ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ആളൂരിനെ അഭിഭാഷകനായി തനിക്ക് വേണ്ടെന്ന് ജോളി; തന്റെ സഹോദരൻ ഏർപ്പാടാക്കിയത് ആണെന്നാണ് അഭിഭാഷകൻ പറഞ്ഞത്; ഇക്കാര്യം താൻ വിശ്വസിക്കുന്നില്ലെന്നും കൂടത്തായി കേസ് പ്രതി; സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളിയെ കൊണ്ട് ഒപ്പ് ഇടീച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും; 'ചീപ്പ് പബ്ലിസിറ്റി'ക്ക് വേണ്ടിയുള്ള തറക്കളിയെന്ന ആരോപണം ഉയരുമ്പോഴും ജോളി തള്ളിപ്പറയുന്നത് അന്വേഷണ സംഘത്തിലെ പ്രമുഖന്റെ സമ്മർദം കാരണമെന്ന് അഡ്വ. ആളൂരും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും ഒഴിവാക്കിയെടുത്ത അഭിഭാഷകനാണ് അഡ്വ. ആളൂർ. വിവാദമുണ്ടാകുന്ന കേസുകളിൽ പബ്ലിസിറ്റിക്കായി രംഗത്തുവരുന്നത് അദ്ദേഹത്തിന്റെ പതിവു ശൈലിയാണ്. കൂടത്തായി ജോളി കേസ് വിവാദമായതോടെ ആളൂർ അസോസിയേറ്റ്സ് ആണ് ജോൡയുടെ വക്കീൽ എന്ന നിലയിൽ രംഗത്തെത്തിയത്. ജോളി വക്കാലത്ത് തന്നെ ഏൽപ്പിച്ചു എന്നായിരുന്നു അഡ്വ. ആളൂരിന്റെ അവകാശവാദം. കോടതിയിൽ ജോളിയെ ഹാജരാക്കിയപ്പോൾ രണ്ട് തവണ കോടതിയിൽ ഹാജരായത് ആളൂർ അസോസിയേറ്റ്സിന്റെ വക്കീലന്മാരായിരുന്നു. എന്നാൽ, ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച അഡ്വ. ആളൂരിനെ തന്റെ അഭിഭാഷകനയി വേണ്ടെന്നാണ് ജോളി വ്യക്തമാക്കിയത്.
കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ.ബി.എ.ആളൂരിനെ ഏൽപ്പിച്ചിട്ടില്ലെന്നു ജോളി ജോസഫ് വ്യക്തമാക്കി. സൗജന്യ നിയമസഹായമാണെന്നു കരുതിയാണു വക്കാലത്തിൽ ഒപ്പിട്ടുനൽകിയതെന്നും ജോളി താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. തന്റെ ബന്ധുക്കൾ ആളൂരിനെ സമീപിച്ചെന്നു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു. കന്റെ സഹോദരൻ ഏർപ്പാടാക്കിയതാണെന്നാണ് അഭിഭാഷകൻ പറഞ്ഞത്. ഇക്കാര്യം താൻ വിശ്വസിക്കുന്നില്ലെന്നും താമരശ്ശേരി ഒന്നാം ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വെച്ച് ജോളി പറഞ്ഞു. അതേസമയം സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളിയുടെ ഒപ്പിട്ടതെന്ന് അന്വേഷണസംഘത്തിലെ പ്രമുഖനും സ്ഥിരീകരിക്കുന്നു. കുപ്രസിദ്ധമായ കേസുകളാണ് ആളൂർ എടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായത്. 'ചീപ്പ് പബ്ലിസിറ്റി'ക്ക് വേണ്ടിയാണ് ഇത്തരം നടപടികളുമായി ആളൂരും സംഘവും മുന്നോട്ടുപോകുന്നതെന്നും അന്വേഷണ സംഘം വ്യകതമാക്കുന്നു.
ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗൽഫിൽനിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു 'ആളൂർ അസോസിയേറ്റ്സി'ലെ അഭിഭാഷകർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, പ്രതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം. എന്നാൽ, അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മർദം കാരണമാണ് ജോളി ഇപ്പോൾ തന്നെ തള്ളിപ്പറയുന്നതെന്ന് അഡ്വ. ആളൂർ പറയുന്നത്. ജോളി എന്തുകൊണ്ട് ഇക്കാര്യം കോടതിയിൽ പറഞ്ഞില്ല വക്കാലത്ത് വേണ്ടെന്ന് ജോളി നമ്മളോട് പറഞ്ഞിട്ടില്ലെന്നും ആളൂർ ചൂമടിക്കാട്ടുന്നു. പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയിൽ വെച്ച് സംസാരിക്കാൻ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പൊലീസ് ന്നിനും അനുവദിക്കുന്നില്ലെന്നും ആളൂർ കുറ്റപ്പെടുത്തുന്നു.
ആളൂർ അസോസിയേറ്റ്സിന്റെ അഭിഭാഷകരെ ഹാജരാകാൻ അനുവദിക്കണമെന്ന് ജോളി കോടതിയിൽ അപേക്ഷ നൽകിയതായി ആളൂർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ പ്രതിയെ പോയി കാണാൻ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡൻസ് ആക്റ്റിലെ സെക്ഷൻ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള അനുമതിയും നിഷേധിച്ചു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. ഹരിദാസിന്റെ നടപടിക്കെതിരെ കോടതിയിൽ പരാതി നൽകും.
വെള്ളിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ ജോളിയുമായി സംസാരിച്ചിരുന്നു. വനിത പൊലീസ് ഇൻസ്പെക്ടർ പി. കമലാക്ഷിയുടെയും മറ്റ് വനിത പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകർ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂർ നേരിട്ടെത്തി കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അവർ പറഞ്ഞു. പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ വാക്കാൽ കോടതി അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ അനുവദിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
അതേസമയം സുഖമില്ലാത്തതിനാൽ നിൽക്കാനും ഇരിക്കാനും പറ്റുന്നില്ലെന്ന് വ്യാഴാഴ്ച പയ്യോളിയിൽ വെച്ച് പൊലീസിനോട് പരാതിപ്പെട്ട കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും ശാന്തയായിരുന്നു. അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം ജോളി തലയുയർത്തി പുഞ്ചിരിയോടെ സംസാരിച്ചു. കഴിഞ്ഞദിവസങ്ങളിൽ ചുരിദാറിന്റെ ഷാളിൽ മൂടിയ മുഖം, മറക്കാതെയാണ് ഇത്തവണ കോടതിയിൽ മജിസ്ട്രേറ്റിനെ കാത്തിരുന്നത്. വൈകീട്ട് 3.20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആർ. ഹരിദാസിന്റെയും വനിത പൊലീസ് ഇൻസ്പെക്ടർ പി. കമലാക്ഷിയുടെയും നേതൃത്വത്തിലുള്ള സംഘം കോടതിയിലെത്തിയത്.
മുമ്പ് രണ്ടുതവണയും ജോളിയെ എത്തിച്ചപ്പോൾ ആയിരത്തോളം പേർ തടിച്ചുകൂടിയിരുന്നുവെങ്കിലും വെള്ളിയാഴ്ച നൂറിൽ താഴെ പേരാണ് റോഡരികിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുതവണയും മാധ്യമങ്ങളെ തുറന്ന കോടതിയിൽനിന്ന് പൊലീസ് വിലക്കിയിരുന്നെങ്കിലും ഇത്തവണ മാധ്യമപ്രവർത്തകർക്കും കോടതിമുറിയിൽ പ്രവേശനം നൽകി. മജിസ്ട്രേറ്റ് എത്തിയത് 20 മിനിറ്റിന് ശേഷമായിരുന്നു. അതിനിടെ, കോടതി ജീവനക്കാരും മറ്റും പ്രതിയെ ഒരുനോക്ക് കാണാനെത്തി.
ശനിയാഴ്ച മുൻസിഫ് കോടതിയുടെ ഉദ്ഘാടനം നടക്കുന്നതിനാൽ കോടതിക്ക് പുറത്ത് പെയിന്റിങ് അടക്കമുള്ള മിനുക്കുപണികൾ ചെയ്യുന്നവരും എത്തിനോക്കി. കോടതി പിരിയുന്നതുവരെ ഇരിക്കാൻ ശിക്ഷ കിട്ടിയ യുവാവിനും ജോളിയെ കണ്ടതിന്റെ സന്തോഷം. രാവിലെ കേസിന് വന്നിട്ട് തിരിച്ചുപോകാതെ ജോളിയെ കാണാൻ കാത്തിരുന്ന കക്ഷികളും കോടതി വരാന്തയിലുണ്ടായിരുന്നു. ഇതിനിടയിൽ ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകർ ജോളിയുമായി ഒരുതവണ സംസാരിച്ചു. എന്നാൽ, വീണ്ടും സംസാരിക്കാൻ വനിത പൊലീസ് ഇൻസ്പെക്ടർ അനുവദിച്ചില്ല. 3.40ന് നടപടികൾ തുടങ്ങിയപ്പോൾ പരാതിയൊന്നുമില്ലെന്ന് ജോളിയും പ്രജികുമാറും പറഞ്ഞു. മാനസികപ്രയാസമുള്ളതായി രണ്ടാം പ്രതി എം.എസ്. മാത്യു പറഞ്ഞു.
പ്രജികുമാറിന്റെ ഭാര്യ ശരണ്യ കോടതിയുടെ അനുമതിയോടെ ഭർത്താവുമായി സംസാരിച്ചു. പ്രജികുമാറിന് ജയിലിൽ ഇടാൻ വസ്ത്രങ്ങളും ശരണ്യ എത്തിച്ചിരുന്നു. ധൈര്യത്തോടെ ഇരിക്കാനും നന്നായി ഉറങ്ങാനും പ്രജികുമാറിനെ ഭാര്യ ഉപദേശിച്ചു. മാത്യുവിന്റെയും ജോളിയുടെയും ബന്ധുക്കളാരും വെള്ളിയാഴ്ചയും കാണാനെത്തിയില്ല. 4.15ന് കോടതിയുടെ മുൻവശം വഴി ജോളിയെയും പടിഞ്ഞാറെ ഗേറ്റിലൂടെ മാത്യുവിനെയും ജില്ല ജയിലിലേക്ക് കൊണ്ടുപോയി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍