ലോക്സഭയിൽ വീണപ്പോൾ ശബരിമലയുടെ പേരിൽ പഴി കേട്ടിരുന്ന പിണറായിക്ക് തന്റെ നിലപാടാണ് ശരിയെന്ന് സ്ഥാപിക്കാൻ ലഭിച്ച അവസരം; സിപിഎം നൽകുന്നത് നിലപാടല്ല, പ്രവർത്തന രീതിയാണ് തിരുത്തേണ്ടതെന്ന സന്ദേശം; സൈബർ ഗുണ്ടകളെ അഴിഞ്ഞാടാൻ വിടാതെ വീട്ടിൽ ഇരുത്തിയതും ഗുണകരമായി; ഇരട്ടച്ചങ്കൻ ബഹുമതിയിൽ മതിമറന്നു പോയ സിപിഎമ്മിന് നല്ലപാഠം നൽകിയ ഉപതിരഞ്ഞെടുപ്പ്; 91 സീറ്റുകളിൽ ഭരണം തുടങ്ങി 93 സീറ്റുകളിൽ അവസാനിപ്പിക്കുന്ന അത്യപൂർവ്വ നേട്ടവുമായി പിണറായി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യുമ്പോൾ ചിന്തിക്കുന്നതു പോലെയല്ല കേരളത്തിലെ വോട്ടർമാർ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ചിന്തിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇക്കുറി വേണ്ടതു പോലെ ഏശിയതുമില്ല. അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായ രണ്ട് കാര്യങ്ങൾ ഇതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമായി മാറിയത് ശബരിമല വിഷയവും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ പ്രവർത്തകർക്കുണ്ടായ ആവേശവുമാണ്. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ പോക്കറ്റിൽ വീണതും യുഡിഎഫിന് ഗുണകരമായി മാറി.
ഉപതിരഞ്ഞെടുപ്പിൽ ശബരിമല കാര്യമായി ഏറ്റില്ലെന്നതാണ് സിപിഎമ്മിന്റെ വിജയം. ലോക്സഭയിലെ തോൽവിയുടെ പേരിൽ ഏറെ പഴികേട്ട പിണറായി വിജയന് ഈ വിജയം തന്റെ നിലപാടിന്റെ വിജയമായി ചേർക്കാം. പ്രവർത്തകർ അഹങ്കാരം വെടിഞ്ഞ് വിനയത്തോടെ പെരുമാറണമെന്ന് കോടിയേരി വിളിച്ച വാർത്താസമ്മേളനങ്ങളിൽ എല്ലാം ആവർത്തിച്ചു. സൈബർ ഗുണ്ടകളോട് തൽക്കാലം പണി നിർത്താൻ ആവശ്യപ്പെട്ടു. ഇതെല്ലാം, ഫലം വന്നപ്പോൾ ഗുണകരമായ കാര്യമായി മാറി. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി അരൂരിൽ ഷാനിമോൾ ഉസ്മാനെ വിജയിപ്പിച്ചതിൽ ജി സുധാകരന്റെ പൂതനാ പരാമർശത്തിനും കാര്യമായ പങ്കുണ്ട്.
പാലായുൾപ്പെടെ ആറ് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭയിൽ അംഗബലം കൂട്ടി എന്നതിനേക്കാൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനായി എന്നതാണ് എൽ.ഡി.എഫിന്റെ നേട്ടം. ശബരില വിവാദത്തിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ കടുത്ത തിരിച്ചടി രാഷ്ട്രീയവിധിയെഴുത്തായി കണക്കാക്കേണ്ടെന്ന നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണിത്. ഒപ്പം, നിലപാടല്ല, പ്രവർത്തനരീതിയാണ് മാറ്റേണ്ടതെന്ന് 'തെറ്റുതിരുത്തലി'ലൂടെ അംഗങ്ങൾക്ക് സിപിഎം. നൽകിയ സന്ദേശവും ഈ തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്തു.
സിപിഎമ്മിന്റെ കണക്കുകൾ കാര്യമായി തെറ്റിയില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അല്ലെങ്കിൽ, പാർട്ടിയുടെ കണക്കുകൂട്ടലുകളെ ജനങ്ങൾ തെറ്റിച്ചിട്ടുണ്ടെന്നും പറയാം. വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുസ്ഥാനാർത്ഥികൾ ജയിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്ക്. അരൂർ അത്ര ശുഭമല്ലെന്ന സൂചന പാർട്ടിഘടകങ്ങൾ നേരത്തേ നൽകിയിരുന്നു. എന്നാലും, പ്രതീക്ഷിക്കാമെന്നായിരുന്നു ബൂത്തുതലത്തിൽനിന്നുള്ള പ്രതികരണം. മഞ്ചേശ്വരത്തും എറണാകുളത്തും പോരാട്ടം മാത്രമായിരുന്നു ലക്ഷ്യം. ഇതെല്ലാം അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ഫലം. വട്ടിയൂർക്കാവിൽ പരമാവധി 5000 വോട്ടിന്റെ ലീഡാണ് സിപിഎമ്മിന്റെ കണക്കനുസരിച്ചുണ്ടായിരുന്നത്. കോന്നിയിലും ചെറിയ ഭൂരിപക്ഷമേ പ്രതീക്ഷിച്ചുള്ളൂ. ഈ രണ്ടു കണക്കുകൂട്ടലുകളും വോട്ടർമാർ തെറ്റിച്ചു.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയത്തിൽപ്പോലും പുതിയ പരീക്ഷണവും നിലപാടും പ്രകടമായിരുന്നു. നായർ സമുദായത്തിന് പ്രാമുഖ്യമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിപരിഗണനയ്ക്കപ്പുറം ജനകീയതയും പ്രവർത്തന അംഗീകാരവുമുള്ളയാളെ സ്ഥാനാർത്ഥിയാക്കി. സമുദായങ്ങൾക്കും വിശ്വാസികൾക്കും ഇടയിൽ അംഗീകാരമുള്ളയാളെ മഞ്ചേശ്വരത്ത് പരീക്ഷിച്ചു. പതിവ് മുഖങ്ങൾക്കുപകരം യുവാക്കൾക്ക് പ്രാധാന്യം നൽകി.
ഇങ്ങനെ നിർത്തിയ സ്ഥാനാർത്ഥികളെല്ലാം വിജയിച്ചുവെന്നതല്ല, ഈ പരിഗണന ജനമനസ്സിനെയാകെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. സാമുദായികപരിഗണനയ്ക്കപ്പുറം സൗമ്യതയും ജനകീയതയുംകൊണ്ട് ഒരാൾ ജയിച്ചുകയറുന്നത്, വേണമെങ്കിൽ സിപിഎമ്മിനും ഒരു പാഠമാണെന്ന് വിലയിരുത്താം. പക്ഷേ, ആ വിജയം എൽ.ഡി.എഫിനുണ്ടാക്കുന്ന രാഷ്ട്രീയക്കരുത്ത് ചെറുതല്ല.
പഴുതടച്ച പ്രചാരണത്തിലൂടെയാണ് സിപിഎം യു.ഡി.എഫിന്റെ കോന്നി പിടിച്ചെടുത്തത്. ഇടതുപക്ഷത്തിന്റെ പടയോട്ടത്തിൽ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ ഒമ്പതും ചെങ്കൊടിയേന്തി. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചുമണ്ഡലങ്ങളും ചുവപ്പണിഞ്ഞു. ശബരിമല ഉൾപ്പെടുന്ന ജില്ലയിലെ കോന്നിയിൽ നേടിയ തകർപ്പൻ വിജയം എൽ.ഡി.എഫിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വിശ്വാസസംരക്ഷണ വിഷയം എതിരാളികൾ ആയുധമാക്കിയപ്പോൾ സിപിഎമ്മും വിട്ടുകൊടുത്തിരുന്നില്ല. ശബരിമലയിൽ വികസനപ്രവർത്തനങ്ങൾക്കായുള്ള സർക്കാർ സഹായധനത്തിന്റെ കണക്ക് മുഖ്യമന്ത്രിതന്നെ വിശദമായി അവതരിപ്പിച്ചു. വിവാദവിഷയങ്ങളിലേക്കു കടന്നതുമില്ല. മലയാലപ്പുഴ പഞ്ചായത്തിലുൾപ്പെടെയുള്ള പൊതുയോഗങ്ങളിലായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. ലീഡ് നേടിയ മലയാലപ്പുഴയും കലഞ്ഞൂരും വള്ളിക്കോടും അരുവാപ്പുലവുമെല്ലാം ഇക്കുറി എൽ.ഡി.എഫിനൊപ്പം പോന്നു.
ശബരിമലവിഷയത്തിൽ സിപിഎമ്മിനെ കൈയൊഴിഞ്ഞ വോട്ടുകളെല്ലാം ജനീഷിലൂടെ തിരിച്ചുപിടിക്കാനായി എന്നത് പാർട്ടിക്ക് വൻനേട്ടമാണ്. സിപിഎം. സംസ്ഥാനനേതൃത്വം നേരിട്ട് രംഗത്തിറക്കിയ സ്ഥാനാർത്ഥിയാണ് ജനീഷ് കുമാർ. ഇത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനത്തിനിടയാക്കിയെങ്കിലും നേതൃത്വം തീരുമാനത്തിൽനിന്നു പിന്മാറിയില്ല. ഇടതിനു വേരോട്ടമുള്ള കോന്നിയിൽ മുൻകാലങ്ങളിലെ ശ്രദ്ധക്കുറവാണ് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായതെന്ന് സംസ്ഥാന നേതൃത്വം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പഞ്ചായത്തുകളിലെ പ്രചാരണത്തിന്റെ ചുമതല പാർട്ടിയുടെ ഒന്പത് സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കു നൽകി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ. ബാലഗോപാൽ, കെ.െജ. തോമസ് എന്നിവർക്കുപുറമേ മന്ത്രി എം.എം. മണിക്കും മണ്ഡലത്തിന്റെ ചുമതല നൽികിയിരുന്നു.
ന്യൂനപക്ഷവോട്ടുകൾ പോക്കറ്റിലാണെന്ന് വിശ്വസിച്ച യുഡിഎഫിനേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പു ഫലം. സമദൂരംവിട്ട് ശരിദൂരചിന്തയുമായി പ്രബലസമുദായംകൂടി കൂട്ടുകൂടാൻ എത്തിയതോടെ വിശ്വാസികൾ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. വാനോളമുണ്ടായിരുന്ന ഈ വീരവാദത്തിന്റെ കാൽമുട്ട് തകർക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വന്തംകീശയിൽനിന്ന് വട്ടിയൂർക്കാവും കോന്നിയും ചോർന്നുപോയതുതന്നെ ഉദാഹരണം. പരാജയകാരണം പഠിക്കുമെന്ന് ആവർത്തിക്കുന്ന കെപിസിസി., യു.ഡി.എഫ്. നേതാക്കൾക്കുമുന്നിൽ പാലായിലെ പാഠപുസ്തകം മലർക്കെ തുറന്നുകിടക്കുകയായിരുന്നു; ചൂടാറാതെ. ഒരക്ഷരം പഠിച്ചില്ലെന്നുമാത്രമല്ല, മറിച്ചുനോക്കുകപോലുമുണ്ടായില്ലെന്നതിന് ഉദാഹരണംകൂടിയാണ് ഈ രണ്ടുമണ്ഡലങ്ങൾ.
2011-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലം വട്ടിയൂർക്കാവായി പരിണമിച്ചപ്പോൾ ഒരു യു.ഡി. എഫ്. മണ്ഡലത്തിനാവശ്യമായ എല്ലാ ചേരുവയും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഈ സമുദായ സമവാക്യങ്ങൾ മുന്നണിയെ ഒരുപരിധിവരെ തുണച്ചു. ഇക്കുറി ചില സമുദായനേതാക്കൾതന്നെ പടിക്കെട്ടുകൾ കയറി മണ്ഡലത്തിലിറങ്ങിയപ്പോൾ വിജയം അനായാസമാകുമെന്ന അമിതപ്രതീക്ഷയാണ് നേതാക്കൾക്കുണ്ടായിരുന്നത്. നിഷ്പക്ഷവോട്ടർമാർ ഈ കൂട്ടുകെട്ട് തള്ളിക്കളഞ്ഞുവെന്നുമാത്രമല്ല ഇതരസമുദായങ്ങളുടെ എതിർപ്പ് വർധിക്കുകയുംചെയ്തു.
ഇടത് അടിത്തറയുള്ള അരൂരിൽ യു.ഡി.എഫിന് ആശ്വാസജയമാണ്. ചിട്ടയായ പ്രവർത്തനം നടത്തിയതിന്റെ ഫലം അവിടെയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും യു.ഡി.എഫ്. മേൽക്കൈ നേടിയിരുന്നിടമാണ് അരൂർ. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ 648 വോട്ടിന്റെയെങ്കിലും ലീഡ് അവിടെ യു.ഡി.എഫിനുണ്ടായിരുന്നു. അനുകൂലകാലാവസ്ഥ മുതലെടുത്ത് അതേ സ്ഥാനാർത്ഥിതന്നെ മണ്ഡലത്തിലങ്ങോളമിങ്ങോളം ഇറങ്ങിനടന്നതിന്റെ ഫലമാണ് കൊയ്യാനായത്.
കോട്ടയായ എറണാകുളത്ത് ടി.ജെ. വിനോദ് നേടിയ വിജയത്തിൽ അഭിമാനിക്കാൻ യു.ഡി.എഫിനൊന്നുമില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടുകൾക്കാണ് എം. അനിൽകുമാറിനെ തോൽപ്പിച്ചത്. ഇക്കുറി വിനോദിന്റെ ഭൂരിപക്ഷം 3750 ആയി കുറഞ്ഞതിന് മഴയെമാത്രം പഴിക്കാനാകില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 89 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് കടന്നുകൂടിയതെങ്കിൽ അത് ലീഗ് ഒരു പാഠമാക്കിയിരുന്നു. കൃത്യമായ വിലയിരുത്തലകളിലൂടെ വോട്ടുബാങ്ക് വർധിപ്പിക്കാൻ അവർ ശ്രദ്ധിച്ചു. ലോക്സഭാതിരഞ്ഞെടുപ്പിൽ അതുഫലം കണ്ടു. ഇക്കുറി അതവർ ആവർത്തിക്കുകയുംചെയ്തു.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്