ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായം അണിഞ്ഞ് അമ്മയ്ക്ക് മുന്നിലെത്താൻ കൊതിച്ചവനാണ്; കൃഷിവേല ചെയ്ത് കുടുംബം പുലർത്തുന്ന അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയത്തേയാണ് തല്ലിക്കെടുത്തിയത്; എന്റെ മകന് വേണ്ടത് നീതിയെന്ന് ആവർത്തിച്ച് മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി അഫീലിന്റെ മാതാപിതാക്കൾ; കായികമേളയ്ക്കിടയിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോൾ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വീട്ടുകാർ രംഗത്ത്; കായിക അദ്ധ്യാപകരുൾപ്പടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:കായികമേളയ്ക്കിടയിൽ സംഭവിച്ച അപകടം തകർത്തത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ് കേരളത്തെ ലോകത്തിന് നെറുകയിലെത്തിക്കണമെന്ന് സ്വപ്നം കമ്ട് നടന്ന അഫീൽ ജോൺസണിന്റെ സ്വപ്നങ്ങളായിരുന്നു. പാഞ്ഞുവീണ ഹാമറിൽ അഫീലിന്റെ പ്രതീക്ഷയെല്ലാം തകർന്നപ്പോൾ വീട്ടുകാരും കൂട്ടുകാരും കണ്ണീരോടെ ആ കാഴ്ച കണ്ടു നിന്നു. ഒക്ടോബർ നാലിന് സംഭവിച്ച അപകടത്തിൽ അഫിലീൽ ജോൺസൺ കാലിടറി വീണ് മരണത്തിന്റെ കയങ്ങളിൽ വീണിട്ട് ഇന്നേക്ക് ഒരുമാസം പിന്നിട്ടു! എന്നിട്ടും അഫീലിന്റെ മരണത്തിൽ നീതി അകലെയെന്നാണ് വീട്ടുകാരും ആവർത്തിക്കുന്നത്. പാലായിൽ കായികമേളയ്ക്കിടയിൽ ഹാമർ തലയ്ക്ക് വീണായിരുന്നു അഫീലിന് ഗുരുതരമായി പരുക്കേറ്റത്.
അഫീൽ വീണപ്പോൾ ഒപ്പം ഇരുട്ടിലേക്ക് വീണുപോയത് ഒരു കുടുംബത്തിന്റെ വീഴ്ചകൾ കൂടിയാണെന്ന് ആരും ഓർക്കുന്നില്ല. അഫീലിന്റെ മരണത്തിൽ കണ്ണീരുണങ്ങാതെ അവന്റെ അച്ഛൻ ജോൺസണും അമ്മ ഡാർളിയും നീതി തേടി അലയുകയാണ്.'എല്ലാം മറക്കണമെന്ന് എല്ലാവരും പറയും. മകന്റെ ഓർമകളിൽ കണ്ണീർ മായ്ക്കണമെന്നും. പക്ഷേ, പറ്റുന്നില്ല. ഞാനൊരമ്മയല്ലേ.' പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോട്ടയത്തെ മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ പരാതി സമർപ്പിക്കാനെത്തിയപ്പോൾ അമ്മ ഡാർളി പ്രതികരിച്ചത്.
സംഭവത്തിൽ മൂന്ന് കായിക അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മനഃപൂർവ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകലാണ് അദ്ധ്യാപകർക്ക് മേൽ പൊലീസ് ചുമത്തിയത്. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാർട്ടിൻ, ഒഫീഷ്യൽ കെ.വി. ജോസഫ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
നഷ്ടപരിഹാരവും പണത്തിന്റെ കണക്കും എല്ലാവരും പറയുന്നുണ്ട്. എന്നാൽ അതൊന്നും ഞങ്ങൾക്ക് അറിയില്ലെന്നും തനിക്ക് നഷ്ടമായത് നൊന്തുപെറ്റ സ്വന്തം മകനെയാണെന്നും നിറകണ്ണുകളോടെ അമ്മ പ്രതികരിക്കുന്നത്. എന്റെ മകന് നീതി കിട്ടണമെന്ന് ആവർത്തിക്കുമ്പോഴും അഫീലിന്റെ അമ്മയുടേയും അച്ഛന്റേയും സംശയം പിന്നെയും ബാക്കിയാണ്.
മകൻ മരിച്ചുപോയി. വീടിന്റെ ഏക പ്രതീക്ഷയായിരുന്നു. അപകടമാണ് ഉണ്ടായതെന്ന് എല്ലാവരും പറയുന്നു.അപകടമാണെങ്കിൽ ഇത്രയും ദുരൂഹത എന്തിനാണെന്നും ആരെ സംരക്ഷിക്കാനാണ് അന്വേഷണ റിപ്പോർട്ടിൽ അപാകതകൾ എന്നും ഇവർ ചോദിക്കുന്നു. അഫീൽ മരിച്ചതിന് പിന്നാലെ ഫോൺ വിവരങ്ങൾ നീക്കം ചെയ്തതാണ് സംശയത്തിന് ഇടയൊരുക്കുന്നത്. അവൻ സന്നദ്ധപ്രവർത്തകൻ അല്ലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിച്ചത് എന്തിനാണെന്നും നിസ്സഹായനായി അഫീലിന്റെ അച്ഛൻ ചോദിക്കുന്നു.
മേള നടത്തിപ്പിലെ വീഴ്ച കാരണം മകനെ നഷ്ടമായി. അതിൽ പാളിച്ച വരുത്തിയവർക്ക് എതിരേ ക്രിമിനൽ കുറ്റംചുമത്തണം. ജാമ്യം കിട്ടാത്ത വകുപ്പു വേണം. പൊലീസ് നോട്ടീസ് കൊടുത്തിരിക്കുകയാണെന്ന് കേൾക്കുന്നു. മറ്റ് കേസുകളിലും ഇങ്ങനെയാണോ? അവർ ചോദിക്കുന്നു.'തങ്ങളുടെ ഓരോ ദിവസവും പുലരുന്നത് അഫീലിന്റെ ഓർമ്മകളിലാണെന്നാണ് ഈ അച്ഛൻ പറയുന്നത്. അവൻ പോയതോടെ ഈ വീടു മാത്രമല്ല പരിസരവും ഒറ്റപ്പെട്ടെന്നും' അദ്ദേഹം പറയുന്നു.
കൂലിപ്പണി ചെയ്തും കൃഷിചെയ്തും ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ഏക ആശ്രയം ഈ മകനായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയി തിരികെയെത്തിയാൽ കാപ്പിയുണ്ടാക്കി കാത്തിരിക്കുന്നതും അഫീൽ തന്നെ. മഞ്ഞ ജേഴ്സിയാണിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുമെന്നായിരുന്നു അവന്റെ വാക്കുകളിൽ നിന്ന് അമ്മ ഏറെയും കേട്ടിട്ടുള്ളത്.
മകന്റെ ഓർമ്മൾ നിറഞ്ഞു നിൽക്കുമ്പോൾ കണ്ണുനീർ തോരാതെയാണ് ഈ അമ്മ വാക്കുകൾ അവസാനിപ്പിക്കുന്നതും. അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിനിടെയാണ് ഹാമർ തലയിൽ വീണ് വളന്റിയറായ അഫീൽ ജോൺസൺ മരിച്ചത്. സംഭവം നടന്ന് കൃത്യം ഒരു മാസം തികയുമ്പോഴാണ് കുറ്റക്കാർക്കെതിരായ പൊലീസിന്റെ നടപടി തുടങ്ങിയത്.
Stories you may Like
- സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോർ
- ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
- ഇബ്രാഹിം കണ്ണൂരിൽ ഹോട്ടൽ ബിസിനസിന്റെ മറവിൽ നടത്തിയത് കഞ്ചാവ് വിൽപന
- 'കണ്ണൂർ സ്ക്വാഡ്' പിടികൂടിയത് നഗരത്തെ മോഷണപരമ്പരകളിലൂടെ വിറപ്പിച്ച ഷാജഹാനെ
- അന്വേഷണ മികവിൽ കണ്ണൂർ സ്ക്വാഡിന് വീണ്ടും അംഗീകാര തിളക്കം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍