ക്യാഷ് വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേരോ വിലാസമോ ഒപ്പോ ഇല്ല; നടന്നിരിക്കുന്നത് 27 ലക്ഷത്തോളം രൂപയുടെ പ്രത്യക്ഷ അഴിമതി; ചാർജ്ഷീറ്റ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളിയതും തെളിവുകൾ തിരിച്ചറിഞ്ഞ്; എന്നിട്ടും വിചാരണയ്ക്കിടെ സിപിഎം എംഎൽഎ വികെസി മമ്മദ് കോയ ഒന്നാം പ്രതിയായ ഇൻകാ അഴിമതിക്കേസ് പിൻവലിച്ച് സർക്കാർ; നീക്കം വ്യവസായിയായ രാഷ്ട്രീയക്കാരനെ രക്ഷിക്കാൻ; പിണറായിയുടെ അഴിമതി മുക്ത ഭരണം വാക്കുകളിൽ ഒതുങ്ങുമ്പോൾ
എം മനോജ് കുമാർ
കൊച്ചി: കോഴിക്കോട് ബേപ്പൂരിലെ ഇടത് എംഎൽഎ വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയായ അഴിമതിക്കേസ് ഇടത് സർക്കാർ പിൻവലിച്ചു. എറണാകുളം അഡിഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ, അഴിമതിക്കേസിൽ മമ്മദ് കോയ കുടുങ്ങും എന്ന അവസ്ഥയിലാണ് കേസ് സർക്കാർ പിൻവലിച്ചത്.
വ്യവസായ വകുപ്പിന്റെ മേൽനോട്ടത്തിൽ 2009-ൽ കൊച്ചിയിൽ നടന്ന നടന്ന ഇൻക എക്സിബിഷനിൽ മമ്മദ് കോയ അടക്കമുള്ള പ്രതികൾ 27 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തി എന്ന് കൊച്ചി സെൻട്രൽ പൊലീസ് കണ്ടെത്തിയ കേസാണ് ഇടത് സർക്കാർ പിൻവലിച്ചത്. അഴിമതിവിമുക്ത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിൽ ഏറിയ ഇടത് സർക്കാർ അഴിമതിക്ക് കുടപിടിക്കുന്നു എന്നതിന്റെ നേരിട്ടുള്ള ദൃഷ്ടാന്തം കൂടിയാകുകയാണ് ഈ നടപടി. വി.കെ.സി.മമ്മദ് കോയ ഒന്നാം പ്രതിയും കെ.എൻ.സുഭഗൻ, പി.ഡി.ജോർജ്, ദാമോദർ എന്നിവർ രണ്ടു മുതൽ നാല് വരെ പ്രതികളുമായ അഴിമതിക്കേസാണ് സർക്കാരിന്റെ നേരിട്ടുള്ള പിൻവലിക്കൽ കാരണം ഇല്ലാതായത്. ഇതിൽ ഒരു പ്രതിയായ പി.ഡി.ജോർജ് ഇപ്പോൾ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷനുമാണ്.
കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ് കഴിഞ്ഞ 14നു ഈ കേസ് സർക്കാർ പിൻവലിച്ചതായി പ്രതിഭാഗം കോടതിക്ക് കത്ത് നൽകിയത്. സർക്കാർ ഈ കേസ് പിൻവലിച്ചതായി വ്യക്തമാക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ സിജെഎം കോടതി വിചാരണ നിർത്തിവെച്ചു. പ്രതികളും വക്കീലും ഹാജരാകാത്തത് കാരണം പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്യുകയും ചെയ്തു. സർക്കാർ നൽകിയ അഴിമതിക്കേസ് സർക്കാർ തന്നെ റദ്ദ് ചെയ്തത് കാരണം വിചാരണ നടപടികൾ നിലച്ചിരിക്കുകയാണ്. അന്ന് വ്യവസായ വകുപ്പ് ഡയരക്ടർ ആയിരുന്ന ടി.ഒ.സൂരജ് നേരിട്ട് നടത്തിയ അന്വേഷണത്തിലും ഈ അഴിമതി തെളിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് വി.കെ.സി.മമ്മദ് കോയയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസ് വന്നത്. വ്യവസായ വകുപ്പ് ഡയരക്ടർ ആയിരുന്ന ടി.ഒ.സൂരജ് ആയിരുന്നു ചെയർമാൻ. വി.കെ.സി.മമ്മദ് കോയ വർക്കിങ് ചെയർമാനും. ഈ എക്സിബിഷനിലാണ് അഴിമതി നടന്നത്. സൂരജ് ചെയർമാൻ ആയിരുന്നെങ്കിലും വി.കെസി അടക്കമുള്ള ഒന്ന് മുതൽ നാല് വരെ പ്രതികളാണ് മേളയുടെ സംഘാടനം നടത്തിയിരുന്നത്.
ഇൻകാ അഴിമതിക്കേസിൽ വ്യക്തമായ ചാർജ്ഷീറ്റ് സിജെഎം കോടതി മമ്മദ്കോയ അടക്കമുള്ള പ്രതികൾക്ക് നൽകിയിരുന്നു. ഈ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ മമ്മദ്കോയയും കൂട്ടരും കഴിഞ്ഞ വർഷം നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. അതിനു ശേഷം സിജെഎം കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് അഴിമതിക്കേസ് സർക്കാർ തന്നെ നേരിട്ട് ഇടപെട്ടു പിൻവലിക്കുന്നത്. സർക്കാർ എടുത്ത അഴിമതിക്കേസ് സർക്കാരിനു തന്നെ പിൻവലിക്കാം എന്ന ന്യായം വച്ചാണ് കേസ് സിജെഎം കോടതിയിൽ നിന്ന് പിൻവലിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ വാദം തുടരേണ്ടതുണ്ട് എന്ന് ഹൈക്കോടതി കണ്ടെത്തിയ അഴിമതിക്കേസിനാണ് സർക്കാർ നേരിട്ട് അള്ളുവെച്ചിരിക്കുന്നത്.
വ്യക്തമായ ബില്ലും വൗച്ചറുകളും നൽകാതെ 26 ലക്ഷത്തോളം രൂപയാണ് 2009-ൽ മമ്മദ് കോയയും കൂട്ടരും എക്സിബിഷൻ സംഘാടനവുമായി ബന്ധപ്പെട്ട് ചിലവഴിച്ചത്. പണം സ്വീകരിച്ച ആളുകളുടെ പേര് വിവരങ്ങൾ വൗച്ചറുകളിലില്ല, പ്ലാനോ, എസ്റ്റിമേറ്റോ ഇല്ലാതെ സ്റ്റാളുകൾ തയ്യാറാക്കി, വിവരങ്ങൾ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയില്ല. ഇൻകാ സംഘാടനസമിതിയുടെ തീരുമാനത്തിനു വിരുദ്ധമായി സ്റ്റാളുകൾക്ക് 90 ശതമാനം വരെ ഡിസ്കൗണ്ട് നൽകി ഇൻകയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടവും വി.കെ.സി.മമ്മദ്കോയ അടക്കമുള്ളവർ വരുത്തിവെച്ചതായി ചാർജ് ഷീറ്റിൽ ചൂണ്ടിക്കാട്ടുന്നു. ക്രമ നമ്പർ ഇട്ടിട്ടുള്ള ക്യാഷ് പെയ്മെന്റ്വൗച്ചറുകളിൽ 170 എണ്ണത്തിൽ പണം സ്വീകരിച്ച ആളുടെ പേര് വിവരമില്ല. വിലാസമോ, ഒപ്പോ ഇല്ല. ഇൻകയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്താണ് ഒരു കോടി രൂപയോളം മുടക്കി കൊച്ചി മറൈൻ ഡ്രൈവിൽ ഇൻകാ എക്സിബിഷൻ നടത്തിയത്. ചെറുകിട വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ വേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടെ മേള സംഘടിപ്പിച്ചത്. ചെറുകിട വ്യവസായികളും അവർക്ക് ലഭ്യമാക്കാൻ കഴിയുന്ന നൂതൻ മെഷീനുകളും അവയുടെ അവതരണവും പുതിയ ബിസിനസ് സാധ്യതകളുമാണ് ഇൻകാ എക്സിബിഷൻ വഴി നടക്കാറുള്ളത്. 2007-ലും 2009ലും നടന്ന ഇൻകാ എക്സിബിഷൻ മമ്മദ്കോയയും കൂട്ടരും നടത്തിയ അഴിമതിയെ തുടർന്ന് 2009-ൽ തന്നെ നിലച്ചു. ചെറുകിട വ്യവസായങ്ങളുടെ കാർണിവലായ ഇൻകാ എക്സിബിഷൻ 2009നു ശേഷം നടത്തിയതുമില്ല. ഇടത് എംഎൽഎയായ വി.കെ.സി.മമ്മദ് കോയ തന്നെ തലപ്പത്തിരുന്നു നടത്തിയ അഴിമതിയെ തുടർന്ന് ഇൻകാ എക്സിബിഷനും ചരമക്കുറിപ്പ് എഴുതപ്പെട്ടു.
ഇടത് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിക്കെതിരെയുള്ള നടപടികൾക്ക് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ചിറക് മുളച്ചത്. പക്ഷെ ഹൈക്കോടതി അടക്കമുള്ള കോടതികളിൽ നിയമപോരാട്ടം നടത്തി കേസ് മമ്മദ് കോയയും കൂട്ടരും നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇപ്പോൾ ഇടത് സർക്കാർ ഭരണത്തിൽ നഗ്നമായ അഴിമതിക്കേസ് സർക്കാർ നേരിട്ട് എഴുതി തള്ളുകയും ചെയ്തു.
ഇൻകാ അഴിമതിക്കെതിരെ കോടതിയെ സമീപിച്ചവരിൽ ഒരാളായ വി.പി.സുബൈറിന്റെ പ്രതികരണം:
കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് 2007-ലും 2009-ലും ഇൻകയുടെ എക്സിബിഷൻ നടന്നിരുന്നു. 2009ലാണ് വി.കെ.സി.മമ്മദ്കോയയും കൂട്ടരും അഴിമതി നടത്തിയത്. പത്ത് ലക്ഷം രൂപ സർക്കാർ ഗ്രാന്റ് നൽകിയിരുന്നു. 14 ലക്ഷം രൂപ പൊതുമേഖലാ സ്ഥാപനങ്ങളും നൽകി. ഒരു കോടിയോളം രൂപയുടെ മേളയായിരുന്നു. 200 ഓളം സ്റ്റാളുകളും മേളയ്ക്ക് ഉണ്ടായിരുന്നു. വൻ അഴിമതിയാണ് മേളയിൽ നടന്നത്. ചെറുകിട വ്യവസായ അസോസിയേഷനായിരുന്നു മേളയുടെ നിയന്ത്രണം.
വി.കെ.സി.മമ്മദ് കോയ അന്ന് ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് ആണ്. ഞാൻ മലപ്പുറം ജില്ലാ പ്രസിഡനറും. മേളയുമായി ബന്ധപ്പെട്ടു ഇന്റെണൽ കമ്മറ്റി റിപ്പോർട്ട് അപാകതകൾ നിറഞ്ഞതായിരുന്നു. ഞാൻ കമ്മറ്റി അംഗമാണെങ്കിലും ഞങ്ങളെ വിവരം അറിയിച്ചില്ല. ഞാൻ ഇന്റെണൽ കമ്മറ്റിയുടെ കോപ്പി വാങ്ങി. അതിനുശേഷം വികെഎസിയോട് ഇത് കമ്മറ്റിയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു. പക്ഷെ വികെസി ഒന്നും അറിഞ്ഞമട്ട് കാണിച്ചില്ല. കോർ കമ്മറ്റി റിപ്പോർട്ടിൽ ഞാൻ പ്രശ്നം അവതരിപ്പിച്ചു. റിപ്പോർട്ട് വികെസി വാങ്ങിവെച്ചു. പക്ഷെ പകരം നടപടി വന്നില്ല. പിന്നീട് എന്നോടു പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയില്ല. സുബൈർ വേണമെങ്കിൽ മറുകണ്ടം ചാടിക്കോ എന്ന് പറഞ്ഞു. ഞാൻ വിവരാവകാശപ്രകാരം രേഖകൾ ചോദിച്ചു. പക്ഷെ ബില്ലും വൗച്ചറും കളഞ്ഞു പോയി എന്ന മറുപടിയാണ് വന്നത്. 500 പേജിനും മുകളിലുള്ള ബില്ലും വൗച്ചറുമാണ് കളഞ്ഞു പോയി എന്ന് പറയുന്നത്. ഇതോടെ വ്യവസായ വകുപ്പ് ഡയറക്ടർ ടി.ഒ.സൂരജിന് പരാതി നൽകി. ഇതിൽ അന്വേഷണം വന്നു. പക്ഷെ നടപടി വന്നില്ല.
ഇതോടെ മിൽനി ഫെർണാണ്ടസ് എന്ന ഇതിൽ തന്നെയുള്ള അംഗം എറണാകുളം സിജെഎംകോടതിയിൽ പരാതി നൽകി. ഇതോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തത്. 27 ലക്ഷം രൂപയുടെ പ്രത്യക്ഷ അഴിമതി എന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇത് പ്രകാരം വികെസി ഒന്നാം പ്രതിയായാണ് ചാർജ് ഷീറ്റ് ആണ്, സിജെഎം കോടതി നൽകിയത്. ഞാനും സൂരജും അടക്കമുള്ളവർ എല്ലാം ഈ കേസിൽ സാക്ഷികളാണ്. കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ ഈ കേസ് റദ്ദ് ചെയ്യാൻ വികെസി മമ്മദ് കോയ അടക്കമുള്ള പ്രതികൾ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി അത് തള്ളി. ഇപ്പോൾ അഡിഷണൽ സിജെഎം കോടതിയിൽ വാദം നടന്നു കൊണ്ടിരിക്കെയാണ് പതിനാലാം തീയതി കേസ് പിൻവലിക്കുന്നതായി സർക്കാർ കത്ത് കോടതിയിൽ ഹാജരാക്കപ്പെട്ടത്. ഇടത് എംഎൽഎയെ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ ഇടത് സർക്കാർ സഹായഹസ്തം നീട്ടിയിരിക്കുകയാണ്.
അത്തരമൊരു സഹായഹസ്തമാണ് ഇടത് സർക്കാരിൽ നിന്നും നീണ്ടു വന്നിരിക്കുന്നത്. പതിനാലിന് ഈ കേസിൽ പ്രതിഭാഗം വക്കീലും പ്രതികളും ഹാജരായില്ല. പക്ഷെ ഒരു കത്ത് കോടതിയിൽ വന്നു. സർക്കാർ കേസ് പിൻവലിച്ചിരിക്കുന്നു എന്നാണ് കത്തിലുള്ളത്. ജഡ്ജി എപിപിയോട് ചോദിച്ചു, നിങ്ങൾക്ക് ഈ കാര്യത്തെക്കുറിച്ച് അറിയാമോ എന്ന്. ഇല്ലാ എന്നായിരുന്നു എപിപിയുടെ മറുപടി. ഇതോടെ കോടതി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. ഇനി തുടർ നടപടികൾ നടക്കാനിരിക്കുകയാണ്-സുബൈർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്