നിറപറ എംഡിയെ കുടുക്കാൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാൻ പറയുന്നത് കുട്ടിയുടെ അച്ഛൻ അരി മുതലാളിയെന്ന്; ബിജു കർണ്ണനെ ചതിക്കുഴിയിൽ വീഴ്ത്താൻ കൂടെ താമസിക്കുന്ന അജീർ ഹുസൈനും സീമയും ചേർന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കർണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗർഭിണി; പെരുമ്പാവൂർ പൊലീസിനെ കുഴച്ച് നിറപറക്കേസ്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വ്യവസായി ബിജു കർണ്ണനെ സീമ ഭീഷിണിപ്പെടുത്തിയിരുന്നത് വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പേരിലെന്ന് പൊലീസ്. സീമ നിലവിൽ 4 മാസം ഗർഭിണിയാണ്.ബിജുവിനെ വലിയിൽ വീഴ്ത്താൻ കരൂതിക്കൂട്ടി ഇവർ കൂടെ താമസിക്കുന്ന അജീർ ഹൂസൈനിൽ നിന്നും ഗർഭം ധരിക്കുകയായിരുന്നെന്നും ഇരുവരും ചേർന്നായിരിക്കാം പണം തട്ടാൻ പദ്ധതി തയ്യാറാക്കിയതെന്നുമാണ് പൊലീസിന്റെ സംശയം.
തന്റെ ഗർഭത്തിന്റെ ഉത്തരവാദി ബിജുവാണെന്നാണ് സീമ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഈ ആരോപണത്തിൽ കഴമ്പില്ലന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഡി എൻ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാൽ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. സീമയുമായി അടുത്ത ഘട്ടത്തിൽ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താൻ ഇവരുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നെന്നും തുടർന്നാണ് ഗർഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം വശത്താക്കിയതെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്. താൻ സീമയെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് നിറപറ എംഡിയുടെ നിലപാട്. ആരോപണമെല്ലാം തെറ്റാണെന്നും ബിജു കർണ്ണൻ പറയുന്നു.
ഇത്തരമൊരു വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോർത്താണ് താൻ ഭീഷിണയ്ക്കുവഴങ്ങി പണം നൽകിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടർന്നതിനെത്തുടർന്നാണ് താൻ പരാതിനൽകാൻ നിർബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂർ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. പരാതിയിൽപ്പറയുന്ന മുഴുവൻ തുകയും സീമ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു. മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയിൽ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ കുന്നന്ദംകുളം വേലൂർ ആലുങ്കൽ മൻസൂറിനും നൽകിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നുമാണ് സീമ പ്രാഥമീക ചോദ്യം ചെയ്യലിൽ പൊലീസിൽ സമ്മതിച്ചിട്ടുള്ളത്.
അഭിഭാഷകൻ എന്ന വ്യാജേന മൻസൂർ ബിജുവിനെ മൊബൈലിൽ വിളിച്ച് ഭീഷിണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടു എന്നുമാണ് പൊലീസ് കേസ്. മദ്യപാനിയായ ഇയാൾക്ക് 10-ാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് പൊലീസ് അറിയ്ച്ചു. സംഭവം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലന്നും കസ്റ്റഡിയിൽ വാങ്ങി വിശദമായ മൊഴിയെടുക്കലും അന്വേഷണവും പൂർത്തിയാക്കിയാലെ യഥാർത്ഥ വസ്തുതകൾ ലഭ്യമാവു എന്നുമാണ് പെരുമ്പാവൂർ സി ഐ പി എ ഫൈസൽ വ്യക്തമാക്കുന്നത്. ബിജുവിന്റെ പരാതി ലഭിച്ചയുടൻ സംഭവത്തിൽ പൊലീസ് സീമയെയും സഹായികളെയും പ്രതിയാക്കി പെരുമ്പാവൂർ പൊലീസ് കേസെടുത്തിരുന്നു.പിന്നാലെ ചാലക്കുടിയിലെ ഇവരുടെ താമസകേന്ദ്രവും പൊലീസ് കണ്ടെത്തി.ഷീറ്റുകൊണ്ട് മറച്ചതും വൃത്തി ഹീനവുമായ ഷെഡിന്റെ ഒരു ഭാഗത്ത് വാടകയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഇവർ പൊലീസിന് നൽകിയ ബാങ്ക് അക്കൗണ്ടിൽ 500 രൂപയിൽ താഴെ മാത്രമാണ് ബാലൻസ് ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നതരുമായി ബന്ധമുണ്ടെന്നും വമ്പൻ സെക്സ് റാക്കറ്റിലെ കണ്ണിയെന്നും മറ്റുമാണ് ഇതുവരെ സീമയെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ. ഇവർക്ക് സ്വന്തമായി വീടില്ലന്നും കാര്യമായ സമ്പാദ്യമില്ലന്നുമാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ. ഈ സാഹചര്യത്തിൽ സീമയെ മുന്നിൽ നിർത്തി, ഉന്നതതരുമായി അടുത്തു ബന്ധമുണ്ടായിരുന്നവരിലാരെങ്കിലുമാവാം സെക്സ് റാക്കറ്റ് നടത്തിപ്പിന് ചുക്കാൻ പിടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ച് ,വിശദമായ മൊഴിയെടുക്കലും തെളിവെടുപ്പം പൂർത്തിയാവുന്നതോടെ ഇതിനെല്ലാം ഉത്തരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
സീമ ബിജു കർണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഫെയ്സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളിൽ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയിൽ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നു വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു.
വളരെ ആകർഷകമായി സംസാരിച്ചാണ് സീമയും കാമുകൻ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. ബിജു കർണ്ണനെ കുടുക്കാൻ അവർ മൂന്നു വർഷം കാത്തിരുന്നു. ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭർത്താവിനൊപ്പമാണു ചാലക്കുടിയിൽ താമസിക്കുന്നത്. പെൺകുട്ടികൾക്കായി തുടക്കത്തിൽ വലിയതുക വീട്ടുകാരെ ഏൽപ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നൽകാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.
കഴിഞ്ഞ മാസം തൃശൂർ നഗരത്തിലെ പി.ഒ. റോഡിൽനിന്നു സീമയെ പെൺവാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെൺകുട്ടികൾ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യൽ മീഡിയ ഉപയോഗിച്ച് ബ്ലാക്മെയിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തൽ. '
വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പിൽ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകർഷിച്ചു വലയിലാക്കുകയാണ് പതിവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍