മനോരമയും മറുനാടനും കൊന്നുവെന്ന ആരോപണവുമായി ദേശാഭിമാനി രംഗത്തിറങ്ങുമ്പോഴും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അമ്മയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്ന് സംശയിച്ച് ഡൽഹി പൊലീസ്; ഖത്തറിലെ വ്യവസായിയുടെ മരണത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ പരാതി നൽകിതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് എടുത്ത വിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രണ്ടാം ഭാര്യയും മകനും മരിച്ച സംഭവം വഴിത്തിരിവിലേക്ക്; അമ്മയുടെ മൃതദേഹം കൈകൾ ബന്ധിപ്പിച്ച ശേഷം വായിൽ തുണി തിരുകിയ നിലയിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 'മനോരമയും മറുനാടനും കൊന്നതാണ് അവനെയും അമ്മയെയും; മരിച്ചിട്ടും വെറുതെ വിടുന്നില്ല'-ഇതായിരുന്നു ദേശാഭിമാനിയുടെ പ്രഖ്യാപനം. തൊട്ട് പിന്നാലെ സൈബർ സഖാക്കളും വിമർശനവുമായി സജീവമായി. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), മകനും കോളേജ് അദ്ധ്യാപകനുമായ അലൻ സ്റ്റാൻലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവ് തൊടുപുഴ സ്വദേശിയായ ജോൺ വിത്സന്റെ മരണത്തെ സംബന്ധിച്ച് 'മലയാള മനോരമ'യും ഓൺലൈൻ പോർട്ടലായ 'മറുനാടൻ മലയാളി'യും നിരന്തരം വ്യാജവാർത്തകൾ നൽകിയിരുന്നുവെന്നും ഇത് മൂലം ലിസിയും അലനും ആത്മഹത്യ ചെയ്തതാണെന്നും അലന്റെ സുഹൃത്തുക്കൾ ആരോപിച്ചുവെന്നായിരുന്നു ദേശാഭിമാനിയുടെ റിപ്പോർട്ട്. എന്നാൽ സത്യം ദേശാഭിമാനി കൊടുത്തതുമില്ല. എങ്ങനേയും മറുനാടനെ താറടിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
മലയാളിയായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ മരണത്തിൽ അസ്വഭാവിക മരണത്തിനു ഡൽഹി പൊലീസ് കേസെടുത്തിരിക്കുകയാണ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണു സഡൽഹി പൊലീസിന്റെ നിഗമനം. അല്ലാതെ മറുനാടൻ വാർത്ത കാരണം അമ്മ ആത്മഹത്യ ചെയ്തതല്ലെന്നാണ് ഡൽഹി പൊലീസും സംശയിക്കുന്നത്. കോട്ടയം പാമ്പാടി സ്വദേശി ലിസി, മകൻ ഡൽഹിയിലെ സ്വകാര്യ കോളജിൽ അദ്ധ്യാപകനായ അലൻ സ്റ്റാൻലി(27) എന്നിവരെയാണു കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. പിതംപുരയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. സരായ് കാലെഖാനിൽ റെയിൽവേ പാളത്തിൽനിന്നാണ് അലന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച അമ്മയുടെ കൈകൾ ബന്ധിപ്പിച്ച നിലയിലായിരുന്നു. വായിൽ തുണിയും തിരുകിയിരുന്നു. ആസൂത്രിത കൊലപാതകത്തിന്റെ സൂചനയാണ് ഈ തൂങ്ങിമരണത്തിലുള്ളത്.
ഡൽഹി ഐ.ഐ.ടിയിൽ ഫിലോസഫിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന അലൻ കഴിഞ്ഞ വർഷമാണു സ്വകാര്യ കോളജിൽ അദ്ധ്യാപകനായി പ്രവേശിച്ചത്. അലൻ അഞ്ചു ദിവസം മുമ്പ് ലിസിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായി അയാളുടെ സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ലിസി വിസമ്മതിക്കുകയായിരുന്നു. അലന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഡ്രൈവിങ് ലൈസൻസ്, ഏതാനും രേഖകൾ എന്നിവ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷേ ദേശാഭിമാനി അറിഞ്ഞില്ല. അവർക്ക് ഇത് മറുനാടൻ വാർത്ത നൽകിയ കൊലപാതകമായിരുന്നു. മലയാളികളായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാവാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫ്്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
രണ്ടു മാസം മുൻപു ലിസി ഡൽഹിയിലെത്തിയ ശേഷമാണു പിതംപുരയിൽ ഫ്ളാറ്റെടുത്ത് ഇരുവരും താമസമാരംഭിച്ചത്. അലന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ഫ്ളാറ്റിലെത്തിയപ്പോഴാണു ലിസിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണു അലനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ മങ്ങാട്ടുകവലയിൽ താമസിച്ചിരുന്ന നെയ്യശേരി കുളങ്ങരത്തൊട്ടിയിൽ കെ. ജോൺ വിൽസന്റെ രണ്ടാം ഭാര്യയും മകനുമാണു മരിച്ചത്. ജോൺ വിൽസനെ കഴിഞ്ഞ വർഷം ഡിസംബറിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണു ലിസിയുടെയും അലന്റെയും മരണം. ഈ കേസിൽ ലിസിയും പ്രതിസ്ഥാനത്തായിരുന്നു. ജോൺ വിൽസന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി. എ. ആന്റണി പറഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകും.
ജോൺ വിൽസന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും പറഞ്ഞു. ജോൺ വിൽസന്റെ രണ്ടാം ഭാര്യയായ ലിസിയും മകൻ അലൻ സ്റ്റാൻലിയും മരിച്ചതു സംബന്ധിച്ച വിവരങ്ങൾ ഡൽഹി പൊലീസ് കൈമാറിയിട്ടില്ല. ഇതിനിടെയാണ് മറുനാടനെതിരെ ദേശാഭിമാനി വാർത്ത എഴുതുന്നത്. വിൽസന്റെ മരണത്തിൽ പ്രതിസ്ഥാനത്ത് നേവി ഉദ്യോഗസ്ഥനുമുണ്ട്. ലിസിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് ഇത്. ഈ ഉദ്യോഗസ്ഥന് വേണ്ടിയാണ് മറുനാടനെ കുറ്റപ്പെടുത്തുന്നതെന്ന സൂചനയും ഉണ്ട്. വിൽസൺ കേസിൽ അന്വേഷണം തുടർന്നാൽ കുടുങ്ങുക ഇയാൾ മാത്രമായിരിക്കും. അതുകൊണ്ടാണ് വിൽസണിന്റെ സ്വത്ത് തട്ടലുമായി ബന്ധപ്പെട്ട് മക്കളുടെ പരാതിയെ മറച്ചു പിടിക്കാൻ മറുനാടനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്. ഖത്തറിൽ നല്ല ജോലി ചെയ്തിരുന്ന ജോൺ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വർഷം മുൻപ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോൺ നാട്ടിലെത്തി ലിസിയെ പുനർവിവാഹം ചെയ്തു. ലിസിയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. എന്നാൽ 2018 ഡിസംബർ 31ന് വിൽസണെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഈ ആത്മഹത്യയ്ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകൾ ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. ഇതുമായി ഈ കേസിന് സാമ്യങ്ങൾ ഏറെയായിരുന്നു. സ്വത്ത് തട്ടാൻ വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണ് കൂടത്തായിയിലേത്. വിൽസണിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി മാറ്റിയതും ഈ കേസിനും സമാന സംശയം നൽകി. ഈ കേസ് അന്വേഷണം പുതിയ തലത്തിലെത്തിയപ്പോഴാണ് അമ്മയും മകനും ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.
മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. രണ്ടാം ഭർത്താവിന്റെ മരണത്തിന് പിന്നാലെ ബന്ധുക്കളിൽ ചിലർ വേട്ടയാടുകയാണ്. കള്ളക്കേസ് നൽകി. വാർത്ത നൽകിയവരുൾപ്പടെ പന്ത്രണ്ടിലേറെപ്പേർ മരണത്തിന് ഉത്തരവാദികളാണെന്നും കുറിപ്പ് പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ലിസിയുടെ മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പുറത്തു വരുന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ ഡൽഹി പൊലീസിന് ഈ ആത്മഹത്യാ കുറിപ്പിലും സംശയമുണ്ട്. അമ്മയെ കൊന്നതിന് മുമ്പ് മകൻ എഴുതിയതാണോ ഇതെന്നതാണ് സംശയം. ഇതും പരിശോധിക്കും. വിശദമായ അന്വേഷണത്തിനാണ് ഡൽഹി പൊലീസ് തയ്യാറെടുക്കുന്നത്. ദേശാഭിമാനിയിൽ ഒരിടത്തും ഇതൊന്നും കാണാനില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍