Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുരച്ചതിന്റെ പേരിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ വെട്ടിയത് അഞ്ചു തവണ; പിന്നാലെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറും തല്ലിതകർത്തു; ശബ്ദം കേട്ട് പുറത്തെത്തിയ ഉടമയെ നിലിത്തിട്ടു ക്രൂരമായി മർദ്ദിച്ചു; ഇരവിപേരൂരിൽ സഹോദരങ്ങൾ നടത്തിയത് ക്രൂരമായ ആക്രമണം; കുരുമല സ്വദേശികൾക്കെതിരെ കേസെടുത്ത് പൊലീസ്

കുരച്ചതിന്റെ പേരിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ വെട്ടിയത് അഞ്ചു തവണ; പിന്നാലെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറും തല്ലിതകർത്തു; ശബ്ദം കേട്ട് പുറത്തെത്തിയ ഉടമയെ നിലിത്തിട്ടു ക്രൂരമായി മർദ്ദിച്ചു; ഇരവിപേരൂരിൽ സഹോദരങ്ങൾ നടത്തിയത് ക്രൂരമായ ആക്രമണം; കുരുമല സ്വദേശികൾക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഇരവിപേരൂർ;കുരച്ചതിന്റെ പേരിൽ വീട്ടിൽ കെട്ടിയിട്ടിരുന്ന പട്ടിയെ വെട്ടിപ്പരിക്കേല്പിച്ച് ഉടമയേയും മർദിച്ച സഹോദങ്ങൾക്കെതിരെ പരാതി. വള്ളംകുളം കുരുമലയിൽ ഐശ്വര്യഭവനിൽ സന്തോഷ് കുമാറിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഇതുമായി ബന്ധപ്പെട്ട് കുരുമല പല്ലവിയിൽ അജിത്, സഹോദരൻ അനിൽ എന്നിവരുടെ പേരിൽ തിരുവല്ല പൊലീസ് കേസെടുത്തു. വളരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് വിവരം. സന്തോഷ് കുമാറിന്റെ കാറുകളും വീട്ടുപകരണങ്ങളും തകർത്തു. വെട്ടേറ്റപട്ടി ചികിത്സയിലാണ്. സന്തോഷിന്റെ അയൽവാസിയാണ് അജിത്താണ് അക്രമണത്തിന് നേതൃത്വം നൽകിയത്. ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.

ഇയാൾ വീട്ടിലേക്കു പോകുന്നവഴി സന്തോഷിന്റെ വീട്ടിലെ പട്ടി കുരച്ചു. പ്രകോപിതനായ അജിത്, വീടിന്റെ സിറ്റൗട്ടിൽ പൂട്ടിയിട്ടിരുന്ന നായയെ ആദ്യം വടിയുമായി ചെന്ന് പലതവണ ക്രൂരമായി അടിച്ചു. തുടർന്ന് വടികൊണ്ട് സന്തോഷിനെയും അടിച്ചശേഷം തിരികെപോയി. അരമണിക്കൂർ കഴിഞ്ഞ് പത്തോളം ആളുകളുമായി സഹോദരൻ അനിലിനോടൊപ്പം ഇയാൾ സന്തോഷിന്റെ വീടിനുമുമ്പിലെത്തി.

തുടർന്ന് മഴു, കോടാലി, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി കയറിച്ചെന്നായിരുന്നു ആക്രമണം.വീടിന്റെ ഗേറ്റുകടന്നുചെന്ന് അക്രമം നടത്തിയത് അജിത്തും അനിലുമാണെന്ന് പൊലീസ് അറിയിച്ചു. അജിത് കൈയിലിരുന്ന വെട്ടുകത്തികൊണ്ട് അഞ്ചുതവണ പട്ടിയെ വെട്ടി മുറിവേൽപ്പിച്ചു. പൂട്ടിയിട്ടിരുന്നതു കാരണം ഇതിന് രക്ഷപ്പെടാനും കഴിഞ്ഞില്ല. ഇതിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ചോരയിൽ മുങ്ങിയ പട്ടിയെയാണ് കണ്ടത്.

ഇതിനിടയിൽ രണ്ടുപേരും മഴുകൊണ്ട് രണ്ടു കാറുകളിലും വെട്ടി. മുൻവശത്തെ ചില്ലുകൾ തകർത്തു. കണ്ണാടികളും ബമ്പറുകളും നശിപ്പിച്ചു. വീട്ടിനുള്ളിൽ കടന്ന സംഘം ടി.വി.യും കസേരകളും ലൈറ്റുകളും അടിച്ചുതകർത്തു. ജനാലകൾക്കും നാശം വരുത്തി. ഈ സമയം സന്തോഷിന്റെ ഭാര്യ സലിയും ഇവരുടെ പ്രായമായ അച്ഛനമ്മമാരുമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പട്ടി കുരച്ചതിന്റെ പേരിലാണ് അക്രമം കാട്ടിയതെന്നും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നമെന്തെങ്കിലും ഉണ്ടായിരുന്നതായി അറിവില്ലെന്നും സിഐ. ബൈജുകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP