പാലയിലെ തോൽവിക്ക് മാണി - ജോസഫ് ഗ്രൂപ്പു പോരിനെ വിമർശിച്ച കോൺഗ്രസ് നേതൃത്ത്വതിന് കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവിയിൽ മിണ്ടാട്ടം മുട്ടി; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയം തൊട്ടു പിഴച്ചെന്ന വിമർശനം ശക്തം; എല്ലാം എൻഎസ്എസിന്റെ ചെലവിൽ നേടിയെടുക്കാൻ ശ്രമിച്ച ചെന്നിത്തലയ്ക്കും ഫലം തിരിച്ചടി; അരൂരും എറണാകുളത്തും ഐക്യത്തോടെ പ്രവർത്തിച്ചപ്പോൾ വിജയം നേടി; കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായതോടെ നിരാശയോടെ പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ വരാനിരിക്കുന്നത് പൊട്ടിത്തെറിയുടെ നാളുകൾ. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും കൈവിട്ട രീതിയാണ് പ്രവർത്തകരെ ചൊടിപ്പിക്കുന്നത്. രണ്ടിടത്തും കോൺഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. പാല ഉപതിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അതിന് കേരളാ കോൺഗ്രസിലെ ഗ്രൂപ്പുപോരിനെ പഴിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ സ്വയം പഴി പറഞ്ഞു നടക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എല്ലാം എൻഎസ്എസിന്റെ കൈകളിൽ ഏൽപ്പിച്ച രമേശ് ചെന്നിത്തലയ്ക്കും തിരിച്ചടി നൽകുന്നതാണ് ഫലം.
പരാജയം ക്ഷണിച്ചു വരുത്തിയ നേതാക്കൾക്കെതിരെയും സംഘടനാ സംവിധാനത്തിലെ പിഴവുകൾക്കെതിരെയും മുതിർന്ന നേതാക്കൾ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കും. സംഘടനാ തലത്തിൽ ഉടൻ അഴിച്ചു പണി വേണമെന്നാണ് ആവശ്യം. നിലവിലുള്ള സംവിധാനവുമായി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാനാകില്ലെന്നു പാർട്ടിക്കുള്ളിലെ വിമർശകർ പറയുന്നു. 27ന് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടാകാനാണ് സാധ്യത. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പാർട്ടി പുനഃസംഘടനയെന്ന പ്രക്രിയയ്ക്കു ജീവൻ വയ്ക്കാനാണ് സാധ്യത. പരാജയം പഠിക്കാൻ കമ്മിഷനെ വയ്ക്കുന്നതിലപ്പുറം നേതാക്കൾക്കതിരെ നടപടിയുണ്ടാകുമോയെന്നും വരും ദിവസങ്ങളിലറിയാം.
അനൈക്യവും വിഭാഗീയതയും ജനത്തിന് ഇഷ്ടമല്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞതു യുഡിഎഫിലെ ഘടകക്ഷികളുടെ അഭിപ്രായമാണ്. ഉറച്ച സീറ്റുകൾ അനൈക്യം കാരണം നഷ്ടപ്പെടുത്തിയെന്ന പൊതുവികാരമാണ് ഘടക കക്ഷികൾക്കുള്ളത്. പാലായിലെ പരാജയത്തിനു കേരള കോൺഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ തമ്മിലടിയെ കുറ്റപ്പെടുത്തിയ കോൺഗ്രസ് നേതൃത്വം വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയ കാരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അവർ ആകാംഷയോടെ നോക്കുന്നു.
സംഘടനാ സംവിധാനത്തിലെ പോരായ്മയ്ക്കെതിരെ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാർ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ, ഇവിടെ സ്ഥാനാർത്ഥി നിർണയം മുതൽ പിഴച്ചെന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ഉണ്ട്. ആളുകൾ മികച്ച സ്ഥാനാർത്ഥിയെ നോക്കിയപ്പോൾ അത് വി കെ പ്രശാന്തിന് ഗുണകരമായി മാറുകയായിരുന്നു. അതേസമയം പ്രചാരണ സമയത്തും സംഘടനാ സംവിധാനത്തിലെ പിഴവുകൾ മോഹൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം എംഎൽഎയായിരുന്ന കെ.മുരളീധരനും തിരുവനന്തപുരം എംപി. ശശി തരൂരും പ്രചാരണത്തിൽ സജീവമാകാത്തതാണ് മോഹൻകുമാറിനെ ചൊടിപ്പിച്ചത്. പിന്നീട് ഇരുവരും പ്രചാരണത്തിനിറങ്ങിയെങ്കിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ആളില്ലാത്തതു തിരിച്ചടിയായി.
അരൂരും എറണാകുളത്തും മുതിർന്ന നേതാക്കളാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അരൂരിൽ പി.ടി.തോമസും എറണാകുളത്ത് വി.ഡി.സതീശനും ഹൈബി ഈഡനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഷാനിമോൾ ഉസ്മാന് വേണ്ടി ഡിസിസി അധ്യക്ഷൻ എം ലിജുന്റെ നേതൃത്വത്തിൽ മികച്ച പ്രചരണ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. എന്നാൽ, വട്ടിയൂർക്കാവിലും കോന്നിയിലും ഇതായിരുന്നില്ല സാഹചര്യം. കോന്നിയിൽ പ്രചാരണത്തിനു നേതൃത്വം നൽകേണ്ട അടൂർ പ്രകാശ് എംപി. സജീവമായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. സ്ഥാനാർത്ഥിയായി താൻ നിർദ്ദേശിച്ച റോബിൻ പീറ്ററെ നേതൃത്വം തഴഞ്ഞതോടെയാണ് അടൂർ പ്രകാശ് പ്രചാരണരംഗത്തു തണുപ്പൻ സമീപനം സ്വീകരിച്ചതെന്നു പ്രാദേശിക നേതൃത്വം പറയുന്നു. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം തള്ളിയതോടെയാണ് കെ.മുരളീധരൻ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് അകന്നത്. സ്ഥാനാർത്ഥി നിർണയ തർക്കങ്ങൾ കൈവിട്ടുപോയതോടെ രണ്ടു മണ്ഡലങ്ങളും മുന്നണിക്കു നഷ്ടപ്പെട്ടു.
എൽഡിഎഫ് വിജയമല്ല യുഡിഎഫിന്റെ പരാജയമാണിതെന്നു കെ.സുധാകരൻ എംപി. തുറന്നു പറഞ്ഞു. സംഘടനാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാത്തതാണ് പരാജയ കാരണമെന്നു ചൂണ്ടിക്കാട്ടിയ രാജ്മോഹൻ ഉണ്ണിത്താൻ പാർട്ടിക്ക് അതീതമായി ചിന്തിക്കുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. എംഎൽഎമാരെ രാജി വയ്പ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിനെതിരെ ഹസൻ രംഗത്തെത്തി. പരാജയ കാരണം കണ്ടെത്താൻ തൊലിപ്പുറത്തെ ചികിൽസ പോരെന്നായിരുന്നു വി എം.സുധീരന്റെ പ്രസ്താവന. തർക്കം മുറുകിയതോടെ, നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
1996 മുതൽ യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72,800 വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നേടിയത്. സിപിഎമ്മിന് ലഭിച്ചത് 52,052 വോട്ടും ബിജെപിക്ക് ലഭിച്ചത് 16,713 വോട്ടും. ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻരാജിന് ലഭിച്ചത് 44,146 വോട്ട്. കുറഞ്ഞത് 28,654 വോട്ട്. സിപിഎമ്മിന് 2047 വോട്ടും ബിജെപിക്ക് 23073 വോട്ടും കൂടി.
വട്ടിയൂർക്കാവിൽ കെ.മുരളീധരന് 51,322 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. ബിജെപിക്ക് 43700 വോട്ടും സിപിഎമ്മിന് 40441 വോട്ടും ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 40365 വോട്ട്. കുറഞ്ഞത് 10957 വോട്ട്. സിപിഎമ്മിന് 14,389 വോട്ട് കൂടി. ബിജെപിക്ക് 16247 വോട്ട് കുറഞ്ഞു. കോന്നിയിൽ കോൺഗ്രസിന്റെ നഷ്ടം ബിജെപിക്ക് ലാഭമായി. വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെയും ബിജെപിയുടേയും വോട്ടു ചോർച്ച സിപിഎമ്മിനു ഗുണമായി.
വോട്ടു ചോർച്ചയിൽ കോന്നിയിലെയും വട്ടിയൂർക്കാവിലെയും എംഎൽഎമാരായിരുന്നവർക്കു പുറമേ നേതൃത്വത്തിനും പങ്കുണ്ടെന്നു വിമർശനം ഉയർന്നു കഴിഞ്ഞു. എറണാകുളത്ത് യുഡിഎഫ് കടന്നു കൂടുകയായിരുന്നു. സർക്കാരിനെതിരെ പോരാടാൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നു വിമർശനം ഉയരുന്നുണ്ട്. നേതൃമാറ്റം വരുമോ അതോ നടപടികൾ തൊലിപ്പുറത്തെ ചികിൽസയാകുമോയെന്നറിയാൻ അണികളും കാത്തിരിക്കുന്നു. ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണം എന്ന അഭിപ്രായം ഉയർത്തുന്നവർ നിരവധിയുണ്ട്. ഇവരുടെ ആവശ്യത്തിനും മുറവിളിക്കും ഇനിയും ശക്തകൂടാനാണ് സാധ്യത.
കോന്നിയിൽ പി. മോഹൻരാജ് പരാജയപ്പെട്ടതോടെ കേരളത്തിൽ കോൺഗ്രസിന് നിയമസഭാ പ്രതിനിധ്യമില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായി മാറിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർകോട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നും കോൺഗ്രസ് എം എൽ എമാരില്ല. ആകെയുള്ള എം എൽ എമാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. കോന്നിയും വട്ടിയൂർക്കാവും നഷ്ടമായപ്പോൾ അകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് കോൺഗ്രസ് എംഎൽമാരാണുള്ളത്.
സിപി എമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതോടെ ആലപ്പുഴയിൽ നിന്നും കോൺഗ്രസിന് രണ്ടാമത്തെ എംഎൽഎ ആയി. കോൺഗ്രസ് പ്രതിനിധിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാത്രം നിയമസഭയിലേക്ക് അയച്ച ജില്ലയായിരുന്നു ആലപ്പുഴ. മറ്റു ജില്ലകളിൽ കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും രണ്ട് എം എൽ എമാർ വീതമാണ് കോൺഗ്രസിനുള്ളത്. വയനാട്, മലപ്പുറം, തൃശൂർ, എന്നിവിടങ്ങളിൽ ഓരോന്നു വീതവും. കൊല്ലം, പത്തനംതിട്ട എന്നീ രണ്ടു ജില്ലകളിൽ നിന്നും യുഡിഎഫ് പ്രതിനിധ്യവുമില്ലാതെ ആയി. കാസർകോട്, ഇടുക്കി എന്നീ രണ്ടു ജില്ലകളിലും കോൺഗ്രസ് എം എൽ എമാർ ഇല്ല എങ്കിലും യഥാക്രമം മുസ്ലിം ലീഗും കേരള കോൺഗ്രസും ആ കുറവ് പരിഹരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്