വട്ടിയൂർകാവിൽ പീതാംബരകുറുപ്പ് വേണമെന്ന് മുരളി ശഠിച്ചപ്പോൾ മോഹൻകുമാറിനെ ഇറക്കാൻ നിർബന്ധിതമായത് സുകുമാരൻ നായർ പറഞ്ഞതു കൊണ്ട്; അടൂർ പ്രകാശിനെ തള്ളി കോന്നിയിൽ മോഹൻരാജിനെ ഇറക്കിയതും എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് വേണ്ടി; വീടുവീടാന്തരം കയറി ഇറങ്ങി എൻ എസ് എസ് വോട്ട് ചോദിച്ചിട്ടും കച്ചിയടിച്ചില്ല; ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ താരമായ ചങ്ങനാശ്ശേരിയിലെ പോപ്പിന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ജി സുകുമാരൻ നായരായിരുന്നു. കോന്നിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പഴകുളം മധുവായിരുന്നു. അടൂർ പ്രകാശ് റോബൻ പീറ്ററെ മുന്നോട്ട് വച്ചപ്പോൾ അത് രമേശ് ചെന്നിത്തല അംഗീകരിക്കാത്തതും പഴകുളം മധുവിന് വേണ്ടി. ഒടുവിൽ എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ സുകുമാരൻ നായർ വിലിച്ചു. കോന്നിയിലെ സ്ഥാനാർത്ഥി മോഹൻരാജാണെന്ന് അങ്ങോട്ട് പറഞ്ഞു. ഇതിനെ എൻ എസ് എസിനെ പിണക്കാതിരിക്കാൻ വേണ്ടി ഏവരും ഇത് അംഗീകിച്ചു. അങ്ങനെ പഴകുളത്തെ വെട്ടി മോഹൻരാജ് സ്ഥാനാർത്ഥിയായി. വട്ടിയൂർക്കാവിൽ കെ മോഹൻകുമാറിന് പരസ്യ പിന്തുണയാണ് എൻ എസ് എസ് പ്രഖ്യാപിച്ചത്. 45 ശതമാനം നായന്മാരുള്ള മണ്ഡലം. അതുകൊണ്ട് തന്നെ സിപിഎമ്മിനെ വട്ടിയൂർകാവിൽ തോൽപ്പിക്കുമെന്ന് വീമ്പു പറഞ്ഞു. അതും വെറുതെയായി. കോന്നിയിലും വട്ടിയൂർകാവിലും സിപിഎം ജയിക്കുമ്പോൾ തോൽക്കുന്നത് സുകുമാരൻ നായരാണ്. പെരുന്നയിലെ പോപ്പ് തോറ്റുവെന്ന പരാമർശം വീണ്ടും ഈ തോൽവികൾ സജീവമാക്കും.
അടൂരിന് സമാനമായിരുന്നു വട്ടിയൂർകാവിലേയും സാഹചര്യം. ഇവിടെ സീറ്റൊഴിഞ്ഞ കെ മുരളീധരൻ ആവശ്യപ്പെട്ടത് പീതാംബര കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു. ഇതും നടക്കാതെ പോയത് സുകുമാരൻ നായരുടെ താൽപ്പര്യ പ്രകാരമാണ്. മനുഷ്യാവകാശ കമ്മീഷൻ അംഗമായ മോഹൻ കുമാറിന് വേണ്ടി സുകുമാരൻ നായർ വാദിച്ചു. ഇതോടെ മോഹൻകുമാർ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയായി. എറണാകുളത്ത് ഹൈബി ഈഡന്റെ താൽപ്പര്യ പ്രകാരമാണ് ടിജെ വിനോദ് സ്ഥാനാർത്ഥിയായത്. അരൂരിൽ ഷാനിമോൾ ഉസ്മാനും കോൺഗ്രസിന്റെ കണ്ടെത്തലായിരുന്നു. അതായത് സുകുമാരൻ നായർ പറഞ്ഞ രണ്ട് പേരും കൈപ്പത്തി ചിഹ്നത്തിൽ തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20ൽ 19ഉം ജയിച്ചത് യുഡിഎഫായിരുന്നു. സുകുമാരൻ നായരുടെ ശബരിമല പ്രയോഗങ്ങൾ അതിൽ നിർണ്ണായകവുമായി. അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ താരമായിരുന്നു സുകുമാരൻ നായർ. ഈ തിളക്കം മായുകയാണ് ഉപതെരഞ്ഞെടുപ്പിൽ.
നായർ സമുദായാംഗങ്ങൾക്കിടയിൽ എൻ എസ് എസിന് വലിയ സ്വാധീനം ഉണ്ടെന്ന് ആരും പറയുമായിരുന്നില്ല. ഇതിന് മാറ്റം വരുത്തിയ സുകുമാരൻ നായരായിരുന്നു. മാതൃഭൂമിയിലെ മീശ നോവലോടെ സുകുമാരൻ നായർ ചില നിലപാടുകൾ എടുത്തു. അത് വിശ്വാസവുമായി ബന്ധപ്പെട്ടതുമായിരുന്നു. ഇത് സമുദായംഗങ്ങൾ ഏറ്റെടുത്തു. മാതൃഭൂമി പ്രതിസന്ധിയിലുമായി. ഇതിന് പിന്നാലെയാണ് ശബരിമലയിലെ യുവതി പ്രവേശനം. ഇതോടെ സുകുമാരൻ നായർ വിശ്വാസ സംരക്ഷകരുടെ നേതാവായി. ആർ എസ് എസിനൊപ്പം നിലകൊണ്ടു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പക്ഷത്തായി. ശബരിമലയിൽ കേന്ദ്രവും സംസ്ഥാനവും വഞ്ചിച്ചുവെന്ന നിലപാടും എടുത്തു. ലോക്സഭയിൽ ജയിച്ചതോടെ കോൺഗ്രസും സുകുമാരൻ നായരെ പ്രതീക്ഷയോടെ കണ്ടു. ഇതിനാണ് വട്ടിയൂർകാവിലും കോന്നിയിലും അവസനാമാകുന്നത്. സുകുമാരൻ നായരെ കേട്ടതു കൊണ്ടാണ് തോറ്റതെന്ന് കോൺഗ്രസുകാരും സമ്മതിക്കുന്നു. ലോക്സഭയിൽ മികച്ച സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. അങ്ങനെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കി. ഉപതെരഞ്ഞെടുപ്പിൽ എൻ എസ് എസ് വാക്കു കേട്ടപ്പോൾ അത് പാളിയെന്നും വിലയിരുത്തൽ എത്തുന്നു.
അതിനൊപ്പം സിപിഎമ്മിന്റെ പ്രധാന ശത്രുവായി സുകുമാരൻ നായർ മാറും. വട്ടിയൂർകാവിൽ പ്രശാന്തിനെ തോൽപ്പിക്കുമെന്ന എൻ എസ് എസിന്റെ പരസ്യ വെല്ലുവിളിയായിരുന്നു ഇതിന് കാരണം. മുന്നാക്കസമുദായത്തിനുവേണ്ടി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് എൻഎസ്എസ് ചെയ്യേണ്ടതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻവേണ്ടിയുള്ളതാണെന്ന് പോലും സുകുമാരൻ നായർ വിശദീകരിച്ചിരുന്നു. ഈ സർക്കാർ മുന്നാക്കസമുദായങ്ങൾക്കോ എൻഎസ്എസ്സിനോ വേണ്ടി എന്തു നന്മയാണു ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം. എൻഎസ്എസ് ഈ ഗവൺമെന്റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. നായർസമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞു വയ്ക്കുകയാണ് സർക്കാർ ചെയ്തതെന്നും ജി. സുകുമാരൻ നായർ ആരോപിച്ചിരുന്നു. പലപ്പോഴും സുകുമാരൻ നായരെ അനുനയിപ്പിക്കാനും സിപിഎം ശ്രമിച്ചു. എന്നാൽ അടുക്കാൻ പോലും കൂട്ടാക്കിയില്ല. അങ്ങനെ സമദൂരം വിട്ട് ശരിദൂരമെന്ന് പറഞ്ഞ് കോൺഗ്രസിനെ അനുകൂലിക്കുകയാണ് സുകുമാരൻ നായർ ചെയ്തത്.
വട്ടിയൂർക്കാവിൽ ഫോട്ടോ ഫിനിഷാകുമെന്ന സാധ്യതയാണ് എക്സിറ്റ് പോളുകൾ മുന്നോട്ട് വച്ചത്. എക്സിറ്റ് പോളുകൾക്ക് പിന്നാലെ കടുത്ത ആത്മവിശ്വാസത്തിലായി സിപിഎമ്മും. ഒരു സമുദായ സംഘടനകളുടേയും കുത്തകയല്ല വട്ടിയൂർക്കാവ് എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിക്കുകയും ചെയ്തു. വട്ടിയൂർക്കാവിൽ തങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കാണെന്ന് എൻഎസ്എസ് പരസ്യമായി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പരസ്യപ്രചരണം തന്നെ നടത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായർ സമുദായം ഇപ്പോൾ പ്രതികരണമെന്നും ശബരിമല പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ ആത്മാർത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. ഇതെല്ലാം വിനയായി മാറുകയാണ്. കേരള രാഷ്ട്രീയത്തിൽ ഇനി കുറച്ചു കാലത്തേക്ക് പെരുന്നയിലെ വാക്കുകൾക്ക് പ്രസക്തിയുണ്ടാകില്ല. ശബരിമലയിലും മീശ നോവലിലും ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് സുകുമാരൻ നായർക്ക് ഇതോടെ കൈമോശം വരുന്നത്. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ കളിയാക്കലും നേരിടേണ്ടി വരും. പരസ്യമായി യുഡിഎഫിനെ പിന്തുണച്ചത് ശരിയായില്ലെന്ന് കരയോഗം നേതാക്കൾ പോലും പറഞ്ഞു. അപ്പോഴും തീകഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു സുകുമാരൻ നായർ. അതാണ് തകരുന്നത്.
ഇതിനിടെ തെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി എൻഎസ്എസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും നേർക്കുനേർ എത്തുകയും ചെയ്തു. എൻഎസ്എസിനെതിരായ പരാതിയിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകുകയും ചെ്തു. സമീപകാല തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ച എൻഎസ്എസ് ഇക്കുറി ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യുഡിഎഫ് സ്ഥാനാർത്ഥിക്കനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻഎസ്എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും സമദൂരത്തിൽ ശരിദൂരത്തിലേക്ക് എൻഎസ്എസ് പോയതാണ് പ്രശ്നമെന്നും ടിക്കാറാം മീണ നിലപാടെടുത്തു. ഇതോടെ കേരളത്തിൽ എൻഎസ്എസ് വർഗീയമായ പ്രവർത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സുകുമാരൻ നായർ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസയച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് എൻഎസ്എസിനെതിരായ പരാതിയിൽ റിപ്പോർട്ട് നൽകാൻ ഡിജിപിയോടും കളക്ടറോടും ടിക്കാറാം മീണ നിർദ്ദേശം നൽകിയത്. അങ്ങനെ അതും സുകുമാരൻ നായർക്ക് കുരുക്കാകാനാണ് സാധ്യത.
എൻഎസ്എസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണുകിടക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ സമ്പൂർണ തൃപ്തിയില്ല. എന്നാൽ, കഴിഞ്ഞ യുഡിഎഫ് സർക്കാരിനേക്കാൾ മെച്ചമാണ്. തമ്മിൽ ഭേദം തൊമ്മൻ. കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതും വരും ദിവസങ്ങളിൽ വെള്ളാപ്പള്ളിയെ പോലുള്ളവർ ഉയർത്തും. അങ്ങനെ എൻ എസ് എസിന് സമ്പൂർണ്ണ നാണക്കേടിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്.
Stories you may Like
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്