സമത്വ സുന്ദര സോഷ്യലിസ്റ്റ് മുഖാവരണത്തിനുള്ളിൽ ഒളിപ്പിച്ച , പ്രബുദ്ധ കേരളമെന്ന മറക്കൂടിനാൽ മറച്ച വൈകൃതത്തിന്റെ പ്രതിഫലനമായി ബിനീഷ്-മേനോൻ ഈഗോ ക്ലാഷ്! ജാതീയ വാലുക്കൊണ്ട് ഈ ക്ലാഷിനെ കെട്ടാൻ ശ്രമിക്കുന്നവരറിയാതെ പോകുന്ന സത്യങ്ങൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുമ്പോൾ
അഞ്ജു പാർവ്വതി പ്രഭീഷ്
കേരളത്തിന്റെ അറുപത്തിമൂന്നാം പിറന്നാൾ വേളയിൽ മലയാളികൾ ചർച്ചയാക്കുന്ന,വ്യക്തിത്വത്തിന്റെ വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു മുഖങ്ങളാണ് ബിനീഷ് ബാസ്റ്റിൻ എന്ന യുവനടനും അനിൽ രാധാകൃഷ്ണമേനോനെന്ന സംവിധായകനും.ഒപ്പം ഇവരിരുവരും പ്രതിനിധീകരിച്ച ഒരു സംഭവം സാംസ്കാരിക കേരളമെന്ന ചുവരെഴുത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച വൈകൃതങ്ങൾക്കു നേരെപ്പിടിച്ച കണ്ണാടിയുമാകുന്നു.
ബിനീഷ് ബാസ്റ്റിൻ- ഇല്ലായ്മയുടെ ചൂടുംചൂരും അറിഞ്ഞ ബാല്യ -കൗമാര കാലത്തിൽ നിന്ന് ഉന്നതിയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്നവൻ! ദാരിദ്ര്യത്തിന്റെ ഉള്ളുരുക്കങ്ങൾക്കിടയിലും തന്റെ ഉള്ളിലെ കഥാപാത്രങ്ങൾ അവസരത്തിനായി കലപിലകൂട്ടുന്നത് മനസ്സിലാക്കിയതുക്കൊണ്ടുമാത്രം അവസരങ്ങൾ തേടി അലഞ്ഞവൻ കൂടിയാണയാൾ.ഉന്നത വിദ്യാഭ്യാസമൊന്നും കിട്ടിയില്ലെങ്കിലും ജീവിതപാഠപുസ്തകത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഫുൾ എ പ്ലസ് വാങ്ങി ജീവിക്കുന്ന സാധാരണക്കാരനായ അസാധാരണ പ്രതിഭയാണയാളെന്നു ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്.സിനിമയിൽ നെടുനീളൻ സംഭാഷണങ്ങൾ ഇല്ലെങ്കിൽപ്പോലും ഒരു സന്ദർഭത്തെ വൈകാരികമായി അനുഭവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളയാളാണയാൾ.(കട്ടപ്പനയിലെ ഋതിക്റോഷൻ എന്ന സിനിമയിലെ ഒരൊറ്റ സീൻ അതിനുദാഹരണം) സിനിമാനടനാകാനുള്ള പരീക്ഷയിൽ ജയിക്കാനുള്ള വിശേഷങ്ങളൊന്നുമില്ലെങ്കിൽപ്പോലും നമ്മളയാളെ നെഞ്ചോട് ചേർത്തത് ജീവിതത്തിൽ അയാൾ അഭിനയിക്കാത്തതുക്കൊണ്ടായിരുന്നു.
അനിൽ രാധാകൃഷ്ണമേനോൻ- ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പഴുത്തളിഞ്ഞ മനസ്സും അതിനേക്കാൾ പുഴുവരിക്കുന്ന തലച്ചോറുമായി ജീവിക്കുന്ന 'കുല'പുരുഷന്മാർക്ക് വംശനാശം വന്നിട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച സംവിധായകൻ. ഉന്നതകുലവും ഉന്നതസ്ഥാനവും പുരസ്കാരപ്പെരുമയും വ്യക്തിത്വത്തിന്റെ അളവുകോളുകളല്ലായെന്ന് സ്വന്തം കർമ്മത്തിലൂടെ തെളിയിച്ച് കൃമിയോളം ചെറുതായി പോയ വലിയ കലാകാരൻ.നോർത്ത് 24 കാതം എന്ന ഒന്നാന്തരം സിനിമയിലൂടെ ഹരിയെന്ന കഥാപാത്രത്തിനു
കാഴ്ചയുടെ കാണാത്തീരങ്ങൾ കാട്ടിക്കൊടുത്ത , അനുഭവങ്ങളുടെ പുതിയ പാഠങ്ങൾ പഠിപ്പിച്ച , നേരിന്റെ തിരിച്ചറിവുകൾ വെളിവാക്കിക്കൊടുത്ത സംവിധായകനു സ്വന്തം ജീവിതത്തിൽ അതൊന്നും പകർത്താനായില്ലെന്നതിന്റെ നേരറിവ് കൂടിയാകുന്നുണ്ട് ആ സംഭവം.. അനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥനും , ചികിത്സകനുമെന്ന സന്ദേശം നല്കിയ ആ ചിത്രത്തിന്റെ അവസാനം ആ യാത്ര ഹരിയുടെ തിരിച്ചറിവിലേക്കുള്ള മനസ്സിന്റെ കാതങ്ങൾ താണ്ടിയുള്ള യാത്രയായിത്തീരുന്നുവെങ്കിലും താങ്കൾ ഇന്നും ഈഗോയെന്ന മഹാവ്യാധിയുടെ കയത്തിൽ നിന്നും കരകയറാൻ കാതങ്ങൾ താണ്ടിയേ തീരൂവെന്ന് മനസ്സിലാക്കുക സംവിധായകാ. അനുഭവങ്ങളുടെ തീച്ചൂളയിൽ കുരുത്ത ബിനീഷെന്ന പ്രതിഭയെ അധിക്ഷേപങ്ങളുടെ ഇളംവെയില്‍ കൊണ്ട് തോല്ലിക്കാനാവില്ലെന്നു തിരിച്ചറിയുന്നിടത്ത് തുടങ്ങട്ടെ നിങ്ങളുടെ മാനസാന്തരം.
ഇനി ബിനീഷ് സംഭവത്തെ ജാതീയമായ വീക്ഷണത്തിൽ കണ്ടുക്കൊണ്ട് മേനോനിലെ ജാതിവാൽ ഹൈലൈറ്റ് ചെയ്യുന്നവരോടാണ് പറയാനുള്ളത്. ബിനീഷ് ബാസ്റ്റിന്റെ ആ ഇരിപ്പ് ഒരുപാടുപ്പേരുടെ നെഞ്ചത്തുക്കയറിയുള്ള ഇരിപ്പാണ്.അത് കേവലം അനിൽരാധാകൃഷ്ണമേനോനെന്ന മാടമ്പി സംവിധായകനെതിരെ മാത്രമുള്ളതല്ല.
അക്ഷരത്താളുകളിൽ മാത്രം അച്ചടിച്ച പ്രബുദ്ധകേരളമെന്ന പൊങ്ങച്ചത്തിനു മീതെയുള്ള ഇരിപ്പാണ് അത്. നവോത്ഥാനത്തിന്റെ മറക്കൂടിനുള്ളിൽ ഒളിപ്പിച്ചുവച്ച നല്ല കിണ്ണംക്കാച്ചിയ ഹിപ്പോക്രാസിയുടെ നെഞ്ചത്താണ് അയാളുടെ ഇരിപ്പ്! ഉച്ചനീചത്വങ്ങളില്ലാത്ത സമത്വസുന്ദരനാടെന്ന ചാപ്പകുത്തലിനു മീതേയാണ് അയാൾ ഇരിക്കുന്നത്!
നമ്പർ 1 കേരളമെന്ന നട്ടാൽ കുരുക്കാത്ത നുണയുടെ മീതെയാണ് അയാൾ ഇരിക്കുന്നത്!
സോഷ്യൽസ്റ്റാറ്റസ് എന്ന യാഥാർത്ഥൃത്തിനു മീതേ പറക്കാൻ താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു കെല്പിലെന്ന തിരിച്ചറിവിന്റെ വേദിയിലാണ് ആ ഇരിപ്പ്!
പ്രതികരിക്കുന്ന മലയാളിയുവത്വമെന്ന ഊതിവീർപ്പിക്കപ്പെട്ടിരുന്ന ബലൂണുകളാണ് അയാൾക്ക് മുന്നിലുള്ളത് . കോടികൾ ചിലവഴിച്ച തുല്യനീതിയുറപ്പുവരുത്തുന്ന നവോത്ഥാനമതിലിനു മുകളിലാണ് അയാൾ ഇരുന്നു പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യം,സാഹോദര്യം,സോഷ്യലിസമെന്നു വെറുതെ വാഴ്ത്താളം മുഴക്കുന്ന, തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ച കോളേജ് യൂണിയൻ ഭാരവാഹികളുടെ നെഞ്ചത്താണ് ആ ഇരിപ്പ്!
ഈ കേരളപ്പിറവി ദിനത്തിൽ പൊള്ളുന്ന,കയ്ക്കുന്ന കാലികകേരളത്തിന്റെ നേർച്ചിത്രം കാണിച്ചുതരാൻ ഒരു ഇടതുപക്ഷസഹയാത്രികൻ തന്നെ വേണ്ടി വന്നു എന്നത് കാലത്തിന്റെ കാവ്യനീതി!
തൊഴിലിടത്തെ പുഴുത്തുനാറിയ ഒരു ഈഗോക്ലാഷിനെ ഒന്നാന്തരം മേനോൻവാലുപയോഗിച്ചു ജാതീയതയുടെ സ്ക്കെയിലിൽ അളക്കുന്നവർ അറിയുന്നുണ്ടോ നട്ടെല്ലിനു പകരം വാഴപ്പിണ്ടി വച്ച യൂണിയൻ ചെയർമാനും പ്രിൻസിപ്പലുമുള്ളത് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ്.അതായത് കേരളാ സ്റ്റേറ്റ് ഷെഡ്യൂൾസ് ക്ലാസ്സ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള കോളേജിൽ!ഇനിയും ജാതീയതയുടെ ഇളയിടം പരിപ്പിട്ട് ഇവിടെ വേവിക്കണമോ? ഒരിക്കൽ ഇതേ അനിൽ രാധാകൃഷ്ണമേനോനെ പൊതുവേദിയിൽ പുകഴ്ത്തി സംസാരിച്ച,തനിക്ക് അവസരം തരാൻ മനസ്സ് കാണിച്ചയാളെന്നു പറഞ്ഞയാളാണ് ബാസ്റ്റിൻ.ഇപ്പോഴുണ്ടായത് ജന്മി -അടിയാൻ ക്ലാഷുപ്പോലൊരു ഈഗോക്ലാഷ് മാത്രമായിരിക്കണം.മേനോനിലെ ജാതീയചിന്തയെ ഫോക്കസ് ചെയ്യുന്നവർ മറന്നുപ്പോകുന്നുണ്ട് അയാളുടെ തന്നെ ദിവാൻജി മൂലയെന്ന ചിത്രവും അതിൽ വിനായകനു നല്കിയ റോളും.
വിമർരിക്കപ്പെടേണ്ടത് അനിൽ രാധാകൃഷ്ണനെന്ന വ്യക്തിയുടെ ഈഗോയും താൻപോരിമയുമാണ്.ഒപ്പം സമത്വസുന്ദരകേരളമെന്ന പുകമറയ്ക്കുള്ളിൽ ഒളിപ്പിച്ച പ്രിവിലേജുകളോടുള്ള അടങ്ങാത്ത ആസക്തിയാണ്. കൂട്ടത്തിലുള്ള ഉന്നതന്റെ വലിപ്പം നോക്കി ,അയാൾ മറ്റൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നു പറഞ്ഞപ്പോൾ പ്രതികരിക്കാതെ,അയാളുടെ ആസനം താങ്ങി ക്ഷണിച്ചുവരുത്തിയവനെ അപമാനിക്കാൻ മടിക്കാത്ത പ്രിൻസിപ്പലിന്റെ വകതിരിവില്ലായ്മയെയാണ്.
രണ്ടു പുരുഷന്മാരുടെ ഈഗോക്ലാഷിന്റെയും പടലപ്പിണക്കത്തിന്റെയും അനുകൂല-പ്രതികൂല തൊഴിലാളികളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ ,മറക്കാതെയിരിക്കേണ്ട ,കനലായി പടരേണ്ട മറ്റൊന്നുകൂടിയുണ്ട് ഈ കേരളപ്പിറവിദിനത്തിൽ .അത് വാളയാറിൽ തൂങ്ങിയാടിയ കുഞ്ഞുമേനികളാണ്.നീതികിട്ടാത്ത ആ ആത്മാക്കളുടെ തേങ്ങലുകളേക്കാൾ വലുതല്ല ഒരു സെലിബ്രിട്ടിയുടെയും പ്രതിഷേധം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍