ശാസ്ത്രീയ പൊലീസ് സംവിധാനം വേണ്ടെന്നത് സ്ഥാപിത താത്പര്യം; സേനയെ പ്രൊഫഷനൽ ആക്കാനും സുരക്ഷ എന്ന കാഴ്ചപാടിന് പുതിയ മാനം നൽകാനും ആരും മുന്നിട്ടിറങ്ങുന്നില്ല; സംസ്ഥാന സർക്കാരിന് ചിലവൊന്നുമില്ലാഞ്ഞിട്ടും ഫയൽ മാത്രം നീങ്ങുന്നില്ല; മെല്ലപ്പോക്കിൽ നഷ്ടമാവുക കേന്ദ്രത്തിന്റെ 50 കോടിയുടെ ഗ്രാന്റും; ഒളിച്ചു കളിക്കുന്നത് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും; കേരളത്തിൽ പൊലീസ് യൂണിവേഴ്സിറ്റി വരാത്തതിന് പിന്നിലും ഐഎഎസ്-ഐപിഎസ് പോര്
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ പൊലീസ് യൂണിവേഴ്സിറ്റി വരാതിരിക്കുന്നതിന് പിന്നിൽ ഐഎഎസ്-ഐപിഎസ് പോര് തന്നെ. ഐപിഎസുകാർ അങ്ങിനെ വിസി ആയി വിലസേണ്ടെന്നും തങ്ങളുടെ രീതിയിലേക്ക് ഉയർന്നു വരേണ്ടെന്നുമുള്ള ഐഎഎസ് ലോബിയുടെ താത്പര്യമാണ് കേരളത്തിൽ പൊലീസ് വാഴ്സിറ്റിയുടെ ചിറകരിയുന്നത്. കൂടത്തായിയിലെ സീരിയൽ കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് വേണ്ടി കേരളത്തിലെ പൊലീസ് യൂണിവേഴ്സിറ്റി യാഥാർത്ഥ്യമാകുമോ എന്ന ചോദ്യം ഉയരുമ്പോൾ തത്ക്കാലം അതിനുള്ള സാധ്യതകൾ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുക. പൊലീസ് യൂണിവേഴ്സിറ്റി എന്ന ആശയവും പ്രോജക്ടും തത്ക്കാലം ഫയലിൽ ഉറങ്ങുകയാണ്.
ഇരുനൂറും നാനൂറും വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിവേഴ്സിറ്റികൾ കേരളത്തിൽ ഫംഗ്ഷൻ ചെയ്യുമ്പോഴാണ് വർഷം പ്രതി എട്ടു ലക്ഷത്തിലധികം കേസുകളും 53000 പൊലീസുകാരുമുള്ള കേരളത്തിൽ പൊലീസ് യൂണിവേഴ്സിറ്റിയെ കേരളം പടിക്ക് പുറത്ത് നിർത്തുന്നത്. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉണ്ടാകാൻ പോകുന്ന യൂണിവേഴ്സിറ്റിയെ തന്നെയാണ് പടിക്ക് പുറത്ത് നിർത്തുന്നതും എന്നതും വിസ്മരിക്കാൻ സാധ്യവുമല്ല. ശാസ്ത്രീയ പൊലീസ് സംവിധാനം തത്ക്കാലം കേരളത്തിൽ വേണ്ടെന്ന സ്ഥാപിത താത്പര്യമാണ് പൊലീസ് യൂണിവേഴ്സിറ്റി എന്ന സ്വപനം അട്ടിമറിക്കപ്പെടുന്നതിനു പിന്നിൽ. പൊലീസ് സേനയെ പ്രൊഫഷനൽ ആക്കുക, സുരക്ഷ എന്ന കാഴ്ചപ്പാടിന് പുതിയ മാനങ്ങൾ നൽകുക, ശാസ്ത്രീയ കുറ്റാന്വേഷണത്തിനു ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക, കുറ്റാന്വേഷണത്തിൽ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുക എന്ന ലക്ഷ്യങ്ങൾ യൂണിവേഴ്സിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടു മുൻപിൽ വന്നിരുന്നു. പക്ഷെ കടലാസിൽ ഉറങ്ങാൻ തന്നെയാണ് വാഴ്സിറ്റി പ്രൊജക്റ്റിന്റെ വിധി.
കേരളം മുൻപ് ഭരിച്ച ഉമ്മൻ ചാണ്ടിയുടെയും ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വപ്നപദ്ധതിയാണ് ഐപിഎസ്-ഐഎഎസ് പോരിൽ കുടുങ്ങി യാഥാർത്ഥ്യമാകാതെ പോകുന്നത്. കേരളത്തിലെ പല മരണങ്ങളും കൊലപാതകങ്ങൾ ആവുകയും കൊലപാതകികൾ നിരപരാധികളായി സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ പൊലീസ് സംവിധാനത്തെക്കുറിച്ചും പൊലീസ് യൂണിവേഴ്സിറ്റിക്കും വേണ്ടി മുറവിളി ഉയരുമ്പോൾ ഫയൽ നീക്കാതിരിക്കാനും യോഗം നടക്കാതിരിക്കാനും ചരട് വലിക്കുന്നത് ഐഎഎസ് ലോബി തന്നെയാണ് എന്നതാണ് വ്യക്തമാകുന്നത്. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തന്നെ അറിഞ്ഞോ അറിയാതെയോ തടസം നിൽക്കും. ഫയൽ നീങ്ങില്ല. ഇതാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിനയായത്. ഇതേ പ്രശ്നം തന്നെയാണ് ഈ സർക്കാരിന്റെ കാലത്തും നടക്കുന്നതും.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനും ശാസ്ത്രീയ പൊലീസ് സംവിധാനത്തെക്കുറിച്ച് സ്വപ്നങ്ങൾ നെയ്തെങ്കിലും ഇപ്പോഴും പൊലീസ് യൂണിവേഴ്സിറ്റി ഒരു ഫയലായി തന്നെ കിടക്കുകയാണ്. ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോൾ രണ്ടു മൂന്നു തവണ ശ്രമം നടത്തിയിരുന്നു. കാബിനെറ്റിൽ ഈ കാര്യം ചർച്ച ചെയ്യാൻ നോട്ടും നൽകിയിരുന്നു. എന്നാൽ കാബിനെറ്റിൽ ഈ കാര്യം ചർച്ചയ്ക്ക് വന്നില്ല. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചിട്ടും വാഴ്സിറ്റിക്കായുള്ള ഒരു കാര്യവും മുന്നോട്ടു നീങ്ങുന്നില്ല.
വിദ്യാഭ്യാസ വകുപ്പിന്റെ ക്ലിയറൻസ്, ഫിനാൻസ് ക്ലിയറൻസ്, കാബിനെറ്റ് അപ്പ്രൂവൽ, അസംബ്ലിയുടെ അപ്പ്രൂവൽ വേണം. ഇങ്ങിനെ നാല് കടമ്പകളിൽ തട്ടിയാണ് വാഴ്സിറ്റി ഫയലായി തന്നെ കിടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യത്തിൽ ഒരു മീറ്റിങ് നടത്തിയിരുന്നു. രണ്ടാമത് മീറ്റിങ് നടത്താൻ തീയതി തീരുമാനിച്ചിരുന്നു. മൂന്നു തവണ നോട്ടു നൽകി. എന്നാൽ മീറ്റിങ് നടന്നില്ല. പല കടമ്പകൾ ആണ് പൊലീസ് യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ മുന്നിലുള്ളത്. ഈ കടമ്പകൾ ഒന്നും കടക്കാൻ നിലവിൽ പൊലീസ് യൂണിവേഴ്സിറ്റി എന്ന ആശയം ഉയർത്തി മുന്നോട്ടു പോകുന്നവർക്ക് കഴിയുന്നില്ല.
പത്തൊൻപത് യൂണിവേഴ്സിറ്റികൾ കേരളത്തിലുണ്ട്. ഇരുപതാമത്തെ യൂണിവേഴ്സിറ്റിയുടെ ആവശ്യം എന്ത് എന്ന ചോദ്യമാണ് ഫിനാൻസ് വകുപ്പ് ഉയർത്തുന്നത്. പത്തൊൻപത് യൂണിവേഴ്സിറ്റികളിൽ നടക്കുന്ന കാര്യമല്ല ഇരുപതാമത്തെ യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാലും ഫയൽ ഫിനാൻസ് വകുപ്പിൽ ഭദ്രമായി കിടക്കും. ക്ലിയറൻസ് ലഭിക്കില്ല. മറ്റു സർവകലാശാലകളിലെ കാര്യം എടുത്താലോ? മലയാളം സർവകലാശാലയിൽ ഉള്ളത് 400 വിദ്യാർത്ഥികൾ മാത്രമാണ്. അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഉള്ളത് 600 1500 വിദ്യാർത്ഥികളും. കുസാറ്റിൽ ആകെയുള്ളത് 1500 വിദ്യാർത്ഥികൾ ആണ്. വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഉള്ളത് 400 വിദ്യാർത്ഥികളും. എന്നാൽ വർഷം പ്രതി എട്ടു ലക്ഷത്തിലധികം കേസുകളും 53000 പൊലീസുകാരുമുള്ള കേരളത്തിൽ സർവകലാശാലയ്ക്ക് ഭരണവൃത്തങ്ങൾ തന്നെ തടസം നിൽക്കുകയാണ്. ഇത് വാഴ്സിറ്റിയുടെ വഴിയടയ്ക്കുകയും ചെയ്യുന്നു.
പൊലീസിനു പ്രൊഫഷനൽ ടച്ച് വേണമെങ്കിൽ പൊലീസ് യൂണിവേഴ്സിറ്റി വേണം. എന്നാൽ കേരളത്തിൽ ഈ രീതിയിൽ ഒരു യൂണിവേഴ്സിറ്റിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചിരുന്ന സമയത്ത് ഗുജറാത്തിൽ പൊലീസ് യൂണിവേഴ്സിറ്റി യാഥാർത്ഥ്യമാക്കി. ആകെയുള്ള പൊലീസ് യൂണിവേഴ്സിറ്റിയും ഗുജറാത്തിലെത് മാത്രമാണ്. കേരളം അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾക്ക് ഈ രീതിയിൽ പൊലീസ് സംവിധാനത്തിൽ പ്രൊഫഷനൽ ടച്ച് കൊണ്ട് വന്നു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. രാജസ്ഥാനിൽ വാഴ്സിറ്റി തുടങ്ങിയെങ്കിലും നിന്നുപോയി. തമിഴ്നാട്ടിൽ അറുനൂറു ഏക്കർ സ്ഥലം എടുത്ത് യൂണിവേഴ്സിറ്റി തുടങ്ങാൻ മുഖ്യമന്ത്രി ജയലളിത തീരുമാനിച്ചിരുന്നു. എന്നാൽ ജയലളിത മരണമടഞ്ഞതോടെ ആ പ്രോജക്ടും നിന്നുപോയി.
എല്ലാവരും നമ്പർ വൺ എന്ന് സർട്ടിഫൈ ചെയ്യുന്ന പൊലീസാണ് കേരളാ പൊലീസ്. ഈ നമ്പർ വൺ പൊലീസ് ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി പൊലീസ് യൂണിവേഴ്സിറ്റി രൂപപ്പെടുത്തിയിട്ടില്ല. എട്ടു ലക്ഷത്തിലധികം കേസാണ് ഒരു വർഷത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിൽ പതിനായിരം കേസുകളിൽ മാത്രമാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നത്. യൂണിവെഴ്സിറ്റി വന്നാൽ ഫോറൻസിക് സയൻസ് വിപുലപ്പെടുത്താൻ കഴിയും. പൊലീസ് ഓഫീസർമാർക്ക് ഈ രീതിയിൽ പരിശീലനം നൽകാനും കഴിയും. കേരള സർക്കാരിനു ചെലവില്ലാത്ത സംഭവമാണ് പൊലീസ് വാഴ്സിറ്റി. സ്ഥലം നൽകിയാൽ ഫണ്ട് കേന്ദ്രം നൽകും. 50 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്നും വാഴ്സിറ്റിക്കായി കേരളത്തിനു ലഭിക്കും. ഇപ്പോഴത്തെ നോഡൽ ഓഫീസർ അലക്സാണ്ടർ ജേക്കബ് നൽകിയ പൂർണമായ പ്രൊപ്പോസൽ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലുണ്ട്. സർക്കാരിനു അഞ്ച് പൈസ മുടക്കാതെ യൂണിവേഴ്സിറ്റി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന രീതിയിലുള്ള ഡ്രാഫ്റ്റ് ആണിതെന്നാണ് അറിയാൻ കഴിയുന്നത്.
കേരളത്തിൽ പൊലീസ് യൂണിവേഴ്സിറ്റി വേണം എന്ന കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ തീരുമാനം കൈക്കൊണ്ടപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് പൊലീസ് സയൻസസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് എന്ന് നാമകരണം ചെയ്തു. മുൻ ഡിജിപി എം.എൻ.കൃഷ്ണമൂർത്തിയെ നോഡൽ ഓഫീസർ ആയി നിയമിക്കുകയും ചെയ്തു. കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ 22 ഏക്കർ സ്ഥലവും കണ്ടെത്തിയിരുന്നു. പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റെഡിയത്തിൽ യൂണിവേഴ്സിറ്റിയുടെ ഓഫീസും പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയില്ല. തുടർന്ന് ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് യൂണിവേഴ്സിറ്റിക്ക് വേണ്ടി വ്യക്തിപരമായി തന്നെ താത്പര്യമെടുത്ത് മുന്നോട്ടു പോയി. അപ്പോഴും തടസങ്ങൾ വന്നു. പിണറായി സർക്കാർ കൃഷ്ണമൂർത്തിയെ മാറ്റി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിനെ നോഡൽ ഓഫീസർ ആക്കി മാറ്റി. ഇപ്പോഴും നോഡൽ ഓഫീസർ സ്ഥാനത്ത് അലക്സാണ്ടർ ജേക്കബ് തന്നെയാണ്. പക്ഷെ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകുന്നില്ല.
ചന്ദ്രശേഖരൻ നായർ ഓഫീസിലെ ഓഫീസ് മാറ്റി ഓഫീസ് ഡിപിഐയിലെ പൊലീസ് ക്വാർട്ടേഴ്സ് പരിസരത്തേക്ക് മാറ്റി. അന്ന് ചന്ദ്രശേഖരൻ നായർ സ്റ്റെഡിയത്തിനു സമീപമിട്ട തറക്കല്ല് ഡിപിഐയിലെ ഓഫീസിലെക്ക് മാറ്റുകയും ചെയ്തു. അല്ലാതെ വേറെ കാര്യങ്ങൾ ഒന്നും വന്നില്ല. നോഡൽ ഓഫീസർക്ക് ഒരു സൗകര്യവും സർക്കാർ നൽകിയിട്ടില്ല. കാർ, ഓഫീസ്, സ്റ്റാഫ്, അനുബന്ധ സൗകര്യങ്ങൾ ഒന്നും ലഭ്യമാക്കിയിട്ടില്ല. ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഇത് ഇങ്ങിനെ തന്നെ തുടരുന്നത്. നല്ല പൊലീസ് വേണമെങ്കിൽ നല്ല യൂണിവേഴ്സിറ്റിയും വേണം. ശാസ്ത്രീയ കുറ്റാന്വേഷണ ത്വരയും അറിവും ഉള്ള പൊലീസുകാർ കേരളത്തിൽ തുലാം കുറവാണ്. ശാസ്ത്രീയ കുറ്റാന്വേഷണം വേണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കുറ്റാന്വേഷണത്തിൽ ഡിഗ്രി വേണം. ക്രിമിനൽ നിയമം വരെ പൊലീസുകാരെ പഠിപ്പിക്കണം. അതിനു യൂണിവേഴ്സിറ്റി വേണം എന്ന് തന്നെയുള്ള ആവശ്യമാണ് ഉയരുന്നത്.
ആറുപേരെ കൊലപ്പെടുത്തിയ ജോളിയെ പിടികൂടുന്നത് രണ്ടു പതിറ്റാണ്ടിനു ശേഷമാണ്. കേരളത്തിൽ ഒട്ടുവളരെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. പക്ഷെ ആരും പിടിക്കപ്പെടുന്നില്ല. യഥാർത്ഥ പ്രതികൾ പലപ്പോഴും വലയ്ക്ക് പുറത്താണ്. കേരളത്തിൽ പൊലീസ് യൂണിവേഴ്സിറ്റി ആവശ്യമാണ് എന്നതിന് ജോളിയുടെ ഒരൊറ്റ മൊഴി മാത്രം മതിയെന്നും പൊലീസ് വൃത്തങ്ങളിൽ ഇപ്പോൾ വിരൽ ചൂണ്ടൽ വരുന്നു. ആദ്യ കൊലപാതകം നടത്തിയപ്പോൾ താമരശ്ശേരി പൊലീസ് എന്നെ പിടികൂടിയിരുന്നെങ്കിൽ പിന്നീടുള്ള സീരിയൽ കൊലപാതകങ്ങൾ നടക്കില്ലായിരുന്നു എന്നാണ് ജോളി പൊലീസിന് തന്നെ മൊഴി കൊടുത്തത്. പൊലീസിന്റെ ശാസ്ത്രീയതില്ലാത്ത അന്വേഷണം മുതലെടുത്താണ് രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ആറു പേരെ ജോളി സയനൈഡ് നൽകി കൊല ചെയ്തത്.
ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം പുനരന്വേഷണം നടത്തുന്ന പാങ്ങോട് ഭരതന്നൂരിലെ ആദർശ് വിജയന്റെ ദുരൂഹമരണവും ഇപ്പോൾ വിരൽ ചൂണ്ടുന്നതുകൊലപാതക സാധ്യതയിലേക്കാണ്. പാങ്ങോട് പൊലീസ് ലാഘവത്തോടെ കുട്ടിയുടെ മരണം കണ്ടതാണ് കൊലപാതകികൾ രക്ഷപ്പെടാൻ ഇടയാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആദർശ് വിജയന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ കൊലപാതകികൾ സ്വൈരവിഹാരം തന്നെയാണ് നടത്തുന്നത്. ഇതെല്ലാം തന്നെ പൊലീസിന്റെ ശാസ്ത്രീയതയില്ലാത്ത അന്വേഷണത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് കേരളാ പൊലീസിനെ ശാസ്ത്രീയമായി നവീകരിക്കാൻ പൊലീസ് യൂണിവേഴ്സിറ്റി തന്നെ വേണം എന്ന ആവശ്യം ഉയർന്നു വരുന്നത്.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രാപ്പടി ഇനത്തിൽ എഴുതിയെടുത്തത് ലക്ഷങ്ങൾ;
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്