അരൂരിൽ വൻ അട്ടിമറി; ഇടതു കോട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് വിജയം; ഷാനിമോൾക്ക് നിയമസഭയിലേക്ക് കന്നി വിജയം; വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം 14438 വോട്ടിന്റേത്; കോന്നിയിൽ ജനീഷ് കുമാർ വിജയിച്ചത് 9953 വോട്ടുകൾക്ക്; മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിക്കും മികച്ച ഭൂരിപക്ഷത്തിൽ വിജയം; ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇടതു മുന്നണി വീണ്ടും വിജയവഴിയിൽ എത്തുമ്പോൾ യുഡിഎഫിൽ കനത്ത പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം അതിശക്തമായ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. അഞ്ചിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് വിജയം ഉറപ്പിച്ച ഇടതു മുന്നണി. കോന്നിയിലും വട്ടിയൂർക്കൂവിലുമാണ് എൽഡിഎഫ് ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുന്നത്. അതേസമയം എറണാകുളത്ത് യുഡിഎഫ് വിജയിച്ചപ്പോൾ അരൂരിലും അട്ടിമറി നടന്നു. ഇവിടെ ഷാനിമോൾ ഉസ്മാൻ ഇടതു കുത്തകയമായ മണ്ഡലത്തിൽ വിജയിച്ചു. ഷാനിമോളുടെ കന്നി വിജയമാണ് ഇത്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇടതു മുന്നണി വീണ്ടും വിജയവഴിയിൽ എത്തുമ്പോൾ യുഡിഎഫിൽ കനത്ത പ്രതിസന്ധി
കനത്ത രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് ഷാനിമോൾ മണ്ഡലത്തിൽ വിജയിച്ചു കയറിയത്. 1876 വോട്ടുകൾക്കാണ് ഷാനിമോൾ ലീഡു ചെയ്യുന്നത്. ആദ്യഘട്ടത്തിൽ നേടിയ ലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് നിലനിർത്താൻ കഴിയാതെ പോയി. എന്നാലിപ്പോഴും അന്തിമഫലം ഉറപ്പിക്കാവുന്ന ലീഡ് നിലയല്ല ഇതെന്നാണ് വ്യക്തമാകുന്നത്. പാണാവള്ളി പഞ്ചായത്തിൽ എൽഡിഎഫിന് ലഭിച്ച ലീഡാണ് ഷാനിമോളുടെ ലീഡിൽ ഇടിവുണ്ടാക്കിയത്. 900 വോട്ടിന്റെ ഭൂരിപക്ഷമാണ് പാണാവള്ളിയിൽ എൽഡിഎഫിന്റെ ലീഡ്.
തൈക്കാട്ടുശേരി, കുത്തിയതോട്, പള്ളിപ്പുറം, തുറവൂർ എന്നീ പഞ്ചായത്തുകളിലെ നിർണായകവോട്ടുകളാണ് ഇനി എണ്ണാനുള്ളത്. ഇവയെല്ലാം എൽഡിഎഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകൾ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ നാല് പഞ്ചായത്തുകളിൽ കുത്തിയതോട് മാത്രമാണ് ഷാനിമോൾക്ക് ലീഡ് നേടാനായത്. 561ന്റെ ലീഡാണ് ഷാനിമോൾ നേടിയത്. മറ്റെല്ലാ പഞ്ചായത്തുകളിലുമായി ആകെ 2236 നേടി എൽഡിഎഫിനായിരുന്നു ലീഡ്. അതേസമയം മഞ്ചേശ്വരത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്.
യുഡിഎഫ് കൈവശം വെച്ചിരുന്ന രണ്ട് സീറ്റുകൾ ഇടതു മുന്നണി പിടിച്ചെടുക്കുന്ന നിലയിലാണ് മുന്നേറ്റം. വട്ടിയൂർക്കാവിലാണ് ഇടതുമുന്നണി തിളങ്ങുന്ന വിധത്തിൽ മുന്നേറുന്നത്. ഇവിടെ വികെ പ്രശാന്തിന്റ ലീഡ് ആറായിരത്തോട് അടുക്കുകയാണ്. കോന്നിയിലും ഇടതു മുന്നണി ഞെട്ടിക്കുന്ന വിജയം നേടി. അരൂരിൽ ഷാനിമോൾക്ക് വോട്ടുകൾ കുറയുന്നു. ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ഷാനിമോളുടെ ലീഡ് കുറഞ്ഞിരിക്കുകയാണ്. നേരത്തെ 2000ത്തിലധികം ലീഡ് ഉയർത്തിയിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ വോട്ടു നില കുറയുന്നു. അരൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 1669 ആയി ലീഡ് നില കുറഞ്ഞിട്ടുണ്ട്.
അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു. സി പുളിക്കൽ ആണ് രണ്ടാം സ്ഥാനത്ത്. വട്ടിയൂർകാവിൽ 11000 ലീഡ് കടന്ന് മേയർ ബ്രോ; എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ തിരിച്ചടിയായോയെന്ന് പരിശോധിക്കുമെന്ന് യു.ഡി.എഫ് പാണാവള്ളി കോടന്തുരുത്ത് എന്നിങ്ങനെയുള്ള എൽ.ഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്. കോടംന്തുരുത്തിന്റെ മറ്റുഭാഗങ്ങൾ എണ്ണുമ്പോഴാണ് ഷാനിമോളുടെ ലീഡ് കുറയുന്നതായി കാണുന്നത്. കോടന്തുരുത്ത്, തൈക്കാട്ടുശേരി എന്നീ ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്. ഇത് എൽ.ഡി.എഫ് കോട്ടകളാണ്. ഈ മണ്ഡലങ്ങളിലൂടെ ലീഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫിനായിരുന്നു അരൂരിൽ മേൽക്കൈ. അരൂരിൽ എ. എം ആരിഫ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഫലമായാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്.
വട്ടിയൂർകാവ ഒരിക്കൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് ലീഡ് ഉയർത്താനായില്ല. അതേസമയം വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ പകുതിയായി കുറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ നേടിയ വോട്ടുകൾ നിലനിർത്താൻ ബിജെപിക്ക് ആയില്ല. അതേസമയം തുടക്കം മുതൽ ശക്തമായ ആധിപത്യം തുടരുകയാണ് വി കെ പ്രശാന്ത്. ബിജെപിയുടെ കുറഞ്ഞ വോട്ടുകൾ ലഭിച്ചത് എൽഡിഎഫിനെന്നാണ് വിലയിരുത്തൽ.
പ്രശാന്തിന്റെ ലീഡ് നില പതിനായിരം കടന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് യു.ഡി എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറാണ്. എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് മോഹൻകുമാർ പറഞ്ഞു. അതേസമയം ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ എസ് സുരേഷിന് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഒരു ഘട്ടത്തിൽപ്പോലും മുന്നിൽവരാൻ സാധിച്ചുമില്ല. ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലല്ല മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് കാണാൻ കഴിയുന്നതെന്ന് പ്രശാന്ത് പ്രതികരിച്ചു.
'ബുദ്ധിമുട്ട് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ലീഡ് നേടാൻ കഴിഞ്ഞു. മണ്ഡലത്തിലെ ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം തന്നെ എൽ.ഡി.എഫിന് അനുകൂലമായി തന്നെ വോട്ട് ചെയ്തു. എല്ലാ വിഭാഗം ആൾക്കാരുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചു. എൻ.എസ്.എസിന്റെ വോട്ടടക്കം എല്ലാ സാമുദായിക വിഭാഗത്തിന്റെയും വോട്ട് ലഭിക്കും. അത് ഏതെങ്കിലും ആഹ്വാനത്തിന്റെ പേരിലാണെന്ന് തോന്നുന്നില്ല. ഈ മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. അത് എൽ.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാർത്ഥി എന്ന നിലയ്ക്ക് പറഞ്ഞ ലീഡിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7000 മുതൽ 15000 വരെ ലീഡ് കിട്ടും'- പ്രശാന്ത് പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്ത് നിന്ന ഒരു മണ്ഡലമാണ് വി.കെ പ്രശാന്ത് പിടിച്ചെടുത്തിരിക്കുന്നത്. അതിനാൽത്തന്നെ എൽ.ഡി.എഫിനെ സംബന്ധിച്ച് ഈ വിജയം ഇരട്ടിമധുരമാണ് നൽകുന്നത്. പ്രളയസമയത്തെ പ്രവർത്തനങ്ങളിലൂടെ മേയർ പ്രശാന്തിന് ജനങ്ങളുടെ മനസിൽ കയറിക്കൂടാൻ സാധിച്ചു. ഇതും വോട്ടിൽ പ്രതിഫലിച്ചുവെന്ന് അനുമാനിക്കാം.
എൻ.എസ്.എസ് പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാർ പ്രതികരിച്ചു. പ്രശാന്തിനായി എൽ.ഡി.എഫ് നേരത്തെ പ്രചാരണം തുടങ്ങി. എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായി. യു.ഡി.എഫ് അവസാന ആഴ്ച മാത്രമാണ് പ്രചാരണം ആരംഭിച്ചത്. അതേസമയം കോന്നിയിലും എൽഡിഎഫിന് മുന്നേറ്റമാണ്. ജനീഷിന്റെ നിലവിലെ ലീഡ് 2007 ആണ്. കോന്നിയിൽ 56 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് ജനീഷിന് വ്യക്തമായ ലീഡ് ഉണ്ടായിരിക്കുന്നത്. കോന്നിയിൽ വിജയപ്രതീക്ഷ വച്ചു പുലർത്തിയ കെ. സുരേന്ദ്രന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു.
ശബരിമല നിർണായകമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കോന്നിയിൽ 8500ത്തോളം വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ മുന്നേറുന്നത്. എൽ.ഡി.എഫ് മണ്ഡലമായ അരൂരിൽ 1800 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് അട്ടിമറികളൊന്നും ഉണ്ടായില്ല. ആദ്യം മുതൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ മുന്നേറുകയാണ്. മഞ്ചേശ്വരത്ത് ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍