അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക ബോഫോഴ്സ് പീരങ്കികളും ഉപയോഗിച്ച് തകർത്ത നാല് ഭീകര കേന്ദ്രങ്ങളും പാക് സൈനിക സംരക്ഷണയിൽ ഉള്ളവ; പാക്ക് ഭീകര ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിൽ തന്നെ; തകർത്തത് ലഷ്കറെ തയിബയുടേയും ജയ്ഷെ മുഹമ്മദിന്റേയും ക്യാമ്പുകൾ; പ്രത്യാക്രമണത്തിൽ ഭയന്ന് വിറച്ചത് പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനം മുസാഫറാബാദിനു അടുത്തുള്ള നീലം താഴ്വര: പാക്കിസ്ഥാന് ഇന്ത്യ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർട്ടിലറി ഷെല്ലുകൾ കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ കടന്നാക്രമണത്തിൽ ഭയന്ന് വിറിച്ച് പാക്കിസ്ഥാൻ. ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്വരയിൽ ജുറ, അത്മുഖം, കുന്ദൽസാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകർത്തത്. 10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിച്ചു. ഇനിയും വെടി നിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചാൽ നിയന്ത്രണ രേഖയ്ക്ക് അപ്പുറം വായു സേനയും കരസേനയും സംയുക്ത ഓർപ്പറേഷൻ നടത്തും. പാക് അധീന കശ്മീരിലെ ലീപ താഴ്വരയിലാണ് നാല് ഭീകരക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. ഇതിൽ മൂന്നെണ്ണം പൂർണമായും തകർത്തു. നാലാമത്തേതിന് സാരമായ കേടുവരുത്തിയെന്ന് സേനാമേധാവി പറഞ്ഞു. നാവിക സേനയും അറേബ്യൻ കടലിൽ സൈനികാഭ്യാസങ്ങൾക്ക് തുടക്കമിടും. ഏത് സാഹചര്യത്തേയും നേരിടാൻ വേണ്ടിയാണ് ഇത്.
ഇന്ത്യൻ സൈന്യം തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും തിരിച്ചടിക്കുമെന്നു സൈനിക വക്താവ് പറഞ്ഞു. ഇതിനു സൈന്യത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പാക്ക് ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിലാണെന്നതിന്റെ തെളിവാണു ഈ ആക്രണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്കു ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമം നടത്തുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ. ജൂലൈയിൽ 296 തവണയും ഓഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇനി ഇത് അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. ഇതാണ് പ്രത്യാക്രമണത്തിൽ നിഴലിക്കുന്നതും.
പാക് അധീന കാശ്മീരിൽ 35 ഭീകരർ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ വൻ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. തകർത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിർത്താൻ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്തരം വെടിവയ്പ്പുകൾ. സാധാരണ അതിർത്തിയിലെ വെടിവയ്പ്പിൽ കാര്യങ്ങളൊതുങ്ങും. എന്നാൽ പാക് അധിനിവേശ കാശ്മീരിലെ ക്യാമ്പുകളിലേക്ക് കൃത്യമായി തന്നെ ഇന്ത്യ ആർട്ടിലറി ഷെല്ലുകൾ ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.
2016 സെപ്റ്റംബറിൽ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള പാക് ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'മിന്നലാക്രമണ'വുമായി ഞായറാഴ്ചത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തകർന്ന ഭീകരകേന്ദ്രങ്ങൾ പാക് സൈനിക സംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. ഇതേ മേഖലയിൽ കഴിഞ്ഞ ജൂലൈ 30-നും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാക് വെടിവയ്പ്പിൽ അന്നും നിരവധി സാധാരണക്കാർക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാൻ ദിവസങ്ങൾ ശേഷിക്കേയാണ് അതിർത്തിയിൽ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചിരുന്നു. അതിർത്തിയിലും കശ്മീർ താഴ്വരയിലും കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെയാണ് നിയന്ത്രണ രേഖയിലെ വെടിനർത്തൽ കരാർ ലംഘനം.
അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാൻ ഏറ്റവുംകൂടുതൽ പ്രാവശ്യം വെടിനിർത്തൽ കരാർ ലംഘിച്ചവർഷമാണിത്. ഒക്ടോബർവരെ 2,310 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. 2018-ൽ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബർവരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തിൽ ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്ന് അർധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിച്ചു. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് തകർത്തത്.
കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ധറിന് എതിർവശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടെയുള്ള ക്യാമ്പുകളാണ് തകർത്തത്. അതിനിടെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സൈന്യം ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം പഞ്ചാബ് മേഖലയിൽ ആളില്ലാ വിമാനങ്ങൾ ആയുധങ്ങൾ വർഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച 2 ഇന്ത്യൻ സൈനികർ ബാരാമുള്ളയിലും രജൗരിയിലും കൊല്ലപ്പെട്ടിരുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ അതിർത്തിയിൽ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകർക്കാനായി ഭീകരരുടെയും ചില ഏജൻസികളുടെയും നിർദേശമനുസരിച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ സമാധാനാന്തരീക്ഷം തകർക്കാനാണ് അവരുടെ ശ്രമം. ഇതിനെയണ് സൈന്യം ചെറുക്കുന്നതെന്ന് ബിവിൻ റാവത്ത് പറയുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതിനെതിരെയായിരുന്നു ആക്രമണം. പാക്കിസ്ഥാൻ തീർത്തും വെട്ടിലായി. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ മുസഫറാബാദിലെ നൗസേരി മേഖലയിലും നീലം താഴ്വരയിലെ ജുറ മേഖലയിലുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായതെന്ന് പാക് അധീന കശ്മീർ ഡെപ്യൂട്ടി കമീഷണർ ബാദർ മുനീർ പറഞ്ഞു.
ഫെബ്രുവരിയിൽ പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് പകരമായി ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ രണ്ടായിരത്തിലേറെ തവണ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു. സൈനികരടക്കം 21 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും സൈനികവൃത്തങ്ങൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍