Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന ഓൺലൈൻ മാധ്യമം പോലും എന്റെ പേര് പറയാൻ തയ്യാറായില്ല; വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സെബാസ്റ്റ്യൻ പോൾ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാൻ; തന്റെ പേര് പറയാതെ 'സെബാസ്റ്റ്യൻ പോളിന്റെ മകൻ' എന്ന് മാത്രം വിശേഷിപ്പിച്ചത് ഏറെ വേദനിപ്പിച്ചുവെന്ന് റോൺ ബാസ്റ്റിയൻ

ഞാൻ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന ഓൺലൈൻ മാധ്യമം പോലും എന്റെ പേര് പറയാൻ തയ്യാറായില്ല; വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സെബാസ്റ്റ്യൻ പോൾ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാൻ; തന്റെ പേര് പറയാതെ 'സെബാസ്റ്റ്യൻ പോളിന്റെ മകൻ' എന്ന് മാത്രം വിശേഷിപ്പിച്ചത് ഏറെ വേദനിപ്പിച്ചുവെന്ന് റോൺ ബാസ്റ്റിയൻ

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളത്തെ ഇടത് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ പേര് പറയാതെ 'സെബാസ്റ്റ്യൻ പോളിന്റെ മകൻ' എന്ന് മാത്രം മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ഏറെ വേദനിപ്പിച്ചുവെന്ന് റോൺ ബാസ്റ്റിയൻ. ഞാൻ പ്രസിദ്ധനായ ഒരു വ്യക്തിയല്ല, പക്ഷേ കള്ളനോ കൊലപാതകിയോ ആണെങ്കിൽ പോലും ഒരാൾക്കൊരു പേരുണ്ടാവുമെന്ന് റോൺ ബാസ്റ്റിയൻ പറയുന്നു.

സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യൻ പോളിന്റെ മകൻ' എന്ന ലേബലിൽ എന്റെ പേര് ചർച്ചക്കെടുത്തു. ഞാൻ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന ഒരു ഓൺലൈൻ മാധ്യമം പോലും എന്റെ പേര് പറയാൻ തയ്യാറായില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സെബാസ്റ്റ്യൻ പോൾ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാൻ. ഒരു ഘട്ടത്തിൽ ഞാൻ അത് പരസ്യമാക്കിയിട്ടുമുണ്ടെന്ന് റോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് ഏറെ വൈറലാണ്.

റോൺ ബാസ്റ്റിയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മാധ്യമസുഹൃത്തുക്കളോട് ഒരഭ്യർത്ഥന

എന്റെ ഈ പോസ്റ്റ് കൊണ്ട് പ്രസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പാർട്ടിയും മുന്നണിയും ചേർന്നാണ്. അതിൽ മറ്റാർക്കും ഇടപെടാൻ കഴിയില്ല. തിരിച്ചറിവായ കാലം മുതൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും സഹകരിച്ചും നിൽക്കുന്ന ഒരാളായതുകൊണ്ട് അക്കാര്യത്തിൽ പ്രസ്ഥാനം എടുക്കുന്ന ഏതു തീരുമാനവും എനിക്ക് സ്വീകാര്യമാണ്. പക്ഷേ സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ എന്റെ പേര് പോലും പറയാതെ 'സെബാസ്റ്റ്യൻ പോളിന്റെ മകൻ' എന്ന ലേബലിൽ എന്റെ പേര് ചർച്ചക്കെടുത്തു. ഞാൻ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന ഒരു ഓൺലൈൻ മാധ്യമം പോലും എന്റെ പേര് പറയാൻ തയ്യാറായില്ല. ഞാൻ പ്രസിദ്ധനായ ഒരു വ്യക്തിയല്ല.

പക്ഷേ കള്ളനോ കൊലപാതകിയോ ആണെങ്കിൽ പോലും ഒരാൾക്കൊരു പേരുണ്ടാവും. ഒരു തൊഴിലുണ്ടാകും. എന്ന് മാത്രമല്ല, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ശ്രീ സെബാസ്റ്റ്യൻ പോൾ എടുക്കുന്ന പല നിലപാടുകളോടും വിയോജിപ്പുള്ള ആളാണ് ഞാൻ. ഒരു ഘട്ടത്തിൽ ഞാൻ അത് പരസ്യമാക്കിയിട്ടുമുണ്ട്. ഞാൻ ഇടതുപക്ഷത്തിന്റെ ഭാഗമായത് കുടുംബപശ്ചാത്തലം കൊണ്ടല്ല. മഹാരാജാസ് കോളേജിൽ പ്രീ ഡിഗ്രി വിദ്യാർത്ഥി ആയി ചേരുമ്പോൾ എനിക്ക് രാഷ്ട്രീയത്തെക്കുറിച്ചു വ്യക്തമായൊരു കാഴ്‌ച്ചപ്പാട് ഉണ്ടായിരുന്നില്ല.

പിന്നീട് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും അവിടെ പഠിച്ച അഞ്ചുവർഷവും യൂണിയൻ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും അവസാനവർഷം യൂണിയൻ ചെയർമാനും എം.ജി യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും പ്രവർത്തിക്കാൻ അവസരം കിട്ടി. എറണാകുളം സർക്കാർ ലോ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ട്, സെക്രട്ടറി, ജില്ലാജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ശേഷം സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്ത അഞ്ചുവർഷക്കാലം ഡൽഹിയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതിയുടെ കൊണാട്ട് പ്ലെസ് ബ്രാഞ്ച് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും ആയിരുന്നു.

2012ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം ഡിവൈഎഫ് ഐ കലൂർ മേഖലാ ജോയിന്റ് സെക്രട്ടറിയും എറണാകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. സർക്കാർ അഭിഭാഷകനായതിനു ശേഷം സ്വാഭാവികമായും പ്രത്യക്ഷരാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമല്ലെങ്കിലും 2016 മുതൽ 2019 വരെ ഡിവൈഎഫ് ഐ ജില്ലാകമ്മിറ്റി ഓഫിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭഗത് സിങ് സ്റ്റഡി സെന്റർ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു.

ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. അഭിമുഖങ്ങൾ ചെയ്യാറുണ്ട്. ഇത്രയും പറഞ്ഞത് എന്റെ നേട്ടങ്ങൾ കൊട്ടിഘോഷിക്കാനല്ല. ശ്രീ സെബാസ്റ്റ്യൻ പോളിന്റെ മകൻ എന്ന മേൽവിലാസം ഉപയോഗിച്ച് ഒരു സ്ഥാനവും ഞാൻ നേടിയിട്ടില്ല എന്ന് വ്യക്തമാക്കാനാണ്. മുകളിൽ പറഞ്ഞതെല്ലാം എന്റെ പ്രസ്ഥാനം എന്നെ വിശ്വസിച്ചു ഏൽപിച്ച ഉത്തരവാദിത്തങ്ങൾ മാത്രം ആണ്. എല്ലാക്കാലത്തും എന്റെ വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും എന്നോടൊപ്പം നിന്നിട്ടുള്ളത് പ്രസ്ഥാനം തന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP