പാലാരിവട്ടത്തെ പാലം നിർമ്മിക്കുക ശിവൻ കുട്ടി ഓടിച്ചു വിടാൻ ശ്രമിച്ച അതേ ഇ ശ്രീധരൻ; മെട്രോ മാനെ മുന്നിൽ നിർത്തി ഊരാളുങ്കലിന് 18 കോടി നൽകാനുള്ള നീക്കം പൊളിഞ്ഞു; പാലാരിവട്ടത്തെ പാലം ഡിഎംആർസി തന്നെ നിർമ്മിക്കും; പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്ന ശ്രീധരന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ; പാലാരിവട്ടത്ത് ഇനി പഞ്ചവടി പാലം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് മന്ത്രിസഭാ തീരുമാനം; കൊച്ചി മെട്രോയ്ക്ക് ശേഷം ശ്രീധരൻ ഇഫട്കിന് കളമൊരുങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിണറായി സർക്കാർ പിന്മാറി. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ മന്ത്രിസങ തീരുമാനിച്ചതോടെയാണ് ഇത്. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരൻ സർക്കാരിനു നൽകിയ റിപ്പോർട്ട്. കൊച്ചി മെട്രോയിലെ വിവാദങ്ങളോടെ കേരളത്തിലെ പദ്ധതികളിൽ നിന്ന് ശ്രീധരൻ അകലം പാലിച്ചിരുന്നു. എന്നിട്ടും നിർണ്ണായക ഘട്ടത്തിൽ ശ്രീധരൻ പുതിയ ദൗത്യം ഏറ്റെടുക്കുകയാണ്.
പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാമെന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിച്ചു. പാലത്തിന്റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോൺട്രാക്ടറിൽ നിന്ന് ഈടാക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷന് നിർദ്ദേശം നൽകും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചു. പാലം പുനർനിർമ്മാണത്തിന് ശ്രീധരൻ മേൽനോട്ടം വഹിക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം. അതിനിടെയാണ് ഊരാളുങ്കലിനെ പണി ഏൽപ്പിക്കാനുള്ള നീക്കം ചർച്ചയായത്. സർക്കാരിന്റെ ഈ നീക്കം പുറത്തു പറഞ്ഞത് ശ്രീധരനുമാണ്. ഇതോടെയാണ് പാലാരിവട്ടത്തെ പാലം പൊളിക്കുന്നത് ഊരാളുങ്കലിന് വേണ്ടിയാണോ എന്ന സംശയം സജീവമായത്.
ഊരാളുങ്കലുമായി സഹകരിക്കാൻ ശ്രീധരന് താൽപ്പര്യവുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് വിവാദം ഒഴിവാക്കാൻ പാലം പണി ഡിഎംആർസിക്ക് നൽകുന്നത്. ഊരാളുങ്കൽ സഹകരണ സ്ഥാപനം ആയതു കൊണ്ട് ടെൻഡർ വിളിക്കാതെ കരാർ നൽകാം. ഈ വ്യവസ്ഥ ഉപയോഗിച്ചാൽ 18 കോടിയുടെ പദ്ധതി അവരെ ഏൽപ്പിക്കാൻ നീക്കം നടത്തിയത്. സിപിഎമ്മിന് താൽപ്പര്യമുള്ള സ്ഥാപനമാണ് ഇത്. ഇതിനിടെയാണ് ശ്രീധരൻ എതിർപ്പുയർത്തിയത്. ഡിഎംആ്ർസിയുടെ ഉടമസ്ഥർ ഡൽഹി സർക്കാരാണ്. അതുകൊണ്ട് തന്നെ ഡിഎംആർസിക്കും ടെൻഡർ വിളിക്കാതെ കരാർ നൽകാം. നേരത്തെ കൊച്ചി മെട്രോ നിർമ്മാണവും ഡിഎംആർസിക്ക് വാങ്ങിയെടുത്ത അതേ തന്ത്രം ശ്രീധരൻ ഇവിടേയും പയറ്റി. കൊച്ചി മെട്രോ ടെൻഡർ വിളിയിലൂടെ നിർമ്മാതാക്കളെ കണ്ടെത്താനുള്ള നീക്കം നടത്തിയ ഉദ്യോഗസ്ഥ ലോബി ഇപ്പോഴും സജീവമാണ്. അവരെയാണ് ഒരിക്കൽ കൂടി ശ്രീധരൻ തോൽപ്പിക്കുന്നത്.
പാലാരിവട്ടം പാലം മുഴുവനായി പൊളിച്ചുപണിയേണ്ടി വരില്ല. പാലത്തിന്റെ 17 സ്പാനുകളാണ് പൂർണമായി പൊളിക്കേണ്ടി വരിക. പാലത്തിന്റെ പുനർനിർമ്മാണം കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കുമെന്നും സാങ്കേതിക ഉപദേഷ്ടാവ് എന്ന നിലയിലാവും ഡോ.ഇ. ശ്രീധരന്റെ പങ്കാളിത്തവും ഉണ്ടാകുകയെന്നും സർക്കാർ വൃത്തങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു. 18.7 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ് . അതായത് മുമ്പ് കരാറുകാരന്റെ പിടിപ്പു കേടുകൊണ്ട് ഉണ്ടായ കുഴപ്പം പരിഹരിക്കാൻ പണം എടുക്കുന്നത് ഖജനാവിൽ നിന്നുമാണ്. 39 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം 2 വർഷം കൊണ്ടു നിർമ്മിക്കുകയാണ്. 2.5 വർഷത്തിനു ശേഷം 20 കോടി രൂപയുടെ അറ്റകുറ്റപ്പണി സിനിമയിലെ പഞ്ചവടിപ്പാലത്തെ വെല്ലും പാലാരിവട്ടത്തെ ഈ മേൽപാലം .ദേശീയപാത 66ൽ പാലാരിവട്ടം ജംക്ഷനിൽ ഈ അഴിമതിപ്പാലം നിർമ്മിച്ചപ്പോൾ ധനനഷ്ടം മാത്രമല്ല ഉണ്ടായത്, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ, കിറ്റ്കോ എന്നീ രണ്ടു സ്ഥാപനങ്ങൾക്ക് മാനനഷ്ടവും ഉണ്ടായി. ദേശീയപാതയിൽ കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംക്ഷനുകളിൽ മേൽപാലം പണിയാൻ ദേശീയപാതാ അഥോറിറ്റി ടെൻഡർ ചെയ്യുന്ന ഘട്ടമെത്തിയതാണ്.
ദേശീയപാതാ അഥോറിറ്റി പാലം പണിതാൽ ജനം ടോൾ കൊടുത്തു മുടിയുമെന്നു പറഞ്ഞു സംസ്ഥാന സർക്കാർ ഏറ്റെടുത്ത പാലമാണു പാലാരിവട്ടം. വൈറ്റിലയിലും കുണ്ടന്നൂരിലും മറ്റു രണ്ടു പാലങ്ങൾ ഇഴഞ്ഞിഴഞ്ഞ് ഉയരുന്നുണ്ട്. ഇടപ്പള്ളി മേൽപാലം ഡിഎംആർസി പണിതതുകൊണ്ടു രക്ഷപ്പെട്ടു. അതുകൊണ്ടാണ് പുതുക്കി പണിയലിന് ശ്രീധരനെ എത്തിക്കാൻ ശ്രമിച്ചത്. മെട്രോയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ പോലും കടന്നാക്രമിച്ച ശ്രീധരൻ അങ്ങനെ സർക്കാരിന്റെ മാനം കാക്കാൻ വീണ്ടുമെത്തി. എന്നാൽ തന്നെ മുന്നിൽ നിർത്തി ഊരാളുങ്കലിനെ പണി ഏൽപ്പിക്കുന്നതിനെ ശ്രീധരൻ അനുകൂലിച്ചില്ല. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് ഊരാളുങ്കൽ. സഹകരണ പ്രസ്ഥാനമായതു കൊണ്ട് തന്നെ ടെൻഡർ വിളിക്കാതെ പണി ഇവർക്ക് ഏൽപ്പിക്കാനാകും. അപ്പോൾ പഴി കേൾക്കാതിരിക്കാനുള്ള തന്ത്രമാണ് ശ്രീധരനെ മുമ്പിൽ നിർത്തുന്നതെന്ന വിമർശനവും സജീവമായി.
പാലാരിവട്ടത്തെ പാലം ആർഡിഎസ് പ്രൊജക്ട്സ് ആണ് നിർവ്വഹിച്ചത്. മേൽനോട്ടം കിറ്റ്കോയ്ക്കായിരുന്നു. നിർവഹണ ഏജൻസി റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനും. ഈ ഇടപാടിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കം പലരും അഴിക്കുള്ളിലായി. പാലം നിർമ്മാണത്തിലെ അഴിമതിയിൽ 4 പേർ അറസ്റ്റിലായി. ഇനി ആരൊക്കെ അറസ്റ്റിലാവുമെന്നു നിശ്ചയമില്ല. ഉത്തരവാദികൾ 4 പേരിൽ ഒതുങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഇതിനിടെയാണ് പാലം പുതുക്കി പണിയുന്നത്.ഒരു മാസത്തിനുള്ളിൽ പണി തുടങ്ങണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും വിധം പാലം പൊളിക്കലും പുനർനിർമ്മാണവും ഒരേ സമയം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ സ്പാനുകൾ വീതം പൊളിച്ച് അപ്പോൾ തന്നെ പുതിയവ നിർമ്മിക്കുകയാണു രീതി. പുതുക്കി നിർമ്മിക്കുന്ന പാലത്തിന്റെ ഡിസൈൻ ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറായിട്ടുണ്ട്.
പാലാരിവട്ടം പാലത്തിൽ 19 സ്പാനുകളിൽ 17 എണ്ണത്തിലും 102 ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട്. 17 സ്പാനുകളിൽ സാധാരണ കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 2 സ്പാനുകളുടെ നിർമ്മാണം പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് കൊണ്ടാണ്. ഈ രണ്ടു സ്പാനുകൾക്കും കാര്യമായ കേടില്ല. അറ്റകുറ്റപ്പണി കൊണ്ടു ബലക്ഷയം പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണു 17 സ്പാനുകളും പൊളിച്ചു പണിയുന്നത് . ഗർഡറുകളിൽ നടുവിലത്തെ രണ്ടെണ്ണം മാത്രം നിലനിർത്തി 100 എണ്ണവും പൊളിക്കാനാണ് തീരുമാനം. പുതുക്കി നിർമ്മിക്കുന്ന പാലത്തിൽ മുഴുവനായും പ്രീസ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിക്കുക എന്നാണ് സൂചന. പിയർ ഹെഡിൽ വിള്ളലുണ്ട്. തൂണുകളും പിയർ ഹെഡുകളും കോൺക്രീറ്റ് കൊണ്ടു പൊതിഞ്ഞു ബലപ്പെടുത്തും.
എല്ലാ ബെയറിങ്ങുകളും മാറ്റും. രണ്ടു സ്പാനുകൾക്കിടയിലെ ജോയിന്റുകൾ മാറ്റേണ്ടി വരുമെന്ന സാഹചര്യത്തിൽ ഇടപ്പള്ളി മേൽപാലത്തിൽ ഉപയോഗിച്ച ജോയിന്റുകൾ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യയാവും സ്വീകരിക്കുക. 2014 സെപ്റ്റംബറിലാണു പാലാരിവട്ടത്ത് പാലം നിർമ്മാണം തുടങ്ങുന്നത്. 2016 ഒക്ടോബറിൽ ഉദ്ഘാടനം. 2017 ജൂലൈയിൽ തന്നെ പാലത്തിൽ കുഴികളായി. പലവട്ടം ടാറിങ് നടത്തി. 2019 മെയ് ഒന്നിനു പാലം താൽക്കാലിക അറ്റകുറ്റപ്പണിക്കായി അടച്ചു. പിന്നീട് ഇന്നേവരെ തുറന്നിട്ടില്ല. പാലത്തിന്റെ 16 തൂണുകളിൽ ഒന്നിന്മേൽ സ്ഥാപിച്ച ഒരു ബുഷ് തിരിഞ്ഞുപോയതാണു പാലത്തിന്റെ പ്രശ്നമെന്നു കരാറുകാർ വിജിലൻസ് കോടതിയിൽ പറഞ്ഞിരുന്നു. അതല്ല, സർവത്ര കുഴപ്പമാണെന്നു ചെന്നൈ ഐഐടി സംഘവും മെട്രോമാൻ ഇ. ശ്രീധരനും കണ്ടെത്തി. ഇതോടെയാണ് പുനർനിർമ്മാണത്തിലേക്ക് കാര്യങ്ങളെത്തുന്നത്.
പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണമെന്നും ശ്രീധരൻ കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു 'മിഡിൽ ഡയഫ്രം' ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അഥോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നാണ് ശ്രീധരന്റെ പക്ഷം.
പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നമാണ് ശ്രീധരന്റെ നിലപാട്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്