തലസ്ഥാന നഗരത്തിൽ മദ്യലഹരിയിൽ ഡോ. ജയറാം ചീറിപ്പാഞ്ഞത് എന്തിനും സംരക്ഷണം ഒരുക്കാൻ ഉന്നതരുണ്ടെന്ന വിശ്വാസത്തിൽ; ഊബർ ഈറ്റ്സ് ഡെലിവറി ബോയിയെ ഇടിച്ചിട്ട കേസിൽ നിന്നും ഊരാനും ഉപയോഗിക്കുന്നത് ഉന്നത ബന്ധങ്ങൾ; വിവാദ ഡോക്ടർ ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലും ബിസിനസ് പങ്കാളിയുടെ കാറും ആശുപത്രിയും അടിച്ചുമാറ്റിയ കേസിൽ ആരോപണ വിധേയൻ; പ്രിസൈസ് ആശുപത്രി മുതലാളിയുടെ മദ്യലഹരിയിലെ ചീറിപ്പായൽ കേസ് ചർച്ചയാകുമ്പോൾ പുറത്താകുന്നത് സാമ്പത്തിക ഇടപാടുകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ പ്രിസൈസ് ഐ ആശുപത്രി നടത്തിപ്പ് പങ്കാളികളിൽ ഒരാളായ ഡോക്ടർ വി.ആർ.ജയറാം രണ്ടു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലും എറണാകുളത്തെ സാമ്പത്തിക കോടതിയിലും നടന്നു വരുന്ന രണ്ടു വ്യത്യസ്ത കേസുകളിലെ പ്രതികൂടിയാണ് ജയറാം. തട്ടിപ്പ് നടത്തുകയും കേസുകളിൽ കുടുങ്ങുകയും ചെയ്യുമ്പോൾ ഉന്നത ബന്ധങ്ങൾ മറയാക്കി കേസുകളിൽ നിന്നും തലയൂരുന്ന രീതിയാണ് ജയറാം പയറ്റാറുള്ളത്. ബൈക്ക് യാത്രികനായ ഊബർ ഈറ്റ്സിലെ ആദർശിനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയാൻ പ്രേരിപ്പിച്ചതിന് പിന്നിലുള്ളതും ഉന്നത പൊലീസ് ബന്ധങ്ങളും. ഡിജിപിവരെ നീളുന്ന പൊലീസ് ബന്ധങ്ങളാണ് കുഴപ്പത്തിൽപ്പെടുമ്പോൾ ജയറാമിന് തുണയാകുന്നത്. പ്രശ്നങ്ങളിൽപ്പെടുമ്പോൾ പൊലീസ് സഹായം തേടി തലയൂരാൻ ജയറാം മിടുക്കനുമാണെന്ന് ജയറാമിനെ അറിയുന്നവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ആദർശിനെ പാളയം വെച്ച് ഇടിച്ചിട്ടശേഷം കടന്നുകളയാനുള്ള ശ്രമമാണ് ജയറാം നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. അപകടത്തിൽപ്പെട്ടപ്പോൾ ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് ജയറാം പൊലീസിനോട് പറഞ്ഞത്. പക്ഷെ ഉന്നത ബന്ധങ്ങൾ ഉള്ള വ്യക്തിയായതിനാൽ ജയറാമിന്റെത് സുരക്ഷിതനായി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ബൈക്കിന്റെ മേൽ കൂടി എൻഡവർ കാർ കയറ്റിയാണ് ജൂബിലി ഹോസ്പിറ്റൽ വഴിയിലൂടെ ജയറാം രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രശ്നങ്ങളിൽ അകപ്പെടുകയും അതിനു ഡിജിപി അടക്കമുള്ള പൊലീസ് ഉന്നതരുടെ സഹായം തേടുന്നതുമാണ് ജയറാമിന്റെ രീതികൾ. പക്ഷെ ശ്രീറാം കേസ് മുന്നിലുണ്ടായിരുന്നതിനാൽ കന്റോൺമെന്റ്-മ്യൂസിയം പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണ് ജയറാമിന് ആദർശിനെ ഇടിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ വന്നത്. മദ്യപിച്ചു എന്നും അപകടസമയത്ത് താൻ തന്നെയാണ് കാർ ഓടിച്ചതെന്നുമാണ് ജയറാം പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാലും ഐഎഎസ് അല്ലാത്തതിനാലും ജയറാമിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ജയറാമിനു മറ്റു ഓപ്പറേഷൻസിനും കഴിഞ്ഞതുമില്ല. ഊബർ ഈറ്റ്സിലെ ജീവനക്കാരനാണ് പരുക്ക് പറ്റിയത് എന്നതിനാൽ ഊബറിലെ സഹപ്രവർത്തകർ കാറിനു പിന്നാലെ പോവുകയും ബേക്കറിയിൽ കാർ തടഞ്ഞു കന്റോൺമെന്റ് പൊലീസിന് കൈമാറുകയുമായിരുന്നു. വാഹനാപകടവും മദ്യവും ആയതിനാൽ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും നിയമപരമായ നടപടികൾ ധൃതിയിൽ പൂർത്തീകരിക്കുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് അപകടം വരുത്തിയപ്പോൾ പൊലീസ് നടപടികളിൽ വീഴ്ച്ച വരുത്തിയ മ്യൂസിയം എസ്ഐ ഇപ്പോഴും സസ്പെൻഷനിൽ തുടരുന്നതിനാൽ പൊലീസും വിട്ടുവീഴ്ചകൾക്ക് നിന്നതുമില്ല. ഇതാണ് വാഹനാപകടക്കേസിൽ ജയറാമിനെ കുരുക്കിലാക്കിയത്.
ഇപ്പോൾ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ജയറാം. എറണാകുളത്തെ സാമ്പത്തിക തട്ടിപ്പ് കേസുകൾ നോക്കുന്ന പ്രത്യേക കോടതിയിലെ ഒരു കേസിലെ പ്രതിയാണ് ജയറാം. ഒരു കോടിയോളം രൂപ തട്ടിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുകയാണ് ജയറാം. ഈ കേസിലെ വാദം ഇപ്പോൾ എറണാകുളത്തെ കോടതിയിൽ നടന്നുവരികയാണ്. അതിസമർഥമായുള്ള കബളിപ്പിക്കൽ വന്നതിനെ തുടർന്നാണ് മുൻപ് നടത്തിയിരുന്ന ഹെൽത്ത് ഓറിയന്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു സാമ്പത്തിക കോടതിയിൽ ജയറാമിനെതിരെ കേസ് വന്നത്. ജെആർകെ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജയറാമും മറ്റൊരു പങ്കാളിയും ചേർന്ന് തുടങ്ങിയത്. ഈ കമ്പനിക്ക് വേണ്ടി ജയറാം പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. ജയറാമും മറ്റൊരു പങ്കാളിയുമായിരുന്നു ഡയറക്ടർമാർ. ജയറാം ഒരു സുപ്രഭാതത്തിൽ പങ്കാളിയെ വിളിച്ച് കമ്പനി അവസാനിപ്പിക്കുന്നതായി അറിയിച്ചു. പങ്കാളിയുടെ പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ കമ്പനി ജയറാം സ്വകാര്യമായി മുന്നോട്ടു കൊണ്ടുപോയി. ഈ കമ്പനിയിൽ പലരും പണം നിക്ഷേപിച്ചു. മൂന്നു വർഷം കഴിയുമ്പോൾ ലാഭവിഹിതം സഹിതം പണം മടക്കി നൽകാം എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ആർക്കും ജയറാം ലാഭവിഹിതം നൽകിയില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടവരോട് ജയറാം പറഞ്ഞത് പകുതി പണം ഞാൻ നൽകാം. ബാക്കിയുള്ള പണം ഡയറക്ടർ ആയ പങ്കാളി നൽകും എന്നായിരുന്നു. പണം ലഭിക്കാനുള്ളവർ ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ജയറാം ഒപ്പിച്ച പണി മനസിലാകുന്നത് ഇതോടെയാണ് ജയറാമിനെതിരെ പങ്കാളി സാമ്പത്തിക കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ ജാമ്യത്തിൽ തുടരുകയാണ് ജയറാം.
ജയറാം സ്വന്തമായി തുടങ്ങിയ രണ്ടു ഐ ആശുപത്രികളിലും ജയറാമിന്റെ പുതിയ പങ്കാളിയുമായും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ രണ്ടു ആശുപത്രിയിലും പങ്കാളിയെ കബളിപ്പിച്ചു എന്നാണ് ജയറാമിനെതിരെ ഉയർന്നു പരാതി. രണ്ടു ആശുപത്രിയിലും ചതിയിലൂടെയാണ് ജയറാം സ്വന്തം പങ്കാളിയെ പുറത്താക്കിയത്. ഫിനാൻസ് കാര്യങ്ങൾ സ്വയം നോക്കും എന്ന് പറഞ്ഞതിനാൽ കമ്പനിയുടെയും ആശുപത്രിയുടെയും ഫിനാൻസ് കാര്യങ്ങൾ ജയറാം ആണ് നിയന്ത്രിച്ചത്. ഇങ്ങിനെയാണ് ജയറാം രണ്ടു ആശുപത്രികളും കൈവശമാക്കിയത്.
തുല്യ ഷെയറിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പിലൂടെ ജയറാം ഷെയറുകൾ കൈവശപ്പെടുത്തി. അതിനു ശേഷം പൊലീസ് സഹായം വഴി പങ്കാളിയുടെ കാർ വരെ ജയറാം അടിച്ചു മാറ്റുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ പ്രിസൈസ് ആശുപത്രിയിൽ പങ്കാളി എത്തിയപ്പോൾ കാർ ജയറാം അടിച്ചു മാറ്റി. ആശുപത്രി മാനേജർ വഴിയാണ് കാർ അടിച്ചു മാറ്റിയത്. കരുനാഗപ്പള്ളി പ്രിസൈസ് ആശുപത്രിയിൽ കാറിൽ എത്തിയ പങ്കാളി മടങ്ങാൻ നോക്കിയപ്പോൾ കാറില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാർ ജയറാം എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം പൊലീസിനു ഉപയോഗിച്ച് ഉപയോഗിച്ച് പങ്കാളിയെ ഇറക്കിവിട്ടു. ഈ പ്രശ്നത്തിൽ പങ്കാളി നൽകിയ കേസ് പൊലീസ് തള്ളിക്കളഞ്ഞപ്പോൾ ജയറാം നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഒരേ പ്രശ്നത്തിൽ നൽകിയ പരാതിയിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ജയറാമിന്റെ കേസ് സ്വീകരിക്കുന്നതിൽ പൊലീസ് ഒരു മടിയും കാട്ടിയതുമില്ല. എല്ലാത്തിലും തെളിയുന്നത് ജയറാമിന്റെ ഉന്നത തല ബന്ധങ്ങളും.
ജയറാമിന്റെ സ്വാധീനം കാരണം സ്വന്തം ആശുപത്രിയിൽ നിന്നാണ് പങ്കാളിക്ക് പടി ഇറങ്ങേണ്ടി വന്നത്. ഇതോടെയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും വഞ്ചിയൂർ കോടതിയിലും പങ്കാളി കേസ് നൽകിയത്. ഈ കേസ് ഇപ്പോൾ ചെന്നൈയിലെ കമ്പനി ലോ ട്രിബ്യൂണലിൽ നടന്നു വരികയാണ്. സിജെഎം കോടതിയിൽ നൽകിയ പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. പക്ഷെ ഉന്നത തല സ്വാധീനം കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഈ പരാതിയിൽ ജയറാമിനെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനും പിന്നിലും ആരോപിക്കപ്പെടുന്നത് ഉന്നതതല പൊലീസ് ബന്ധങ്ങൾ തന്നെയാണ്. തന്റെ പരാതി തള്ളപ്പെട്ടതിനെ തുടർന്ന് പങ്കാളി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടന്നതിനാൽ ഇതേ കേസ് തന്നെയാണ് കമ്പനി ട്രിബ്യൂണലിൽ പങ്കാളി നൽകിയത്. ഈ കേസ് ഇപ്പോൾ നടക്കുന്നുണ്ട്.
ബുധനാഴ്ച രാത്രിയാണ് പാളയത്ത് മദ്യലഹരിയിൽ ജയറാം ഓടിച്ച കാറിടിച്ച് ഊബർ ഈറ്റ്സ് വിതരണക്കാരനായ ആദർശിന് പരുക്കേറ്റത്. മദ്യപിച്ച് കാർ ഓടിച്ച് അപക്ടടം വരുത്തിയതിൽ ഡോ. വി ആർ ജയറാമിനെതിരെ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പാളയം സെന്റ് ജോസഫ് പള്ളിക്ക് മുൻവശം രാത്രി 10.30 യോടെയായിരുന്നു അപകടം. നന്ദൻകോടേയ്ക്ക് പോവുകയായിരുന്ന ഊബർ ഈറ്റ്സ് വിതരണക്കാരൻ ആദർശിന്റെ ബൈക്കിൽ ഡോക്ടറുടെ ഫോർഡ് എൻഡവർ കാർ ഇടിക്കുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റിയ ആദർശ് കാലിനും കൈക്കും നിസാര പരുക്കുകളോടെ രക്ഷപെട്ടു. ആദർശിനെ തട്ടിയിട്ട ശേഷം കടന്ന ഡോക്ടറെയും സുഹൃത്തിനേയും ഊബർ വിതരണക്കാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഈ അപകടത്തെ തുടർന്നാണ് ഡോക്ടർ ജയറാമിന്റെ തട്ടിപ്പ് കഥകളും ഉന്നത തല ബന്ധങ്ങളും മറയാക്കിയുള്ള തട്ടിപ്പ് കഥകളും വെളിയിൽ വരുന്നത്.
Stories you may Like
- പ്രിസൈസ് ഐ കെയർ ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്