തോറ്റ വിദ്യാർത്ഥിക്ക് മാർക്ക് വെറുതെ നൽകും; പി എച്ച് ഡിയും നെറ്റും ഇല്ലെങ്കിലും അസിസ്റ്റന്റ് പ്രൊഫസർമാരുമാകും; മാർക്ക് ദാനത്തിനൊപ്പം യൂണിവേഴ്സിറ്റിയെ വെട്ടിലാക്കാൻ സീറ്റ് കച്ചവടവും; അട്ടിമറിക്കുന്നത് 2015ലെ യൂജിസി നിയമത്തെ; പി എസ് സിയിൽ ഒന്നും രണ്ടും റാങ്ക് നേടുന്നത് എസ് എഫ് ഐക്കാരെങ്കിൽ എംജി സർവ്വകലാശാലയിൽ നേട്ടമുണ്ടാക്കുന്നത് വേണ്ടപ്പെട്ടവരും; ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകഴുകുമ്പോൾ വെട്ടിലാകുക സർവ്വകലാശാലാ അധികാരികൾ തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: തോറ്റ ബിടെക്ക് വിദ്യാർത്ഥികൾക്ക് മാർക്ക്ദാനം നടത്തി 125 വിദ്യാർത്ഥികളെ ജയിപ്പിച്ചതോടെ വിവാദത്തിന്റെ കുന്തമുനയായി മാറിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് വീണ്ടും പുറത്തു വരുന്നത് ക്രമക്കേടുകളുടെ വാർത്ത തന്നെ. മാർക്ക്ദാനത്തിനു പുറമേ സീറ്റ് കച്ചവട ആരോപണമാണ് വാഴ്സിറ്റിയ്ക്കെതിരെ ഉയരുന്നത്. ഇപ്പോൾ ടെസ്റ്റും അഭിമുഖവും നടത്തി എംജി യൂണിവേഴ്സിറ്റി തയ്യാറാക്കിയ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നത് നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നിയമനം നടത്തിയിട്ടില്ലാത്ത റാങ്ക് ലിസ്റ്റിന് നേർക്കാണ് അതീവ ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. 2015-ലെ യുജിസി നിയമമനുസരിച്ച് പിഎച്ച്ഡിയും നെറ്റും ഉള്ളവർക്ക് മാത്രമാണ് അസിസ്റ്റന്റ്റ് പ്രൊഫസർ നിയമനത്തിനു അർഹതയുള്ളത്.
എന്നാൽ റാങ്ക് ലിസ്റ്റിലെ പകുതിപ്പേരും നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്നാണു അറിയാൻ കഴിയുന്നത്. അങ്ങിനെയെങ്കിൽ യുജിസി അനുശാസിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരാണ് എംജി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ്റ് പ്രൊഫസർമാരായി മാറാൻ പോകുന്നത്. യുജിസി നിയമങ്ങൾ പോലും ഗൗനിക്കാതെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾക്ക് യൂണിവേഴ്സിറ്റി നിന്ന് കൊടുക്കുകയാണ് എന്നാണ് ഉയരുന്ന ഗുരുതരമായ ആക്ഷേപങ്ങളിൽ ഒന്ന്. പിഎച്ച്ഡി ഉണ്ടായിട്ടും നെറ്റ് ഇല്ലാതെ കുസാറ്റിൽ കയറിപ്പറ്റിയ ഒരു ഉദ്യോഗാർഥിയെ കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി നീക്കം ചെയ്തത്. ഇതറിയാമായിട്ടും അയോഗ്യതയുള്ളവരാൽ കുത്തിനിറയ്ക്കപ്പെട്ട ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ വാഴ്സിറ്റി ഒരുങ്ങുകയാണ്.
റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നവരിൽ പലർക്കും യുജിസി അനുശാസിക്കുന്ന നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്ന തിരിച്ചറിവ് റാങ്ക് ലിസ്റ്റിൽ അവസാനമുള്ളവർക്കും ലിസ്റ്റിൽ നിന്നും പുറത്തായവർക്കും അറിയാം. യൂണിവേഴ്സിറ്റി ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികളിൽ പലരും. വാഴ്സിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവർ ഒരുങ്ങുന്നത്. 2010-ലെ യുജിസി നിയമപ്രകാരം റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളിൽ പലരും യോഗ്യരാണ്. എന്നാൽ 2015-ൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനു പിഎച്ച്ഡിയും നെറ്റും വേണമെന്ന് യുജിസി പുതിയ നിർദ്ദേശം കൊണ്ട് വന്നിട്ടുണ്ട്.
എന്നാൽ തങ്ങൾ 2010 ലെ യുജിസി നിയമം അനുസരിച്ച് ടെസ്റ്റും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി എന്നാണ് യൂണിവേഴ്സിറ്റി സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഒന്നുകിൽ പിഎച്ച്ഡി അല്ലങ്കിൽ നെറ്റ് ഇതാണ് അന്നത്തെ നിയമം. അതിൽ യുജിസി പിന്നെ മാറ്റം വരുത്തി. പിച്ച്ഡിയും ഒപ്പം നെറ്റും വേണം എന്നാക്കി മാറ്റി. എന്നാൽ വാഴ്സിറ്റി 2010-ലെ യുജിസി നിയമം അനുസരിച്ച് തന്നെ നിയമനവുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ക്രമക്കേടുകൾ നിറഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താനാണ് ഇപ്പോൾ വാഴ്സിറ്റി ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
ബിടെക്ക് കോഴ്സിന് ഒരുമാർക്കിന് തോറ്റ വിദ്യാർത്ഥിനിയുടെ അപേക്ഷയിൽ എം.ജി സർവകലാശാലയുടെ ഫയൽ അദാലത്ത് ഒരു മാർക്ക് നൽകാൻ തീരുമാനമെടുത്തതോടെയാണ് എംജി യൂണിവേഴ്സിറ്റിയിലെ മാർക്ക്ദാനം വിവാദം സൃഷ്ടിക്കുന്നത്. എന്നാൽ ഈ ഒരു മാർക്ക് തിരക്കിട്ട് കൂടിയ എംജി വാഴ്സിറ്റി സിൻഡിക്കേറ്റ് യോഗം അഞ്ച് മാർക്ക് ആക്കി മാറ്റി. റിസൽട്ട് അനൗൺസ് ചെയ്ത ശേഷം ഒരു മാർക്ക് നൽകാൻ പോലും യൂണിവേഴ്സിറ്റിക്ക് അധികാരമില്ലാതിരിക്കെയാണ് അഞ്ച് മാർക്ക് ദാനം ചെയ്ത് എംജി വാഴ്സിറ്റി സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുന്നത്.
ഈ തീരുമാനത്തെ ഫയൽ അദാലത്ത് സമയം മുതൽ എതിർക്കുകയും ഫയലിൽ നിയമവിരുദ്ധം എന്ന് രേഖപ്പെടുത്തുകയും ചെയ്ത രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരെ പുറത്താക്കിയശേഷമാണ് ഇഷ്ടക്കാർക്ക് മാർക്ക് ദാനം നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുന്നത്. ഒരു മാർക്ക് അഞ്ച് മാർക്കായി മാറിയപ്പോൾ 125ബിടെക്ക് വിദ്യാർത്ഥികൾ ആണ് കൂട്ടത്തോടെ വിജയവഴി പൂകിയത്. തോറ്റ 125 ഓളം ബിടെക്ക് വിദ്യാർത്ഥികൾക്ക് അഞ്ചുമാർക്ക്വീതംനൽകി വിജയിപ്പിച്ച തീരുമാനം ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ അത്യപൂർവ പരിവേഷത്തിലാണ് നിൽക്കുന്നത്. അക്കാദമിക-പരീക്ഷാവിഷയങ്ങളിൽ പരിക്ഷാഭവനോ പാസ്ബോർഡിനോ മാത്രമാണ് ഇടപെടാൻ അധികാരം. എന്നാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഇടപെടൽ നടത്തുകയായിരുന്നു. ഈ തീരുമാനത്തിൽ പിടിച്ച് തങ്ങൾക്ക് താത്പര്യമുള്ളവരെ മുഴുവൻ അഞ്ച് മാർക്ക് നൽകി വിജയിപ്പിക്കാൻ സിൻഡിക്കേറ്റും തീരുമാനിച്ചു.
ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയും ഒരു രീതിയിലും കൈക്കൊള്ളാത്ത തീരുമാനമാണ് എംജി യൂണിവേഴ്സിറ്റി നടപ്പിലാക്കിയത്. ബിടെക്ക് വിദ്യാർത്ഥികളെ കൂട്ടത്തോടെ വിജയിപ്പിച്ച എംജി യൂണിവേഴ്സിറ്റി ബിടെക്ക് വിദ്യാർത്ഥികളെ ജയിപ്പിച്ച അതേ വഴിയിൽ ബിഎസ്സി നഴ്സിങ് വിദ്യർത്ഥികൾക്കും ഇതേ രീതിയിൽ ജയിപ്പിക്കാനും തീരുമാനമെടുത്തു. ഈ വാർത്ത ഇന്നലെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. തോറ്റവരെ ജയിപ്പിക്കുമ്പോൾ പക്ഷഭേദം ഒഴിവാക്കാൻ വേണ്ടിയാണ് തോറ്റ മറ്റു വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കൂടി വാഴ്സിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് നഴ്സിങ് കോഴ്സിനും കൂടി നൽകിയത്.
ഒപ്പം ഒരു തീരുമാനം കൂടി കൈക്കൊണ്ടു. തോറ്റ എല്ലാവര്ക്കും മാർക്ക് നൽകില്ല. ജയിപ്പിച്ച് തരണം എന്ന് വാഴ്സിറ്റിയോട് ആവശ്യപ്പെടുന്നവർക്ക് മാത്രം മാർക്ക് ദാനം നടത്തും. വിചിത്രമായ തീരുമാനവുമായി നിറഞ്ഞു നിൽക്കുന്ന വാഴ്സിറ്റി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനു അപ്പടി മാനക്കേട് ആണ് വരുത്തിവെച്ചിരിക്കുന്നത്. മാർക്ക് ദാനം നടത്താൻ ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചപ്പോൾ ഫയൽ ഔട്ട് ഒഫ് അജൻഡയായാണ് സിൻഡിക്കേറ്റിലെത്തിയത്. ഇതെല്ലാം തന്നെ വൻ ആസൂത്രണമാണ് മാർക്ക് ദാനത്തിനു പിന്നിൽ നടന്നത് എന്നത് വിരൽ ചൂണ്ടുന്നു.
2019 ഫെബ്രുവരിയിൽ സർവകലാശാലയിൽ നടന്ന അദാലത്തിൽ കോതമംഗലത്തെ ഒരു സ്വാശ്രയ കോളജ് വിദ്യാർത്ഥി ആറാം സപ്ലിമെന്ററി പരീക്ഷയ്ക്ക് എൻഎസ്എസ് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിദ്യാർത്ഥിക്കു നേരത്തെ ഗ്രേസ് മാർക്ക് നൽകിയിട്ടുള്ളതിനാൽ വീണ്ടും പരിഗണിക്കാനാവില്ലെന്നു തീർപ്പാക്കി. പക്ഷേ അദാലത്തിൽ പങ്കെടുത്ത മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീന്റെ നിർദ്ദേശപ്രകാരം ഒരു മാർക്ക് കൂട്ടിയിട്ടു നൽകി. അദാലത്തിന് ഇങ്ങനെ മാർക്ക് കൂട്ടി നൽകാനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നു വിഷയം സിൻഡിക്കറ്റിനു വിട്ടു. അതോടെ സിൻഡിക്കറ്റിലെ ഇടത് അനുഭാവികളെല്ലാം തങ്ങളുടെ ഇഷ്ടക്കാർക്കും മാർക്ക് കൂട്ടി നൽകണമെന്നു ആവശ്യപ്പെട്ടു.
ഇതോടെ സർവകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബിടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററിൽ ഒരു വിഷയം മാത്രം ജയിക്കാനുള്ള വിദ്യാർത്ഥികൾക്കു നിലവിലുള്ള മോഡറേഷനു പുറമേ പരമാവധി അഞ്ചു മാർക്ക് കൂടി മോഡറേഷനായി നൽകാൻ തീരുമാനിച്ചു. ഇത് ഉത്തരവ് ആയി ഇറങ്ങുകയും ചെയ്തു. മാർക്ക് ദാനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം വാർത്താ സമ്മേളനങ്ങൾ നടത്തുകയും പ്രശ്നം പൊതുധാരയിലേക്ക് കൊണ്ടുവരുകയും ചെയ്തതോടെ സർവകലാശാല നാണം കെട്ടു. പറഞ്ഞു നിൽക്കാനുള്ള എല്ലാ അവസരങ്ങളും ഒഴിവാകുകയും ചെയ്തു. ഇപ്പോൾ മാർക്ക് ദാനപ്രശ്നത്തിന്റെ പേരിൽ സർവകലാശാല പ്രതിക്കൂട്ടിൽ നിൽക്കുകയാണ്.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ പിഎസ് സി ലിസ്റ്റിൽ ആദ്യ റാങ്കുകാർ എസ് എഫ് ഐ നേതാക്കളായിരുന്നു. ഇത് പി എസ് സിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്തു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ എംജി സർവ്വകലാശാലയിലും നടക്കുന്നത്. എല്ലാം യൂണിവേഴ്സിറ്റിയോട് ചോദിക്കണമെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും വകുപ്പും കൈകഴുകുകയാണ്. അതുകൊണ്ട് ആരോപണങ്ങളിൽ വെട്ടിലാകുന്നത് സർവ്വകലാശാല അധികൃതർ മാത്രമാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്