നിന്നെ ഞങ്ങൾ കൊല്ലുമെടീ, നീ എഴുതിയാൽ ഞങ്ങളെ നാറ്റിക്കാൻ കഴിയുമെന്ന് കരുതിയോ? ആക്രോശത്തിന് പിന്നാലെ വന്നത് മർദ്ദനം; ഗർഭിണിയെന്ന് പരിഗണന പോലും നൽകാതെ ജോമോളെ പിന്നിൽ നിന്നും അടിച്ചു വീഴ്ത്തി; പൊതിഞ്ഞത് ഇരുപതോളം വരുന്ന ആക്രമി സംഘം; ഞങ്ങൾ ആകെ പാനിക്കായി; ജോയെ വടിവെച്ച് അടിച്ചു, തല്ലിക്കൊന്നു എന്നൊക്കെ മകൻ പിച്ചുംപേയും പറഞ്ഞു; പരാതി അന്വേഷിച്ചില്ലെങ്കിൽ കമ്മീഷണർ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങും: മർദ്ദനത്തെക്കുറിച്ച് ജോമോളുടെ പങ്കാളി വിനോ ബാസ്റ്റ്യൻ പറയുന്നു
എം മനോജ് കുമാർ
കോഴിക്കോട്: സംഘർഷത്തിന്റെ യാതൊരു സാധ്യതകളുമില്ലാത്ത അന്തരീക്ഷത്തിലാണ് ട്രാൻസ്ജെന്ററായ കിരൺ വൈലശ്ശേരിയുടെ വീട്ടിലെത്തിയ ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫ് ആക്രമിക്കപ്പെട്ടത്. കിരണിന്റെ വീട്ടിലെക്കുള്ള വഴിയിൽ കൂടി മകന് ചോക്കളേറ്റ് വാങ്ങാൻ പുറത്തേക്ക് പോയപ്പോഴാണ് ജോമോൾക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. മുന്നോട്ടു നടന്നുപോയ ജോമോളെ പിന്നിൽ നിന്ന് ഒരു സംഘം അടിച്ച് വീഴ്ത്തുകയായിരുന്നു. വഴി പ്രശ്നം നിലനിൽക്കുന്നുണ്ട് എന്നറിയാമല്ലാതെ സംഘർഷ സാധ്യതയുണ്ടെന്നു ജോമോൾക്കും ഭർത്താവായ വിനോ ബാസ്റ്റ്യനും അറിയാമായിരുന്നില്ല. കോഴിക്കോടുള്ള വീട്ടിൽ നിന്നും കൊച്ചിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യയാണ് ജോമോളും ഭർത്താവും കിരണിന്റെ വീട്ടിൽ കയറിയത്. ഭർത്താവും കിരണും സംസാരിച്ചു കൊണ്ടിരിക്കെ ഭർത്താവിന്റെ മടിയിൽ ഇരുന്ന മകൻ ചോക്ക്ളെറ്റിനു പറയുകയായിരുന്നു. മകന് ചോക്കളെറ്റ് വാങ്ങുന്നതിനായി പുറത്തേക്ക് നടന്നു നീങ്ങിയപ്പോഴാണ് ജോമോൾ വഴിയിൽ ആക്രമിക്കപ്പെട്ടത്. അഞ്ചു മാസം ഗർഭിണിയായിരിക്കേയാണ് ഒരു പരിഗണനയും നൽകാതെ ജോമോളുടെ നേർക്ക് ആക്രമണം നടന്നത്. ആക്രമണം കണ്ടെങ്കിലും കിരണിനും ഭർത്താവിനും ജോമോളിനു അടുത്തേക്ക് നടന്നു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അത്രയേറെ ആളുകൾ അവിടെ സംഘടിച്ചിട്ടുണ്ടായിരുന്നു എന്നാണ് ജോമോളുടെ ജീവിതപങ്കാളി വിനോ ബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞത്. ക്രൂരമായി അമ്മയെ തല്ലിച്ചതയ്ക്കുന്നതിന് സാക്ഷിയായ മകൻ ഇപ്പോഴും ആ ആഘാതത്തിൽ നിന്നും വിമുക്തനായിട്ടില്ലെന്നും വിനോ ബാസ്റ്റ്യൻ പറയുന്നു.
ജോമോൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് വിനോ ബാസ്റ്റ്യന്റെ പ്രതികരണം ഇങ്ങിനെ:
ഞങ്ങൾ കോഴിക്കോട് - കൊച്ചി സ്വദേശികളാണ്. പക്ഷെ താമസം കൊച്ചിയിലാണ്. പക്ഷെ എനിക്ക് പെരുവണ്ണാമൂഴിയിൽ കൃഷിയും കാര്യങ്ങളുമുണ്ട്. അങ്ങിനെ കോഴിക്കോടെ വീട്ടിൽ പോയി കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു ഞങ്ങൾ. കഴിഞ്ഞ പതിനഞ്ചു മുതൽ ഞങ്ങൾ കോഴിക്കൊടുണ്ട്. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്നലെ കോഴിക്കോട് ഫാറൂക്ക് കോളെജിനു സമീപമുള്ള കിരണിന്റെ വീട്ടിലേക്ക് പോയത്. രാവിലെ ഒമ്പതരയോടെയാണ് ഞങ്ങൾ എത്തിയത്. കുട്ടിക്ക് ചോക്കളേറ്റ് വാങ്ങാനാണ് കിരണിന്റെ വീട്ടിൽ നിന്നും ജോമോൾ പുറത്തിറങ്ങിയത്. അപ്പോൾ പത്തേകാൽ ആയിരിക്കണം. ഞാനും കൊച്ചും കിരണിന്റെ വീട്ടിലെ സിട്ടൗട്ടിൽ ഇരിക്കുകയായിരുന്നു. മോൻ അപ്പോൾ ചോക്കളേറ്റ് എന്ന് പറഞ്ഞു വാശി പിടിച്ചു. ഇത് കേട്ടാണ് ജോമോൾ ചോക്കലേറ്റിനായി പുറത്തിറങ്ങിയത്. പുറകിൽ നിന്നും വടിവച്ചാണ് ജോമോളെ അടിച്ചത്. ഈ അടിയോടെയാണ് ആക്രമണം നടന്നത്. ഇരുപതോളം മീറ്റർ അകലെയായിരുന്നു ജോമോൾ അപ്പോൾ. പെട്ടെന്ന് വേറെ ആളുകളും അവിടെയ്ക്ക് എത്തി. ഞങ്ങൾ ഒന്നും അറിഞ്ഞില്ല.
കിരണിന്റെ ജ്യേഷ്ട സഹോദരൻ ജയരാജനും അയാളുടെ ഭാര്യയും കുടുംബവും മറ്റു ചിലരും ചേർന്നാണ് ആക്രമിച്ചത്. പട്ടികയും കമ്പി വടിയും കൊണ്ടാണ് ആക്രമണം നടന്നത്. ജോമോളെ ടാർഗറ്റ് ചെയ്തുള്ള ആക്രമണമാണ് നടന്നത്. പത്ത് മുപ്പതോളം പേരുള്ള ആക്രമി സംഘം വന്നു ജോമോളെ പൊതിഞ്ഞു. തുടർന്നാണ് ആക്രമണം നടന്നത്. നിന്നെ ഞങ്ങൾ കൊല്ലുമെടീ, നീ എഴുതിയാൽ ഞങ്ങളെ നാറ്റിക്കാൻ കഴിയുമെന്ന് കരുതിയോ? എന്തൊക്കെയോ ആക്രോശങ്ങൾ അവർ വിളിച്ചു കൂവി. വല്ലാത്ത ബഹളമായിരുന്നു. തെറിവിളിയുടെയും മർദ്ദനത്തിന്റെയും ഒച്ചയും ബഹളവുമാണ് ഉയർന്ന് കേട്ടത്. ഞങ്ങൾ ആകെ പാനിക്കായി പോയി. ജോയെ വടിവെച്ച് അടിച്ചു, തല്ലിക്കൊന്നു എന്നൊക്കെ മകൻ എന്റെ കയ്യിൽ ഇരുന്നു പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.
വീണു കിടന്ന ജോമോളെ ആശുപത്രിയിൽ എത്തിക്കാൻ ഞങ്ങൾക്ക് കുറെ സമയം സാധിച്ചതുമില്ല. ഗെയിറ്റ് പൂട്ടിയത് കാരണമാണ് ജോമോളെ ആശുപത്രിയിൽ എത്തിക്കാൻ ആദ്യ ഘട്ടങ്ങളിൽ കഴിയാതെ പോയത്. പൂട്ട് കൊണ്ട് ഗെയിറ്റ് അവർ പൂട്ടി. ജോമോൾ ആണെങ്കിൽ പരുക്ക് പറ്റി നിലത്ത് കിടക്കുകയും. ഒടുവിൽ പൂട്ട് തല്ലിത്തകർത്താണ് ഞങ്ങൾ ആദ്യം ഫാറൂക്ക് കൊളെജിനു സമീപമുള്ള ആശുപത്രിയിൽ പോവുകയും അവർ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയും ചെയ്തത്.
ഫാറൂക്ക് താലൂക്ക് ആശുപത്രിയിലാണ് ഞങ്ങൾ ആദ്യം ജോമോളെ എത്തിച്ചത്. അര മണിക്കൂർ അവിടെ കിടത്തി. അവിടെ നിന്ന് നേരെ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തു. വയറു വേദനയും നടുവേദനയുമാണ് വന്നത്. ജോമോൾ ഗർഭിണിയുമാണ്. കുട്ടിയുടെ ആരോഗ്യപ്രശ്നമാണ് റഫർ ചെയ്യാൻ കാരണമായത്. ഗർഭസ്ഥ ശിശുവിന് അനക്കമില്ലായിരുന്നു. ഇതേ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് പോയത്. രാവിലെ അടി കിട്ടിയ ശേഷം ഉച്ചയ്ക്ക് 12.20 ഓടെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോമോളെ എത്തിക്കുന്നത്. ലേബർ ഐസിയുവിലാണ് എത്തിച്ചത്. ഇപ്പോൾ രാവിലെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ച് സുരക്ഷിതമാണ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പക്ഷെ കൈക്ക് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്. കൈക്ക് വേദനയുള്ളതിനാൽ ഒടിവുണ്ടോ എന്ന് ഇന്നലെ തന്നെ ജോമോൾ സംശയം പറഞ്ഞിരുന്നു. ഇനി തലയ്ക്ക് പരുക്കുണ്ട്. അതിനാൽ ന്യൂറോ വിദഗ്ദർ വരണമെന്നാണ് പറഞ്ഞത്. തലയ്ക്ക് അടിയേറ്റതിനാൽ ക്ഷതമുണ്ടോ എന്നറിയാൻ എംആർഐ വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷെ കൊച്ച് സുരക്ഷിതമാണ് എന്ന് പറഞ്ഞതിനാൽ ഈ കാര്യത്തിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. ഇന്നലെ ഈ രീതിയിൽ പൊലീസിന് കൺമുന്നിൽ ആക്രമണം നടന്നിട്ടും ഫാറൂക്ക് കോളേജ് പൊലീസ് അനങ്ങിയിട്ടില്ല. പൊലീസിനു ഇന്റിമേഷൻ പോയിട്ടുണ്ട്. പക്ഷെ പൊലീസ് അനങ്ങിയിട്ടില്ല. പരാതി കിട്ടിയിട്ടില്ല എന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
കിരൺ കേരളത്തിലെ ആദ്യ ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ട ഗസറ്റഡ് ഓഫീസറാണ്. കിരണിനു വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം ഗെറ്റ് അവർ പൂട്ടിയിരിക്കുകയാണ്. ഈ കാഴ്ചയാണ് ഞങ്ങൾ കണ്ടത്. നിരവധി തവണ ഞങ്ങൾ ഇന്നലെ ഫാറൂക്ക് കോളേജ് പൊലീസ് സ്റ്റെഷനിലേക്ക് വിളിച്ചു. പക്ഷെ വാഹനം ഇല്ലാ എന്നാണ് അവർ പറഞ്ഞത്. ഇതുവരെ കേസും എടുത്തിട്ടില്ല. പൊലീസ് അവഗണന തുടരുന്നതിനാൽ അന്വേഷണം ഫാറൂക്ക് പൊലീസിൽ നിന്നും എടുത്ത് മാറ്റണം എന്ന് ആവശ്യപ്പെട്ടു പൊലീസ് കമ്മിഷണർക്ക് ഇന്ന് പരാതി നൽകും. കമ്മിഷണറുടെ മേൽ നോട്ടത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വേണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുക. ഇതേ പരാതി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും ഡിജിപിക്കും നൽകും. പരാതിയിൽ അന്വേഷണം വന്നില്ലെങ്കിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ഞാനും മകനും കുത്തിയിരിപ്പ് സമരം തുടങ്ങും-വിനോ ഭാസ്റ്റ്യൻ പറയുന്നു.
കിരൺ വൈലശ്ശേരിയുടെ പ്രതികരണം:
ആദ്യം നൽകിയ മറുനാടൻ വാർത്തയിൽ പറയുന്നത് പോലെ നാട്ടുകാരിൽ നിന്നും ഷെൽട്ടർ ഹോം കാര്യത്തിൽ എതിർപ്പില്ല. മുൻപ് ഞങ്ങൾ സമരം നടത്തിയപ്പോൾ നാട്ടുകാർ ആണ് സമരത്തെ പിന്തുണച്ചത്. എന്റെ കുടുംബത്തിൽ നിന്നും വരുന്ന എതിർപ്പാണ് കൂടുതൽ. ട്രാൻസ്ജെന്റർ സുഹൃത്തുക്കൾ പറഞ്ഞത് പ്രകാരമാണ് എന്റെ വീട് ഷെൽട്ടർ ഹോം ആയി മാറ്റാൻ തീരുമാനിച്ചത്. കോഴിക്കോട് വേറെ വീട് കിട്ടിയില്ല. ഇതോടെയാണ് എനിക്ക് നേരെ കുടുംബത്തിൽ നിന്നും എതിർപ്പ് ശക്തമായത്. ആറര ലക്ഷം രൂപയാണ് വീട് മോദിഫൈ ചെയ്യാൻ ഞാൻ ചെലവിട്ടത്. എനിക്ക് 50000 രൂപയോളം മാസ വാടക കിട്ടിയിരുന്ന വീടാണ് ഞാൻ ഷെൽട്ടർ ഹോം ആക്കി മാറ്റാൻ തീരുമാനിച്ചത്. ഫ്ളാറ്റുകൾ പോലുള്ള വീട് സമുച്ചയമാണിത്. ഫാറൂക്ക് കോളേജിലെ കുട്ടികൾ ആണ് ഇവിടെ താമസിച്ചിരുന്നത്. അവരെയാണ് ഞാൻ ഒഴിപ്പിച്ചത്. ബന്ധുക്കൾ ഈ കാര്യത്തിൽ എതിർപ്പ് ഉയർത്തുകയാണ് ചെയ്യുന്നത്. ജോമോൾ ആക്രമിക്കപ്പെട്ടതും ഈ രീതിയിലാണ്-കിരൺ പറയുന്നു.
സ്വന്തം വീട് ട്രാൻസ്ജെന്റർ കമ്മ്യുണിറ്റിയുടെ ഷെൽട്ടർ ഹോം ആക്കി മാറ്റാനുള്ള ട്രാൻസ്ജെന്ററായ കിരൺ വൈലശ്ശേരിയുടെ തീരുമാനമാണ് ഇന്നലെ ജോമോൾ ജോസഫിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചത്. കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളാണ് ഈ പ്രശ്നത്തിൽ മാസങ്ങളായി കിരൺ നേരിട്ട് കൊണ്ടിരിക്കുന്നതും. അഞ്ച്മാസം ഗർഭിണിയായിരിക്കെയാണ് ഒട്ടും മാനുഷിക പരിഗണന നൽകാതെ, ഒരു സ്ത്രീയാണ് മുന്നിലുള്ളത് എന്ന പരിഗണന കൂടി നൽകാതെ ഒരു സംഘം ജോമോളെ നേരിട്ടത്. കിരണിനോട് നിലനിൽക്കുന്ന വിരോധമാണ് കിരണിന്റെ വീട്ടിലേക്ക് വന്ന ജോമോളുടെ നേർക്ക് ഒരു സംഘം തീർത്തതും. ട്രാൻസ്ജെന്ററായ കേരളത്തിലെ ആദ്യ ഗസ്റ്റഡ് ഉദ്യോഗസ്ഥൻ കിരൺ വൈലാശ്ശേരിയുടെ കുടുംബ സുഹൃത്തുക്കളിൽ ഒരാളാണ് കൊച്ചിയിലെ ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫും ഭർത്താവ് വിനോ ഭാസ്റ്റ്യനും. കിരണിനെ കാണാൻ ഫാറൂക്ക് കോളേജിലെ വീട്ടിൽ എത്തിയപ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടതും.
കുടുംബത്തിന്റെ വീതം വെയ്പ്പിൽ ലഭിച്ച ആറു സെന്റ് സ്ഥലത്ത് കിരണിനു രണ്ടു നില വലിയ വീടുണ്ട്. ഈ വീട്ടിലാണ് കിരൺ താമസിക്കുന്നത്. ഈ വീടാണ് ട്രാൻസ്ജെന്ററുകൾക്കുള്ള ഷെൽട്ടർ ഹോം കൂടി ആക്കാൻ കിരൺ തീരുമാനിക്കുന്നത്, ഇതോടെയാണ് വീട്ടിലും വീടിനു പരിസരത്ത് നിന്നും കിരണിനു നേരെ എതിർപ്പ് ഉയരുന്നത്. വീട് ഷെൽട്ടർ ഹോം ആക്കാൻ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുട്ടികളെ കിരൺ ഒഴിപ്പിച്ചിരുന്നു. ഇതോടെ കിരണിനു എതിരെ എതിർപ്പ് ശക്തമായി. ഈ എതിർപ്പ് ആണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ തളർന്നുവീണ ജോമോളെ ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിക്കാതെ, ഗേറ്റ് പൂട്ടി അക്രമികൾ ബന്ദിയാക്കി വെച്ചു.
തലയ്ക്ക് പട്ടിക കൊണ്ടും, ഇരുമ്പ് വടികൊണ്ട്് ശരീരത്തിൽ പയലിടത്തും സാരമായ പരിക്കുകളും, മുറിവുകളും ഉണ്ട്. വയറിന് ചവിട്ടും കുത്തുകളുമേറ്റിട്ടുണ്ട്. ഫറൂക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിവരുമ്പോൾ ആരോഗ്യസ്ഥിതി വഷളാകുകയും, കുഞ്ഞിന് അനക്കമില്ലാതാകുകയും ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യുകയും, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ജോമോളുടെ ആരോഗ്യ നില കുഴപ്പമില്ലാ എന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്