റിങ്കു ഇനി തനിച്ചല്ല; തെറ്റായി പാർക്ക് ചെയ്ത സ്കൂട്ടർ എടുത്തുമാറ്റിയതിന് യുവതി മർദിച്ച റിങ്കുവിന് കാലടി ശ്രീ ശങ്കര കോളേജ് അധികൃതരുടെ സഹായവും ആദരവും; സാമൂഹിക പ്രവർത്തകനും പ്രാസംഗികനും ഇവിടുത്തെ അദ്ധ്യാപകനുമായ ഡോ രജിത്കുമാറിന്റെ നേതൃത്വത്തിൽ പിരിച്ച് നൽകിയത് അരലക്ഷം രൂപ; രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാവാതെ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയ റിങ്കുവിന് സഹായം ലഭിക്കുന്നത് മറുനാടൻ വാർത്തയെ തുടർന്ന്
സുവർണ്ണ പി എസ്
കാലടി: റിങ്കു എന്ന ചെറുപ്പക്കാരന്റെ ക്ഷമക്ക് മുന്നിൽ സ്നേഹം കൊണ്ട് മറുപടി നൽകുകയാണ് ഈ കോളജും അദ്ധ്യാപകരും വിദ്യാർത്ഥികളും. അനധികൃതമായി പാർക്ക് ചെയ്തിരുന്ന സ്ക്കൂട്ടർ എടുത്ത് മാറ്റിയതിൽ യുവതിയുടെ മർദനമേറ്റ റിങ്കു എന്ന ചെറുപ്പക്കാരൻ സഹനത്തിന്റെ കൂടി പ്രതീകമാവുകയാണ്. ഇപ്പോഴിതാ റിങ്കുവിനെ സഹായിക്കാൻ എത്തിയിരിക്കുകയാണ് കാലടി ശ്രീ ശങ്കര കോളേജ് അധികൃതരും വിദ്യാർത്ഥികളും. ഇവിടുത്തെ ബോട്ടണി അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ രജിത്കുമാറിന്റെയും നേതൃത്വത്തിൽ, ഇന്നലെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു റിങ്കുവിനെ ആദരിച്ചത്. ഡോ രജിത്കുമാറിന്റെ നേതൃത്വത്തിൽ, ഇവർ സമാഹരിച്ച അമ്പതിനായിരം രൂപയും റിങ്കുവിന് സമ്മാനിച്ചു. യുവാവ് കാണിച്ച ക്ഷമയെ കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ സംസാരിച്ചു. എൻജിനീയറിങ്ങ് വിദ്യാർത്ഥിനിയായിരുന്ന റിങ്കു ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാലാണ് പഠനം നിർത്തി സെക്യൂരിറ്റി പണിക്ക് പോയത്. എന്നാൽ അവിടെയും വിധി തന്നെ വേട്ടയാടുകയായിരുന്നു എന്നാണ് റിങ്കു പരിപാടിക്കിടെ പറഞ്ഞത്. കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം കരഘോഷം മുഴക്കിയാണ് ഇദ്ദേഹത്തെ വരവേറ്റത്.
'മറുനാടൻ മലയാളിയിലൂടെയാണ് റിങ്കുവിനെ കുറിച്ച് അറിഞ്ഞത്. അയാളുടെ ജീവിത സാഹചര്യങ്ങൾ മനസിലായപ്പോൾ സഹായിക്കണമെന്ന് തോന്നി. കോളേജ് അധികൃതരുമായി സംസാരിച്ചപ്പോൾ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. മാത്രമല്ല ഇങ്ങനെയൊരു സഹായം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്'- ഡോ. രജിത് കുമാർ പ്രതികരിച്ചു. തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ തന്നെ സഹായിക്കാൻ കാണിച്ച മനസിന് റിങ്കു നന്ദിയും അറിയിച്ചു.
ഒരു കാരണവുമില്ലാതെ യുവതി തന്നെ മർദിച്ചതെന്ന് റിങ്കു പറയുന്നു. അടി കൊണ്ടതാകട്ടെ ചെവിയിലും. ഇന്നും ആ വേദന മാറിയിട്ടില്ല. ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് താൻ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നിട്ടും ഒരു സെക്യൂരിറ്റി ജീവനക്കാരനായി മാറിയത്. എൻജിനീയറിങ് കോളജുകാർ തടഞ്ഞുവച്ച സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കണം, അമ്മയ്ക്കു ഹൃദയ ശസ്ത്രക്രിയ നടത്തണം. ഇതൊക്കെയാടിരുന്നു സെക്യൂരിറ്റി പണിക്ക് ഇറങ്ങിയപ്പോൾ റിങ്കുവിന്റെ മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ചെറുപ്പക്കരാനെയാണ് ആര്യ എന്ന യുവതി പരസ്യമായി മുഖത്തടിച്ചത്. കേസിൽ നിന്നും രക്ഷപെടാൻ റിങ്കുവിനെ പ്രതിയാക്കുമെന്ന് ഭീഷണിയും മുഴക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിൽ റിങ്കു ജോലിയിൽ പ്രവേശിച്ചത്. ആ ഹോസ്പിറ്റലിലെ കാർ പാർക്കിങ് ഏരിയയിൽ, ആര്യ വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ടാണ് യുവതി ജനങ്ങൾ നോക്കിനിൽക്കേ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശിയാണ് ആര്യ. സംഭവത്തിന് ശേഷം 10 ദിവസം കഴിഞ്ഞാണ് പൊലീസ് ആര്യയെ അറസ്റ്റ് ചെയ്തത്. കേസും അറസ്റ്റും നീണ്ടപ്പോൾ ക്രൂരമായ മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസിനെതിരായ പരിഹാസ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരം നേടിയിരുന്നു. അതോടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. യുവതിയുടെ മർദനമേറ്റിട്ടും പ്രകോപിതനാകാതെ റിങ്കു ജോലി തുടർന്നു. നാട്ടുകാർ യുവതിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയെങ്കിലും വിട്ടയച്ചതു പ്രതിഷേധത്തിന് ഇടയാക്കി
മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനാണ് റിങ്കു എന്ന 26 കാരൻ. ബിഷപ് ഹോജസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ ശേഷം ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. 11ാം വയസ്സിൽ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എൻജിനീയറിങ്ങിന് 4 വർഷത്തേക്ക് 5 ലക്ഷം രൂപയായിരുന്നു ഫീസ്. ഒരു ദേശസാൽകൃത ബാങ്ക് 4 ലക്ഷം രൂപ വായ്പ അനുവദിച്ചു. ആദ്യ വർഷം 1,75,000 രൂപയും രണ്ടാമത്തെ വർഷം 75,000 രൂപയും ബാങ്കിൽ നിന്നു കോളജിലേക്കു നൽകി. 2ാം കൊല്ലം 50,000 രൂപ കൂടി ഫീസ് അടയ്ക്കണമെന്നു കോളജുകാർ ആവശ്യപ്പെട്ടെങ്കിലും അടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ റിങ്കുവിനെ നാലാമത്തെ സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ല. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവച്ച ശേഷം പുറത്താക്കി. പണം അടച്ചാൽ മാത്രമേ റിങ്കുവിന് ആ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുകയുള്ളു.
2012ൽ ബെംഗളൂരുവിൽ നിന്നു നാട്ടിൽ തിരിച്ചെത്തിയ റിങ്കു ഇലക്ട്രീഷ്യന്റെ സഹായിയായി കൂടി. അതിൽ നിന്നു വരുമാനമൊന്നും ലഭിച്ചില്ല. നാട്ടിലെ ഐഇഎൽടിഎസ് സ്ഥാപനത്തിൽ വനിതാ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്താണ് അമ്മ റോസമ്മ കുടുംബം പുലർത്തിയിരുന്നത്. നേരത്തേ മുതൽ ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റോസമ്മ. 2017ൽ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂർഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടർമാർ പറഞ്ഞു.ഇതിനും സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനുള്ള 50,000 രൂപയും സ്വരൂപിക്കാനാണ് റിങ്കു സെക്യൂരിറ്റി ജോലിക്കു ചേർന്നത്. എന്നാൽ അവിടെയും വിധി റിങ്കുവിനെ വേട്ടയാടി. എങ്കിലും ഇപ്പോൾ സഹായിക്കാൻ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നിരവധി പേരാണ് റിങ്കുവിനെ തേടി എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍