അദ്ധ്യാപകർ വരാതായതോടെ എല്ലാറ്റിന്റെയും കൺട്രോൾ കുട്ടികൾക്ക്; വിധിനിർണയത്തിന് ആളില്ലാതായതോടെ തമ്മിലടിയും കൂട്ടപ്പൊരിച്ചിലും; സബ് ജില്ലാ കായികമേളയ്ക്ക് അറിയിപ്പ് ലഭിച്ചത് ഇന്നലെ രാത്രി; എല്ലാ ഇനങ്ങളും ഒരുമിച്ച് തുടങ്ങിയപ്പോൾ ഏതിൽ പങ്കെടുക്കണമെന്ന് അറിയാതെ വിദ്യാർത്ഥികൾ; കായികാധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതോടെ സംസ്ഥാന സ്കൂൾ കായികമേളയും കുളമാകുമെന്ന് സംശയം
എം മനോജ് കുമാർ
പാലോട്: ചരിത്രത്തിലാദ്യമായി സ്കൂൾ കായികമേള നടത്തിപ്പ് പ്രതിസന്ധിയിലാകുന്നു. സബ് ജില്ലാ കായികമേളകൾ ഇപ്പോൾ സംസ്ഥാന തലത്തിൽ തന്നെ ആരംഭിച്ചിരിക്കെ പ്രതിസന്ധി നിലവിൽ രൂക്ഷമാവുകയാണ്. കായികാധ്യാപകർ ചട്ടപ്പടി സമരം തുടരുന്നത് കാരണമാണ് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്. സംസ്ഥാന സ്കൂൾ കായികമേള നവംബർ 14 മുതൽ 17 വരെ കണ്ണൂരിൽ നടത്താനാണ് തീരുമാനം. നവംബറിൽ തന്നെയാണ് ദേശീയ സ്കൂൾ കായികമേളയും നടക്കാനിരിക്കുന്നത്. എന്നാൽ കായികാധ്യാപക സമരം എല്ലാം കുഴയ്ക്കുന്ന ലക്ഷണമാണ്. ദേശീയ കായികമേളയ്ക്കായുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കണമെങ്കിൽ ഉപജില്ലാ, റവന്യൂ ജില്ലാ, സംസ്ഥാന കായികമേളകൾ നടത്തേണ്ടതുണ്ട്. എന്നാൽ കായികാധ്യാപകർ സഹകരിക്കുന്നില്ല. ഇത് തന്നെയാണ് ഇന്നു നടക്കുന്ന പാലോട് സബ് ജില്ലാ കായികമേളയിലും കണ്ടത്.
സംസ്ഥാന കായിക മേളയ്ക്ക് മുന്നോടിയായി നടത്തേണ്ട ഉപജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങൾക്കാണ് ഇപ്പോൾ അരങ്ങ് ഒരുങ്ങുന്നത്. ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമായാണ് ഈ കായിക മത്സരങ്ങൾ മുന്നോട്ടു നീങ്ങുന്നത്. സബ് ജില്ലാ കലോത്സവം കഴിഞ്ഞാണ് റവന്യൂ ജില്ലാ കായികമേള നടക്കേണ്ടത്. ഇന്നു പാലോട് സബ് ജില്ലാ കായികമേള നടക്കുമ്പോൾ നാളെ തന്നെ റവന്യൂ ജില്ലാ കായികമേളയും നടക്കുകയാണ്. അത് കഴിഞ്ഞാണ് ജില്ലാ തല മത്സരങ്ങൾ വരുന്നത്. അത് കഴിഞ്ഞു സംസ്ഥാന മത്സരങ്ങളും. പക്ഷെ ഇന്നു പാലോട് സബ് ജില്ലാ മത്സരം നടക്കുകയാണെന്ന് ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് അറിയിപ്പ് കിട്ടുന്നത്. പാലോട് എഇഒയാണ് അറിയിപ്പ് നൽകേണ്ടത്. നല്കിയതും. കായികമേളയായതിനാൽ വിപുലമായ ഒരുക്കങ്ങൾ വേണ്ട പരിപാടിയാണ് നടക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തവും ഇതിനു പിന്നിലുണ്ട്.
സാധാരണ ഗതിയിൽ കായികമേളകൾക്ക് ഒരുക്കങ്ങൾക്ക് സമയം ആവശ്യമായതിനാൽ നേരത്തെ തന്നെ അറിയിപ്പ് നൽകുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. അറിയിപ്പ് നൽകിയത് പക്ഷെ ഇന്നലെ രാത്രിയാണ്. പല ഇനങ്ങളെക്കുറിച്ചും മെയിലിൽ പരാമർശവും വന്നില്ല. അറിഞ്ഞവരും അറിയാത്തവരും എല്ലാം തിരക്കിട്ട് വിതുര വിഎച്ച്എസ്സിയിൽ എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളുകൾക്ക് ഒരു ഒരുക്കവും നടത്താൻ കഴിഞ്ഞതുമില്ല. അത് ഇന്നത്തെ സബ് ജില്ലാ കായികമേളയിൽ പ്രതിഫലിക്കുകയും ചെയ്തു. മത്സരം കുളമായി എന്നാണ് പാലോട് സബ് ജില്ലാ കായികമേള നടക്കുന്ന വിതുര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
സാധാരണ ഒരു സ്കൂളിൽ ഒരു ഇനം മാത്രം നടത്തും. അപ്പോൾ സ്കൂളുകൾക്ക് ഒരുങ്ങാം. കുട്ടികൾക്കും സൗകര്യവുമാകും. എന്നാൽ ഇന്നലെ അറിയിപ്പ് നടത്തി മുഴുവൻ മത്സരങ്ങളും ഒരു ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചപ്പോൾ എല്ലാം കുളമായി. കുട്ടികൾ തമ്മിൽ തമ്മിൽ തന്നെ പ്രശ്നങ്ങൾ നടന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാ സ്കൂളുകൾക്കും ഒരേ വേദി. ഒരു ഗ്രൗണ്ട്. പല വിധ കായിക ഇനങ്ങളും. പല വിതുര സ്കൂളിൽ ഇതിനൊന്നും സൗകര്യവുമില്ല. കുട്ടികൾ നാലുപാടു നിന്നും എത്തിയപ്പോൾ എത്ര മത്സരം നടത്തണം എന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലായി. റവന്യൂ തുടങ്ങി സംസ്ഥാനതലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ച കുട്ടികളും കുടുങ്ങി. രണ്ടു കായിക ഇനങ്ങൾ ഒരുമിച്ച് നടന്നപ്പോൾ ഒരു ഇനത്തിൽ മാത്രമേ കുട്ടികൾക്ക് മത്സരിക്കാൻ കഴിഞ്ഞുള്ളു. ഒരു ഇനം ഒഴിവാക്കേണ്ടി വന്നു. ഉദാഹരണമായി കുട്ടികൾ ചൂണ്ടിക്കാട്ടിയത് ഇതാണ്: ബാസ്ക്കറ്റ് ബോൾ ടീമിലും ഫുട്ബോൾ ടീമിനും പേര് നൽകിയവരാണെങ്കിൽ രണ്ടു ഇനവും നടക്കുന്നത് ഒരേ സമയം. അപ്പോൾ എങ്ങിനെ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയും-കുട്ടികൾ ചോദിക്കുന്നു. ഭാവിയിലെ താരങ്ങൾക്ക് മത്സര ഇനങ്ങൾ നഷ്ടമായി. ഇതാണ് പാലോട് സബ് ജില്ലാ കായികമേളയിൽ സംഭവിച്ചത്.
പല സ്കൂളുകളിലായി മത്സരങ്ങൾ, പല ദിവസം. ഇങ്ങിനെയാണ് മത്സരങ്ങൾ നടക്കാറ്. പക്ഷെ കായികാധ്യാപക സമരം എല്ലാം കുളമാക്കി. ഇത് തന്നെയാണ് കായികമേളയിൽ കണ്ടതും. കായിക മേള ഓർഗനൈസ് ചെയ്യേണ്ടത് കായിക അദ്ധ്യാപകർ ആയിരുന്നു. ഇവർ അത് ആലോചിച്ച് പ്ലാൻ ചെയ്യും. കായികാധ്യാപകർ വിട്ടു നിന്നപ്പോൾ സംഭവം എഇഒയുടെ തലയിലായി. ഇതൊന്നും നടത്തിപ്പരിചയമില്ലാത്ത എഇഒമാർ കുടുങ്ങുകയും ചെയ്തു. ഇതാണ് പാലോട് കണ്ടത്. കായികാധ്യാപകർ ഇല്ലാത്തത് വിധി നിർണ്ണയത്തെ ബാധിക്കുകയും ചെയ്തു.
പാലോട് സബ് ജില്ലാ കായികമേള നടക്കുന്നുണ്ട്. പക്ഷെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു പോയിട്ടുണ്ടാകും. കായികാധ്യാപകർ സമരം നടത്തുന്നത് സ്കൂൾ കായികമേളകളെ ബാധിച്ചിട്ടുണ്ട്. പാലോടും ഇത് തന്നെയാണ് പ്രശ്നം. എഇഒമാർ ഇപ്പോൾ മുൾമുനയിലാണ്. ഇതെല്ലാം നോക്കി നടത്തേണ്ട ഉത്തരവാദിത്തം കായികാധ്യാപകർക്കാണ്. അവർ വിട്ടു നിൽക്കുന്നത് മേളകളെ ബാധിക്കും. കുട്ടികൾക്ക് അവസരം നഷ്ടമാകാതിരിക്കാനാണ് ഞങ്ങൾ സബ് ജില്ലാ കായികമേളകൾ ഇത്ര പെട്ടെന്ന് നടത്തുന്നത്. കുട്ടികളെ ചൊല്ലിയാണ്, അവർക്ക് അവസരം നഷ്ടമാകരുത് എന്ന് കരുതിയാണ് മേള ഇത്ര ധൃതി പിടിച്ചു നടത്തിയത്-പാലോട് എഇഒ മറുനാടനോട് പറഞ്ഞു. വേറെ വേദികൾ എടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കായികാധ്യാപകർ മാറി നിൽക്കുന്നു. ഇത് ഗുരുതരമായ പ്രശ്നമാണ്. ഞങ്ങൾക്ക് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തിക്കൂടാ. ഞങ്ങൾ ഇത് മനഃപൂർവം ചെയ്യുന്നതല്ല. വലിയ റിസ്ക് ആണ് കായികമേളയുമായി ബന്ധപ്പെട്ടു ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത്-എഇഒ പറയുന്നു.
സംസ്ഥാനത്തെ കായികാധ്യാപകർ ആരംഭിച്ച ചട്ടപ്പടി സമരമാണ് കായികമേളകളെ കുഴപ്പത്തിലാക്കുന്നത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നത്. ഇതാണ് കായികമേളകളെ പ്രഹസനമാക്കി മാറ്റുന്നത്. യു.പി, ഹൈസ്കൂൾ കായികാധ്യാപകരുടെ തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്പെഷ്യലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ ചട്ടപ്പടി സമരം നടത്തുന്നത്.
2017ൽ കായികാധ്യാപകർ സമരം നടത്തിയിരുന്നെങ്കിലും സർക്കാറുമായുള്ള ചർച്ചയെ തുടർന്ന് സമരത്തിൽ നിന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ വീണ്ടും സമരം തുടങ്ങുകയായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ സഹായം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് കൗൺസിലിനെ സമീപിച്ചിരുന്നു. കായികാധ്യാപകരുടെ ചട്ടപ്പടി സമരത്തെ തുടർന്ന് സ്കൂൾ കായികമേളയുടെ നടത്തിപ്പ് പ്രതിസന്ധിയിലായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അദ്ധ്യാപകരുടെ സമരം വിദ്യാർത്ഥികളുടെ പരിശീലനത്തെയും ബാധിക്കുന്നുണ്ട്. ദേശീയ കായികമേളയ്ക്കുള്ള സംസ്ഥാന ടീമിന്റെ പ്രകടനത്തേയും കായികാധ്യാപക സമരം ബാധിക്കുമെന്ന് ഇപ്പോൾ തീർച്ചയുമായിക്കഴിഞ്ഞിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്