'ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നൊരാളുടെ ചോദ്യം; ഞാൻ അനുഗ്രഹിച്ചപ്പോൾ അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ; ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ അധികം വൈകാതെ നിങ്ങൾക്കത് സ്വന്തമാക്കാൻ പറ്റും'; വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ട് ഭക്തരെ പറ്റിച്ച കൽക്കി ഭഗവാന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തിയപ്പോൾ ഞെട്ടിത്തരിച്ച് അധികൃതർ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ആൾദൈവം കൽക്കി ഭഗവാന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തിയപ്പോൾ കണ്ണുതള്ളി അധികൃതർ. ഏകദേശം 1000 കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ ഇയാളുടെ പേരിലുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ 409 കോടിയുടെ പണം കണ്ടെത്തിയിരുന്നു. കൽക്കി ഭഗവാന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും ഞായറാഴ്ച രാത്രിയിൽ നടത്തിയ പരിശോധനകളിലാണ് കണക്കിൽപ്പെടാത്ത കൂടുതൽ സ്വത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 115 കോടിയുടെ ബാങ്ക് നിക്ഷേപങ്ങൾ, 61 കോടിയുടെ വ്യാജ ഓഹരി നിക്ഷേപങ്ങൾ, 100 കോടിയുടെ ഹവാല ഇടപാടുകളിലൂടെയുള്ള വിദേശ നിക്ഷേപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ ഡോളറിൽ മാത്രമായി ആശ്രമത്തിൽ സൂക്ഷിച്ചിരുന്നത് 18 കോടിയോളം രൂപയാണ്. മറ്റുരാജ്യങ്ങളുടെ കറൻസികളും എമ്പാടുമുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, 28 കോടി വിലമതിക്കുന്ന 88 കിലോഗ്രാം സ്വർണം. അഞ്ചുകോടിയുടെ 1271 കാരറ്റിന്റെ വജ്രാഭരണങ്ങൾ എന്നിവയും ഐടി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ദുബായ്, ആഫ്രിക്ക, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സ് തുടങ്ങിയ ഇടങ്ങളിലുള്ള അനധികൃത നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാലായിരം ഏക്കറോളം സ്ഥലവും ബിനാമി വസ്തുവകകളും ഇയാൾക്കുള്ളതായി വ്യക്തമാക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്. വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാൾ ആശ്രമം നടത്തിയിരുന്നത്. നരവധി ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളും ഇയാളുടെ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലാണ്കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നത്. 40 കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ മുന്നൂറിൽ അധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ആത്മീയതയും തത്വശാസ്ത്രവുമടങ്ങുന്ന കോഴ്സുകൾ നടത്തുന്ന 'വൺനസ് മൂവ്മെന്റിന്റെ' സ്ഥാപകനാണ് കൽക്കി ഭഗവാൻ എന്നറിയപ്പെടുന്ന വിജയ് കുമാർ. വൺനസ് മൂവ്മെന്റിന്റെ വിവിധ സ്ഥാപനങ്ങളിലാണ് ഐടി റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വ്യാപക നിക്ഷേപമുള്ള ആത്മീയസ്ഥാപനമാണ് വൺനസ് മൂവ്മെന്. ചൈന, യുഎസ്, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലെല്ലാം വൺനസ് മൂവ്മെന്റിന് നിക്ഷേപമുണ്ട്
വി വിജയകുമാർ നായിഡു അവനവനെ വിളിക്കുന്ന പേര് 'കൽക്കി ഭഗവാൻ' എന്നാണ്. മറ്റുള്ളവരെക്കൊണ്ടും അങ്ങനെ തന്നെ വിളിപ്പിക്കാൻ സാധിച്ചു എന്നതാണ് ജീവിതത്തിൽ നായിഡു കൈവരിച്ച ഏറ്റവും വലിയ നേട്ടം. കൽക്കി ഭഗവാന്റെ നിത്യവസ്ത്രം വെള്ളപ്പട്ടാണ്. വെള്ള ജൂബയും വെള്ള പാന്റ്സുമാണ് സ്ഥിരം വസ്ത്രം. ഇടയ്ക്കിടെ സ്വർണ്ണനിറമുള്ള വസ്ത്രങ്ങളും ധരിക്കാറുണ്ട്. രണ്ടിനും സ്വർണ്ണവർണ്ണത്തിലുള്ള ഒരു ഷാൾ കഴുത്തിൽ കാണും. തമിഴ്നാട്ടിലും, ആന്ധ്രയിലും നിരവധി ആശ്രമങ്ങളുള്ള കൽക്കിക്ക് വിദേശത്തും നിരവധി അനുയായികളുണ്ട്്.
1949 -ൽ തമിഴ്നാട്ടിലെ വെല്ലൂരിൽ, എസ്. വരദരാജുലു നായിഡുവിനും, വി വൈദർഭിക്കും മകനായി ജനിച്ച വിജയകുമാർ നായിഡു, ഒരു എൽഐസി ഗുമസ്തനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാൽ 1984 -ൽ തന്റെ സ്നേഹിതനായ ശങ്കറുമൊത്ത് നടത്തിയ അഞ്ചുവർഷത്തെ തയ്യാറെടുപ്പായിരുന്നു ഈ കൽക്കി അവതാരം. അഞ്ചു വർഷത്തിനുള്ളിൽ കൽക്കി ഭഗവാൻ എന്ന പേരിൽ പുനരവതരിക്കുന്നു. കൽക്കി ഭഗവാൻ വിഷ്ണുവിന്റെ പത്താം അവതാരമാണ് എന്നാണ് സങ്കൽപം. സ്വയം ഭഗവദ് രൂപം ആർജ്ജിച്ചതോടൊപ്പം ഭാര്യക്കും ദൈവപദവി നൽകി നായിഡു. അമ്മ ഭഗവാൻ എന്നായിരുന്നു ഭാര്യയുടെ പുതിയ അവതാരനാമം.
ജീവാശ്രമം എന്ന പേരിൽ രാജപ്പേട്ടയിൽ ഒരു റെസിഡൻഷ്യൽ സ്കൂളാണ് നായിഡുവും ശങ്കറും ചേർന്ന് ആദ്യമായി തുടങ്ങിയ സ്ഥാപനം. 'ആധ്യാത്മികതയിലൂന്നിയ ആധുനികവിദ്യാഭ്യാസം' എന്ന ആശയം മുന്നോട്ടുവെക്കാനാണ് തങ്ങൾ ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത് എന്നാണ് അന്നവർ അവകാശപ്പെട്ടത്. ആ സ്കൂൾ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, 1989 -ൽ 'കൽകി ഭഗവാന്റെ അവതാരമാണ്' താനെന്നവകാശപ്പെട്ടുകൊണ്ട് നായിഡു ഒരു ആശ്രമം തുടങ്ങുകയായിരുന്നു. 'ഇൻസ്റ്റന്റ് നിർവാണം' ആയിരുന്നു വാഗ്ദാനം. ആശ്രമം പച്ചപിടിച്ചു. നിരവധിപേർ ഭക്തരായെത്തി. സമ്പത്തും ഒഴുകിത്തുടങ്ങി. അതോടെ അവർ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വരദയ്യാപാളയത്തിലേക്ക് ആശ്രമം പറിച്ചുനട്ടു. ചെന്നൈയിൽ നിന്ന് വെറും 80 കിമീ ദൂരെ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ കാമ്പസിനുള്ളിൽ അവർ 'വൺനെസ്സ് യൂണിവേഴ്സിറ്റി' സ്ഥാപിച്ചു.
കൽക്കി ഭഗവാൻ നടത്തിയ പ്രഭാഷണങ്ങളിൽ നിന്ന് ഭക്തരിൽ പലരും സാമ്പത്തികവും, തൊഴില്പരവും, ആരോഗ്യപരവുമായ അഭിവൃദ്ധിക്കുള്ള സൂചകങ്ങൾ കണ്ടെടുത്തു. അവർ പറഞ്ഞു പറഞ്ഞ് പുതിയ ഭക്തർ വന്നെത്തി. ആശ്രമം പടർന്നു പന്തലിച്ചു. സമ്പത്ത് ദിനം പ്രതി ഏറിയേറി വന്നു. പരിപാടികളിൽ പങ്കെടുക്കാൻ ഋത്വിക് റോഷനും മനീഷാ കൊയ്രാളയും അടക്കമുള്ള സെലിബ്രിറ്റികൾ എത്തിയതോടെ പ്രസിദ്ധി വീണ്ടും വർധിച്ചു. അതോടെ വിദേശങ്ങളിൽ നിന്നുപോലും ബിസിനസുകാരും മറ്റും കൽക്കി ഭഗവാന്റെ ഉപദേശങ്ങൾ തേടി വരവ് തുടങ്ങി. 5000 രൂപ ചെലവുള്ള സാധാരണ ദർശനം മുതൽ 50,000 രൂപ ചെലവുള്ള വിശേഷ ദർശനം വരെ കൽക്കി ആശ്രമത്തിലുണ്ട്. ഇങ്ങനെ കാശും കൊടുത്ത് കാണാൻ ഇടിച്ചു കേറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 2008 -ൽ അഞ്ചു പേർ മരിച്ച സംഭവം പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. 50,000 രൂപ ചെലവുള്ള സ്പെഷ്യൽ ധ്യാനപരിപാടിയും നിരവധി വിദേശികളെ ആശ്രമത്തിലേക്ക് ആകർഷിച്ചു.
2002 -ൽ ഇന്ത്യാ ടുഡേക്കു നൽകിയ അഭിമുഖത്തിൽ കൽക്കി ഭഗവാൻ ഇങ്ങനെ പറഞ്ഞിരുന്നു, 'ഒരു ഓപ്പൽ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാൽ ഞാൻ കണ്ണടച്ച് നിങ്ങളൊരു ഓപ്പൽ ആസ്ട്ര കാറിൽ ഇരിക്കുന്നത് സങ്കൽപ്പിക്കാൻ നോക്കും. എനിക്ക് ആ രംഗം എന്റെ മനസ്സിൽ കാണാൻ സാധിച്ചാൽ അധികം വൈകാതെ നിങ്ങൾക്ക് ഓപ്പൽ ആസ്ട്ര കാർ സ്വന്തമാക്കാൻ പറ്റും. എനിക്ക് ആ രംഗം കാണാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ, ഞാൻ നിങ്ങളോട് പറയുക, 'കുറേക്കാലം കൂടി പാവങ്ങളെ സേവിച്ച ശേഷം, നിങ്ങളുടെ ലക്ഷ്യത്തോട് കുറച്ചുകൂടി അടുത്ത ശേഷം വരൂ..' എന്നാവും.'
'ഒരാൾക്ക് അറിയേണ്ടിയിരുന്നത് കാണാൻ ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നായിരുന്നു. ഞാൻ നോക്കിയപ്പോൾ അത് കാണുകയും ചെയ്തു. അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തിൽ. നിങ്ങൾക്ക് ക്രിസ്ത്യാനി ആകണമെന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് യേശുക്രിസ്തുവിനെ കാണിച്ചു തരും. അതുപോലെ ഹിന്ദുക്കൾക്ക് രാമനെയും. ഞാൻ ഒരു 'സ്പിരിച്വൽ സൂപ്പർമാർക്കറ്റാ'ണ്...'
എഴുപതുകാരനായ കൽക്കിഭഗവാനിപ്പോൾ പണ്ടത്തെയത്ര ആരോഗ്യമില്ല. അതുകൊണ്ടുതന്നെ വൺനെസ് യൂണിവേഴ്സിറ്റിയും, അനുബന്ധ സ്ഥാപനങ്ങളും ഒക്കെ ഇപ്പോൾ നോക്കിനടത്തുന്നത് അമ്മ ഭഗവാനും മകൻ കൃഷ്ണയും ചേർന്നാണത്രെ. എങ്കിലും, കൽക്കി ഭഗവാൻ ഇടയ്ക്കിടെ വീഡിയോ സന്ദേശങ്ങളുടെ രൂപത്തിൽ തന്റെ ഭക്തരെ തേടിയെത്താറുണ്ട്. ആദായ നികുതി പരിശോധനകളൊന്നും തന്നെ കൽക്കി ഭഗവാന്റെ ആശ്രമത്തിൽ ആധ്യാത്മികനിർവാണം തേടിയെത്തുന്ന ഭക്തരുടെ ഒഴുക്കിന് ഭംഗം വരുത്തിയിട്ടില്ല എന്നാണ് ആശ്രമത്തിലെ അന്തേവാസികളുടെ അഭിപ്രായം.
എന്താണ് വൺനസ് മൂവ്മെന്റ്?
ഏകത്വം സൃഷ്ടിച്ചുകൊണ്ട് ആത്മീയ പരിവർത്തനം നടത്തുക എന്നതാണ് വൺനസ് മൂവ്മെന്റിന്റെ ലക്ഷ്യമായി പറയുന്നത്. വലിയ രീതിയിൽ വിദേശത്ത് നിന്ന് സംഭാവന കൈപ്പറ്റുന്ന സംഘടനയ്ക്ക് വൺനസ് യൂണിവേഴ്സിറ്റി എന്നൊരു സ്ഥാപനവുമുണ്ട്. ആന്ധ്രയിലെ ഗോവർദ്ധനപുരത്താണ് ഇത് പ്രവർത്തിക്കുന്നത്.ബിസിനസ്, സിനിമ, വിനോദം, മാനേജ്മെന്റ് മേഖലകളിലുള്ളവർക്കായാണ് പ്രധാനമായും കോഴ്സുകൾ സംഘടിപ്പിക്കുന്നത്. വിദേശികൾക്കും ഇന്ത്യക്കാർക്കും വെവ്വേറെ കോഴ്സ് ഫീയും വ്യവസ്ഥകളുമാണ്. വിശ്വ ഹിന്ദു പരിഷത്തുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വൺനസിന്റെ സ്ഥാപകനും നേതാവുമായ കൽക്കി. 2009ൽ വിഎച്ച്പിയുടെ ആഗോള കൺവെൻഷൻ നടന്നത് വൺനസ് യൂണിവേഴ്സിറ്റിയിലാണ്.
അണ്ണാ ഹസാരെ, ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കർ, ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടി, മനീഷ കൊയ്രാള, ഹൃതിക് റോഷൻ, രാകേഷ് റോഷൻ എന്നിവരെല്ലാം വൺനസ് യൂണിവേഴ്സിറ്റിയിലെ പതിവ് സന്ദർശകരാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്