Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയൽവീട്ടിലെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ മുഖത്ത് മുളകുപൊടി തേച്ച് കെട്ടിയിട്ട് മർദിച്ചു; നെഞ്ചിൽ ബ്രാ ചുറ്റികെട്ടി; വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന് അയൽവാസികൾ; പോയത് പാഷൻ ഫ്രൂട്ട് പൊട്ടിക്കാനെന്ന് ആൺകുട്ടി; കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ മകൻ മുളകുപൊടിയിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടതെന്ന് അമ്മ; കാസർകോട്ടെ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അയൽവീട്ടിലെ സ്ത്രീയുടെ അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ മുഖത്ത് മുളകുപൊടി തേച്ച് കെട്ടിയിട്ട് മർദിച്ചു; നെഞ്ചിൽ ബ്രാ ചുറ്റികെട്ടി; വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന് അയൽവാസികൾ; പോയത് പാഷൻ ഫ്രൂട്ട് പൊട്ടിക്കാനെന്ന് ആൺകുട്ടി; കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ മകൻ മുളകുപൊടിയിൽ കുളിച്ചു നിൽക്കുന്നതാണ് കണ്ടതെന്ന് അമ്മ; കാസർകോട്ടെ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കാസർകോഡ് നിന്ന് ഒരു വാർത്ത. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വിദ്യാർത്ഥിയെ അയൽവാസിയുടെ മുഖത്ത് മുളകുപൊടി തേച്ചാണ് മർദിച്ചത്. കാസർകോഡ് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം. എന്നാൽ വിദ്യാർത്ഥി ആരോപണങ്ങൾ നിഷേധിച്ചു. പാഷൻ ഫ്രൂട്ട് പൊട്ടിക്കാനാണ് അയൽവീട്ടിൽ എത്തിയത് എന്നാണ് പറയുന്നത്.

പരിക്കേറ്റ വിദ്യാർത്ഥിയെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയെ മർദിച്ചതിന് അയൽവാസി ഉമേഷിന് എതിരേ അമ്പലത്തറ പൊലീസ് കേസെടുത്തു.ഡിസംബർ മുതലാണ് ഉമേഷിന്റെ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയത്. വിദ്യാർത്ഥി വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് സംഭവമുണ്ടാകുന്നത്. അയൽവീട്ടിലെ പാഷൻ ഫ്രൂട്ട് നോക്കിയിട്ടുവരാം എന്നു പറഞ്ഞാണ് മകൾ വീട്ടിൽ നിന്ന് പോയത് എന്നാണ് വിദ്യാർത്ഥിയുടെ അമ്മ പറയുന്നത്. അര മണിക്കൂറിന് ശേഷം മകന്റെ കരച്ചിൽ കേട്ട് അയൽവീട്ടിലേക്ക് താൻ ഓടിച്ചെന്നു. അവിടെ എത്തിയപ്പോൾ മകൻ മുളകുപൊടിയിൽ കുളിച്ചു നിൽക്കുകയാണ്. അവന്റെ നെഞ്ചിലായി ബ്രാ ചുറ്റി കെട്ടിയിട്ടുണ്ടായിരുന്നു. ഉമേഷ് അവനെ മർദിക്കുകയായിരുന്നു' അമ്മ പറഞ്ഞു. താനാണ് മകനെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മകൻ മോഷണം നടത്തിയെന്നാരോപിച്ച് അവർ തന്നെ ഒരു വീഡിയോ കാണിച്ചു തന്നെന്നും എന്നാൽ ഒന്നും കണ്ടില്ലെന്നുമാണ് അമ്മ പറയുന്നത്. 'പാഷൻഫ്രൂട്ട് ചെടിയുടെ അടുത്തായി മകൻ നിൽക്കുന്നതാണ് കണ്ടത്. അവൻ പഴം പറിച്ചതുപോലുമില്ല തിരിച്ച് വരുമ്പോഴാണ് അവനെ മർദിച്ചത്. ഇന്ന് എന്തെങ്കിലും അവൻ മോഷ്ടിച്ചോ എന്ന് ഞാൻ ഉമേഷിന്റെ ഭാര്യയോട് ചോദിച്ചിരുന്നു. ഇല്ല എന്നാണ് അവർ പറഞ്ഞത്'- കുട്ടിയുടെ അമ്മ പറഞ്ഞു.

ഡിസംബർ മുതൽ തന്റെ മകൻ അവരുടെ വസ്ത്രം മോഷ്ടിക്കുന്നുണ്ടെങ്കിൽ അത് എന്നെ അറിയിക്കുകയല്ലേ വേണ്ടതെന്ന് അവർ ചോദിക്കുന്നു. തങ്ങളെ അറിയിച്ചിരുന്നെങ്കിൽ അവനെ തിരുത്തുമായിരുന്നെന്നും അല്ലാതെ മർദിച്ച് മുഖത്ത് മുളകുപൊടി തേക്കുകയാണോ വേണ്ടതെന്നും അവർ ചോദിച്ചു. വിദ്യാർത്ഥിയെ മർദിച്ചതിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP