ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടിൽ എത്തി നിൽക്കവേ യുഡിഎഫിന് മൂൻതൂക്കം പ്രവചിച്ച് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫലം; എറണാകുളവും വട്ടിയൂർക്കാവും മഞ്ചേശ്വരവും നിലനിർത്തുമ്പോൾ ആശങ്കയുള്ളത് കോന്നിയിൽ മാത്രമെന്ന് പ്രവചനം; ഭരണപക്ഷത്തിന് വേണ്ടി അരൂർ വീണ്ടും ചുമക്കും; ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫിന് പലയിടത്തും നഷ്ടമാകുമെന്നും സൂചന; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ജനകീയ മേയർ ബ്രോ ഇമേജിനേക്കാൾ ജാതി സമവാക്യം മോഹൻകുമാറിന് തുണയാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനൽ എന്നാണ് അഞ്ചിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള പൊതുചിത്രം. ശക്തമായ പ്രചരണമാണ് അഞ്ചിടങ്ങളിലും മുന്നണികൾ നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ യുഡിഎഫിന് മേൽക്കൈ നൽകുന്ന അഭിപ്രായ സർവേകളാണ് പുറത്തുവരുന്നത്. വെബ്സൈറ്റായ ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രീ പോൾ സർവേ ഫല പ്രകാരം എറണാകുളം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിങ്ങനെ മൂന്ന് സിറ്റിങ് സീറ്റുകൾ യുഡിഎഫ് ഉറപ്പായും നിലനിർത്തുമെന്നാണ് പ്രവചനം. അതേസമയം അരൂർ ഇടതുമുന്നണിക്കൊപ്പം നിലനിൽക്കുമ്പോൾ കോന്നിയിൽ ത്രികോണ പോരാട്ടമാണെന്നും സർവേ പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് മേൽക്കൈ ഇക്കുറി നഷ്ടമായേക്കുമെന്നാണ് ന്യൂ ഏജ് - ഐക്കൺ ഇന്ത്യ പ്രവചിക്കുന്നത്.
അഭിപ്രായ സർവേ പ്രകാരം എറണാകുളത്ത് യുഡിഎഫ് ആധികാരിക ജയം നേടുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പ്രവചനം. വട്ടിയൂർക്കാവ് കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫിലേക്ക് തന്നെ ചായും. മഞ്ചേശ്വരത്തും യുഡിഎഫ് മികച്ച വിജയം നേടും. എ എം ആരിഫിന്റെ ഭൂരിപക്ഷം നിലനിർത്താൻ കഴിയില്ലെങ്കിലും അരൂർ ഇടതുപക്ഷം നിലനിർത്തുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' എന്ന ടൈറ്റിലിൽ ഒക്ടോബർ 2 മുതൽ 10 വരെ നടത്തിയ സാമ്പിൾ സർവേ ഫലങ്ങളാണ് പുറത്തുവിട്ടതെന്നാണ് ന്യൂ ഏജ് അവകാശപ്പെടുന്നകത്.
ഒരു മണ്ഡലത്തിൽ റാൻഡം സാംപ്ലിങ് അടിസ്ഥാനത്തിൽ 600 സാമ്പിളുകളാണ് എടുത്തത്. സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായതിന് ശേഷമാണ് സാംപ്ലിങ് നടന്നത്. രാഷ്ട്രീയ പ്രവണതകൾ, പ്രചാരണ വിഷയങ്ങൾ എന്നിവ സംബന്ധിച്ചും ഏകദേശ ധാരണകൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ജയ സാധ്യത, സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ, സ്ഥാനാർത്ഥികളുടെ സ്വീകാര്യത, സാമുദായിക - രാഷ്ട്രീയ സമവാക്യങ്ങൾ, ചർച്ചയാകുന്ന വിഷയങ്ങൾ തുടങ്ങിയവ മാത്രമാണ് പരിശോധിച്ചതെന്നും സർവേ നടത്തിയവർ പറയുന്നു.
ത്രികോണമത്സരം ശക്തമാവുന്ന വട്ടിയൂർക്കാവിൽ ജാതി സമവാക്യങ്ങളാകും വിധി നിശ്ചയിക്കുകയെന്നാണ് സൂചനകൾ. വി. കെ. പ്രശാന്തിന്റെ ജനകീയപരിവേഷം മുതലാക്കി എൽഡിഎഫ് മണ്ഡലത്തിൽ പ്രചാരണം നിറയ്ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാറിന്റെ വിജയമാണ് സർവേ പ്രവചിക്കുന്നത്. ത്രികോണമത്സരം ശക്തമായ കോന്നിയിൽ ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കമുണ്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ വിജയത്തെ ബാധിക്കുമെന്നാണ് സൂചനകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രഭാവം മങ്ങുന്ന സൂചനകളാണ് സർവേ നൽകുന്നത്.
വട്ടിയൂർക്കാവിൽ 5000 ൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാവും ഡോ. കെ മോഹൻകുമാർ വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബ്രാ പ്രതിഛായ വി കെ പ്രശാന്തിന് വട്ടിയൂർക്കാവിൽ ഗുണം ചെയ്തിട്ടില്ലെന്ന് സർവേ പറയുന്നു. ഇവിടെ ജാതി മുഖ്യ സമവാക്യമായി നിൽക്കുന്നു. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ അടിയൊഴുക്ക് സൃഷ്ടിക്കുമെന്നുമാണ് സർവേ പറയുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോലും. ബിജെപി അനുഭാവ വോട്ടുകൾ എങ്ങോട്ടു പോകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്നുണ്ട്.
കോന്നി ഫോട്ടോ ഫിനിഷിൽ യുഡിഎഫിന് നഷ്ടപ്പെട്ടേക്കാമെന്നാണ് ഐക്കൺ ഇന്ത്യ നടത്തിയ 'മൂഡ് ഓഫ് ദ് സ്റ്റേറ്റ് - ഫസ്റ്റ് ഫീൽ ഓഫ് ദ് ഫൈവ്' പ്രീ പോൾ സർവേ. നിലവിൽ എൽഡിഎഫിന് നേരിയ മേൽക്കൈ ഉണ്ട്. 1.52 ശതമാനം വോട്ടിന്റെ വ്യതാസമാണ് ഉള്ളത്. അതേസമയം തീരുമാനമെടുക്കാത്ത 4.3 ശതമാനം വോട്ടർമാരുണ്ട്. ഇത് നിർണായകമാകും. കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കം അവർക്ക് വിനയായിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. കെ. സുരേന്ദ്രന് ലോക്സഭയിലേത് പോലെ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കെ. യു. ജനീഷ് കുമാറിന്റെ യുവത്വം ഇടതിന് ഗുണം ചെയ്യുന്നുണ്ട്. ശബരിമല ഇപ്പോഴും മണ്ഡലത്തിൽ മുഖ്യ ചർച്ച വിഷയമത്രെ. യുഡിഎഫ് അതിൽ പ്രതീക്ഷ പുലർത്തുന്നു.
കടുത്ത ത്രികോണ മത്സരത്തിലും, ബിജെപി വോട്ട് ഷെയറിലുമാണ് ഇടത് പ്രതീക്ഷ. ബിജെപി വോട്ട് ഷെയർ കുറഞ്ഞാൽ അത് യുഡിഎഫ് മുതലെടുക്കാനുള്ള സാധ്യതയും സർവേ ചൂണ്ടിക്കാട്ടുന്നു. അന്തിമ നിമിഷം വിജയം എങ്ങോട്ടും ചാഞ്ചാടാവുന്ന സ്ഥിതി വിശേഷമാണുള്ളത്. ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് കോന്നിയിലാണ്. ത്രികോണ മത്സരം ആണ് കാരണം.
രാഷ്ട്രീയ അടിത്തറയുടെ പിൻബലത്തിൽ അരൂർ എൽഡിഎഫ് നില നിർത്തുമെന്ന് ന്യൂ ഏജ് - . ഐക്കൺ ഇന്ത്യ പ്രീപോൾ പൊളിറ്റിക്കൽ സർവേ. അതേസമയം ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞേക്കുമെന്നും സർവേ പറയുന്നു. 3900 വോട്ടുകളുടെ മുൻതൂക്കമാണ് സർവേ പ്രവചിക്കുന്നത്. സാമുദായിക സമവാക്യങ്ങൾ അരൂരിലും വിധിയെഴുതും. പ്രചാരണ മികവ് ഇടതിന് ഗുണം ചെയ്യും. സിപിഎം മുന്നോട്ടു വച്ച വികസന രാഷ്ട്രിയം അടിത്തട്ടിൽ ഏശിയില്ല. എന്നാൽ എ. എം. ആരിഫിന്റെ സ്വീകാര്യത ഇക്കുറിയും ഇടതിന് ഗുണം ചെയ്യുന്നു. പാലായിൽ അനുകൂലമായ ചില സമുദായ ഘടകങ്ങൾ അരൂരിലും അവർക്ക് ഗുണകരമായേക്കും. സഹതാപം വോട്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. ബിജെപി വോട്ട് വിഹിതം അരൂരിലും കുറയും. ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും സർവേ പറയുന്നു.
എറണാകുളം സീറ്റ് യുഡിഎഫ് നിലനിറുത്തുമെന്നു തന്നെയാണ് ന്യൂഏജ് - ഐക്കൺ ഇന്ത്യ സർവേ പ്രവചിക്കുന്നത്. അതേസമയം ഭൂരിപക്ഷം കുറയും. വോട്ടിങ് ശതമാനത്തിലെ കുറവാകും കാരണം. ഭൂരിപക്ഷം പതിനായിരത്തിലേക്ക് ചുരുങ്ങുമെന്ന് സർവ്വേ പറയുന്നു. മത്സരം ശക്തമല്ല. പതിവ് വോട്ടിങ് പാറ്റേണുകളിൽ വലിയ വ്യത്യാസമില്ല. ലത്തീൻ സമുദായത്തിൽ യുഡിഎഫിനുള്ള മേൽക്കൈ ഇക്കുറിയും നിർണായകമാകും. ആ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇടതിന് ഇപ്രാവശ്യവും കഴിഞ്ഞിട്ടില്ല. മനു റോയ് ദുർബ്ബലനായ സ്ഥാനാർത്ഥിയെന്ന അഭിപ്രായം ഇടതു വോട്ടർമാർക്കിടയിൽ പോലുമുണ്ട്. കോർപ്പറേഷൻ ഭരണപ്പിഴവുകൾ, പാലാരിവട്ടം പാലം തുടങ്ങിയ വിഷയങ്ങൾ ഇടതു മുന്നണി ഉന്നയിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് സർവേ പറയുന്നു. ബിജെപി കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനെക്കാൾ വോട്ട് വിഹിതം കൂട്ടും. സ്ഥാനാർത്ഥി മികവാണ് കാരണം. രാജഗോപാൽ വ്യക്തി ബന്ധങ്ങൾ വോട്ടാക്കുമെന്നും സർവേയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ തവണ ത്രികോണ പോര് നടന്ന മഞ്ചേശ്വരത്ത് മുസ്ലിംലീഗ് ഇക്കുറി ആധികാരികമായി വിജയിച്ചു കയറുമെന്നാണ് സർവേ പ്രവചിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപി വോട്ട് ഷെയർ കുറയും. രണ്ടാം സ്ഥാനത്തിന് എൽഡിഎഫും, ബിജെപി യും തമ്മിൽ നല്ല മത്സരം നടക്കും. ഇവർ തമ്മിലുള്ള മാർജിൻ കുറവായിരിക്കും. നിലവിൽ അല്പം മേൽക്കൈ ബിജെപിക്കാണ്. യുഡിഎഫ് ഭൂരിപക്ഷം പതിനായിരം കടക്കും. മഞ്ചേശ്വരത്ത് രാഷ്ട്രിയം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്. അതിനോട് ഒട്ടിക്കിടക്കുന്നതാണ് സാമുദായിക സമവാക്യങ്ങൾ. അതിൽ ഒരു മാറ്റവും ഈ തെരെഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന് സർവേ സൂചിപ്പിക്കുന്നു. ലോക്സഭയുടെ വോട്ടിങ് പാറ്റേൺ ചെറിയ തോതിൽ ഇവിടെ മാറിയേക്കാം. ബിജെപി പിന്നോട്ട് പോകുന്നത് ശ്രദ്ധേയമായി മാറുകയും ചെയ്യും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്