സയനൈഡ് കൊടുത്തുകൊന്ന് സിലിയുടെ ആഭരണങ്ങൾ കൈക്കലാക്കി; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ വെളിപ്പെടുത്തൽ കള്ളമെന്ന് പൊലീസ്; അന്നമ്മയെ കൊന്നും സ്വർണം കൈവശപ്പെടുത്തി; പഠന യോഗ്യതയെ റോയിയുടെ അമ്മ സംശയിച്ചതും പ്രതികാരമായി; വിദ്യാഭ്യാസവും ജോലിയും കാഴ്ചയുമില്ലാത്തവന്റെ ഭാര്യയെന്ന് വളിച്ചുള്ള കളിയാക്കലും അമ്മായി അമ്മയെ വകവരുത്തി; മനഃശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി; കൂടത്തായിയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവൻ കാണാനില്ല. പള്ളിയിൽ 40 പവൻ നേർച്ചയിട്ടുവെന്നാണ് ഷാജു ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇത് ജോളി ജോസഫ് തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനിടെ ജോളി ജോസഫ് ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നു പൊലീസ് കണ്ടെത്തുകാണ്. അന്നമ്മയുടെ മരണശേഷം ആഭരണങ്ങൾ കാണാതായെന്നു മകൾ രഞ്ജി തോമസ് പൊലീസിനു മൊഴി നൽകിയിരുന്നു.
അന്നമ്മ മരിച്ചു മൂന്നാം ദിവസം 'രഞ്ജിക്ക് ഇനി ഈ വീട്ടിൽ അവകാശമൊന്നുമില്ല' എന്നു ജോളി തന്നോടു പറഞ്ഞെന്നും രഞ്ജിയുടെ മൊഴിയിലുണ്ട്. പണത്തിന്റെയും സ്വർണത്തിന്റെയും കണക്കുകൾ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭർത്താവിന്റെയും തന്റെയും പെൻഷൻ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാൽ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നു.
ഇതിനൊപ്പം തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്നമ്മയ്ക്കു സംശയങ്ങൾ ഉണ്ടെന്നു ജോളി മനസ്സിലാക്കിയിരുന്നു. അന്നമ്മയുടെ 3 മക്കളിൽ ഏറ്റവും വിദ്യാഭ്യാസം കുറവ് ജോളിയുടെ ഭർത്താവ് റോയ് തോമസിനായിരുന്നു. റോയിയുടെ കാഴ്ചയ്ക്കും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ജോലിയില്ലാതിരുന്ന റോയ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പരാജയപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടിലും ബന്ധുവീടുകളിലെ ചടങ്ങുകളിലും അന്നമ്മ റോയിയെ തരംതാഴ്ത്തി സംസാരിക്കുമായിരുന്നു. ഇതാണ് തനിക്ക് അന്നമ്മയോടുള്ള പക വളർത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. അന്നമ്മയെ തന്ത്രപരമായി കൊന്നു. അതിന് ശേഷം കൊല ഹരമായി മാറി. അങ്ങനെ കുടുംബത്തിലെ അഞ്ച് പേരുടെ കൂടെ ജീവൻ ജോളി എടുക്കുകയായിരുന്നു.
സിലി വധക്കേസിൽ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സ്വർണാഭരണങ്ങൾ കണ്ടെത്താനാണ്. ഇതിനായി ജോളിയുടെ ജന്മദേശമായ കട്ടപ്പനയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. കൂടാതെ കൂടത്തായി, താമരശേരി, ഓമശേരി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ജോളിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയിൽ സ്വർണാഭരണങ്ങൾ കണ്ടെടുക്കേണ്ട ആവശ്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയിൽനിന്ന് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വർണം നൽകിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങൾ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങൾ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്. ഈ വിവരം അന്വേഷണ സംഘത്തോടും പറഞ്ഞിരുന്നു. ഈ കഥ പൊലീസ് വിശ്വസിച്ചിട്ടില്ല. 2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാൽ സിലി കുറേ ആഭരണങ്ങൾ ധരിച്ചിരുന്നു. ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പൊന്നാമറ്റം വീട്ടിൽ ജോളിയോടൊപ്പം കഴിഞ്ഞത് അപരിചിതനെപ്പോലെയെന്ന് ഷാജു- സിലി ദമ്പതികളുടെ മകൻ മൊഴി നൽകിയതും കേസിന് കൂടുതൽ ബലം നൽകും. സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചു. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയിൽ നിന്നു തരംതിരിവുണ്ടായി. താമരശ്ശേരി ആശുപത്രിയിൽ വച്ച് ജോളിയുടെ കൈവശമുണ്ടായിരുന്ന വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്നും പതിനാറുകാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകി. അതിനിടെ, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ സിം കാർഡ് മരണശേഷം ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസനാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ രേഖകൾ മാറ്റി ഇയാൾ സ്വന്തം പേരിലാക്കുകയായിരുന്നു.
ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സംശയിക്കുന്നു.ജോളി ഉപയോഗിച്ചിരുന്ന സിം ജോൺസൻ നൽകിയതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിലിയുടെ പേരിലുണ്ടായിരുന്ന സിം മരണശേഷം രേഖകൾ മാറ്റി ഷാജുവിന്റെ പേരിലാക്കി നൽകിയതും ജോൺസനായിരുന്നു. കേസുകളിൽ ജോൺസണുണ്ടായിരുന്ന പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷ തെളിവുകൾ കിട്ടിയാൽ ജോൺസനേയും പൊലീസ് അറസ്റ്റ് ചെയ്യും. ഇതിനൊപ്പം ജോളിയുടെ ഭർത്താവ് ഷാജുവും സംശയ നിഴലിലാണ്. സിലിയുടെ കൊലപാതക വിവരം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ താമരശ്ശേരിന്മ മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും ജോളി കോടതിയിൽ ആവശ്യപ്പെട്ടു. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി. ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായവും കിട്ടും. റോയ് തോമസ് വധക്കേസിൽ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാൽ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസിൽ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.
ഇന്നലെ സിലി വധക്കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ എത്തിയില്ല. തുടർന്നു കോടതിയുടെ നിർദ്ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ. കെ.ഹൈദർ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍