ഹോസ്റ്റൽ ഫീസായി പ്രതിവർഷം വാങ്ങുന്നത് മൂന്ന് ലക്ഷം രൂപ; കുടിവെള്ളം ചോദിച്ചപ്പോൾ ചന്ദ്രയാന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതും പറഞ്ഞ് ഡയറക്ടർ സ്വാമിയുടെ കളിയാക്കൽ; ചെയ്യാത്ത തെറ്റിന് മാപ്പ് എഴുതി നൽകില്ലെന്ന് പറഞ്ഞപ്പോൾ വിശാഖപട്ടണത്തു നിന്നെത്തിയ അച്ഛനെ ഗേറ്റിന് പുറത്തു നിർത്തി പ്രതികാരം; ശ്രീ ഹർഷന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് അമൃതാനന്ദ മയീ മഠത്തിന്റെ കോളേജിലെ ക്രൂരതകൾ; 'അമ്മ വന്നേ മതിയാകൂ' എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളും; വിശ്വവിദ്യാ പീഠം പ്രതിസന്ധിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: അമൃതാനന്ദമയി ബംഗളുരുവിൽ എത്തി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി വിശ്വവിദ്യാ പീഠത്തിന്റെ ബംഗളുരു കേന്ദ്രത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു. അതിനിടെ ശ്രീ ഹർഷയുടെ ആത്മഹത്യയിലെ പ്രതിഷേധം ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. അമൃത വിശ്വാപീഠത്തിന്റെ ചാൻസലറും ചർച്ചയ്ക്ക് എത്തണമെന്നാണ് ആവശ്യം.
സ്വിറ്റ്സർലണ്ടിലാണ് അമൃതാനന്ദമയി ഇപ്പോഴുള്ളത്. അതിനാൽ ഡീൻ ശാശങ്കൻ രമാനാഥൻ അടിയന്തരമായി ക്യാമ്പസിൽ എത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കോയമ്പത്തൂരിലാണ് ശശാങ്കൻ രാമനാഥനുള്ളത്. ഇദ്ദേഹം വരണമെന്ന ആവശ്യവും മാനേജ്മെന്റ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം തുടരുന്നത്. കോളേജിലെ എല്ലാ കുട്ടികളും ഒരുമിച്ചാണ് പ്രതിഷേധം തുടരുന്നത്. ശ്രീ ഹർഷ ആത്മഹത്യ ചെയ്ത ദിവസത്തെ ഡാർക് ഡേ എന്ന് വശേഷിപ്പിച്ചുള്ള പ്ലകാർഡുകളുമായാണ് പ്രതിഷേധം തുടരുന്നത്. ഇത് ദേശീയ മാധ്യമങ്ങളും ചർച്ചയായിട്ടുണ്ട്.
കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് കോളേജിന്റെ ഏഴാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്തത് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലെ ബെംഗളൂരു അമൃത എഞ്ചിനീയറിങ് കോളേജിൽ ആണ്. നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും സമരം ചെയ്തതിന് ശ്രീ ഹർഷയെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ക്യാംപസ് ഇന്റർവ്യൂവിലൂടെ ശ്രീ ഹർഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫർ ലെറ്റർ കോളെജ് അധികൃതർ ഹർഷയുടെ മുന്നിൽ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ഹർഷ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
കുടിവള്ളത്തിനും ഭക്ഷണത്തിനും എതിരെ സമരം ചെയ്തുവെന്നാരോപിച്ച് ശ്രീ ഹർഷയെ ക്ലാസിൽ കയറുന്നതിൽ നിന്ന് വിലക്കിയിരുന്നത്. അച്ഛനോട് തിങ്കളാഴ്ച വരാനും ആവശ്യപ്പെട്ടു. ആന്ധ്രാ പ്രദേശിൽ നിന്ന അച്ഛൻ ഓടിയെത്തുകയും ചെയ്തു. എന്നാൽ അച്ഛനും കോളേജിലേക്ക് പ്രവേശനം നൽകിയില്ല. ഈ സമയത്താണ് ശ്രീ ഹർഷ കോളേജിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികൾ സംഘടിത പ്രതിഷേധത്തിന് എത്തി. മാധ്യമങ്ങളും ചർച്ചയാക്കി. ഇതോടെ പൊലീസിനും നടപടികൾ എടുക്കേണ്ടി വന്നു. എന്നാൽ സ്വാധീന തണലിൽ ഈ കേസെല്ലാം അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കുടിവള്ളമില്ലായ്മയും മോശം ഭഷണത്തിനെതിരേയും ശ്രീ ഹർഷയും കൂട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിൽ കോളേജിലെ ബസ് തല്ലി തകർത്തുവെന്നാണ് മാനേജ്മെന്റ് പറുന്നത്. ഈ വിഷയത്തിൽ ഹർഷ മാപ്പ് പറയണമെന്നായിരുന്നു കോളേജ് അച്ചടക്ക സമിതിയുടെ ആവശ്യം. എന്നാൽ അക്രമത്തിൽ പങ്കെടുത്തില്ലെന്നും അതുകൊണ്ട് തന്നെ മാപ്പു പറയില്ലെന്നും ഹർഷ വിശദീകരിച്ചു.
കുടിവെള്ളം ഇല്ലാത്തുമായി ബന്ധപ്പെട്ട പ്രതിഷേധം ആളികത്തിയപ്പോൾ മാനേജ്മെന്റ് ചർച്ച നടത്തിയിരുന്നു. വിചിത്രമായ നിലപാടാണ് അന്ന് മാനേജ്മെന്റ് എടുത്തത്. കുട്ടികളെ കളിയാക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സ്വാമി നടത്തിയത്. ചന്ദ്രയൻ രണ്ടിന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതു കാരണമാണ് കുടിവള്ള ടാങ്കറുകൾക്ക് പണം കൊടുക്കാൻ ഇല്ലെന്ന തമാശയാണ് ധനരാജ് സ്വാമി കുട്ടികളോട് നടത്തിയത്. തുടർന്ന് പ്രതിഷേധമുണ്ടായതിന്റെ പേരിൽ കുട്ടികളെ വെറുതെ പുറത്താക്കി. തെളിവുകൾ പോലും ഇതിനൊന്നുമില്ല-പ്രതിഷേധക്കാരുടെ പ്രതികരണം ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
2012ലും വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് ബംഗളുരുനിലെ ക്യാമ്പസ് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ജിതേന്ദ്ര സായി എന്ന 20-കാരനാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അക്കാഡമിക് സമ്മർദ്ദങ്ങൾ കാരണമായിരുന്നു ആ മരണം. അതിന് സമാനമാണ് ഇപ്പോഴും സംഭവിച്ചതെന്നാണ് ഉയരുന്ന വാദം. ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഒരു മാസം മുമ്പാണ് പ്രതിഷേധമുണ്ടായത്. ചീത്ത ഭക്ഷണം കഴിച്ചു മടുത്തവർ പുറത്തു നിന്നും ആഹാരം ഹോസ്റ്റലിൽ എത്തിച്ച് കഴിക്കാൻ തുടങ്ങി. ഇവരിൽ നിന്ന് അച്ചടക്ക സമിതി മാപ്പ് എഴുതി വാങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ വിഷയം മാധ്യങ്ങളിലെത്തി. ആഹാരം പുറത്തു നിന്ന് കൊണ്ടു വരാൻ മാനേജ്മെന്റിന് സമ്മതിക്കേണ്ടിയും വന്നു. പിന്നീട് വീണ്ടും പുറത്തുള്ള ഭക്ഷണത്തിന് നിരോധനമെത്തി. ഇതാണ് പ്രതിഷേധം അതിശക്തമാക്കിയത്. പ്രതിവർഷം മൂന്ന് ലക്ഷം രൂപയാണ് ഹോസ്റ്റൽ ഫീസായി വാങ്ങുന്നത്. ഇത്തരമൊരു കോളേജിലാണ് കുട്ടികൾക്ക് മോശം ഭക്ഷണത്തിന് വേണ്ടി പ്രതിഷേധിക്കേണ്ടി വരുന്നത്.
അമൃത വിശ്വ വിദ്യാപീഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളെജിൽ ഹർഷയ്ക്ക് പുറമേ 15 വിദ്യാർത്ഥികളെ കോളേജ് മാനേജ്മെന്റ് പുറത്താക്കുകയും 45 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതെല്ലാം കോളേജ് അധികൃതർ നിഷേധിക്കുകയാണ്. സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെയും കോളേജ് അധികൃതർക്കെതിരെയും സെക്ഷൻ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ) എന്നീവകുപ്പുകളിൽ പരപ്പാന അഗ്രഹാര പൊലീസ് കേസെടുത്തു. ഹർഷ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ്. സംഭവം ഉണ്ടായ ഉടനെ കോളേജിലെ ജീവനക്കാർ എത്തി സംഭവ സ്ഥലം വൃത്തിയാക്കി. രക്തക്കറ പോലും കഴുകി കളഞ്ഞു. സംഭവത്തിന്റെ വീഡിയോ എടുത്ത കുട്ടികളെ ഭീഷണിപ്പെടുത്തി. ഫോണുകൾ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിച്ചു. പരാതി കിട്ടിയ സാഹചര്യത്തിലാണ് മാനേജ്മെന്റിനെതിരെ തെളിവ് നശീകരണത്തിന് പൊലീസ് കേസെടുത്തത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വഴുതി വീണ് ശ്രീ ഹർഷ മരിച്ചുവെന്നാണ് കോളേജ് അധികൃതർ കുട്ടിയുടെ അച്ഛനെ അറിയിച്ചത്. ഇതും ദുരൂഹമാണ്. പിന്നീട് കോളേജ് അധികാരികൾ ഈ നിലപാട് മാറ്റുകയും ചെയ്തു. സത്യം പുറത്തറിയിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം തുടങ്ങിയതാണ് ഇതിന് കാരണം. അതിനിടെ ശ്രീ ഹർഷയെ സസ്പെന്റ് ചെയ്തിരുന്നില്ലെന്നും ക്ലാസിൽ കയറ്റാതിരുന്നതേ ഉള്ളൂവെന്നും അമൃതാ സ്കൂൾ ഓഫ് എഞ്ചിനിയറിംഗിലെ അസോസിയേറ്റ് ഡീൻ രാകേഷ് എസ് ജി അറിയിച്ചതായി ഹിന്ദു റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിലാണ് വെള്ളമില്ലാത്ത പ്രതിഷേധം ഉണ്ടായത്. അന്ന് ഒരു തുള്ളി വെള്ളം പോലും ഒരിടത്തും ഇല്ലായിരുന്നു. ഇത് ഉൾക്കൊള്ളാതെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കോളേജ് ബസുകൾ തകർത്തെന്നും മാനേജ്മെന്റ് പറയുന്നു.
നിയമം കൈയിലെടുക്കുന്ന കുട്ടികളെ അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ശ്രീ ഹർഷയെ ക്ലാസിൽ കയറാൻ അനുവദിക്കാത്തതെന്ന വിശദീകരണമാണ് ഇ്പ്പോൾ കോളേജ് മാനേജ്മെന്റ് നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍