അഫീലിന്റെ തല തെറിപ്പിച്ച ഹാമറിലെ രക്തം കുടിവെള്ളം കൊണ്ട് കഴുകി മത്സരം തുടർന്ന ക്രൂരന്മാർ; ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കായികാധ്യാപകൻ തന്നെ വിദ്യാർത്ഥി കായിക മേളകാണാൻ വന്നതെന്ന് പ്രചരിപ്പിച്ചു; പരുക്കിനു കാരണം ഹാമർ ത്രോയിലെ റെക്കോഡ് ദൂരമെന്ന വിചിത്ര ന്യായവും; സുരക്ഷാ ക്രമീകരണളില്ലാതെ ജാവലിൻ-ഹാമർ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ദുരന്തമായെന്ന സത്യം കണ്ടെത്തി അന്വേഷണ സമിതി; അഫീലിന്റെ ജീവനെടുത്തവർക്കെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഹാമർ തലയിൽപതിച്ച് തലപൊട്ടി കുഴഞ്ഞ് വീണിട്ടും ഒന്നു സഹതപിക്കാൻ പോലും കാത്തുനിൽക്കാത്ത സംഘാടകരുടെ ക്രൂരത. പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതരപരുക്കേറ്റ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അഫീലാ(16)ണു 17 ദിവസത്തെ അബോധാവസ്ഥയിൽനിന്നു മരണത്തിലേക്കു വഴുതിവീണത്. അഫീലിനെ ആശുപത്രിയിൽ കൊണ്ടുപോയിട്ടും മത്സരം നിർത്തിവയ്ക്കാൻ തയ്യാറാവാതിരുന്ന അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അഫീലിന്റെ തലതെറിപ്പിച്ച ഹാമറിലെ രക്തം കുടിവെള്ളം കൊണ്ട്കഴുകി അവർ മത്സരം തുടർന്നുവെന്നതാണ് വസ്തുത.
അഫീലിന്റെ ഇഷ്ടമൈതാനമായിരുന്നു പാലാ മുനിസിപ്പൽ സ്റ്റേഡിയം. മൂന്നിലവ് നവജ്യോതി റസിഡൻഷ്യൽ സ്കൂളിൽനിന്നു പത്താംക്ലാസിൽ ഉന്നതവിജയം നേടിയാണ് അഫീൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പ്രവേശനം നേടിയത്. പാലായിലെത്താനുള്ള കാരണവും ഫുട്ബോൾ പ്രേമമായിരുന്നു. ഈ സ്റ്റേഡിയം തന്നെ ഫുട്ബോളിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച കുട്ടിയുടെ ജീവനെടുത്തിരിക്കുന്നു. അതിന് കാരണക്കാർ കായിക സംഘാടകരും. മരണത്തിലും ഈ കുട്ടിയെ കുറ്റപ്പെടുത്താനായിരുന്നു അത്ലറ്റിക് അസോസിയേഷനും മറ്റും ശ്രമിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.
ഇപ്പോഴിതാ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസൺ മരിച്ചത് സംഘാടകരുടെ പിഴവുമൂലമെന്ന് സർക്കാർ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ മുമ്പിലെത്തുകയാണ്. കേരള സർവകലാശാലാ കായികവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.കെ. വേണു, സായി മുൻ പരിശീലകൻ എം.ബി. സത്യാനന്ദൻ, ബാഡ്മിന്റൺതാരവും അർജുന അവാർഡ് ജേതാവുമായ വി.ഡിജു എന്നിവർ അംഗങ്ങളായ സമിതി തെളിവെടുപ്പ് നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ട് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ എ. ജയതിലകിന് സമർപ്പിക്കും.
പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ സുരക്ഷാക്രമീകരണളില്ലാതെ ജാവലിൻ, ഹാമർ മത്സരങ്ങൾ ഒരേസമയം നടത്തിയത് സംഘാടകരുടെ വീഴചയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. ജാവലിന്റെയും ഹാമറിന്റെയും മത്സരം നടത്തിയ ഒഫീഷ്യലിന്റെ മൊഴിയെടുത്തിരുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ കായികമേളകൾ നടക്കണമെന്ന നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നു. തലയ്ക്ക് ഏറ്റ ഗുരുതര ക്ഷതമാണ് അഫിലിന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഘാടകർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത വിവരം അന്വേഷണ സംഘം പാലാ കോടതിയെ അറിയിച്ചു.
മേലുകാവ് ചൊവ്വൂർ കുറിഞ്ഞംകുളം ജോൺസൺ ജോർജിന്റെയും ബിൻസി (ഡാർലി) യുടെയും ഏകമകനാണു ലോകമറിയുന്ന ഫുട്ബോൾ താരമാകാൻ കൊതിച്ച അഫീൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത്, അണ്ടർ 16 ടീമിൽ ഇടംപിടിച്ചിരിക്കേയാണ് അഫീലിന്റെ മരണം. അഫീലിന് പരുക്കേറ്റതിനെത്തുടർന്ന് പാലാ പൊലീസും സർക്കാർ നിയോഗിച്ച മറ്റ് ഏജൻസികളുമൊക്കെ തെളിവെടുക്കാനെത്തിയപ്പോൾ സംഘാടക പ്രധാനികളിൽ ചിലർ സഹകരിക്കാതിരുന്നതും വിവാദമായിരുന്നു. അപകടകരമായ അനാസ്ഥയ്ക്ക് കേസെടുത്ത പാലാ പൊലീസും അന്വേഷണത്തിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നതാണ് വസ്തുത. സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അഫീൽ ആക്ഷൻകൗൺസിലും പാലാ ഫുട്ബോൾക്ളബ്ബും വിഷയത്തിൽ പ്രതിഷേധവുമായി എത്തുകയാണ്.
കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരേ കേസെടുത്തെന്ന് അവകാശപ്പെട്ടിരുന്ന പാലാ പൊലീസ് പക്ഷേ വിശദമായ മൊഴിയെടുത്തത് മൂന്ന് പേരുടെ മാത്രമാണ്. പാലാ സിഐ: വി.എ. സുരേഷ് വിശദമായ മൊഴി നൽകുന്നതിന് സംഘാടകരിൽ ചിലർക്ക് നോട്ടീസ് നൽകിയെങ്കിലും ആരും സഹകരിച്ചില്ല. അഫീൽ ജോൺസനെ വോളണ്ടിയറായി നിയോഗിച്ച് ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കായികാധ്യാപകൻ തന്നെ ഈ വിദ്യാർത്ഥി കായിക മേളകാണാൻ വന്നതാണെന്ന് പ്രചരിപ്പിച്ചു. തങ്ങളുടെ പിഴവാണു അപകടത്തിനു കാരണമായതെന്നു വ്യക്തമായതിനു പിന്നാലെ, അഫീൽ വളണ്ടിയറല്ല, കൂട്ടുകാർക്കൊപ്പം കാഴ്ചക്കാരനായി സ്റ്റേഡിയത്തിലെത്തിയതെന്നു വാദം ഉയർത്തിയത്. എന്നാൽ, മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധാരണ വിദ്യാർത്ഥിക്കു എങ്ങനെ കഴിഞ്ഞുവെന്ന മറു ചോദ്യം അവരെ കുടുക്കി. അഫീലിന് ബാഡ്ജ് നൽകിയതും ചർച്ചയായി.
പിന്നീട്, പരുക്കിനു കാരണം ഹാമർത്രോയിലെ റെക്കോഡ് ദൂരമെന്ന വിചിത്രന്യായവുമുണ്ടായി. റെക്കോഡ് ദൂരത്തിൽ ഒരു പെൺകുട്ടി ഹാമർ എറിഞ്ഞപ്പോഴാണ് അപകടം ഉണ്ടായതെന്ന വാദം സംഘാടകരിൽ ചിലരുയർത്തിയത്. അഫീൽ ആശുപത്രിയിൽ ദിവസങ്ങളോളം മരണത്തോടു മല്ലടിച്ചു കഴിച്ചിട്ടും ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതരടക്കം മീറ്റ് സംഘാടകർ തിരിഞ്ഞു നോക്കിയുമില്ല. തിരുവനന്തപുരത്തുനിന്നും കായിക വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ സന്ദർശിക്കുകയും ജില്ലാ കലക്ടറെത്തി ചികിത്സക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ഈ ദിവസങ്ങളിലുണ്ടായതെന്നു അഫീലിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍