ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം; ഇതിൽ പകുതിയിലധികവും പിടികൂടിയത് കരിപ്പൂരിൽനിന്ന്; കരിപ്പൂരിൽനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണം; കരിപ്പൂരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 175 കേസുകൾ; കനകമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെ
ജംഷാദ് മലപ്പുറം
മലപ്പുറം: ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം. ഇതിൽ പകുതിയിലധികം പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്. കരിപ്പൂരിനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണമാണ്. സ്വർണമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.സംസ്ഥാനത്ത് കൂടുതൽ സ്വർണക്കടത്ത് കരിപ്പൂർ വിമാനത്താവളം വഴിയെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പുതുതായി ആരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത് നടക്കുന്നതായും കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം സെപ്റ്റംബർ 30 വരെ പിടിച്ച 150.478 കിലോ സ്വർണത്തിൽ 83.69 കിലോയും കരിപ്പൂരിൽനിന്നാണ്. 21.73 കോടി രൂപ വിലവരുമിതിന്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 77.08 കിലോയായിരുന്നു. കണ്ണൂർ എയർപോർട്ടുവഴി 18.61 കിലോ സ്വർണമാണ് പിടികൂടിയത്.
കരിപ്പൂരിൽ 175 കേസാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 28.15 കിലോ പിടികൂടി. 55 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം തിരുവനന്തപുരത്തുനിന്ന് 19.74 കിലോയിരുന്നു പിടികൂടിയത്.വാഹനങ്ങൾവഴിയും രേഖയില്ലാതെ സ്വർണക്കടത്ത് വർധിക്കുകയാണ്. ട്രെയിൻ, ബസ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 15 കാരിയർമാർ അറസ്റ്റിലായിട്ടുണ്ട്. 21 കിലോ സ്വർണം ഇവരിൽനിന്ന് പിടികൂടി.
ഇന്നലെയും കരിപ്പൂരിൽനിന്നും സ്വർണം പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരിൽനിന്ന് അനധികൃത സ്വർണത്തോടൊപ്പം സിഗരറ്റും പിടികൂടി.ട്രിമ്മറിനുള്ളിലടക്കം ഒളിപ്പിച്ചുകടത്തിയ സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റുമാണ് പിടിച്ചത്. അബുദാബിയിൽനിന്ന് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കാസർകോട് സ്വദേശി നിസാർ ബാരിക്കരയിൽനിന്നാണ് എയർകസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ 542 ഗ്രാം തൂക്കംവരുന്ന 24 കാരറ്റ് സ്വർണം പിടിച്ചത്. 10 ജീപാസ് ബ്രാൻഡ് ട്രിമ്മറിനുള്ളിലും ചോക്ലേറ്റ് ടിന്നിനുള്ളിൽ പാളികളായും സിൽവർ ആവരണംചെയ്ത റിങ്ങുകളിലുമായിരുന്നു സ്വർണം. ദുബായിൽനിന്നെത്തിയ നാല് യാത്രക്കാരിൽനിന്നാണ് സിഗരറ്റ് പിടികൂടിയത്.
അസി. കമീഷണർ ഡേവിസ് മന്നത്ത്, സൂപ്രണ്ടുമാരായ കെ പി മനോജ്, രഞ്ജി വില്യംസ്, പ്രകാശൻ, ഇൻസ്പെക്ടർമാരായ കെ മുരളീധരൻ, രോഹിത് കത്രി, യോഗേഷ് യാദവ്, മിനിമോൾ, ഹവിൽദാർ അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
ഇതിന് പുറമെ കരിപ്പൂർ വിമാനത്തവളത്തിൽനിന്നും 10പേരിൽ നിന്നായി 81ലക്ഷം രൂപയുടെ സ്വർണവും സിഗരറ്റും പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്. വിവിധ വിമാനങ്ങളിലെത്തിയ വ്യത്യസ്ത യാത്രക്കാരിൽനിന്നായി ഇത്രയധികം സ്വർണവും സിഗരറ്റും പിടികൂടിയത്. ദുബായിൽനിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ മലദ്വാരത്തിൽ 30.88 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. അബ്ദുൾ വാഹി മലദ്വാരത്തിൽ ഒളിപ്പിച്ചത് 821 ഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്.
ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യവിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 6.99 ഗ്രാം സ്വർണം ലഭിച്ചത്. ഇവക്ക് 26.29 ലക്ഷം രൂപ വില വരും. എയർ ഇന്ത്യയുടെ ഷാർജ-കരിപ്പൂർ വിമാനത്തിലെത്തിയ കാസർഗോഡ് കളനാട് സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നു 30,000 രൂപ വില വരുന്ന 5000 സിഗരറ്റുകളും കാസറഗോഡ് കുളങ്ങര സ്വദേശി ബീരാൻകുഞ്ഞിയിൽ നിന്നു 36,000 രൂപയുടെ 6,000 സിഗരറ്റുകളുമാണ് പിടിച്ചത്. ഇതേ വിമാനത്തിലെത്തിയ വടകര ചാനിയംകടവ് സ്വദേശി മുഹമ്മദ് തായമ്പറത്തിൽ നിന്നു 20ലക്ഷം രൂപയുടെ 640 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചത്. ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ മണിപുരം സ്വദേശി അബ്ദുൾ വാഹിയിൽ നിന്നു 821 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. 30.88 ലക്ഷം രൂപ വില വരുന്ന ഇവ മലദ്വാരത്തിൽ ഒളിപ്പിച്ചത്.
മസ്ക്കറ്റിൽ നിന്നുള്ള ഒമാൻ എയറിലെത്തിയ കാസറഗോഡ് തലയങ്ങാടി സ്വദേശികളായ ആദിൽ അദ്നാൻ, അബ്ദുൾ ഖാദർ എന്നിവരിൽ നിന്നായി 28,000 സിഗരറ്റുകളാണ് പിടിച്ചത്. ഇവക്ക് 1.68 ലക്ഷം വില വരും. ഇരുവരും ബാഗേജിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഒമാൻ എയറിന്റെ മറ്റൊരു മസ്ക്കറ്റ് വിമാനത്തിലെത്തിയ കാസറഗോഡ് കുളങ്ങര സ്വദേശികളായ അഹമ്മദ് നബീൽ, അബ്ദുൾറഹീം എന്നിവരിൽ നിന്നു 12,000 സിഗരറ്റുകളും പിടികൂടി. ബാഗേജിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇവക്ക് 88,000 രൂപ വില വരും. ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയറിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശി ഖാൻ ഖുർഷിദിൽ നിന്നും 60,000 രൂപ വില വരുന്ന 10,000 സിഗററ്റും കണ്ടെത്തി.
ഇതിന് പുറമെ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയതിന് പിന്നാലെ കരിപ്പൂർ വിമാനത്തവളം വഴി ഷൂസിനുള്ളിൽ ഒളിപ്പിച്ചും സ്വർണം കടത്താൻ ശ്രമിച്ചത് കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് ധരിച്ച ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി ജഹഫർ അലി(28)യിൽ നിന്നാണ് കരിപ്പൂർ എയർകസ്റ്റംസ് സ്വർണം കണ്ടെത്തിയത്.
ഷൂസിനുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കിയ സ്വർണമിശ്രതമാണ് കണ്ടെത്തിയത്.1105 സ്വർണ മിശ്രിതം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അതീവ രഹസ്യമായാണ് ഒളിപ്പിച്ചിരുന്നത്. മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തു വരികയാണെന്ന് കസ്റ്റംസ് പറഞ്ഞു. വ്യത്യസ്തമായ രീതിയിൽ കരിപ്പൂർ വിമാനത്തവളത്തിൽ വ്യാപകമായാണ് സ്വർണക്കടത്ത് അനുദിനം പിടികൂടുന്നത്.
കഴിഞ്ഞ ദിവസമാണ് സ്വർണം ഗർഭ നിരോധന ഉറക്കുള്ളിൽ ഒളിപ്പ് അഞ്ച് ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30ലക്ഷംരൂപയുടെ സ്വർണം പിടികൂടിയത്. കോഴിക്കോട് അയിലോട്ടുപാടം കൊമ്മനേരി ജുനൈദിനെയാണ്(25) ഇത്തരത്തിൽ പിടികൂടിയത്. 25വയസ്സുകാരനായ പ്രതി മസ്ക്കറ്റിൽനിന്നാണ് കരിപ്പൂർ വിമാനത്തവളം വഴി കടത്താൻ ശ്രമിച്ചത്. തുടർന്നു കസ്റ്റംസ് നടത്തിയ പരിശോധനയിൽ ജുനൈദിനെ സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു.കൂടുതൽ ചോദ്യംചെയ്തതോടെ പ്രതി സ്വർണം ഒളിപ്പിച്ചത് സമ്മതിക്കുകയായിരുന്നു. തുടർന്നു ബാത്റൂമിൽ കൊണ്ടുപോയാണ് സ്വർണം പുറത്തെടുത്തത്.
പല സ്വർണക്കടത്ത് കാരിയർമാരും സ്വർണം ഒളിപ്പിച്ചതായി സംശയിച്ചു ചോദ്യംചെയ്യുമ്പോഴൊന്നും സമ്മതിക്കാറില്ല. തുടർന്നു പുറത്തെ സ്കാനിങ് സെന്ററുകളിൽ കൊണ്ടുപോയി എക്സറെ എടുക്കുമ്പോഴും, ഏറെ സമയം പിടിച്ചിരുത്തിയ അസ്വസ്തത കാണുമ്പോഴുമാണ് കുറ്റം സമ്മതിക്കാറുള്ളത്. എന്നാൽ ജുനൈദ് ചോദ്യംചെയ്യലിൽതന്നെ കുറ്റം സമ്മതിച്ചതോടെ കസ്റ്റംസ് അധികൃതർക്ക് കൂടുതൽ ജോലിയുണ്ടായില്ല. ക്യാപ്സൂൾ രൂപം ഉൾപ്പെടെ സ്വർണത്തിന് 1058 ഗ്രാം തൂക്കമുണ്ടായിരുന്നെങ്കിലും പിന്നീട് സ്വർണം വേർതിരിച്ചെടുത്തപ്പോഴാണ് 835.5 ഗ്രാം തൂക്കമുള്ളതായി കണ്ടെത്തിയത്. അഞ്ച് ക്യാപ്സൂളുകളാക്കിയാണ് സ്വർണം മലദ്വാരത്തിൽ ഒളിച്ചത്. ഇത്തരത്തിൽ ഒളിപ്പിക്കുന്ന സ്വർണം പലപ്പോഴും വയറിനകത്തേക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് സ്കാനിംഗിന് കൊണ്ടുപോകുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
അതേ സമയം 30ലക്ഷം രൂപ വിലവരുന്ന സ്വർണം ഒരു വ്യക്തിയുടെ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് കസ്റ്റംസ് അധികൃതർക്ക് അത്ഭുതമായി. കാരണം മുമ്പെല്ലാം ഈ രീതിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തത് ഇതിന്റെ പകുതിയോളമെയുണ്ടായിരുന്നുള്ളു. മാക്സിമം 500 ഗ്രാംവരെയാണ് സാധാരണ മലദ്വാരത്തിൽ പ്രതികൾ കടത്താൻ ശ്രമിക്കാറുള്ളതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. എന്നാൽ ജുനൈദിന് പണത്തിന്റെ അത്യാവശ്യമുണ്ടായതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസ് അധികൃതർക്ക് നൽകിയ മൊഴി. 15ലക്ഷംരൂപവരെയുള്ള സ്വർണമാണ് നേരത്തെ പിടക്കപ്പെട്ട പ്രതികളിൽ ഭൂരിഭാഗം പേരിൽനിന്നും കണ്ടെത്തിയതെന്നും കസ്റ്റംസ് അധികൃതർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്