Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആൺകുഞ്ഞിന് ജന്മം നൽകിയത് ശുചിമുറിയിൽ; കുഞ്ഞിനെ എടുത്ത് പഠനമുറിയിലെത്തി തുണിയിൽ കിടത്തി കത്രിക കൊണ്ട് കുട്ടിയെ വേർപെടുത്തി; ഡ്രസ് മാറിയശേഷം മുലപ്പാൽ കൊടുത്തു തുടച്ച് വൃത്തിയാക്കി; പിന്നെ നനഞ്ഞ തുണി കഴുത്തിൽച്ചുറ്റി കൊന്ന് ബോഗിലുമാക്കി; വാത്തിക്കുടിയിൽ നവജാത ശിശുവിനെ കൊന്ന അമ്മയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്; അവിവാഹിതയും ബിരുദവിദ്യാർത്ഥിനിയുമായ ചഞ്ചലിന്റെത് സമാനതകളില്ലാത്ത ക്രൂരത

ആൺകുഞ്ഞിന് ജന്മം നൽകിയത് ശുചിമുറിയിൽ; കുഞ്ഞിനെ എടുത്ത് പഠനമുറിയിലെത്തി തുണിയിൽ കിടത്തി കത്രിക കൊണ്ട് കുട്ടിയെ വേർപെടുത്തി; ഡ്രസ് മാറിയശേഷം മുലപ്പാൽ കൊടുത്തു തുടച്ച് വൃത്തിയാക്കി; പിന്നെ നനഞ്ഞ തുണി കഴുത്തിൽച്ചുറ്റി കൊന്ന് ബോഗിലുമാക്കി; വാത്തിക്കുടിയിൽ നവജാത ശിശുവിനെ കൊന്ന അമ്മയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്; അവിവാഹിതയും ബിരുദവിദ്യാർത്ഥിനിയുമായ ചഞ്ചലിന്റെത് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: മുരിക്കാശേരി വാത്തിക്കുടിയിൽ ജനിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റസമ്മതം നടത്തി. അമ്മയെ പൊലീസ് അറസ്റ്റും ചെയ്തു. അവിവാഹിതയും ബിരുദവിദ്യാർത്ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ് അറസ്റ്റിലായത്. പ്രസവശേഷം കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി മുലപ്പാൽ കൊടുത്തശേഷം നനഞ്ഞ തുണിയുപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് കുറ്റസമ്മത മൊഴി. മുലപ്പാൽ അകത്തു ചെന്നതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. യുവതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇടുക്കി വാത്തിക്കുടി സ്വദേശിയായ ചഞ്ചലാണ് സ്വന്തം കുഞ്ഞിനെ പ്രസവിച്ച് നിമിഷങ്ങൾക്കുള്ളിൽ ടവ്വൽ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനു പിന്നാലെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതവും നടത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെ ശുചിമുറിയിൽ വച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് കുഞ്ഞിനെയുമെടുത്ത് പഠനമുറിയിലെത്തി തുണിയിൽ കിടത്തിയശേഷം കത്രികകൊണ്ട് കുട്ടിയെ വേർപെടുത്തി. പിന്നീട് ഡ്രസ് മാറിയശേഷം കുഞ്ഞിന് മുലപ്പാൽ കൊടുത്തു തുടച്ച് വൃത്തിയാക്കി. ഇതിനുശേഷം നനഞ്ഞ തുണി കഴുത്തിൽച്ചുറ്റി കൊല്ലുകയായിരുന്നു.

അതിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ബാഗിൽ സൂക്ഷിച്ചു. രാത്രിയിൽ ജഡം മറവ് ചെയ്യാൻ ആൺസുഹൃത്തിന്റെ സഹായം തേടി. ഇയാൾ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോഴാണ് പരിശോധനയിൽ കവറിനുള്ളിൽ കുട്ടിയുടെ ജഡം കണ്ടെത്തിയത്. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മണിയാറൻകുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും ഇയാൾ രണ്ടുമാസം മുമ്പ് ആത്മഹത്യ ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു.

സംശയം തോന്നിയ പൊലീസ് യുവതിയെ ആശുപത്രിയിലാക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. കഴുത്തിനേറ്റ ക്ഷതം മൂലമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിലേക്കു കടന്നത്. തുടർന്നായിരുന്നു കുറ്റസമ്മതം. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് അവിവാഹിതയായ കോളജ് വിദ്യാർത്ഥിനി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. അവിവാഹിതയായ താൻ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അവിവാഹിതയായ വിദ്യാർത്ഥിനി ഗർഭിണിയായ വിവരം ആരെയും അറിയിച്ചിരുന്നില്ല. ആരുമറിയാതെ വീട്ടിൽ തന്നെ പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

കോളേജ് വിദ്യാർത്ഥിയായ ചഞ്ചൽ ഗർഭിണിയായ കാര്യം വീട്ടുകാർക്കോ നാട്ടുകാർക്കോ സഹപാഠികൾക്കോ പോലും അറിയില്ലായിരുന്നു. ഷാൾ ഉപയോഗിച്ച് വയർ മുറുക്കി കെട്ടി ഗർഭിണിയാണെന്ന വിവരം മറച്ചു വെയ്ക്കുകയിരുന്നു എന്നാണ് സൂചന. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി സുഹൃത്തിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപെടുകയും പെൺകുട്ടി ചിത്രം പകർത്തി വാട്സ് ആപിൽ അയച്ച് കൊടുക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ എത്തിയ പൊലീസ് പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.

വിവരം അറിഞ്ഞെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കൂടുതൽ സമയം പിടിച്ചുനിൽക്കാൻ വിദ്യാർത്ഥിനിക്കായില്ല. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് ചഞ്ചൽ ആദ്യം പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്.ഗർഭണിയായിരുന്ന കാര്യം എല്ലാവരിൽ നിന്നും മറച്ച് വക്കാനായെന്നും അത് പോലെ മൃതദേഹം ഉപേക്ഷിച്ച് അതും മറക്കാനാവുമെന്നും കരുതിയതായി യുവതി പറഞ്ഞു. പ്രസവ ശേഷം ശാരീരിക അസ്ഥതകൾ അനുഭവപെട്ട പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

കട്ടപ്പന ഐച്ച്ആർഡി കോളജിൽ ബിരുദ വിദ്യാർത്ഥിനിയാണ് ചഞ്ചൽ. മണിയാറൻകുടി സ്വദേശിയായ യുവാവുമായി മുൻപ് ചഞ്ചൽ അടുപ്പത്തിലായിരുന്നു. ഇയാളിൽ നിന്നും ചഞ്ചൽ ഗർഭം ധരിക്കുകയായിരുന്നു. എന്നാൽ യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹ ബന്ധം വേർപെടുകയും ചെയ്തതോടെ രണ്ട് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP