മക്കളെ തട്ടിയെടുത്ത ഭർത്താവ് കേരളത്തിലേക്ക് മുങ്ങി; അമേരിക്കയിലെ മലയാളി യുവതി സഹായാഭ്യർഥനയുമായി സെനറ്റേർസിന് മുമ്പിൽ
ആറുവർഷം മുമ്പ് ഇരട്ടകളായ രണ്ടാൺ മക്കളുമായി കേളത്തിലേക്ക് കടന്ന ഭർത്താവിനെതിരെ പരാതിയുമായി അമേരിക്കയിലെ മലയാളി വീട്ടമ്മ കോൺഗ്രസ് ഉപസമിതി മുൻപാകെ പരാതിയുമായെത്തി. ന്യൂജഴ്സിയിലെ പ്ളെയിൻബോറോയിൽ സ്ഥിരതാമസക്കാരിയായ കോട്ടയം പാമ്പാടി സ്വദേശി പി.ടി. ഫിലിപ്പോസിന്റെ മകൾ ബിന്ദു ഫിലിപ്പാണ് തന്റെ മക്കളെ വീണ്ടെടുത്ത് തരണമെന്ന് ആവശ്യവുമായി കോൺഗ്രസിന് മുന്നിലെത്തിയത്. ആറുവർഷമായി ഈ ആവശ്യം ഉന്നയിച്ച് ബിന്ദു മുട്ടാത്ത വാതിലുകളില്ല. കുട്ടികളെ വർഷങ്ങളായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അമേരിക്കൻ കോൺഗ്രസ് മുൻപാകെ ഈ അമ്മ എത്തിയത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സമിതിയാണ് ബിന്ദു ഫിലിപ്പന്റെ പരാതി കേട്ടത്.
1996ലാണ് കോട്ടയം വടവാതൂർ എലവുങ്കൽ വീട്ടിൽ സുനിൽ ജേക്കബും ബിന്ദു ഫിലിപ്പും വിവാഹിതരാകുന്നത്. അമേരിക്കയിൽ താമസമാക്കിയ ഇരുവർക്കും അവിടുത്തെ പൗരത്വം ലഭിച്ചു. സിറ്റി ബാങ്കിൽ വെൽത്ത് മാനേജ്മെന്റ് സ്പെഷലിസ്റ്റായിരുന്ന സുനിൽ ഭാര്യയായ ബിന്ദുവിനെയും മക്കൾ ഇരട്ടക്കുട്ടികളായ ആൽഫ്രഡ് ഫിലിപ്പ് ജേക്കബിനെയും ആൽഫ്രഡ് വില്യം ജേക്കബിനെയും 2008 ഡിസംബറിലാണ് നാട്ടിലേയ്ക്ക് അവധിക്കെന്നു പറഞ്ഞ് കൊണ്ടുവന്നത്. എന്നാൽ നാട്ടിലെത്തിയ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുട്ടികളെ താനറിയാതെ സ്കൂളിലാക്കിയെന്നും ബിന്ദു പറയുന്നു. മക്കളെ അമ്മയെ കാണുന്നതിനു സ്കൂളിൽ വിലക്കുമേർപ്പെടുത്തി. സുനിൽ പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയതുമില്ല.
ഒടുവിൽ ഗത്യന്തരം ഇല്ലാതെ നാട്ടിൽ നിന്ന് ബിന്ദു അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അമേരിക്കയിലെ വീട്ടിലെത്തിയ ബിന്ദുവിന് ഭർത്താവ് കുട്ടികളുടെ ചിത്രങ്ങളടക്കം എല്ലാ രേഖകളും വീട്ടിൽ നിന്നു കടത്തിയതായി മനസിലായി. തുടർന്നാണ് ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച എഫ്.ബി.ഐ അന്വേഷണമാണ് ഇതിന് കാരണമെന്നും അമേരിക്കയിലേക്ക് മടങ്ങേണ്ടെന്ന് ഉറപ്പിച്ചാണ് സുനിൽ നാട്ടിലേക്ക് വന്നതെന്നും ബിന്ദു അമേരിക്കൻ പൊലീസിൽനിന്ന് മനസ്സിലാക്കിയത്. തുടർന്ന്് കാര്യങ്ങൾ വിവാഹ മോചനത്തിലേക്ക് നീങ്ങി.
ന്യു ജഴ്സിയിലെ കുടുംബക്കോടതിയിൽ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു നൽകിയ ഹർജിയിൽ അവർക്കനുകൂലമായി വിധി വന്നിരുന്നു. എന്നാൽ കുട്ടികൾ ഇന്ത്യയിലായതിനാൽ നടപടിയുണ്ടായില്ല. അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ വിട്ടുനൽകണമെന്ന 2009 ഡിസംബർ 28ലെ ന്യൂജഴ്സി കോടതി വിധി ചൂണ്ടിക്കാട്ടി ബിന്ദു ഏറ്റുമാനൂർ കുടുംബ കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് ബിന്ദു സുപ്രീംകോടതിയിൽ ഹർജി നൽകി
ബിന്ദുവിന് അൽപം ആശ്വാസം പകർന്ന് അമേരിക്കൻ കോടതിവിധിക്കെതിരെയുള്ള ഏറ്റുമാനൂർ കുടുംബകോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തന്റെ മക്കളെ വിട്ടുതരണമെന്ന് ന്യൂജഴ്സി സുപ്പീരിയർ കോടതി 2009 ഡിസംബർ 28ന് സുനിൽ ജേക്കബിനോട് നിർദേശിച്ചത് ബിന്ദു ചൂണ്ടിക്കാട്ടിയിരുന്നു. തന്റെയും മക്കളുടെയും അമേരിക്കൻ പൗരത്വം ഉറപ്പാക്കിയായിരുന്നു ഈ വിധി. അമേരിക്കൻ കോടതിവിധിയുടെ പകർപ്പും ബിന്ദു സുപ്രീംകോടതിയിൽ നൽകി. സുനിൽ ജേക്കബ് കേരളത്തിലേക്കു കൊണ്ടുവന്ന കുട്ടികളെ വിട്ടുകൊടുക്കാനായി ന്യൂജഴ്സി കോടതിയുടെ വിധിപ്പകർപ്പ് ന്യൂഡൽഹിയിലെ നിയമമന്ത്രാലയത്തിനും കൈമാറി. പകർപ്പ് സുനിൽ ജേക്കബിനും നൽകി. അമേരിക്കൻ പൗരത്വമുള്ള പിതാവിന്റെ കൂടെക്കഴിയാൻ അനുവാദം നൽകിയ ഏറ്റുമാനൂർ കുടുംബകോടതിയുടെ നടപടി ശരിയല്ലെന്നും ഹർജിക്കാരി അഭിപ്രായപ്പെട്ടിരുന്നു.
കോട്ടയം ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത തന്റെ മക്കൾ ഇന്ത്യയുടെ പ്രവാസി പൗരന്മാരാണെന്നും പരാതിക്കാരിയായ ബിന്ദുവിന് ഇന്ത്യൻ പൗരത്വമാണുള്ളതെന്നും മൂവരും ഇന്ത്യൻ കോടതിയുടെ പരിധിയിലാണെന്നും സുനിൽ കുടുംബകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചു. ഇക്കാര്യം കേരള ഹൈക്കോടതിയെ ധരിപ്പിച്ചെങ്കിലും വീണ്ടും ഏറ്റുമാനൂർ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധിയും ഏറ്റുമാനൂർ കോടതിയുടെ വിധിയും സ്റ്റേ ചെയ്തത്. ഭർത്താവ് സുനിൽ ജേക്കബ് ഇന്ത്യയിലെ കോടതിയിലും സമാനമായ ഹർജി നൽകിയിട്ടുണ്ട്. സുനിലിനെതിരെ അമേരിക്കയിലും സുനിൽ നൽകിയ കേസിൽ ബിന്ദുവിനെതിരെ കേരളത്തിലും അറസ്റ്റ് വാറന്റുണ്ട്.
അമേരിക്കയിൽ ദേശീയ ശ്രദ്ധ നേടിയ സംഭവമാണ് ബിന്ദു - സുനിൽ ജേക്കബ് ദമ്പതികളുടെ കേസ്. ബിന്ദുവിന് സംഭവിച്ചത് പോലെ അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ സമാനതരത്തിൽ യുഎസിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക്് കടത്തികൊണ്ടു പോയ മാതാപിതാക്കളുടെ ശ്രമങ്ങളുടെ ഫലമായി യു.എസ് ജനപ്രതിനിധി സഭ 'അന്താരാഷ്ട്ര കുട്ടികളെ കടത്തിക്കൊണ്ടുപോകൽ തടയലും തിരിച്ചുകൊണ്ടുവരലും നിയമം 2013' പാസാക്കിയിരുന്നു. മക്കളെ വിട്ടുകിട്ടാനുള്ള ബിന്ദുവിന്റെ നിയമപോരാട്ടങ്ങളാണ് പ്രത്യേക ബിൽ തയാറാക്കാൻ അമേരിക്കൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്. ബിന്ദു നടത്തിയ പോരാട്ടങ്ങളാണ് കുടുംബബന്ധങ്ങളുടെ തകർച്ചയിൽ വലയുന്ന കുട്ടികളുടെ അവസ്ഥകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധതിരിച്ചത്. ഒരു വർഷം മുമ്പ് വാഷിങ്ടൺ ഡി.സിയിൽ കാപിറ്റോൾ ബിൽഡിങ്ങിൽ ബിന്ദു നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം റിപ്പബ്ളിക്കൻ പ്രതിനിധി ക്രിസ് സ്മിത് അവതരിപ്പിച്ച ബിൽ ഏറെ പിന്തുണയോടെയാണ് ജനപ്രതിനിധി സഭ പാസാക്കിയത്.
അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികളെ മാതാപിതാക്കളിൽ ഒരാളോ മറ്റ് രക്ഷിതാക്കളോ അന്യരാജ്യങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയാൽ തിരിച്ചുകൊണ്ടുവരാൻ ഭരണകൂട നടപടികൾ വേഗത്തിലാക്കുന്നതാണ് ബിൽ. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് തടയുന്ന ഹേഗ് കൺവെൻഷനിൽ ഇന്ത്യ ഒപ്പിടാത്തതിനാൽ മക്കളെ വിട്ടുകിട്ടാൻ ബിൽ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ബിൽ അമേരിക്കൻ സെനറ്റ് കൂടി പാസാക്കുന്നതോടെ അമേരിക്കയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചത്തെിക്കാത്ത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ തടയാൻ പ്രസിഡന്റിന് ശിപാർശ ചെയ്യാനാകും. ഇപ്പോൾ ഇങ്ങനെ അമേരിക്കൻ പൗരത്വമുള്ള 28 കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമർപ്പിച്ചതും കോൺഗ്രസ് ഉപസമിതി പരിഗണിക്കുന്നുണ്ട്.
'എന്റെ മക്കൾക്ക് ഒരമ്മയുടെ കരുതലും പരിചരണവും ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. എനിക്കു നഷ്ടപ്പെട്ടത് വിലപ്പെട്ട ആ ആറുവർഷമാണ്. അവരുടെ ബാല്യവും കുട്ടികൾക്കിപ്പോൾ പതിനാലും വയസായി. അവരുമായി സംഗമിക്കാൻ അവസരമൊരുക്കണമെന്നും' കോൺഗ്രസ് സമിതി മുൻപാകെ ബിന്ദു അഭ്യർത്ഥിച്ചു. മക്കളുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോൾ അവർക്കു സ്നേഹം കൈമാറാൻ ബിന്ദു ഒരു വൈബ്സൈറ്റ് തുടങ്ങി. ബിന്ദുവിന്റെ പരാതിയിലുള്ള പ്രശ്നം പരിഹരിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കുട്ടികളുടെ കാര്യങ്ങൾക്കുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേഷ്ടാവ് സൂസൻ ജേക്കബ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍