അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയത് കണ്ണീരോടെ; പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകി സങ്കടം; അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചും; കുരുന്നുകൾ പോലും സങ്കടം സഹിക്കാനാവാതെ നിലവിളിക്കുന്ന കാഴ്ച്ച ഹൃദയഭേദകം; അനേകം പള്ളികളിൽ നിന്നും യാക്കോബായക്കാർ പടിയിറങ്ങുന്നത് ഹൃദയഭേദകമായി
മറുനാടൻ മലയാളി ബ്യൂറോ
കോതമംഗലം: കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികൾ രക്തം കൊണ്ട് സത്യം ചെയ്തു. സ്വന്തം വിരൽ മുറിച്ച രക്തം കൊണ്ട് സത്യം എന്ന് എഴുതിയാണ് കോതമംഗലം മോർ ബസേലിയോസ് സൺഡേ സ്കൂൾ വിദ്യാർത്ഥികൾ കുട്ടിക്കൂട്ടം പ്രാർത്ഥന കൂട്ടായ്മയിൽ സത്യപ്രതിജ്ഞെേ നഞ്ചറ്റിയത്. ഇതു തന്നെയാണ് യാക്കോബായക്കാർ പടിയിറങ്ങുന്ന എല്ലാ പള്ളികളിലേയും കാഴ്ച. അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങുന്നത് കണ്ണീരോടെ പള്ളികൾ വിട്ടിറങ്ങി. പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകിയത് അടങ്ങാനാവാതെ സങ്കടമാണ്. അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചുമാണ്. അങ്ങനെ പള്ളി തർക്കത്തിൽ ഓർത്തഡോക്സുകാർ സുപ്രീംകോടതി വിധിയുടെ കരുത്തിൽ ഓരോ പള്ളികളായി സ്വന്തമാക്കുകയാണ്.
കോതമംഗലത്തും തൊടുപുഴയിലും എല്ലാം ഇത് തന്നെയാണ് കണ്ടത്. ഞങ്ങളുടെ പൂർവികരാൽ പകർന്നുനൽകിയ വിശ്വാസം ലോകാവസാനംവരെ കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ രക്തത്തിലേറ്റുവാങ്ങിയതിന് തെളിവായാണ് രക്തം കൊണ്ടു സത്യം ചെയ്തതെന്നു കോതമംഗലത്ത് വിശ്വാസ സംരക്ഷണത്തിന് എത്തിയ കുട്ടികൾ പറഞ്ഞു. കൈകൾ കോർത്തുപിടിച്ച സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിവരാന്തയിൽ കയറിയാണ് കുട്ടികൾ കൈവിരലിൽ സിറിഞ്ച് സൂചി കുത്തി വെള്ളക്കടലാസിൽ രക്തംകൊണ്ട് സത്യം എന്ന് എഴുതിയത്. മോർ ബസേലിയോസ് വെണ്ടുവഴി സൺഡേ സ്കൂളുകളിലെ അലീന ബാബു, ബേസിൽ ബിജു, അനീന ബാബു, അലോക് എൽദോ, അഞ്ജന മോജ്, അലിൻ ബിജു, ബിൻല ഷാജു, സെസ ബന്നി, സാന്ദ്രാ പോളി, അനിയ ബൈജു, സാന്ദ്ര സി.എസ്, ആൻവി മരിയ, നിയ ബേസിൽ, അലീന മേരി സാബു, ആൻലിയ, ആൽവിൻ വർഗീസ്, ബേസിൽ റോയ് എന്നിവരാണ് ആദ്യം ഇതിനു മുതിർന്നത്. ഇതുകണ്ടുനിന്ന മറ്റുകുരുന്നുകളും അദ്ധ്യാപകരും മാതാപിതാക്കളും പിന്നാലെയെത്തി രക്തം കൊണ്ട് സത്യം ചെയ്യുന്നതു തുടർന്നു.
പുറമേനിന്നുള്ള ശക്തികൾക്കും വിധികൾക്കും വഴങ്ങാനുള്ളതല്ല പൂർവികർവഴി ആർജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികളാണ്. 'പരിശുദ്ധസഭയുടെ ആദ്യ പാത്രിയർക്കീസായ പത്രോസ് ശ്ലീഹ സ്ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തിൽനിന്ന് കൈവയ്പ് ലഭിച്ചിട്ടുള്ളതും...' എന്നു തുടങ്ങി ആ സത്യവിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനായി മലങ്കരയിൽ എഴുന്നള്ളിയ മഹാപരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന കബറിനെ സാക്ഷിനിർത്തി ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു... ഇതു സത്യം, സത്യം, സത്യം...' എന്ന് കൊച്ചുകണ്ഠങ്ങളിൽനിന്ന് ഉയർന്ന പ്രതിജ്ഞ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
തൊടുപുഴയിൽ കണ്ണീരോടെ പള്ളി വിട്ടു നൽകി പടിയിറങ്ങിയ വിശ്വാസികൾ പിറ്റേന്ന് മടങ്ങിയെത്തി പള്ളിക്ക് മുന്നിലെ റോഡിൽ കുർബാന അർപ്പിച്ചു. സുപ്രീം കോടതിയുടേയും മുട്ടം സബ്കോടതിയുടേയും വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പന്നൂർ സെന്റ് ജോൺസ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു നൽകിയതിന് പിറ്റേന്ന് ഞായറാഴ്ച കുർബാന അർപ്പിക്കാനായി എത്തിയത്. പള്ളിയിൽ കയറാനാകാത്തതനാലാണ് താഴെയുള്ള കുരിശിനു സമീപത്തായി വികാരി ഫാ. ബേസിൽ രാജു ഞാനാമറ്റം കുർബാന നടത്തിയത്. കുർബാനയിൽ ഉടനീളം പുരോഹിതരും വിശ്വാസികളും കരഞ്ഞുകൊണ്ടാണു പങ്കെടുത്തത്.
സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം വിശ്വാസികളാണ് റോഡരുകിൽ നടത്തിയ പ്രാർത്ഥനയ്ക്ക് പങ്കെടുക്കാനെത്തിയത്. ഇതിനിടെ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗക്കാർ കുർബാന നടത്തി. കുർബാനയ്ക്ക് ശേഷം പള്ളിയുടെ സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഓർത്തഡോക്സ് വൈദികർ തടഞ്ഞു. ഇതോടെ ഇരുവിഭാഗക്കാരും തമ്മിൽ തർക്കമായി. കരിങ്കുന്നം സിഐ. പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്തി. വിശ്വാസികൾ സെമിത്തേരിയിൽ കയറുന്നത് തടയണമെന്ന നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് യാക്കോബായക്കാർ സെമിത്തേരിയിൽ കയറി പ്രാർത്ഥന നടത്തിയത്. സമാധാനപരമായി സെമിത്തേരിയിൽ കയറി പ്രാർത്ഥിക്കാൻ കഴിയാത്തതിനാൽ പലരും കരഞ്ഞു കൊണ്ടാണ് മടങ്ങിയത്്. തങ്ങളുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥനയുടെ ഫലമായി തങ്ങളുടെ പള്ളി തിരികെ ലഭിക്കുമെന്ന പ്രത്യാശ പങ്കുവച്ചാണ് പല വിശ്വാസികളും മടങ്ങിയത്. വികാര നിർഭരവും സംഘർഷഭരിതവുമായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചാണ് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗം പള്ളി വിട്ടിറങ്ങിയത്.
വിശ്വാസ സംരക്ഷണത്തിന് കുട്ടി പട്ടാളം
പുറമേനിന്നുള്ള ശക്തികൾക്കും വിധികൾക്കും വഴങ്ങാനുള്ളതല്ല പൂർവികർവഴി ആർജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികൾ. ഇന്നലെ നടന്ന അഖില മലങ്കര യാക്കോബായ സൺഡേ സ്കൂൾ അസോസിയേഷന്റെ കുട്ടിക്കൂട്ടം എന്ന പ്രാർത്ഥനാ പ്രതിജ്ഞയും ചങ്ങലയും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ പ്രാതിനിധ്യത്താൽ രചിച്ചതു പുതുചരിത്രം.
വിശ്വാസസംരക്ഷണത്തിനായി കൈകൾ കോർത്ത് പ്രതിജ്ഞ ചൊല്ലിയ കുരുന്നുകൾ ആരുടേയും കണ്ണു നനയിപ്പിക്കുന്ന കാഴ്ച. ഞങ്ങൾ കോർത്തുപിടിച്ചത് കൈകളല്ല മനസുകളാണെന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ഓർമവച്ചകാലം മുതൽ ആരാധന നടത്തിയിരുന്ന പള്ളിയും സൺഡേ സ്കൂൾ മുറികളും നഷ്ടപ്പെട്ട വിദ്യാർത്ഥികളും വിശ്വാസ സംരക്ഷണത്തിനായി എത്തിയിരുന്നു.
അന്ത്യോഖ്യ സിഹാസനത്തിന് ജയ് വിളിച്ചും പാത്രിയർക്കൽ പതാക ഉയർത്തിപ്പിടിച്ചും ചെറിയ പള്ളി മുറ്റത്ത് കുട്ടിക്കൂട്ടം വിശ്വാസം പരമമെന്ന് ഉദ്ഘോഷിച്ചു. തലമുറകൾ കൈമറിഞ്ഞെത്തിയ വിശ്വാസത്തെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിനായാണ് ദൂരങ്ങൾ താണ്ടി പള്ളിമുറ്റത്ത് ഒത്തുകൂടിയതെന്നും കുട്ടികൾ പറഞ്ഞു. ചിന്തോദ്ദീപക വാചകങ്ങളെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പലരും വിശ്വാസ സംരക്ഷണ സമ്മേളനത്തിനെത്തിയത്. വിശ്വാസം മൗലികാവകാശമാണ്, വിശ്വാസം ഞങ്ങൾക്ക് ഏറ്റവും വലിയ സ്വത്ത്, ഞങ്ങളുടെ ഭരണഘടന പരിശുദ്ധ ബൈബിൾ, ബാവയുടെ കബർ ആത്മീയസ്വത്ത് തുടങ്ങിയ വാചകങ്ങൾ പ്ലക്കാർഡുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഈ വരികളെക്കുറിച്ചും വാചാലരായിരുന്നു കുരുന്നുകൾ.
എഴുതിയതും ഏറ്റുവിളിച്ചതുമെല്ലാം ശരികളാണെന്ന് ഉറച്ച വിശ്വാസമുണ്ട്. വിശ്വാസത്തിൽതന്നെ മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ഇനി തങ്ങളുടെ ആരാധനാലയങ്ങൾ വിട്ടുകൊടുക്കില്ലെന്നും ആവശ്യം വന്നാൽ അതിനായി തിരികെയെത്തുമെന്നും അവർ പറയുന്നു.
ചെറിയ പള്ളിക്ക് കൂട്ടായ്മ
മാർത്തോമ്മാ ചെറിയ പള്ളിക്ക് നാടിന്റെ പൂർണ പിന്തുണ. പള്ളി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. കോതമംഗലത്തെ പൗരപ്രമുഖർ, രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റേഴ്സ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ തുടങ്ങിവയുടെ ഭാരവാഹികളുടെ യോഗത്തിലാണ് ആവശ്യമെങ്കിൽ ചെറിയ പള്ളിക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്.
കോതമംഗലത്തെ സംഘർഷ ഭൂമിയാക്കി നഗരത്തിന്റെ വിളക്കു കെടുത്താൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. ആന്റണി ജോൺ എംഎൽഎ. അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, എ.ജി. ജോർജ്, കെ.പി. ബാബു, കെ.എ. നൗഷാദ്, ഷിബു തെക്കുംപുറം, എം.യു. അഷറഫ്, ഇ.കെ. സേവിയർ, കെ.വി. തോമസ്, വി.ടി. ഹരി, പി.എച്ച്. ഷിയാസ്, ഷെമീർ പനക്കൽ, പ്രിൻസ് വർക്കി, എബി ഏബ്രഹാം, ജെയ്സൺ ഡാനിയേൽ, പ്രഫ. കെ.എം. കുര്യാക്കോസ്, എ.ടി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രപതിക്ക് ഒരു ലക്ഷം കുട്ടികളുടെ ഹർജി അയയ്ക്കും
അഖില മലങ്കര സൺഡേ സ്കൂൾ അസോസിയേഷൻ രാഷ്ട്രപതിക്ക് ഒരു ലക്ഷം കുട്ടികളുടെ ഹർജി സമർപ്പിക്കും. ഇതിന്റെ പകർപ്പ് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും അയയ്ക്കും. ഇന്നലെ കോതമംഗലത്ത് നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ പ്രസംഗിക്കവേ സൺഡേ സ്കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെവ. എം.ജെ. മർക്കോസാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ 700-ൽ ഏറെ സൺഡേ സ്കൂളുകളിലെ വിദ്യാർത്ഥികൾ നവംബർ 18 ന് അതതു സ്ഥലത്തെ പോസ്റ്റ് ഓഫീസ് വഴിയായാണ് ഹർജി അയയ്ക്കുക. നവംബർ 3, 7, 10 തീയതികളിൽ വിവിധയിടങ്ങളിൽ സൺഡേ സ്കൂളുകളിൽ ഇതേവിഷയത്തിൽ പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിന്റെ പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളാ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർക്കും നൽകും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്