല്ലാത്തതിനാൽ അവളുടെ പേരും മേൽവിലാസവും അച്ചടിമഷി പുരണ്ടു. പ്രശസ്തരായ അച്ഛനും അമ്മയും ഇല്ലാത്തതിനാൽ അവളുടെ ചിത്രങ്ങൾ കാണിക്കാൻ മാധ്യമങ്ങളും ചാനലുകളും മത്സരിച്ചു. ചിത്തഭ്രമത്തിന്റെ സേഫ്സോണുമായി ആരും അവളെ ന്യായീകരിക്കാൻ മിനക്കെട്ടില്ല. പീഡനമെന്നും സ്ത്രീ നടത്തിയ കൊലയെന്നും കേട്ടാലുടനെ തന്നെ കയറെടുക്കുന്ന മാധ്യമപ്രവർത്തകർ ആ വാർത്തയിൽ എത്രമാത്രം ശരിയുണ്ടെന്നു മനസ്സിലാക്കാതെ പ്രതിയുടെ ചിത്രവും കുടുംബചരിത്രവും പീഡനവിവരങ്ങളും എരിയും പുളിയും ചേർത്തു ചൂടോടെ വിളമ്പാൻ മത്സരിക്കും. പക്ഷേ ഈ മാത്സര്യബുദ്ധി എല്ലാപേരുടെയും കാര്യത്തിൽ ഉണ്ടാവില്ല. പണത്തിന്റെയും പദവിയുടെയും രാഷ്ടീയപിൻബലത്തിന്റെയും തുലാസ്സിൽ വച്ച് അളക്കുമ്പോൾ ഏറ്റക്കുറച്ചിലുകൾ നോക്കിയാണ് പേരും ചിത്രവും അച്ചടിച്ചുവരുന്നത്. ചിലരുടെ കാര്യത്തിൽ വല്ലാതെ പത്രധർമ്മം നോക്കുന്നവർ പാവങ്ങളുടെ കാര്യം വരുമ്പോൾ ഒക്കെയും മറക്കും
കാമുകന്റെ ആക്രമണത്തിൽ തലയോട്ടി തകർന്ന മകനുമായി ആശുപത്രിയിലെത്തിയ ഒരമ്മയുടെ മാനസികനില സി സിടി വി ദൃശ്യങ്ങളിലൂടെ നമ്മൾ കണ്ടിരുന്നു. കൺമുമ്പിൽ സ്വന്തം ചോര പിടഞ്ഞുകരയുമ്പോഴും പൊതുസമൂഹത്തിനു മുന്നിൽ കാമുകനെ സുരക്ഷിതനാക്കാൻ ശ്രമിച്ച ഒരുവളുടെ വ്യഗ്രതയായിരുന്നില്ല രമ്യയെന്ന അമ്മയ്ക്കുണ്ടായിരുന്നത്. മകൾക്ക് പനി തുടങ്ങിയതുമുതൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ തേടിയ ഒരമ്മയായിരുന്നു അവൾ. കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയിൽ കുഴഞ്ഞുവീണുപോയ ഒരു പാവം അമ്മ. എന്നിട്ടും കുഞ്ഞിന്റെ ശരീരത്തിൽ കണ്ട പാടുകളുടെ പേരിൽ പ്രബുദ്ധകേരളം അവളെ നികൃഷ്ടയായൊരു അമ്മയായി വിലയെഴുതി. അല്ലെങ്കിലും കാള പെറ്റെന്നുകേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവം മലയാളിയുടെ സ്വഭാവവൈചിത്ര്യമായി മാറിയിട്ട് കാലങ്ങളായല്ലോ.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ കുഞ്ഞിന്റെ മരണകാര്യം വ്യക്തമായെങ്കിലും ആ മണിക്കൂറുകളിൽ ആ അമ്മ അനുഭവിച്ച മാനസികവ്യഥയ്ക്ക് നമ്മൾ കൂടി ഉത്തരവാദികളല്ലേ? അമ്മ അടിച്ചിട്ട് നാല് വയസ്സുകാരി മരിച്ചു, അമ്മ എന്നും കുട്ടിയെ അടിക്കുമായിരുന്നു, ഇങ്ങനെ ദ്രോഹിക്കുമെന്നു ഞങ്ങൾ കരുതിയില്ലായെന്നൊക്കെ മിനിട്ടുകൾ ഇടവിട്ട് ഇവിടുത്തെ മാധ്യമങ്ങളും ചാനലുകളും റേറ്റിങ് ലക്ഷ്യമാക്കി വാർത്തകൾ പടച്ചുവിടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം ഇവിടുത്തെ എത്ര മാധ്യമങ്ങളും ചാനലുകളും സോഷ്യൽമീഡിയാ തൊഴിലാളികളും ആ അമ്മയോട് മാപ്പ് പറഞ്ഞു? ഈ റിപ്പോർട്ട് കിട്ടാൻ വൈകിയിരുന്നെങ്കിൽ എത്ര നാൾ മാമാമാധ്യമങ്ങൾ ഈ മരണവും ഈ ദുഷ്ടയായ അമ്മയുടെ കഥയും ആവർത്തിച്ചു എരിവും പുളിയും ചേർത്ത് ആഘോഷിക്കുമായിരുന്നു? ബ്രേക്കിങ് ന്യൂസായി ഈ വാർത്ത ആഘോഷിച്ച മാമാമാധ്യമങ്ങൾ പിന്നീടെന്തുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആ അമ്മയുടെ കണ്ണുനീരും പ്രൈംടൈമിൽ കാണിക്കുന്നില്ല?
സത്യസന്ധമായ വാർത്തകളിലൂടെ സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾക്കു തിരികൊളുത്തിയ ഒരു മാധ്യമസംസ്കാരം നമുക്കുണ്ടായിരുന്നു. ഇന്നത് വെറും കേട്ടുകേൾവി മാത്രമായി അവശേഷിക്കുന്നു. ആരാണ് അതിനു കാരണക്കാർ? ഒരുപരിധി വരെ നമ്മളും അതിന്റെ കാരണക്കാർ തന്നെയല്ലേ.?.നേരിന്റെ വഴിയിൽ നടന്നിരുന്ന മാധ്യമങ്ങൾക്ക് ഇന്ന് വേണ്ടത് കുത്തഴിഞ്ഞ മസാലക്കഥകളും അതുവഴിയുള്ള റേറ്റിങ്ങും മാത്രമല്ലേ..? കാള പെറ്റെന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മാധ്യമപ്രവർത്തകരുടെ പ്രവൃത്തി മൂലം മാനാഭിമാനങ്ങൾ അടിയറവുവച്ച എത്രയേറെ മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്നറിയുമോ? വളച്ചൊടിക്കപ്പെടുന്ന വാർത്തകൾ ഒരുപാട് നിരപരാധികളുടെ കണ്ണുനീർ വീണവയാണ്.
വേട്ടക്കാരനായി പത്രക്കാർ അവരോധിക്കുന്ന പലരും പലപ്പോഴും നിരപരാധികൾ ആകുന്നുണ്ട്. അവരിൽ ചിലർ ആത്മവിശ്വാസം വീണ്ടെടുത്തു ജീവിതം പഴയത് പോലെ തിരികെ പിടിക്കും. ചിലരാകട്ടെ താളം തെറ്റിയ ജീവിതവുമായി മുന്നോട്ടുപോകും. വേറെ ചിലരാകട്ടെ ജീവിതം തന്നെ മടുത്തു മരണത്തെ വരിക്കും. അപ്പോഴും നമ്മളോ പുതിയ വാർത്തകളിലെ എരിവും പുളിയും തേടും. എത്രത്തോളം മസാലചേർക്കാമോ അത്രയ്ക്കും റേറ്റിങ്ങും കൂടും. നിറവും പണവും ജാതിയും നോക്കി വാർത്ത നൽകുന്ന മാധ്യമവേശ്യകളെ ഒറ്റക്കെട്ടായി ബഹിഷ്കരിക്കേണ്ട സമയം ആഗതമായിരിക്കുന്നു. അപ്രധാനവാർത്തകൾക്ക് അനാവശ്യഹൈപ് കൊടുത്തു അവതരിപ്പിക്കുന്ന ഈ പ്രവണത മാധ്യമങ്ങൾ എന്നവസാനിപ്പിക്കുന്നുവോ അന്നേ മാധ്യമധർമ്മം അവകാശപ്പെടാൻ മാധ്യമസമൂഹത്തിനു കഴിയൂ. അതുപോലെതന്നെ നമ്മളും ഇത്തരം മഞ്ഞപത്ര നിലവാരമുള്ള വാർത്തകൾക്ക്കണ്ണും കാതും നല്കാതിരുന്നാൽ ഈ പ്രവണത താനേ മാറിക്കൊള്ളും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍