ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടി; നായർ, ഈഴവൻ എന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ജാതിക്കോമരങ്ങൾക്കും തിരിച്ചടി; മൽസരിക്കുന്നത് തട്ടമിടാത്ത മുസ്ലിം സ്ത്രീയാണെന്ന് പ്രചാരണം നടത്തിയ മതമൗലികവാദികൾ ഷാനിമോളിന്റെ വിജയത്തിൽ നാണിക്കണം; പൊതുജനം കഴുതയല്ലെന്ന് തെളിയിച്ച് ഈ ഫലം; ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം; മറുനാടൻ എഡിറ്റോറിയൽ
എഡിറ്റോറിയൽ
'പൊളിറ്റിക്ക്സ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്കൗണ്ട്രൽ', അഥവാ ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന ഉദ്ധരണി, സമകാലീന കേരളീയ രാഷ്ട്രീയത്തിലെ ചില മുഖങ്ങൾ കാണുമ്പോൾ പലപ്പോഴും ഓർമ്മവരാറുണ്ടായിരുന്നു. രാഷ്ട്രത്തിന്റെ ഭാവിയോ, വികസനത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ, മാറുന്ന കാലത്തെയും സമൂഹത്തെയും അഭിസംബോധന ചെയ്യാൻ ആവാതെ, അഴിമതിയും അക്രമവും ജാതിരാഷ്ട്രീയുമായി കഴിഞ്ഞുകൂടുന്ന വെറും രാഷ്ട്രീയ ഭിക്ഷാംദേഹികൾ. 'പൊതുജനം കഴുതയാണ്.'- അടുത്തറിഞ്ഞുനോക്കൂ, കേരളത്തിലെ പല രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാര്യമാണിത്. ഓർമ്മകൾ കുറവായ, തങ്ങൾ എന്ത് അഴിമതി നടത്തിയാലും മറക്കുന്ന, കാശിറക്കിയാൽ, എങ്ങനെയും സ്വാധീനിക്കാൻ കഴിയുന്ന, ജാതിയും മതവും പറഞ്ഞാൽ കൊട്ടക്കണക്കിന് വോട്ട് വാരാൻ കഴിയുന്ന, ഒരു തരം കഴുതകളാണ് പൊതുജനമെന്ന് മുന്നണി ഭേദമില്ലാതെ കേരളത്തിലെ ചില രാഷ്ട്രീയക്കാർ കാലാകാലങ്ങളായി വിശ്വസിക്കുന്നതാണ്.
ബ്രിസ്റ്റോൾ സർവകലാശാലയുടെ പുതിയ പഠനം നോക്കുക. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ പുതുതലമുറ രാഷ്ട്രീയക്കാരുടെ വരവാണ് ആ രാജ്യങ്ങളുടെ വികസനത്തിന്റെ ആദ്യ പത്തുകാരണങ്ങളിൽ ഒന്നെന്ന്. കാനഡയിലും സ്വീഡനിലുമൊക്കെ പയ്യന്മാർ എന്ന് നാം പറയുന്നവർ ഭരണനേതൃത്വത്തിലേക്കു വരുന്നു. എന്നാൽ നമ്മുടെ നാട്ടിലോ? നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നറിയപ്പെടുന്ന അഞ്ചുസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം, ഈ രീതിയിലുള്ള ആശാവഹമായ ചില ദിശാമാറ്റങ്ങളുടെ സൂചികയാണ്. ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്നുള്ള രാഷ്ട്രീയക്കാരുടെ ധാർഷ്ട്യത്തിനേറ്റ അടികൂടിയാണ് ഈ ഫലം.
ഇവിടെ ചർച്ച ചെയ്ത പ്രധാനപ്പെട്ട ഒരു ഘടകം സ്ഥാനാർത്ഥിയുടെ മികവും വികസനവും തന്നെയായിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം വീഴുന്ന കേരളത്തിൽ പോസറ്റീവായി ചിന്തിക്കുന്ന ഒരു തലമുറ വളർന്നുവരുന്നുവെന്നത് ആശ്വാസമാണ്. വട്ടിയൂർക്കാവിൽ സിപിഎം സ്ഥാനാർത്ഥിയും മേയറുമായ വി കെ പ്രശാന്ത് ജയിച്ചതിൽ നിന്നൊക്കെ അത് പ്രകടമാണ്. കഴിവും കാഴ്ചപ്പാടും ഉള്ള, പച്ച മലയാളത്തിൽ പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും വെളിവുമുള്ള ചെറുപ്പക്കാർ ഉയർന്നുവരുന്നതിന്റെ കൃത്യമായ സൂചന.
കടൽക്കിഴവന്മാരെപ്പോലെ മണ്ഡലത്തിൽ കടിച്ചുതുങ്ങുന്നവരേക്കാൾ, ജനം കഴിവുതെളിയിച്ച യുവാക്കൾക്ക് അവസരം നൽകുന്നുവെന്ന് കോന്നിയിലെ ഇടതുസ്ഥാനാർത്ഥി ജിനേഷ് കുമാറിന്റെ വിജയത്തിൽനിന്നും വ്യക്തം. എല്ലായിടത്തും ഇത്തവണ സ്ഥാനാർത്ഥിയുടെ മെറിറ്റ് നിർണ്ണായകമായിരുന്നു. കൊടി സുനിയോ, കുഞ്ഞനന്തനോ പോലും ഒരു സിപിഎം കോട്ടയിൽ നിന്നാൽ ജയിച്ചുകയറുന്ന കാലം കഴിഞ്ഞുവെന്ന് അർഥം. സാഹചര്യങ്ങൾക്ക് അനുസരിച്ച് തിരിച്ചും മറിച്ചും വോട്ട് ചെയ്യാൻ കഴിയുന്നതാണ് യഥാർഥ ജനാധിപത്യം. അല്ലാതെ എല്ലാകാലത്തും ആടുമാടുകളെപ്പോലെ ഒരു പാർട്ടിക്ക് വോട്ടുചെയ്യുന്നത്...അത് ജനാധിപത്യമല്ല ഏകാധിപത്യമാണ്.
വോട്ടർമാർ നൽകിയ ഒന്നാന്തരം പണി നോക്കുക. യുഡിഎഫിന്റെ കുത്തകയായ വട്ടിയൂർക്കാവും, കോന്നിയും എൽഡിഎഫ് ജയിക്കുന്നു. എന്നാൽ എൽഡിഎഫിന്റെ കോട്ടയെന്ന് പറയാവുന്ന കഴിഞ്ഞ തവണ അവർ 38,000ത്തിൽ പരം വോട്ടിന് ജയിച്ച അരൂരിൽ അവർ തോൽക്കുകയും ചെയ്യുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഉയരുന്നതിന് അനുസരിച്ച് നഗരസഭാ വൈസ് ചെയർമാൻ കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വോട്ട് കുറയുന്നതും നോക്കുക. മാത്രമല്ല, എൻഎസ്എസും എസ്എൻഡിപിയും അടക്കമുള്ള സകല ജാതി സംഘടനകളും കണ്ടം വഴി ഓടുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. നായർവോട്ട്, ഈഴവവോട്ട് എന്നു പറയുന്ന വൃത്തികെട്ട ജാതിക്കളി കളിച്ച എല്ലാ ജാതിക്കോമരങ്ങൾക്കുമുള്ള താക്കീതായിരുന്നു വട്ടിയൂർക്കാവിലെ വിജയം. ശരിദൂരം എന്ന വാക്കുതന്നെ ഇവിടെ ഒരു സാംസ്കാരിക അശ്ലീലമായി മാറിക്കഴിഞ്ഞു.
നായർ മണ്ഡലത്തിൽ ഒരു ഈഴവൻ മത്സരിക്കുന്നു എന്നൊക്കെ പരസ്യമായി പ്രചാരണം നടത്തിയവർ, ഇവിടെ ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു യുവതലമുറ വളർന്നുവരുന്നുണ്ടെന്ന് മറന്നുപോയി. അതുപോലെ അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ രംഗത്തിറങ്ങിയ എസ്എൻഡിപിക്കും ഇപ്പോൾ കിളിപോയിരിക്കും. സുപ്രീം കോടതി വിധിയെ അംഗീകരിക്കാതെ രാഷ്ട്രീയ അടവിന്റെ അവസാന തന്ത്രമെന്ന നിലയിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യപിച്ച ഓർത്തഡോക്സ് സഭയും ശരിക്കും ശശിയാവുകയാണ് ചെയ്യുന്നത്.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത് അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെയാണ്. മുസ്ലിം മതമൗലികവാദികളൂടെ കണ്ണിലെ കരടായിരുന്നു എക്കാലത്തും ഷാനിമോൾ. തട്ടമിടാത്ത സ്ത്രീയാണെന്ന് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയ ചില ഇസ്ലാമിക വർഗീയ ഗ്രൂപ്പുകളുടെ മുഖത്തേറ്റ കാറിത്തുപ്പാണ് ഈ ഫലം. ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നത് എതിർക്കുന്നവർ ഇന്നും എത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സിപിഎം പോലും തീർത്തും ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ നടത്തുന്നത്. ഇവിടുത്തെ ഫലം മതനിരപേക്ഷതക്കുള്ള അംഗീകാരം കൂടിയാണ്.
ആ അർഥത്തിൽ നോക്കിയാൽ വോട്ടർമാരാണ് ഈ തെരെഞ്ഞടുപ്പിലെ താരം. അവർ കണ്ടെത്തിയിരിക്കുന്നത് മികച്ച സ്ഥാനാർത്ഥികളെയാണ്. വാർധക്യം അട്ടിപ്പേറുന്ന കണ്ടുമടുത്ത മുഖങ്ങളേക്കാൾ, കാഴ്ചപ്പാടും കഴിവുമുള്ള യുവതയെ അവർ പുൽകുന്നു. തങ്ങൾ ഒരു പാർട്ടിയുടെയും ജാതി മത സംഘടനകളുടെയും മാനസിക അടിമകൾ അല്ലെന്നും, വ്യക്തിത്വമുള്ള ഉത്തമ ബോധ്യമുള്ള യഥാർഥ ശരിദൂരം തെരഞ്ഞെടുക്കാൻ കഴിയുന്നവരാണെന്ന് അവർ തെളിയിക്കുന്നു.അതേ, ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ് താരം.
Stories you may Like
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- ബ്യൂട്ടീഷ്യൻ സുചിത്ര പിള്ള കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കിട്ടുമ്പോൾ
- ബിജെപി പയറ്റിയത് വലിയ യുദ്ധം ജയിക്കാൻ ചെറിയ പോരിൽ തോറ്റുകൊടുക്കുന്ന തന്ത്രം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍