മഞ്ചേശ്വരത്ത് മത്സരിച്ച് തോറ്റത് വെറും 89 വോട്ടിന്; ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും മികച്ച പ്രകടനം; ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ പതിനാറായിരത്തിൽ നിന്ന് വോട്ടുയർത്തിയത് നാൽപ്പതിനായിരത്തിലേക്ക്; തോൽവിക്കിടെയും ബിജെപിയിൽ തല ഉയർത്തി കെ സുരേന്ദ്രൻ; ഇനി മഞ്ചേശ്വരം മോഡലിൽ കോന്നിയിൽ വീടെടുത്ത് താമസം; കെ സുരേന്ദ്രന്റെ രാഷ്ട്രീയ തട്ടകം ഇനി അടൂർ പ്രകാശ് കൈവിട്ട കോന്നി
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: അടുത്തകാലത്തായി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി മറ്റ് കക്ഷികളുടെ വോട്ടുകൾ സമ്പാദിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നേതാവാണ് കെ സുരേന്ദ്രൻ. ബിജെപിയുടെ സാധാരണ പ്രവർത്തകർക്കിടയിൽ ഏറ്റവും സ്വീകാര്യനായി വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത ഇടങ്ങളിൽ പോലും മത്സരിച്ചു മികച്ച വോട്ടു നേടാൻ അദ്ദേഹത്തിന് സാധിക്കുന്നത്. നേരത്തെ പി എസ് ശ്രീധരൻ പിള്ളയ്ക്ക് പകരം ബിജെപി അധ്യക്ഷനായി വരണമെന്ന് പ്രവർത്തകർ ഏറ്റവും അധികം ആഗ്രഹിച്ച നേതാവ് കൂടിയായിരുന്നു സുരേന്ദ്രൻ. എന്നാൽ, കേന്ദ്ര നേതൃത്വം സുരേന്ദ്രന് പകരം പിള്ളയെ കളത്തിലിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിൽ മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനത്തായിരുന്നു സുരേന്ദ്രൻ. അന്ന് 89 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നതോടെ പത്തനംതിട്ടയിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴും മിന്നുന്ന പ്രകടനം കാഴച്ച വെച്ചു. ശബരിമല സമരത്തിന്റെ നായകനായാണ് സുരേന്ദ്രൻ അറിയപ്പെടുന്നത്. കേസുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടച്ചതും അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയായി മാറിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ചപ്പോൾ പതിനാറായിരത്തിൽ നിന്ന് നാൽപതിനായിരത്തിലേക്കാണ് ബിജെപി ഇവിടെ വളർന്നത്. ഇതോടെ കേരളത്തിലെ ബിജെപിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന വ്യക്തിയെന്ന വിലയിരുത്തൽ കെ സുരേന്ദ്രനെ കുറിച്ചായി.
കോന്നിയിൽ ഇടത് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ 54099 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിന് 44146 വോട്ടുകളാണ് നേടിയത്. എന്നാൽ, ബിജെപിക്കാകട്ടെ ആകെ നേടാൻ കഴിഞ്ഞത് 39786 വോട്ടുകൾ മാത്രമാണ്. അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 16000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, ഇപ്പോൾ നാൽപതിനായിരം വോട്ടുകൾ നേടി. ബിജെപിക്ക് രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമേ ഉള്ളൂവെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. 'ഇത്രയൊക്കെ പരിശ്രമിച്ചിട്ടും കോന്നിയിൽ ഇടതുമുന്നണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വെറും 2024 വോട്ടുമാത്രമാണ് അധികം നേടാനായത്. ബി. ജെ. പിക്കാകട്ടെ ഇരുപത്തിമൂവായിരത്തിലധികം വോട്ടാണ് വർദ്ധിച്ചത്'
എന്തായാലും അടൂർ പ്രകാശ് ഒഴിഞ്ഞ കോന്നിയിൽ വെറുതേ ഇരിക്കാൻ കെ സുരേന്ദ്രൻ ഉദ്ദേശിക്കുന്നില്ല. മഞ്ചേശ്വരം മോഡലിൽ തിരികെ വരാനുള്ള പദ്ധതികളാണ് സുരേന്ദ്രൻ ആസൂത്രണം ചെയ്യുന്നത്. കേരളത്തിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേശ്വരം. മഞ്ചേശ്വരത്ത് വീടെടുത്ത് താമസം തുടങ്ങി മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി. കന്നഡ ഭാഷ പഠിച്ച്, വേദിയിൽ പ്രസംഗിച്ച് കയ്യടി നേടി. പിന്നീടങ്ങോട്ട് തനി മഞ്ചേശ്വരത്തുകാരൻ തന്നെയായി.കോന്നിയിലും മഞ്ചേശ്വരത്ത് നടത്തിയ അതേരീതി തന്നെ നടപ്പാക്കൊനൊരുങ്ങുകയാണ് സുരേന്ദ്രൻ എന്നാണ് റിപ്പോർട്ടുകൾ. കോന്നിയിൽ വീടെടുക്കാൻ സുരേന്ദ്രൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് സുരേന്ദ്രനോടടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രവർത്തകർ സുരേന്ദ്രനായി വീട് നോക്കാനും തീരുമാനിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്തെ അതേ രീതിയിലുള്ള പ്രവർത്തനം കോന്നിയിൽ നടത്താനുള്ള നീക്കത്തിലാണ് സുരേന്ദ്രനെന്നാണ് വ്യക്തമാകുന്നത്. തോറ്റ് മടങ്ങുമ്പോൾ കൈവീശി കാണിക്കുന്നതിനൊപ്പം അടുത്ത തവണ കാണാം എന്നും സുരേന്ദ്രൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. വീറും വാശിയും നിറഞ്ഞുനിന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രണ്ടാം സ്ഥാനമെങ്കിലും ലഭിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. ഫലം വന്നപ്പോൾ നിരാശയാണെങ്കിലും കോന്നിയിലെ പ്രകടനം മോശമായില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാണ് കോന്നിയിൽ ബിജെപി എറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അന്ന് നാൽപത്തിയാറായിരം വോട്ടുകളാണ് ഇതേ സുരേന്ദ്രൻ തന്നെ നേടിയത്.
ശബരിമല വിഷയമടക്കം കത്തിനിന്ന തെരഞ്ഞെടുപ്പിൽ നിന്ന് ഉപതെരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ നാൽപതിനായിലത്തോളം വോട്ടുകൾ നിലനിർത്താൻ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ മുൻനിരയിലേക്ക് കോന്നിയും ഇടംപിടിക്കുന്നത്. പതിനയ്യായിരത്തോളം വോട്ടുകൾ മാത്രം ബിജെപിക്കുണ്ടായിരുന്ന മണ്ഡലത്തിലാണ് സുരേന്ദ്രൻ നാൽപ്പതിനായിരം പാർട്ടിക്ക് സമ്മാനിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ കളത്തിലെത്തി കാടിളക്കിയെങ്കിൽ, ഇക്കുറി ചിട്ടയുള്ള പ്രവർത്തനമായിരുന്നു സുരേന്ദ്രന്റെ കൈമുതൽ. അടിത്തട്ടിൽ ബിജെപിയുടെ സംഘടനാശേഷി വളർത്തിയെടുക്കാൻ സുരേന്ദ്രന്റെ സാന്നിധ്യത്തിന് സാധിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തിലൂന്നിയായിരുന്നു ഇക്കുറി പ്രവർത്തനമെങ്കിലും വികസനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാൻ സുരേന്ദ്രൻ മറന്നില്ല. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തീരെ സാധ്യതയില്ലാത്തതുകൊണ്ടാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി ഇരുപതിനായിരത്തിലേറെ വോട്ട് നേടാനായെന്ന് സുരേന്ദ്രൻ തന്നെ പറയുന്നതിന് പിന്നിലെ ലക്ഷ്യവും വ്യക്തമാണ്. ഈഴവ ഭൂരിപക്ഷ മണ്ഡലമാണ് കോന്നി എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ സജീവമായാൽ അടുത്ത തവണ വീണ്ടും വോട്ടർമാരുടെ ഹൃദയം പിടിക്കാമെന്ന് കണക്കു കൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആകുന്ന വേളയിൽ സംഘടനാ സംവിധാനം മുഴുവൻ പ്രവർത്തിക്കും. ആർഎസ്എസും ഒപ്പം നിൽക്കുന്നതിനൊപ്പം ഓർത്തഡോക്സ് സഭയെ പോലെ മറ്റു ക്രൈസ്തവ വിഭാഗങ്ങളെയും ഒപ്പം നിർത്താൻ ബിജെപിക്ക് സാധിച്ചേക്കും. അതുകൊണ്ട് തന്നെയാണ് കോന്നിയിൽ അറിഞ്ഞു കളിക്കാൻ കെ സുരേന്ദ്രൻ ഒരുങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍