കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്; സാമ്പത്തിക വളർച്ചയും ബാങ്കിങ് സംവിധാനങ്ങളുടെ മികവും ധനവിനിയോഗം എളുപ്പമാക്കും; ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം; ഇത് അർഹതപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തലാണ് പ്രധാനം; ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്; വേണ്ടത് സർക്കാർ നിബന്ധനകൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
എന്റെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാല. ആനകളുടെയും അമ്പലങ്ങളുടേയും മാത്രമല്ല യക്ഷികളുടെ കഥകൾ കൂടി അതിൽ ഉണ്ടായിരുന്നു. ശങ്കുണ്ണി കഥപറയുന്ന കാലത്ത് കേരളത്തിൽ എല്ലായിടത്തും തന്നെ യക്ഷികളുടെ വിഹാരമായിരുന്നു. കള്ളിയങ്കാട്ടിലെ നീലി മുതൽ സൂര്യകാലടിയുടെ അച്ഛനെ കൊന്നവർ വരെ എത്രയോ യക്ഷികൾ. യക്ഷിയുടെ പിടിയിൽ പെട്ട് മരിച്ചതിൽ എത്രയോ അധികം പേർ യക്ഷികളെ കണ്ടു പിടിച്ചിരിക്കുന്നു. അതിന്റെ ആയിരം ഇരട്ടി പേർ യക്ഷിയെ പേടിച്ചു വൈകീട്ടായാൽ വീടിന് പുറത്തിറങ്ങാതിരുന്നു. രാത്രി പന്ത്രണ്ടുമണി ഷിഫ്റ്റ് കഴിഞ്ഞു ഏലൂരുനിന്നും ഇടത്തലയിലേക്ക് നടന്ന എന്റെ അച്ഛൻ ചെറിയൊരു മണികിലുക്കും കേട്ട് പേടിച്ചു വീണുപോയ കഥ അച്ഛൻ പറഞ്ഞിട്ടുണ്ട്. മണികെട്ടിയ കാളയും ആയി കാളവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോൾ ആണ് അച്ഛന് സംസാരശേഷി വീണ്ടു കിട്ടിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോൾ തന്നെ യക്ഷികളുടെ കഷ്ടകാലം ആരംഭിച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും മലയാള സിനിമക്കും നോവലിലും പുറത്ത് യക്ഷികളെ കാണാതായി.
ഇതെങ്ങനെ സംഭവിച്ചു ?
മലയാളികൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതരായോ ?
ഒവ്വ , അതിനു നമ്മൾ വേറെ ജനിക്കണം. കാൻസർ മാറാൻ പ്രാകൃത ചികിത്സയും എം ബി ബി എസ് അഡ്മിഷൻ കിട്ടാൻ പുണ്യാളന് പ്രാർത്ഥനയും നടത്തുന്ന നമ്മളോടാ ശാസ്ത്രത്തിന്റെ കളി. യക്ഷികളെ നാട് കടത്തിയത് രണ്ടു സർക്കാർ സ്ഥാപനങ്ങൾ ആണ്. വൈദ്യുതി ബോർഡും കെ എസ് ആർ ടി സി യും. രാത്രി എവിടെയും വെളിച്ചം വന്നപ്പോൾ ഒളിച്ചു നിൽക്കാൻ യക്ഷികൾക്ക് സ്ഥലമില്ലാതായി. കെ എസ് ആർ ടി സി വന്നപ്പോൾ ദൂരയാത്രക്ക് നടന്നു പോകാൻ ആളെ കിട്ടാതായി. വെള്ള സാരിയും എടുത്തു വെറ്റിലയും നോക്കി പാലമരത്തിന്റെ ചോട്ടിലിരുന്ന യക്ഷിമാരൊക്കെ ബോറടിച്ചു ചത്തു. അല്ല കെ എസ് ആർ ടി സി കൊന്നു.
കേരളത്തിൽ യക്ഷിവധം അരങ്ങേറുന്ന കാലത്ത് യൂറോപ്പിൽ ഇതിലും ശക്തനായ എതിരാളിയെ ആണ് സർക്കാരുകൾ നേരിട്ടത്. ഇപ്പോളത്തെ ഇന്ത്യയിലെ പോലെ മതത്തിനൊക്കെ വലിയ സ്വാധീനം ഉള്ള രാജ്യങ്ങൾ ആയിരുന്നു യൂറോപ്പിലും. പള്ളിക്കും പട്ടക്കാർക്കും ഒക്കെ വലിയ അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. പക്ഷെ പതുക്കെ പതുക്കെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തി, തൊഴിലില്ലായ്മ കുറച്ചു, തൊഴിലില്ലായ്മ വേതനം സാർവത്രികം ആക്കി, വിദ്യാഭ്യാസം സൗജന്യമാക്കി, ആളുകൾക്ക് വീടും, ഭക്ഷണവും ഒക്കെ ലഭ്യവും അവകാശവും ഒക്കെയാക്കി.
ജനങ്ങൾ ആകട്ടെ ഇതൊക്കെ കിട്ടിയപ്പോൾ ദൈവത്തിന് നന്ദി പറയുകയല്ല ചെയ്തത്, പള്ളിയിലേക്കുള്ള വരവ് നിർത്തി, പട്ടക്കാരെ മൈൻഡ് ചെയ്യാതായി. കൊണ്ട് നടക്കാൻ പറ്റാത്തതിനാൽ മതങ്ങൾക്ക് പള്ളികൾ വിൽക്കേണ്ടി വന്നു, പട്ടക്കാരൻ ആകാൻ ആളെ കിട്ടാത്തതിനാൽ കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു. പക്ഷെ ഇതൊക്കെ നാളത്തെ കേരളത്തിന്റെ കാര്യമാണ്. ഇന്നത്തെ കേരളം അങ്ങനെയല്ല. പഠിക്കാൻ കഴിവുള്ള കുട്ടികൾക്ക് ഫീസ് കൊടുക്കാൻ പറ്റാത്തവർ ഏറെയുണ്ട്. ചികിത്സ ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ചികിത്സനേടാൻ കഴിയാത്തവർ നമുക്ക് ചുറ്റുമുണ്ട്, ഒറ്റ രോഗമോ അപകടമോ വന്നാൽ അതിന്റെ ചികിത്സാ ചെലവ് താങ്ങാൻ പറ്റാതെ വീട് വിൽക്കേണ്ടി വരുന്നവരും പട്ടിണിയിലേക്ക് പോകുന്നവരും ഒക്കെയുണ്ട്. ഇതൊന്നും പോരാത്തതിന് വർഷത്തിൽ നാല്പതിനായിരം വാഹനാപകടത്തിൽ നാലായിരം പേരെങ്കിലും നാടുവൊടിഞ്ഞു കിടപ്പിലായി കുടുംബത്തിന്റെ നടുവൊടിക്കുന്നു.
ഇവരെ സഹായിക്കാൻ ആരുണ്ട് ?
പറയുമ്പോൾ സർക്കാർ കൂടെയുണ്ട്. പക്ഷെ പ്രായോഗികമായി ഇപ്പോൾ സർക്കാർ ചെയ്യുന്നതിനും സർക്കാരുകൾക്ക് ചെയ്യാൻ പറ്റുന്നതിനും പരിധിയുണ്ട്. എനിക്ക് പരിചയമുള്ള ഒരു കേസിൽ നടുവൊടിഞ്ഞുകിടക്കുന്ന ഒരു വിദ്യാർത്ഥിയുടെ കാര്യത്തിൽ ആറുമാസം സർക്കാർ സംവിധാനങ്ങളുടെ പുറകെ നടന്നിട്ട് കിട്ടിയത് പതിനയ്യായിരം രൂപയാണ്. എല്ലാവർക്കും വേണ്ട വീടും, ചികിത്സയും വിദ്യാഭ്യാസ സഹായവും ഒക്കെ നല്കാൻ സർക്കാരിന്റെ അടുത്ത് പണം ഒന്നുമില്ല. ഇവിടെയാണ് നന്മമരങ്ങളുടെ പ്രസക്തി. ഇപ്പോൾ കേരളത്തിൽ എവിടെയും ഇവർ കാണപ്പെടുന്നു. കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ നന്മചെയ്യാൻ ശ്രമിക്കുന്നവരും ഉണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വീടുപണി ഇങ്ങനെ എല്ലാ വിഷയത്തിലും ഇവർ ഇടപെടും.
ഇങ്ങനെ കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ ഇടപെട്ട പരിചയം വച്ച് പറയട്ടെ, കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്. അതിന് പല കാരണങ്ങൾ ഉണ്ട്.
1. പൊതുവെ കേരളത്തിലെ സാമ്പത്തികസ്ഥിതിയിൽ ഉണ്ടായ വളർച്ച
2. ബുദ്ധിമുട്ടുകൾ അറിഞ്ഞും പരസ്പരസഹായം സ്വീകരിച്ചും വളർന്ന ഒരു തലമുറ
3. ലോകത്തെമ്പാടും ഉള്ള ആളുകളിലേക്ക് സന്ദേശം എത്തിക്കാൻ സമൂഹ മാധ്യമങ്ങൾ സാധ്യമാക്കിയത്
4. ലോകത്തെവിടെനിന്നും പണം നാട്ടിലേക്ക് അയക്കാൻ ഇ ബാങ്കിങ് ഒക്കെ കാര്യങ്ങൾ എളുപ്പമാക്കിയത്
രണ്ടു തവണയാണ് ഞാൻ ഇത്തരത്തിൽ പണം പിരിക്കാൻ ഇറങ്ങിയത്. ഒരിക്കൽ ഒരു വീട് വെക്കാൻ, ഒരിക്കൽ ഒരു വിദ്യാർത്ഥിയെ സഹായിക്കാൻ. രണ്ടു തവണയും നാല്പത്തി എട്ടുമണിക്കൂറിനകം ഉദ്ദേശിച്ച തുക കിട്ടി. സഹായം വാഗ്ദാനം ചെയ്തവരിൽ പതിലൊന്നുപേരോടു പോലും പണം പിരിക്കേണ്ടി വന്നില്ല. ഇനി നാളെ ഒരാവശ്യം വന്നാൽ ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം എന്ന് എനിക്ക് ഇപ്പോൾ ഉറപ്പുണ്ട്. ഈ ഉറപ്പ് എനിക്ക് മാത്രമല്ല ഉള്ളത്. മനോരമ പാത്രത്തിൽ ഒരു വർത്തകൊടുക്കാം എന്ന ഉറപ്പിന്റെ പേരിൽ മാത്രം ഇരുപത് ലക്ഷം രൂപ ചെലവ് വരുന്ന ഒരു സർജറി നടത്തിയ കേസ് എനിക്കറിയാം.
ഈ ഉറപ്പിനെയാണിപ്പോൾ പല കപടനാണയങ്ങളും ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ ഇപ്പോൾ ചാരിറ്റി പ്രവർത്തനം ഒരു തൊഴിലായി മാറിയിരിക്കുന്നു. ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഒക്കെ നന്മമരങ്ങൾ നിറയുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ 'പറവൂരിൽ ശയ്യാവലംബിയായ യുവാവിന് വേണ്ടി' എന്ന പേരിൽ ഗാനമേളയും ശിങ്കാരിമേളവും അരങ്ങേറുന്നു. കിഡ്നി ചികിത്സക്കായി ബക്കറ്റ് പിരിവ് നടക്കുന്നു, കാൻസർ ചികിത്സക്കായി ബസിൽ ട്രിപ്പുകൾ നടക്കുന്നു. ഇതിലേതൊക്കെ ആധികാരികം ആണ്, പിരിച്ചതിൽ എത്ര പണം ശയ്യാവലംബർക്ക് കിട്ടുന്നുണ്ട് എന്നൊന്നും അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ല.
നാട്ടുകാരെ പറ്റിക്കുന്ന നന്മമരങ്ങൾ മാത്രമല്ല നന്മമരങ്ങളെ പറ്റിക്കുന്ന നാട്ടുകാരും രംഗത്തുണ്ട്. ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് ധരിപ്പിക്കുകയും ഉള്ള സാമ്പത്തികസ്ഥിതി മറച്ചുപിടിച്ചു നാട്ടുകാരുടെ സിമ്പതി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കേസുകൾ വർദ്ധിക്കുന്നു. ഇതെല്ലം മലയാളിയുടെ സാമ്പത്തിക ഉന്നമനത്തിന്റെയും സഹായിക്കാനുള്ള മനസ്സിന്റെയും വിജയമാണ്.
അതേ സമയം ഇത് സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടത്ര സഹായം നൽകാനുള്ള സർക്കാർ സംവിധാനങ്ങളുടെ പരാജയം കൂടിയാണ്. അതുകൊണ്ടുതന്നെ നന്മമരങ്ങൾക്ക് കേരളത്തിലെ ലാൻഡ്സ്കേപ്പിൽ സ്ഥാനമുണ്ട്. ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്. ഒന്നോ രണ്ടോ ഇത്തിൾക്കണ്ണികൾ ആയ 'കിടപ്പുരോഗികൾ ' ഉള്ളതുകൊണ്ട് യഥാർത്ഥത്തിൽ ഉള്ള രോഗികൾക്ക് സഹായം നൽകുന്നത് കുറക്കുകയും ചെയ്യരുത്.
കേരളത്തിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് വേണ്ടത്ര നിബന്ധനകൾ കൊണ്ടുവരണം. പക്ഷെ അതോടൊപ്പം തന്നെ സമൂഹത്തിൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ആവശ്യം ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാക്കണം. സംസ്കൃതവും വികസിത ആയ ഒരു രാജ്യത്തും ഉറങ്ങാൻ ഒരു വീടും, പഠിക്കാൻ ഉള്ള പണവും രോഗത്തിന് ചികിത്സയും ഒന്നും ചാരിറ്റി ആവരുത്, അവകാശം ആയിരിക്കണം. അതുണ്ടാക്കാൻ ആയിരിക്കണം നമ്മുടെ ശ്രമം.
അങ്ങനെ ഒരു കാലം വന്നാൽ കുറ്റിയറ്റുപോകാൻ പോകുന്നത് നന്മമരങ്ങൾ മാത്രമാവില്ല. വീടും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും തൊഴിലും ഒക്കെ സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കാലത്ത് പണ്ടത്തെ യക്ഷികളെ പോലെ ഇപ്പോഴത്തെ മതങ്ങളും ദൈവങ്ങളും ഒക്കെ പതുക്കെ സ്റ്റാൻഡ് വിടും. അന്ന് അണികളെ വച്ച് വിലപറയുന്ന ലോക്കൽ പോപ്പുമാരോക്കെ പണിയെടുത്തു ജീവിക്കാൻ പഠിക്കും. കുട്ടികളുടെ വിരൽമുറിച്ചു വിശ്വാസപ്രതിഞ്ജ നടത്തുന്ന അച്ചന്മാർ ഒക്കെ കണ്ടം വഴി ഓടും, ലക്ഷങ്ങളോട് മൈതാനത്ത് മതപ്രസംഗം നടത്തുന്നവർ ഒക്കെ കഥാപ്രസംഗികരോ സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരോ ആയി സമൂഹത്തെ രസിപ്പിക്കും.
അതാണ് ഞാൻ സ്വപ്നം കാണുന്ന നവകേരളം..
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്