ശ്രീകുമാർ മേനോനെ പൂട്ടിയേ മതിയാവൂ എന്ന വാശിയിൽ മഞ്ജു വാര്യർ; പ്രൊഡക്ഷൻ കൺട്രോളർ സജിയുടെ മൊഴിയോടെ സിനിമാ ലോകത്തെ പ്രമുഖരെ ചോദ്യം ചെയ്യാൻ പൊലീസ്; ആന്റണി പെരുമ്പാവൂരിന് നോട്ടീസ്; കേസിൽ മഞ്ജുവിന് എല്ലാ സഹായവും ഒരുക്കുന്നത് സംവിധായകനായ ഉറ്റ സുഹൃത്ത് മാർട്ടിൻ പ്രകാട്ട്; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ സൗഹൃദം അലസുന്നതും മാർട്ടിൻ പ്രകാട്ടിനെ ചൊല്ലിയുള്ള തർക്കമെന്ന് സിനിമാ വൃത്തങ്ങൾ; ലേഡി സൂപ്പർസ്റ്റാറിന്റെ പരാതി ഗൗരവമായെടുത്ത് അന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശ്രീകുമാർ മേനോനുമായുള്ള പരാതിയിൽ കടുത്ത നിലപാടുമായി മഞ്ജു വാര്യർ. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒടിയൻ സെറ്റിൽ വച്ചുള്ള മാനസിക പീഡനവും ദുബായ് വിമാനത്താവളത്തിലെ മോശം പെരുമാറ്റവുമാണ് മഞ്ജു വാര്യർ പ്രധാനമായും ഉയർത്തുന്ന പരാതി. ഈ സാഹചര്യത്തിൽ സെറ്റിൽ നടന്ന സംഭവങ്ങളുടെ സത്യം അറിയാൻ ഒടിയൻ സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും. ഇതിനുള്ള നോട്ടീസ് നൽകി കഴിഞ്ഞു. ഇന്നലെ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സജിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഒടിയൻ സെറ്റിലെ കാരവാനുള്ളിൽ ചില പ്രശ്നങ്ങൾ നടന്നുവെന്ന സൂചന സജി നൽകിയതായാണ് അറിയുന്നത്. തിരക്കുള്ളതിനാൽ ഉടൻ ഹാജരാകാൻ കഴിയില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർക്ക് ഒരു സഹായവും സിനിമാ സംഘടനകൾ ചെയ്യുന്നില്ല. അമ്മയും ഫെഫ്കയും ക്രിമിനൽ കേസ് അതിന്റെ വഴിക്ക് പോട്ടെയെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന് എല്ലാ പിന്തുണയും നൽകുന്നത് സംവിധായകനായ മാർട്ടിൻ പ്രകാട്ടാണ്. ശ്രീകുമാർ മേനോനെതിരായ പോരാട്ടത്തിൽ മഞ്ജുവിന് എല്ലാ സഹായവും നൽകുന്നതും മാർട്ടിൻ മാത്രമാണ്. ബാക്കിയെല്ലാവരും കൃത്യമായ അകലം പാലിക്കുന്നുണ്ട്. ദിലീപുമായി ബന്ധപ്പെട്ട് മഞ്ജുവിനുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണം. ദിലീപിനേയും അമ്മയയേും ഫെഫ്കയേയും ആലോസരപ്പെടുത്തുന്നതൊന്നും ചെയ്യാൻ ആരും ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് മാർട്ടിൻ പ്രകാട്ടിന്റെ പിന്തുണയോടെ മഞ്ജു പോരാട്ടം തുടരുന്നത്. ശ്രീകുമാർ മേനോന്റെ ഭീഷണികൾ ഇനി വിലപോവില്ലെന്നാണ് ലേഡി സൂപ്പർ സ്റ്റാർ പറയുന്നത്.
ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജുവിന് ഏറ്റവും അധികം പിന്തുണ നൽകിയത് ശ്രീകുമാർ മേനോനായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ മഞ്ജുവിനെ ബ്രാൻഡാക്കി. പിന്നീട് സിനിമലിയുമെത്തി. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു ഹിറ്റായതോടെ മഞ്ജു വീണ്ടും തിരക്കുള്ള നടിയായി. അപ്പോഴും ശ്രീകുമാർ മേനോനുമായി സൗഹൃദം തുടർന്നു. ദിലീപിന്റെ വിവാഹ മോചന ഹർജിയിൽ പോലും ഇതെല്ലാം പ്രതിഫലിച്ചു. മഞ്ജുവാര്യർ ലേഡി സൂപ്പർ സ്റ്റാറായത് ഉദാഹരണം സുജാതയെന്ന ചിത്രത്തിലൂടെയാണ്. ഈ കൊച്ചു ചിത്രം തിയേറ്ററുകളിൽ കത്തിപടർന്നപ്പോൾ മഞ്ജുവിന് ഒറ്റയ്ക്ക് ചിത്രങ്ങൾ വിജയിപ്പിക്കാനാകുമെന്ന് സിനിമാ ലോകം തിരിച്ചറിഞ്ഞു. ഈ സിനിമയുടെ നിർമ്മാതാവായിരുന്നു മാർട്ടിൻ പ്രകാട്ട്. ഈ സിനിമയുമായുള്ള സഹകരണത്തിനിടെയാണ് ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിലെ സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മഞ്ജുവിന് എല്ലാ ധാർമിക പിന്തുണയും മാർട്ടിൻ പ്രകാട്ട് നൽകുന്നത്.
മമ്മൂട്ടിയെ നായകനാക്കിയുള്ള ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് മാർട്ടിൻ പ്രകാട്ട്. തുടർന്ന് എബിസിഡി,ചാർളി തുടങ്ങിയ സിനിമകളും സംവിധായകന്റെതായി മലയാളത്തിൽ പുറത്തിറങ്ങി. മനോരമയുടെ വനിതയിലെ ഫോട്ടോ ഗ്രാഫറായിരുന്നു മാർട്ടിൻ പ്രകാട്ട് അതിന് മുമ്പ്. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നല്ല സൗഹൃദം മാർട്ടിനുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് മഞ്ജു വാര്യരുടെ പോരാട്ടം. ദിലീപിനെതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നായിരുന്നു മഞ്ജുവിന്റെ നിലപാട്. മഞ്ജുവിന്റെ ഈ ഉറച്ച മനസ്സ് കാരണം ദിലീപിന് വേണ്ടി രംഗത്തിറങ്ങാൻ സിനിമയിലെ പ്രമുഖർക്ക് പോലും കഴിഞ്ഞില്ല. നടിയെ ആക്രമിച്ച കേസിലെ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയതും മഞ്ജുവാണ്. ഈ സാഹചര്യത്തിലാണ് മഞ്ജു പൊലീസിന് നൽകിയ പരാതിയിലും കൃത്യമായ അകലം അമ്മയും ഫെഫ്കയും പാലിക്കുന്നത്. കേസിൽ പിന്തുണ തേടി അമ്മയ്ക്കും ഫെഫ്കയ്ക്കും മഞ്ജു കത്ത് നൽകിയിരുന്നു. എന്നാൽ കേസ് മുന്നോട്ട് പോട്ടെയെന്ന നിലപാടാണ് ഇവർ എടുത്തത്.
ശ്രീകുമാർ മേനോൻ ഫെഫ്കയിലോ അമ്മയിലോ അംഗമല്ല. അതുകൊണ്ടാണ് മഞ്ജുവിനെ സഹായിക്കാൻ കഴിയാത്തതെന്നാണ് അവരുടെ വാദം. പൊലീസിൽ കേസ് കൊടുക്കുമ്പോൾ തന്നെ ശ്രീകുമാറുമായി ഒത്തു തീർപ്പിനുള്ള സാധ്യതയും മഞ്ജു മനസ്സിൽ കണ്ടു. എന്നാൽ സിനിമാ സംഘടനകൾ മാറിയതോടെ അത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് മാർട്ടിൻ പ്രകാട്ട് എന്ന ഒറ്റ സുഹൃത്തിന്റെ പിന്തുണയിലെ മഞ്ജുവിന്റെ പോരാട്ടം. ആന്റണി പെരുമ്പാവൂരിന്റെ മൊഴി കൂടി എടുത്താൽ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മൊഴിയിലെ വിരുദ്ധ്യങ്ങൾ പരിശോധിക്കും. അതിന് ശേഷമാകും തുടർ നടപടി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചാൽ ശ്രീകുമാർ മേനോനെതിരെ കോടതിയെ സമീപിക്കാനാണ് മഞ്ജുവിന്റെ തീരുമാനം.
മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ വിളിച്ചുവരുത്താൻ നോട്ടീസയക്കും. തിങ്കളാഴ്ച നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും തൃശ്ശൂർ ഡി.സി.ആർ.ബി. അംഗം മരിച്ചതിനാൽ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച മഞ്ജുവിന്റെ മൊഴിയെടുത്ത അന്വേഷണസംഘം തിങ്കളാഴ്ച പരാതി, മൊഴി, കൈമാറിയ തെളിവുകൾ എന്നിവ വിലയിരുത്തി. ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതടക്കമുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ശ്രീകുമാർ മേനോനെ ഒരാഴ്ചയ്ക്കുള്ളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തൃശൂർ സീ ബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ശ്രീകുമാർ മേനോന്റെ കൈവശമുള്ള മഞ്ജു വാരിയർ ഫൗണ്ടേഷന്റെ ലെറ്റർ ഹെഡ് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും മഞ്ജു വാരിയർ പൊലീസിന് മൊഴിനൽകി.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രധാനപ്പെട്ട പരാതി. ഈ ദുഷ്പ്രചരണങ്ങളുടെ ഡിജിറ്റൽ തെളിവുകളും നടി മഞ്ജു വാരിയർ പൊലീസിനു കൈമാറിയിട്ടുണ്ട്. ഡി.ജി.പിക്കു നൽകിയ പരാതിയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ നടി മഞ്ജു വാരിയർ പൊലീസിന് മുമ്പാകെ മൊഴിയായി നൽകി. കേസന്വേഷിക്കുന്ന തൃശൂർ സീ ബ്രാഞ്ച് എ.സി.പി: സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. പരാതിയിൽ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തെളിയിക്കാൻ സാക്ഷികളുടെ മൊഴികൂടി രേഖപ്പെടുത്തണം. സാക്ഷികളെ നേരിൽ കണ്ട് മൊഴിയെടുത്ത ശേഷമെ സംവിധായകൻ ശ്രീകുമാർ മേനോനെ അന്വേഷണ സംഘം വിളിപ്പിക്കൂ. സാക്ഷികളുടെ മൊഴിയെടുക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിട്ടുള്ളത്. നിലവിൽ നടി മഞ്ജു വാര്യരുടെ മൊഴിപ്രകാരം കൂടുതൽ വകുപ്പുകൾ ചുമത്തില്ല. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും നിയമപരമായ നടപടി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ മഞ്ജു വാരിയർ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ മോശക്കാരി എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തിയെന്നാണ് മൊഴി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ 21നാണ് ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാണിച്ച് മഞ്ജു ഡിജിപിക്ക് പരാതി നൽകിയത്. ഡിജിപിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. മാസങ്ങളായി ശ്രീകുമാർ മേനോനിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ പരാതിയിൽ മഞ്ജു പറഞ്ഞിരുന്നത്. ഒടിയൻ സിനിമയ്ക്ക് ശേഷം തനിക്കെതിരേ ഉയർന്ന സംഘടിത സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നാണ് മഞ്ജു പറയുന്നത്. ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലാണ് തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകളും മഞ്ജു കൈമാറിയിട്ടുണ്ട്. ഫോട്ടോയും ഫോൺ സംഭാഷണവുമാണ് പരാതിക്കൊപ്പം നൽകിയിരിക്കുന്നത്.
താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുൻപാണ് മഞ്ജു പൊലീസ് സഹായം തേടിയത്. പിന്നീട് അവർക്കും കത്തെഴുതി. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യർക്ക് കല്ല്യാൺ ജൂവലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാർ മേനോനായിരുന്നു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. പ്രളയത്തിൽ തകർന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവർ പോലും കരുതുന്നത്.
ഇത്തരം നിയമപരമായ വിഷയങ്ങൾ ശ്രീകുമാർ മേനോനെതിരെ പരാതി കൊടുക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാർ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളിൽ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാർ മേനോൻ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടൽ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും.
ഫെഫ്കയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാർ മേനോൻ സംവിധായകനാണെങ്കിലും ഫെഫ്കയിൽ അംഗത്വമില്ല. അമ്മയിലും ശ്രീകുമാർ മേനോൻ അംഗമല്ല. സംഘടനയിലെ രണ്ട് പേർക്കിയിൽ പ്രശ്നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകൾ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്