സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഇതെഴുതുമ്പോൾ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ അപൂർവമല്ല. ഓരോ വർഷവും നമ്മൾ ഈ വാർത്തകൾ കേൾക്കുന്നു. തമിഴ്നാട്, പഞ്ചാബ്, ഗുജറാത്ത്, ഒഡീഷ്സ തുടങ്ങിയ സ്ഥലങ്ങളിൽ ഈ അപകടം ഉണ്ടാകുന്നുണ്ട്. കഥയുടെ തുടക്കം എല്ലായിടത്തും ഒരുപോലെയാണ്. ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കുഴൽക്കിണറിനെ മൂടി ഉണ്ടാക്കിയോ, ചുറ്റുമതില്‍ കെട്ടിയോ ആരും സുരക്ഷിതമാക്കിയിട്ടില്ല. അതിന് ചുറ്റും ചെറിയ കുട്ടികൾ, മിക്കവാറും അഞ്ചുവയസ്സിന് താഴെ, കളിക്കുന്നു. മുതിർന്നവർ ശ്രദ്ധിക്കാനില്ലാതെ കുട്ടി കിണറിൽ വീഴുന്നു. പിന്നെ കരച്ചിലായി, ഫയർ സർവീസ് ആയി, രക്ഷാപ്രവർത്തനമായി. ദേശീയ ദുരന്ത നിവാരണ സേനയോ ആർമിയോ രക്ഷാപ്രവർത്തനത്തിന് എത്തുന്നതോടെ മാധ്യമശ്രദ്ധയുമായി. രക്ഷാ പ്രവർത്തനങ്ങളും വാർത്താപ്രവർത്തനവും പ്രാർത്ഥനകളും ഒരുപോലെ നടക്കുന്നു. പക്ഷെ മിക്കവാറും കേസുകളിൽ കഥ ശുഭപര്യവസായി ആയിരിക്കില്ല.
ഇതിലെ ശരിയായ ദുരന്തം, വർഷത്തിൽ ഇന്ത്യയിൽ ഇത്തരം എത്ര സംഭവങ്ങളുണ്ടാകുന്നു എന്നതിന് പോലും നമുക്കൊരു കണക്കില്ല എന്നതാണ്. ചില വാർത്തകൾ പത്തു വർഷത്തിൽ നൂറിൽ താഴെ കേസുകളുണ്ടായി എന്ന് പറയുന്പോൾ മറ്റു ചില വാർത്തകൾ പറയുന്നത് മധ്യപ്രദേശിൽ മാത്രം 2012 ൽ 89 കുട്ടികൾ മരിച്ചു എന്നാണ് ( The figures of these deaths are very dreadful as most of the children who fall in these man-made death holes, end up losing their lives. In the year 2012 it was reported that in Madhya Pradesh 67 children died, 39 lost their lives Maharashtra, Uttar Pradesh (19), Gujarat (18) and Tamil Nadu (13).). 'What you don't monitor, you can't manage' എന്നൊരു പഴംചൊല്ലുണ്ട്. എത്ര കിണറുകളുണ്ട്, അവയിൽ എത്രയെണ്ണം ചതിക്കുഴികളായി തുറന്നുകിടക്കുന്നു, എത്ര അപകടങ്ങളുണ്ടായിട്ടുണ്ട്, എത്ര കുട്ടികളെ സുരക്ഷിതരായി രക്ഷപ്പെടുത്തി എന്നൊക്കെ കണ്ടുപിടിക്കലാണ് സുരക്ഷയിലേക്കുള്ള ആദ്യത്തെ പടി.
എങ്ങനെയാണ് കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. മുൻപ് പറഞ്ഞത് പോലെ ഇക്കാര്യത്തിൽ രക്ഷാ പ്രവർത്തനം അത്ര ഫലപ്രദമല്ല. എന്താണ് സാധാരണഗതിയിൽ രക്ഷാപ്രവർത്തനത്തിന്റ രീതി എന്ന് ആദ്യം പറയാം.
1. ഒരു കുട്ടി കുഴൽക്കിണറിൽ വീണു കഴിഞ്ഞാൽ ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നത് എത്ര ആഴത്തിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത് എന്നതാണ്. കയറോ വഴങ്ങുന്ന പൈപ്പോ താഴേക്കിട്ടാണ് വിദഗ്ദ്ധ സംഘം എത്തുന്നതിന് മുൻപ് ഇക്കാര്യം ആളുകൾ കണ്ടുപിടിക്കുന്നത്.
2. കുട്ടി ജീവനോടെ ഉണ്ടോ എന്ന് കണ്ടുപിടിക്കലാണ് അടുത്ത പടി. കുട്ടി അത്ര ആഴത്തിലല്ല കുടുങ്ങിയിരിക്കുന്നത് എങ്കിൽ ആദ്യദിവസം കരച്ചിലും ഞെരക്കവും മുകളിൽ അറിയാൻ പറ്റും.
3. സാധാരണഗതിയിൽ ഇതിൽ കവിഞ്ഞ വിദഗ്ദ്ധ ഉപകരണങ്ങൾ ഇന്ത്യയിലെ ലോക്കൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കയ്യിൽ ലഭ്യമാകാറില്ല. കര - നാവിക സേനാ വിഭാഗങ്ങളോ, ഇപ്പോൾ ദേശീയ ദുരന്ത നിവാരണ സേനയോ ആണ് ഇക്കാര്യത്തിൽ കൂടുതൽ സംവിധാനങ്ങളുള്ളവർ. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യമുണ്ടായാൽ ഏറ്റവും വേഗം അവരെ ബന്ധപ്പെടുകയാണ് ബുദ്ധി.
4. കുഴൽക്കിണറിനുള്ളിൽ കാമറ, എത്ര ചെറിയ ശബ്ദവും പിടിച്ചെടുത്തു വലുതാക്കി കേൾപ്പിക്കാൻ കഴിയുന്ന മൈക്രോഫോൺ (ultra sensitive microphone), ജീവനുള്ള ശരീരത്തിന്റെ ചൂടറിയാൻ കഴിയുന്ന ഇൻഫ്രാറെഡ് സെൻസറുകൾ, കിണറിന്റെ ആഴമറിയാനുള്ള ഇന്റർഫേസ് മീറ്റർ ഇതെല്ലാമാണ് ആദ്യം വേണ്ടത്. ഇവ ഉപയോഗിച്ച് കുട്ടി ജീവനോടെ ഉണ്ടോ, ഏതു നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്, വീണ്ടും താഴേക്ക് പോകാൻ സാധ്യതയുണ്ടോ എന്നെല്ലാം കണ്ടുപിടിക്കാം.
4. കുഴൽക്കിണറിനുള്ളിൽ നിന്നും കുട്ടിയെ പുറത്തെത്തിക്കുക എന്നത് അതീവ ശ്രമകരമാണ്. അത് പ്ലാൻ ചെയ്യുന്ന സമയത്ത് കുട്ടിയുടെ ജീവൻ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. മുകളിൽ നിന്നും അമ്മയുടെ ശബ്ദം കേൾപ്പിക്കുക, ദ്രവരൂപത്തിൽ ഭക്ഷണം കൊടുക്കുക, കുട്ടിയുടെ ചുറ്റും ചെളിയുണ്ടെങ്കിൽ അത് കഴുകിക്കളയുക, വായു സഞ്ചാരം വർദ്ധിപ്പിക്കുക തുടങ്ങി പല കാര്യങ്ങളും സാഹചര്യങ്ങളനുസരിച്ചു ചെയ്യാറുണ്ട്.
5. കുട്ടിയെ രക്ഷിക്കാൻ പ്രധാനമായും രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഒന്ന്, കുട്ടി കിടക്കുന്ന കിണറിനുള്ളിൽ കൂടിത്തന്നെ ആളുകളെയോ യന്ത്രങ്ങളെയോ ഉപയോഗിച്ച് കുട്ടിയെ തിരിച്ചെടുക്കാൻ നോക്കുക. രണ്ട്, കുട്ടി കുടുങ്ങിയിരിക്കുന്ന കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ ഉണ്ടാക്കി അതിലൂടെ കുട്ടിയുടെ അടുത്തെത്തി കുട്ടിയെ രക്ഷിക്കുക.
5. കുട്ടി കിടക്കുന്ന കിണറിനുള്ളിൽക്കൂടി കുട്ടിയെ രക്ഷിക്കുക എന്നതാണ് കൂടുതൽ വേഗത്തിൽ ചെയ്യാവുന്നത്. പക്ഷെ ഇതത്ര എളുപ്പമല്ല. ആ കിണറിൽ ഉണ്ടാകുന്ന ചെറിയ അനക്കം പോലും കുട്ടി താഴേക്ക് പോകാൻ കാരണമായേക്കാം. നല്ല ധൈര്യമുള്ള വലുപ്പം കുറഞ്ഞ രക്ഷാപ്രവർത്തകരെ തലകുത്തനെ കിണറിലേക്ക് ഇറക്കി കുട്ടികളെ രക്ഷിച്ച സാഹചര്യം ലോകത്തുണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും നിർദ്ദേശിക്കാവുന്ന നല്ല പ്രായോഗിക മാർഗ്ഗങ്ങളല്ല. മറ്റൊരാളുടെ ജീവൻ കൂടി അപകടത്തിലാക്കാത്ത തരത്തിലുള്ള രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ ശ്രമിക്കേണ്ടത്.
6. കുഴൽക്കിണറിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി എടുക്കാനുള്ള മെക്കാനിക്കൽ, ന്യൂമാറ്റിക്ക്, റോബോട്ടിക്ക് സംവിധാനങ്ങൾ പലരും ഡിസൈൻ ചെയ്തിട്ടുണ്ട്. പക്ഷെ ഇവ ഒന്നും പൂർണ്ണ സുരക്ഷിതമോ വിശ്വസിക്കാവുന്നതോ അല്ല. ഇന്ത്യയിൽ എല്ലായിടത്തും ഈ സംവിധാനങ്ങൾ ലഭ്യവുമല്ല.
7. കുട്ടി കിടക്കുന്ന കിണറിനടുത്ത് അതിന് സമാന്തരമായി രക്ഷാപ്രവർത്തകർക്ക് താഴേക്ക് പോകാൻ വലുപ്പത്തിൽ കിണറുണ്ടാക്കി അതിൽ നിന്നും കുട്ടി കിടക്കുന്ന കിണറിന്റെ താഴേക്ക് ദ്വാരമുണ്ടാക്കി കുട്ടിയുടെ അടുത്തെത്തുക എന്നതാണ് താരതമ്യേന സുരക്ഷിതവും വിശ്വാസനിയീയവുമായ മാർഗ്ഗം. ഇതിനുള്ള റിഗ് സംവിധാനങ്ങൾ പലപ്പോഴും ആ പ്രദേശത്ത് ലഭ്യമാകണമെന്നില്ല. എണ്ണ പ്രകൃതിവാതക കമ്മീഷന്റെ പക്കലാണ് ഇത്തരം ഏറ്റവും നല്ല സൗകര്യങ്ങളുള്ളത്. ഏറ്റവും വേഗത്തിൽ അവരെ ബന്ധപ്പെടുകയും അവരുടെ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അംഗീകാരം നേടിയെടുക്കുകയും വേണം.
8. ഈ രണ്ടു തരത്തിലുള്ള രക്ഷാ പ്രവർത്തനത്തിനും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആത്മവിശ്വാസത്തോടെ പ്രൊഫഷണലായി പരമാവധി ശ്രമിക്കുക എന്നത് മാത്രമേ രക്ഷാപ്രവർത്തകർക്ക് ചെയ്യാനുള്ളൂ.
9. സംഭവസ്ഥലത്ത് പതിനായിരക്കണക്കിന് ആളുകളും, മാധ്യമങ്ങളും, പുരോഹിതരും, രാഷ്ട്രീയനേതാക്കളും സംഭവ സ്ഥലത്തേക്ക് ഒഴുകും. ഇങ്ങനെ ചെയ്യാതിരിക്കുക എന്നതാണ് രക്ഷാപ്രവർത്തനത്തിന് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം. ഒരു തരത്തിലും രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്താതിരിക്കുക, രക്ഷാപ്രവർത്തകരെ സമ്മർദ്ദത്തിലാക്കാതിരിക്കുക ഇവയൊക്കെയാണ് മറ്റുള്ളവർ ശ്രദ്ധിക്കേണ്ടത്.
10. കുഴൽക്കിണറിൽ വീണ കുട്ടികളെ രക്ഷിക്കുന്നത് ഏറെ ശ്രമകരമായതും വിജയസാധ്യത കുറഞ്ഞതുമായ പ്രവർത്തി ആയതിനാൽ കുട്ടികൾ കിണറിൽ വീഴാതെ ശ്രദ്ധിക്കുക എന്നതാണ് കുടുംബവും സമൂഹവും ചെയ്യേണ്ടത്. ഉപയോഗശൂന്യമായി കിടക്കുന്ന കുഴൽക്കിണറുകൾക്ക് വേണ്ടത്ര സുരക്ഷാ കവചങ്ങളുണ്ടാക്കുക, കുട്ടികൾ പുറത്ത് കളിക്കുന്പോൾ വേണ്ടത്ര മേൽനോട്ടം നൽകുക എന്നിവയൊക്കെ ചെയ്താൽ ഇത്തരം സാഹചര്യം ഒഴിവാക്കാം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍