സാമ്പത്തിക പ്രതിസന്ധിയുടെ കാറ്റിലും കോളിലും പെട്ട് കൈകാലിട്ടടിക്കുമ്പോൾ കരകയറാൻ എന്താണ് മാർഗ്ഗം? നോട്ട് നിരോധനവും ജിഎസ്ടിയും തളർത്തിയ വളർച്ച തിരിച്ചുപിടിക്കാൻ തന്റേടം വേണം; പ്രൊഫഷണലുകളുടെ തീരുമാനങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കണം; പിഎംഒ തിരക്കിലായതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ലെന്ന നിക്ഷേപകരുടെ പരാതി തീർപ്പാക്കണം; സമ്പദ് വ്യവസ്ഥയെ ഉണർത്താൻ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത്ത് ബാനർജിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: എന്ന് തീരും ഈ ദുരിതം? സാധാരണക്കാർ ചോദിക്കുക പതിവാണ്. ജീവിതത്തിന്റെ കഷ്ടതകളിൽ പെട്ട് മുങ്ങിത്താഴുമ്പോഴാണ് പലരും ഇങ്ങനെ ചോദിക്കുക. സമ്പദ് വ്യവസ്ഥ നന്നായിരുന്നാൽ എല്ലാവർക്കും നന്ന്. മോദി സർക്കാർ കിണഞ്ഞുശ്രമിക്കുകയാണ് സാമ്പത്തിക വളർച്ച ഉഷാറാക്കാൻ. ഉത്തേജക പദ്ധതികളും പലതവണയായി നടപ്പാക്കി. എന്നാൽ, സമീപഭാവിയിൽ രാജ്യം ഈ തളർച്ചയിൽ നിന്ന് കരകയറുമോ? നൊബേൽ സമ്മാനജേതാവ് അഭിജിത് ബാനർജിക്ക് എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളത്? നിലവിലുള്ള വളർച്ചാതോത് കണക്കിലെടുക്കുമ്പോൾ ഉടൻ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ബ്രൗൺ സർവകലാശാലയിൽ അടുത്തിടെ നടത്തിയ പ്രഭാഷണത്തിലും, യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഇക്കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
'ഞാൻ എന്റെ വ്യവസായി സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. അവർ പറയുന്നത് നിക്ഷേപം ഇപ്പോൾ അസാധ്യമെന്നാണ്. ആരാണ് നിങ്ങളെ വിളിച്ച് അത് ശരിയായ കാര്യമല്ല എന്ന് പറയുക എന്നറിയില്ല, ബ്രൗൺ സർവകലാശാലയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ അഭിജിത്ത് പറഞ്ഞു. 'സർക്കാർ തലത്തിൽ ആർക്കും തീരുമാനങ്ങളെടുക്കാൻ തന്റേടമില്ല. കാത്തിരിക്കൂ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച ചെയ്യട്ടെ, പിഎഒ തിരക്കിലാണ്..അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല.'
കഴിഞ്ഞ നാല് വർഷമായി ശരാശരി ഉപഭോഗ നിരക്ക് താഴോട്ട് പോവുകയാണ്. 70 കൾ മുതൽ ഇത് സംഭവിച്ചിരുന്നില്ല. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ്. 75 ശതമാനത്തോളം നിക്ഷേപം ഇടിഞ്ഞുകഴിഞ്ഞു. കയറ്റുമതി വളർച്ചയില്ല. ഇതൊരു പ്രതിസന്ധിയാണ്. നമുക്ക് വേണമെങ്കിൽ അത് പ്രതിസന്ധിയല്ല, പ്രതിസന്ധിയായിരിക്കാം എന്ന് പറയാം. എന്നാൽ, ഞാൻ കരുതുന്നത് അത് പ്രതിസന്ധിയാണ് എന്നുതന്നെ.
ഇപ്പോഴത്തെ ഈ മാന്ദ്യത്തിന് കാരണമായി 2016 ലെ നോട്ട് നിരോധനവും, ജിഎസ്ടി നടപ്പാക്കുന്നതിലെ വീഴ്ചയും മുഖ്യകാരണങ്ങളായി അഭിജിത്ത് ബാനർജി കണക്കാക്കുന്നു. ഡിമാൻഡ് കുറഞ്ഞതാണ് വലിയൊരു പ്രശ്നം. ഇത് നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കലിലെ പാളിച്ച, അടിസ്ഥാനപരമായി പണപ്പെരുപ്പം കുറച്ചുകാട്ടുന്ന പണനയം ഇതെല്ലാം ആവശ്യത്തെ ഇടിക്കുന്നതിൽ കാരണങ്ങളായി.
നോട്ടുനിരോധനം ഇരുട്ടടിയായി
'എനിക്ക് ഒരിക്കലും നോട്ടുനിരോധനത്തിന്റെ ലോജിക് പിടികിട്ടിയിട്ടില്ല. എന്തിനാണ് 2000 രൂപ നോട്ട് കൊണ്ടുവരുന്നത്. ഇപ്പോൾ കണക്കുകൂട്ടുന്നതിനേക്കാൾ വലുതായിരിക്കും നോട്ടുനിരോധനത്തിന്റെ ആഘാതം. കാഷ്ലസ് എക്കണോമി എന്ന ദീർഘകാല ലക്ഷ്യം നന്ന്. അഴിമതിയുടെ കൊള്ളലാഭത്തിന് അത് ഒരുപരിധി വരെ തടയിടും. എന്നാൽ അഴിമതിക്ക് അത് പരിഹാരമല്ല. കോടികൾ ബാങ്ക് വായ്പ എടുത്ത് മുങ്ങിയവരെ പൂട്ടാനുള്ള നീക്കങ്ങൾക്ക് വേണ്ടത്ര ഉത്സാഹം കാണുന്നില്ല. അവരെ പൂട്ടാൻ ആത്മാർഥമായ ശ്രമുമുണ്ടാകുന്നത് വരെ അവർ വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് സ്വർണമായോ മറ്റുവിധത്തിലോ കള്ളപ്പണമൊഴുക്കും. 1991 മുതൽ ഘടനപരമായ തകർച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്നുണ്ട്. രാജ്യത്തെ 10 കോടി ജനങ്ങളുടെ ഉപഭോഗമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകർന്നിരുന്നത്. കയറ്റുമതി സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ജനസംഖ്യ കൂടുതലുള്ളതും വരുമാനം കുറഞ്ഞതുമായ ഇടത്തരം സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സമ്പദ് വ്യവസ്ഥയെ ഈ രീതിയിൽ നിന്ന് മാറ്റാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുകയാണ് ഇതിനുള്ള പോംവഴിയെന്നും അഭിജിത്ത് ബാനർജി പറഞ്ഞു.
കഴിഞ്ഞ ആറ് വർഷങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ചയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ പ്രതീക്ഷയും പോയി. നിലവിലുള്ള ഡാറ്റാ വിശകലനം ചെയ്യുമ്പോൾ സമീപഭാവിയിൽ സമ്പദ് വ്യവസ്ഥ കരകയറുന്ന ലക്ഷണങ്ങളില്ല, അഭിജിത്ത് ബാനർജി പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഗവേഷണ മേഖലയിലുണ്ട് അഭിജിത്തും ജീവിത പങ്കാളി എസ്തർ ഡുഫ്ളോയും.
കരകയറ്റാൻ എന്തുചെയ്യാം?
ഹ്രസ്വകാല നടപടികൾ
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കുക. ജനങ്ങളുടെ പക്കൽ കൂടുതലായി പണമെത്തണം. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉയർത്തുക. കാർഷിക ഉത്പന്നങ്ങളുടെ വില ഉയർത്തി കർഷകരെ സഹായിക്കുക. പണനയത്തിൽ അയവ് വരുത്തുക. രൂപയുടെ മൂല്യം ഇടിയാൻ അനുവദിക്കുക. കണക്കിലെ കളികളിലൂടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പെരുപ്പിച്ച ചിത്രം കാട്ടാതിരിക്കുക. സ്റ്റാറ്റിസ്റ്റിക്കൽ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപടലുകൾ ഒഴിവാക്കുക.
ദീർഘകാല നടപടികൾ
ഹ്രസ്വ കാല നടപടികൾ ഫലം കണ്ടാൽ, നടപടികൾ ത്വരിതപ്പെടുത്തുകയും, സ്ഥാപനങ്ങൾ ശാക്തീകരിക്കുകയും ചെയ്യുക. പ്രൊഫഷണലുകളുടെ തീരുമാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടരുത്. പ്രധാനമന്ത്രി പറയും അത് സംഭവിക്കും എന്ന സ്ഥിതി മാറ്റുക. മാധ്യമങ്ങൾ സുതാര്യത പിന്തുടരാൻ പ്രോത്സാഹിപ്പിക്കണം. ജനാധിപത്യക്രമത്തിന്റെ ഭാഗമായി വിമർശനങ്ങൾക്ക് ചെവി കൊടുക്കുക അത് പ്രതികൂലമായാൽ കൂടി.
മിനിമം വരുമാന തുക
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായിരുന്നു അഭിജിത്ത്. മിനിമം വരുമാന തുകയാണ് പത്രികയിൽ ഏറ്റവും ശ്രദ്ധ നേടിയത്. മിനിമം വരുമാനം 2500 രൂപയാക്കണം. സാമ്പത്തിക അച്ചടക്കവും കൂടി മുന്നിൽ കണ്ടായിരുന്നു നിർദ്ദേശം. ഇത് സർക്കാരിന് 1.50 ലക്ഷം കോടിയുടെ ചെലവാണ് ഉണ്ടാക്കുക. എന്നാൽ രാഹുലിന്റെ നിർദ്ദശപ്രകാരം കോൺഗ്രസ് 6000 രൂപയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇത് പ്രകാരം 3.60 ലക്ഷം കോടിയുടെ ചെലവ് സർക്കാരിനുണ്ടാവും. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. 3000 രൂപ വരെ നൽകാമെന്നും അഭിജിത്ത് ബാനർജി രാഹുലിനോട് നിർദ്ദേശിച്ചിരുന്നു. ഇത് സർക്കാരിന്റെ പ്രവർത്തനം എളുപ്പത്തിൽ നടക്കുന്നതിനും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നികുതി വർധിപ്പിച്ച് ഇതിനുള്ള പണം കണ്ടെത്താമെന്നായിരുന്നു രാഹുൽ നിർദ്ദേശിച്ചത്. ഇതിലൂടെ കൂടുതൽ പണം പാവപ്പെട്ടവർക്ക് നൽകാമെന്നും രാഹുൽ പറഞ്ഞു. സ്വത്ത് നികുതി എന്നത് അവതരിപ്പിക്കണമെന്നും, ജിഎസ്ടി നിരക്കുകൾ കൂടുൽ വർധിക്കണമെന്നും അഭിജിത്ത് നിർദ്ദേശിച്ചിരുന്നു. രാഹുലിന്റെ പദ്ധതി നടപ്പിലാക്കിയാൽ വിപണി മെച്ചപ്പെടുത്തണമെന്ന് അഭിജിത്ത് അഭിപ്രായപ്പെട്ടിരുന്നു. അതല്ലെങ്കിൽ ഇന്ത്യയുടെ വളർച്ച മുരടിക്കും. അതേസമയം കോൺഗ്രസിന് ഇത് മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അഭിജിത്ത് വിലയിരുത്തിയിരുന്നു.
നൊബേൽ കിട്ടിയപ്പോൾ ഞെട്ടിപ്പോയി
നൊബേൽ കമ്മിറ്റി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് അഭിജിത്ത് ബാനർജി പറഞ്ഞു. ഒരുപത്തുവർഷമെങ്കിലും കഴിഞ്ഞായിരിക്കും ഈ പുരസ്കാരം തന്നെ തേടിയെത്തുക എന്നാണ് കരുതിയിരുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പരിഹാരങ്ങൾ കണ്ടെത്തുകയായിരുന്നു ഇതുവരെ.
കഴിഞ്ഞ 20 വർഷമായി ഇതിന് വേണ്ടി ഗവേഷണത്തിൽ മുഴുകുന്നു. കൊൽക്കത്തയിൽ ചെലവഴിച്ച നാളുകൾ വിഷയത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ തന്നെ പ്രാപ്തനാക്കി. വാർത്ത വന്നതിന് പിന്നാലെ താൻ ഉറങ്ങാൻ പോയി. വാർത്ത കേട്ടയുടൻ 40 മിനിറ്റോളം ഉറങ്ങി. ഉണരുമ്പോൾ ധാരാളം കോളുകൾ വരുമെന്ന് അറിയാമായിരുന്നു, അഭിജിത്ത് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്