ആദർശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്ത്; സംശയ നിഴലിലുള്ള ഒന്നാമൻ അനാശാസ്യത്തിന്റെ ഉസ്താദ്; മദ്യപാനിയും പെൺകുട്ടിയും തമ്മിലെ അവിഹിതം കുട്ടി കണ്ടോ എന്നും സംശയം; പട്ടാളക്കാരനും മദ്യപാനിയും ബന്ധുവും കുടുങ്ങുമെന്നായപ്പോൾ ഡിവൈഎസ് പിയെ സ്ഥലം മാറ്റി അട്ടിമറി; പ്രതികളെന്ന് സംശയിച്ചവർ മുന്നിട്ടിറങ്ങി ജനകീയ പ്രക്ഷോഭവും; നിക്കറിലെ രക്തക്കറയും സെമണും നിർണ്ണായകം; ഭരതന്നൂരിൽ പന്ത്രണ്ടുകാരനെ കൊന്നതും കാമവെറി; പത്തുകൊല്ലം മുമ്പത്തെ കൊലപാതകിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് വീണ്ടും
എം മനോജ് കുമാർ
തിരുവനന്തപുരം: കൂടത്തായിയിലെ സീരിയൽ കൊലപാതകങ്ങൾ പോലെ പാങ്ങോട് ഭരതന്നൂരിലെ ആദർശ് വിജയന്റെ (12) ദുരൂഹ മരണവും ക്രൈംബ്രാഞ്ചിനു വെല്ലുവിളിയായി മാറിയേക്കും. ഒന്നര പതിറ്റാണ്ടിന്നിടെ നടന്ന കൊലപാതകങ്ങളാണ് കൂടത്തായിലിതേങ്കിൽ ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണമാണ് ആദർശ് വിജയന്റെത്. ആദ്യം നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ ആദർശിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തന്നെയാണ് അന്വേഷണത്തിൽ അട്ടിമറിയായി രാഷ്ട്രീയ ഇടപെടൽ വരുന്നത്. മൂന്നു പേരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ മുൻ നിരയിൽ വന്നത്. ഒരാൾ ഭരതന്നൂരിലെ പട്ടാളക്കാരൻ, മദ്യപിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന ആൾ, മൂന്നാമതുകൊല്ലപ്പെട്ട കുട്ടിയുടെ ഒരു ബന്ധു. കുട്ടിയുടെ നിക്കറിൽ നിന്നും ലഭിച്ച സെമണും രക്തക്കറകളും ആധാരമാക്കി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരിലൊരാളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ തീരുമാനമെടുത്തിരുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് ശക്തമായ രാഷ്ട്രീയ ഇടപെടൽ വരുന്നത്.
അന്വേഷണ സംഘത്തെ നയിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം വന്നു. ഒപ്പം ക്രൈംബ്രാഞ്ച് അന്വേഷ സംഘത്തിന്നെതിരെ നാട്ടിൽ ഒരു പ്രത്യേക പ്രക്ഷോഭവും രൂപപ്പെട്ടിരുന്നു. പ്രതികൾ ആണെന്ന് സംശയിച്ചവർ പിന്നിൽ നിന്ന് നയിച്ച ഒരു പ്രക്ഷോഭമാണിതെന്ന് അന്ന് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിനു ബോധ്യമായിരുന്നു. പക്ഷെ രാഷ്ട്രീയ ഇടപെടൽ വരുമെന്ന് അന്വേഷണ സംഘവും കരുതിയില്ല. പ്രതികൾ ആണെന്ന് കരുതിയവർ പണം എറിഞ്ഞും രാഷ്ട്രീയ നീക്കങ്ങൾ നടത്തിയും പ്രക്ഷോഭം നയിച്ചും ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയറിട്ടപ്പോൾ നീതി നിഷേധിക്കപ്പെട്ടത് കുട്ടിയുടെ ദരിദ്ര കുടുംബത്തിനായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാറിനും ഭാര്യ ഷീജയും നടത്തിയ നിരന്തരം നടത്തിയ പരാതികൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് കൂടത്തായിയിലെ പോലെ ആദർശിന്റെ മരണത്തിലും ഇപ്പോൾ പുനരന്വേഷണം വന്നിരിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളും കൊലപാതകത്തിനു മുന്നിൽ വന്നപ്പോൾ കൊലപാതകം കുട്ടിയുടെ മാതാപിതാക്കൾക്ക് മുന്നിൽ നിന്നും മറയ്ക്കപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്ന ഒരു യാഥാർത്ഥ്യം. ആ രീതിയിലുള്ള അന്വേഷണമാണ് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയിരുന്നത്.
ആദർശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്താണ്. 200 മീറ്റർ ചുറ്റളവിൽ അവിടെ ഇപ്പോഴും വീടുകൾ പോലുമില്ല. അവിടെ നിന്നുമാണ് ഒരു കിലോമീറ്റർ അകലെ ആദർശ് പാല് വാങ്ങാൻ വീട്ടിൽ നിന്നും പുറപ്പെട്ടു പോകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങൾ ആയതിനാൽ അനാശാസ്യങ്ങളും ഇവിടെ നടന്നിരുന്നു. പ്രതിപ്പട്ടികയിൽ വന്ന മദ്യപാനിയായ ആൾക്കും ഇത്തരം അനാശാസ്യ പരിപാടികൾ ഉണ്ടായിരുന്നു എന്നാണ് അന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൊലപാതകത്തിൽ അന്ന് ക്രൈംബ്രാഞ്ച് സംശയിച്ച ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന പെൺകുട്ടി. ഈ പെൺകുട്ടിക്ക് കൊലപാതകകാര്യം അറിയാമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു വിവരം ലഭിച്ചത്. മദ്യപാനിയും ഈ പെൺകുട്ടിയും ഉൾപ്പെട്ട ദൃശ്യങ്ങൾ ആദർശ് കണ്ടിരുന്നോ എന്ന സംശയവും ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊല നടന്നത് എന്നും ക്രൈംബ്രാഞ്ച് അന്ന് പരിശോധിച്ചിരുന്നു. ഒടുവിൽ അന്വേഷണം മൂന്നു പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇവരിൽ ഒരാൾ അറസ്റ്റിൽ ആവുന്ന ഘട്ടം വന്നപ്പോൾ ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം വന്നു. അന്വേഷണം ഇഴയുകയും ചെയ്തു. പിന്നീട് അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. കുടുംബത്തിനു നീതി നിഷേധിക്കപ്പെടുകയും ചെയ്തു.
ദുർബലമായ തെളിവുകളും ശാസ്ത്രീയ നിഗമനങ്ങളും അടിസ്ഥാനമാക്കി മാത്രമേ ആദർശിന്റെ മരണത്തിലും അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നോട്ടു നീക്കാൻ കഴിയൂ. ഒരു പതിറ്റാണ്ട് മുൻപ് നടന്ന കൊലപാതകമാണിത്. കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് തന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ട് ദുരൂഹമരണത്തെ കൊലപാതകമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയും. ആദർശിന്റെ ശരീരം പൊന്തിക്കിടന്ന ഭരതന്നൂർ രാമരശ്ശേരിയിലെ ഈ കുളം തന്നെ ഇപ്പോഴില്ല. അതെല്ലാം നികത്തപ്പെട്ടു. കുളത്തിൽ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ച മഴുത്തായ മാത്രമാണ് കുളവുമായി ബന്ധപ്പെട്ടു ഇപ്പോഴത്തെ അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. അത് തന്നെ ഇപ്പോഴുണ്ടോ എന്നതും സംശയമാണ്. കേസ് അന്വേഷിച്ച പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധമായി ഒരു വിവരവും ഇല്ല. രേഖകൾ അന്നു സിബിസിഐഡിക്ക് കൈമാറി എന്നാണു പാങ്ങോട് പൊലീസ് സ്റ്റേഷനിൽ നിന്നും മറുനാടന് ലഭിച്ച മറുപടി. ഫയൽ ക്രൈംബ്രാഞ്ച് സംഘത്തിലേക്ക് പോയി. ആ ഫയൽ തപ്പിയെടുത്ത് വേണം അന്വേഷണ സംഘത്തിനു മുന്നോട്ടു നീങ്ങാൻ കഴിയുക.
ആദർശിന്റെ മരണവുമായി ബന്ധപ്പെട്ടു പാങ്ങോട് സ്റ്റേഷനിൽ നിന്നും ഒരു വിവരവും പൊലീസുകാർക്ക് നല്കാൻ കഴിയില്ല. എല്ലാവരും സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോയി. അതുകൊണ്ട് തന്നെ പൊലീസുകാർക്ക് ഈ മരണത്തെക്കുറിച്ച് പറയാൻ അധികമൊന്നുമില്ല താനും. ഇനി കുഴിമാടം തുറക്കുന്ന കാര്യം എടുത്താൽ അസ്ഥികൾ മാത്രമാകും ആദർശ് വിജയന്റെ കുഴിമാടത്തിൽ നിന്നും ലഭിക്കുക. തലയോട്ടിയിൽ ഏറ്റ മുറിവാണോ കുട്ടിയുടെ മരണകാരണമെന്നു മാത്രമാണ് കല്ലറ തുറന്നുള്ള പരിശോധനകൊണ്ട് ക്രൈംബ്രാഞ്ച് സംഘം ഉദ്ദേശിക്കുന്നത്. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമായതായി ക്രൈംബ്രാഞ്ച് സംഘത്തിനു അന്ന് ബോധ്യമായിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളെജിലല്ല പോസ്റ്റ് മോർട്ടം നടന്നത്. ഒരു വിധ സൗകര്യവും ഇപ്പോഴും ലഭ്യമാകാത്ത കടയ്ക്കൽ ആശുപത്രിയിൽ വച്ചാണ്. അതുകൊണ്ട് തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ കാര്യം രേഖപ്പെടുത്തപ്പെടാനും ഇടയായില്ല. കുട്ടിയുടെ നിക്കറിൽ നിന്ന് രക്തക്കറയും സെമണും കിട്ടിയപ്പോൾ അതിനു ആധാരമായ വിരൽ ചൂണ്ടൽ പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റ്മോർട്ടം സമയത്തെ അശ്രദ്ധ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. എന്നിട്ടും അന്വേഷണം മുന്നോട്ടു നീക്കിയപ്പോൾ അന്വേഷണത്തിനു കൂച്ചുവിലങ്ങിട്ടു രാഷ്ട്രീയ ഇടപെടലും വന്നു.
ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണത്തിന്റെ ഫയലാണ് കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും ഓപ്പൺ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ അഞ്ചിന് രാത്രിയോടെയാണ് ആദർശിനെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാമശ്ശേരിയിലെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ രാത്രി പത്തോടെ കുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. രാത്രി ഒരു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പാല് വാങ്ങാൻ പോയ കുട്ടിയുടെ മൃതദേഹം ഒരു ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാത്ത നിലയിലാണ് കുളത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. കേസ് അന്വേഷിച്ച പാങ്ങോട് പൊലീസിന് തന്നെ കുട്ടിയുടെ മരണത്തിൽ സംശയം നിലനിന്നിരുന്നു. പക്ഷെ അന്വേഷണം എങ്ങുമെത്താത്ത നിലയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ മരണം സംശയാസ്പദമെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു സർക്കാർ ഉത്തരവ് വന്നത്.
പക്ഷെ പാതി വഴിയിൽ നിലയ്ക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തലവിധി വന്നത്. മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ നിരന്തര ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമെതിരെ നാട്ടിൽ ഉയർന്ന പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയർ ഇട്ടത്. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലം കൂടിയാണ് വീണ്ടുമൊരു സത്വര അന്വേഷണം ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നത്. നാളെയാണ് കുട്ടിയുടെ കല്ലറ തുറന്നു പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറാറെടുക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ഒരാഴ്ച്ചയായി പാങ്ങോട് കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണത്തിലാണ്. കുട്ടിയുടെ മരണം കൊലപാതകമെന്ന രീതിയിലേക്ക് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്ന വേളയിൽ നാട്ടിൽ ഒരു പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് സംഘം നിരന്തരം നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് അന്ന് ഭരതന്നൂരിൽ പ്രക്ഷോഭം രൂപപ്പെട്ടത്. അന്ന് നാട്ടുകാർ പരാതിയുമായി മുന്നോട്ടു വരുകയും ചെയ്തിരുന്നു.
കുട്ടിയുടെ മരണം കൊലപാതകം എന്ന രീതിയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ അത് തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യം കൂടി ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നു അന്ന് ക്രൈംബ്രാഞ്ചിനു ബോധ്യമായിരുന്നു. പക്ഷെ പ്രക്ഷോഭം അന്വേഷണത്തിന്റെ വഴിമുടക്കി. നൂറിലധികം സംശയാസ്പദമായ വ്യക്തിത്വങ്ങളുടെ ലിസ്റ്റ് എടുത്ത് ഇവരെ ചോദ്യം ചെയ്യുന്ന വേളയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മേൽ ജനകീയ പ്രക്ഷോഭമെന്ന കുരുക്ക് വീഴുന്നത്. ഇതോടെയാണ് അന്വേഷണം പാതിവഴിയിൽ നിലച്ചത്. അന്വേഷണത്തിനു നേരെ മുഖം തിരിക്കുകയും അന്വേഷണം നടത്താതിരിക്കാൻ പരിശ്രമിക്കുകയും ചെയ്ത ചിലരുടെ വിജയമായാണ് അന്നത്തെ പ്രക്ഷോഭം വിലയിരുത്തപ്പെട്ടത്. അന്നത്തെ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഇപ്പോഴും ഭരതന്നൂരിൽ നിലനിൽക്കുന്നുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് പാങ്ങോട് ക്യാമ്പ് ചെയ്ത് രഹസ്യ അന്വേഷണം നടത്തിയത്. ഒരു എതിർപ്പും നിലനിൽക്കില്ലെന്ന് മനസിലാക്കിയാണ് നാളെ കല്ലറ തുറന്നു പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു
- പൊലീസിനെ കുഴപ്പിച്ച് ഷാമിലയുടെ തിരോധാനം! സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്