Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറിയില്ല; ഡിജിപിയുടെ നടപടി കൃത്യവിലോപം; പൊലീസ് മേധാവിക്കും സേനയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും പൊലീസിനുമില്ലെ എന്ന് കോടതി; കേസ് സിബിഐയ്ക്ക് വിടാൻ വൈകുന്നത് തെളിവു നശിപ്പിക്കാനെന്ന് ശരതിന്റെയും കൃപേഷിന്റെയും രക്ഷിതാക്കൾ  

പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറിയില്ല; ഡിജിപിയുടെ നടപടി കൃത്യവിലോപം; പൊലീസ് മേധാവിക്കും സേനയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും പൊലീസിനുമില്ലെ എന്ന് കോടതി; കേസ് സിബിഐയ്ക്ക് വിടാൻ വൈകുന്നത് തെളിവു നശിപ്പിക്കാനെന്ന് ശരതിന്റെയും കൃപേഷിന്റെയും രക്ഷിതാക്കൾ   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറാതെ വൈകിപ്പിച്ച ഡിജിപിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് സേനയെ അടക്കം വിമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും കേരള പൊലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്തു കൊണ്ടാണ്

അന്വേഷണം സിബിഐക്ക് നൽകാൻ ഇത്രയും വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടിയേയും കോടതി വിമർശിച്ചു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഡിജിപിയുടെ നടപടി കൃത്യവിലോപമാണ്.സമയം ആവശ്യമായിരുന്നുവെങ്കിൽ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നു. ഹർജിയിൽ ആവശ്യമെങ്കിൽ ഡിജിപിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി

അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയിൽ കൊലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളാണ് കോടതീയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കാൻ വൈകിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാക്കാനാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനും ഡിജിപിക്കുമെതിരെ തിരിഞ്ഞത്. ഹൈക്കോടതി വിധി ലഭിച്ചതിന് പിന്നാലെ ഒക്ടോബർ മൂന്നിന് തന്നെ കേസ് ഡയറി കൈമാറാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP