ആദ്യം പ്രതികരിക്കുക മോദിയും അമിത് ഷായും; അയോധ്യക്കേസിൽ നേതാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി ബിജെപി; തീരുമാനം വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വിളിച്ചുചേർത്ത യോഗത്തിൽ; പ്രകോപനപരമായ പ്രസ്താവനകൾക്ക് വിലക്ക്; ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് നിർദ്ദേശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ 16000 വോളണ്ടിയർമാർ; വിധിയിൽ എങ്ങും നിഴലിക്കുന്നത് ആശങ്ക
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി:അയോധ്യക്കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ പെരുമാറ്റച്ചട്ടവുമായി ബിജെപി. കേന്ദ്ര മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമായാണ് പെരുമാറ്റച്ചട്ടം. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്.വിധി എന്തായാലും അഭിപ്രായപ്രകടനങ്ങൾ പാടില്ല. വിധിക്ക് ശേഷം കേന്ദ്ര സർക്കാർ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കും.
അതിന് മുൻപ് ആരും പ്രതികരിക്കരുത്.യുപിയിൽ അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. 40 കമ്പനി കേന്ദ്ര സേനയെ ഉടൻ യുപിയിൽ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യുപിയിൽ തുടരും. ബംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിങ്ങനെ മേഖലകൾ തിരിച്ച് യോഗം ചേരുകയും നിർദ്ദേശങ്ങൾ നേതാക്കൾക്ക് കൈമാറുകയും ചെയ്തു.സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പ്രകോപനപരമായ പ്രസ്താവനകളും വിലക്കിയിട്ടുണ്ട്.
10 കമ്പനി ദ്രുത കർമസേന ഇതിനോടകം യുപിയിൽ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉൾപ്പെടെ 12 പ്രശ്‌ന ബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക.നേരത്തെ ആർഎസ്എസിന്റെ നേതൃത്വത്തിൽ വിവിധ മുസ്‌ലിം സംഘടനകളുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗവും സംയമനം പാലിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ആർഎസ്എസിന്റെ ഈ മാസം 10 നും 20നും ഇടയിലുള്ള പരിപാടികൾ റദ്ദാക്കി. വിധിയും തുടർന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും പുറത്തും ഏറെ ഉറ്റു നോക്കുന്നതിനാൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ കരുതലോടെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്.
അയോധ്യ കേസിലെ വിധി വരുന്നതിനു മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ 16000 വോളണ്ടിയർമാരെ നിയമിച്ചു. ഫൈസാബാദ് പൊലീസാണ് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വോളണ്ടിയർമാരെ നിയമിച്ചിരിക്കുന്നത്.കൂടാതെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാൻ 16000 വോളണ്ടിയർമാരെ വേറേയും നിയമിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശിഷ് തിവാരി പറഞ്ഞു.
ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, ലാത്തി എന്നിവ കൈവശം വെക്കുന്നതിൽനിന്നും കൂട്ടംചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവരുടെ മേൽ ദേശീയ സുരക്ഷാ നിയമ (എൻ.എസ്.എ.)പ്രകാരം കേസെടുക്കുമെന്ന് ഉത്തർപ്രദേശ് ഡി.ജി.പി. ഒ.പി. സിങ് പറഞ്ഞു.പ്രത്യേക സാഹചര്യം പരിഗണിച്ച് അലിഗഢ് മുസ്ലിം സർവകലാശാലയും കർശനനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നേരത്തെ ആർഎസ്എസും രാജ്യത്ത് സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിധി എന്ത് തന്നെയായാലും പ്രവർത്തകരെ കർശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തിൽ മുന്നോട്ട് നീങ്ങാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ബിജെപി-ആർഎസ്എസ് നേതൃത്വം സജീവമായി ഇടപെടും. അയോധ്യ കേസിലെ വിധി രാജ്യത്തെ പൗരന്മാരിൽ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുമെങ്കിലും എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും ഇതരസമുദായങ്ങളുടെ വികാരത്തെ ആരും ഹനിക്കാൻ ശ്രമിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.
ഒക്ടോബർ 30നും നവംബർ അഞ്ചിനുമിടയിൽ ഹരിദ്വാറിൽ യോഗം ചേരാനാണ് ആർഎസ്എസ് നേരത്തെ തീരുമാനിച്ചത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ യോഗം ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യ കേസിൽ വിധി നവംബർ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകൾ വന്നിരുന്നു.
തുടർച്ചയായ 40 ദിവസം നടന്ന വാദം കേൾക്കലിനുശേഷമാണ് സുപ്രീംകോടതി വിധി പറയാനായി കേസ് മാറ്റിയത്. അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാനായി കക്ഷികൾക്കു സുപ്രീംകോടതി മൂന്നു ദിവസത്തെ സമയവും നൽകിയിരുന്നു. വാദം കേൾക്കുന്നതിന്റെ അവസാന ദിവസം സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. രാമജന്മ ഭൂമിയുടേതെന്ന് അവകാശവാദത്തോടെ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറി.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ എസ്.എ ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്ന അവസാന ദിവസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.അതിനിടെ അയോധ്യ തർക്ക വിഷയത്തിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതി സുപ്രീംകോടതിയിൽ അനുരഞ്ജന രേഖ സീൽ ചെയ്ത കവറിൽ സമർപ്പിക്കുകയും ചെയ്തു. ഒരു വിഭാഗം മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിന് തയാറല്ലെന്നും സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലീഫുള്ള, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന് അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥത സമിതി വ്യക്തമാക്കി.
കേസിൽ വാദം കേൾക്കുന്ന അവസാന ദിവസം കേസിൽനിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട ബിജെപിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്സൻ സഫർ അഹമ്മദ് ഫറൂക്കി സുപ്രീംകോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. മധ്യസ്ഥതയ്ക്കായി സുപ്രീംകോടതി നിയമിച്ച മൂന്നു പേരിലൊരാളായ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നൽകിയത്. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.അവസാന ദിവസം വാദത്തിനിടെ മുസ്ലിം വിഭാഗം അയോധ്യയിലെ തർക്ക ഭൂമിയിൽ 1989 വരെ ഹിന്ദുക്കൾ അവകാശം ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 1992 ഡിസംബറിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, 1850ന് മുമ്പുവരെ സ്ഥലത്ത് പതിവായി നിസ്‌കാരം നടന്നതിന് തെളിവില്ലെന്നായിരുന്നു എതിർ കക്ഷികളുടെ വാദം.
അയോധ്യ കേസ് നാൾവഴി
1528: ബാബറി മസ്ജിദ് നിർമ്മിച്ചു. മുഗൾ ചക്രവർത്തി ബാബറുടെ കമാൻഡർ മിർ ബാഖിയാണ് മസ്ജിദ് പണികഴിപ്പിച്ചത്.
1885: മഹന്ത് രഘുബീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയിൽ ഒരു ഹർജി നൽകി. മസ്ജിദിന് പുറത്ത് ഒരു കൂടാരം പണിയാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കോടതി അത് തള്ളി.
1949: ശ്രീരാമന്റെ വിഗ്രഹം ബാബറി മസ്ജിദിൽ കൊണ്ടുവച്ചു.
1950: രാംലല്ല വിഗ്രഹത്തിൽ പൂജ നടത്താൻ അനുവദിക്കണം എന്നവശ്യപ്പെട്ട് ഗോപാൽ സിംല വിശാരദ് എന്നയാൾ ഫൈസാബാദ് ജില്ലാ കോടതിയിൽ ഹർജി നൽകി.
1950: നിരന്തപൂജ അനുവദിക്കണമെന്നും വിഗ്രഹങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് പരമഹൻസ രാമചന്ദ്രദാസ് എന്നയാളും ഹർജി നൽകി.
1959: ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നിർമോഹി അഖാഡ കേസ് ഫയൽ ചെയ്തു.
1981: ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് തന്നെയാണ് വ്യക്തമാക്കി ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് കേസ് ഫയൽ ചെയ്തു
1986 ഫെബ്രു 1: ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് കീഴ്ക്കോടതി ഉത്തരവ്
1989ഓഗസ്റ്റ് 14: തൽസ്ഥിതി നിലനിർത്തണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്
1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു
1993 ഏപ്രിൽ 3 : തർക്കഭൂമിയിലെ ചില ഭാഗം ഏറ്റെടുക്കുന്നതിനുള്ള നിയമം കേന്ദ്രസർക്കാർ പാസാക്കി.
1993: നിയമം ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതയിൽ വിവിധ ഹർജികൾ ഫയൽ ചെയ്തു. ഹൈക്കോടതിയിൽ നിലവിലുള്ള വിവിധ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്.
1994 ഒക്ടോബർ 24 : ഇസ്ലാം വിശ്വാസമനുസരിച്ച് ആരാധനയ്ക്ക് പള്ളി അനിവാര്യഘടകമല്ലെന്ന് ചരിത്രപ്രസിദ്ധമായ ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രിംകോടതി വിധിച്ചു.
2002 ഏപ്രിൽ : തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി
2003 മാർച്ച് 13 : തർക്ക പ്രദേശത്ത് മതപരമായ ഒരു പ്രവൃത്തിയും പാടില്ലെന്ന് ഭൂരെ അസ്ലം കേസിൽ സുപ്രീംകോടതി ഉത്തരവിട്ടു
2003 മാർച്ച് 14: അലഹാബദ് ഹൈക്കോടതി തർക്കഭൂമി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുംവരെ ഇടക്കാല ഉത്തരവ് പാലിക്കാൻ ബാധ്യമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
2010 സെപ്തം 30: തർക്കഭൂമി മൂന്നായി വിഭജിച്ച് അലഹാബാദ് ഹൈക്കോടതിയുടെ മൂന്നംഗം ബെഞ്ചിന്റെ ഭൂരിപക്ഷ (2:1) വിധി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവർക്കാണ് വീതിച്ചുനൽകിയത്.
2011 മെയ് 9 : ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
2016 ഫെബ്രുവരി 26 : തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം എന്നാവാശ്യപ്പെട്ട് സുബ്രഹമണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹർജി നൽകി.
2017 മാർച്ച് 21 : കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാർ നിർദ്ദേശിച്ചു.
2017 ഓഗസ്റ്റ് 7: 1994ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
2017 ഓഗസറ്റ് 8: തർക്ക സ്ഥലത്തുനിന്ന് നിശ്ചിതദൂരം മാറി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു.
2017 സെപ്റ്റംബർ 11 : തർക്കഭൂമിയുടെ പരിപാലനത്തിന് രണ്ട് ജില്ല ജഡ്ജിമാരെ 10 ദിവസത്തിനകം നിയോഗിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.
2017 നവംബർ 20 : അയോധ്യയിൽ അമ്പലവും ലക്നൗവിൽ പള്ളിയും പണിയാമെന്ന് യുപി ഷിയാ സെൻട്രൽ വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
2017 ഡിസംബർ 1: 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 32 പൗരാവകാശ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
2017 ഡിസംബർ 5: അപ്പീലുകളിൽ വാദം തുടങ്ങി. ചീഫ് ജ്സ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ടതാണ് ബെഞ്ച്.
2018 ഫെബ്രുവരി 8 : സുപ്രീംകോടതി സിവിൽ കേസ് അപ്പീലുകളിൽ വാദം കേൾക്കാൻ തുടങ്ങി.
2018 മാർച്ച് 14 : സുബ്രഹ്മണ്യം സ്വാമിയുടേത് ഉൾപ്പടെ ഇടക്കാല ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രികോടതി തള്ളി
2018 ഏപ്രിൽ 6 : വിശാല ബെഞ്ച് കേസ് പരിഗണിക്കണമെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ ആവശ്യപ്പെട്ടു
2018 ജൂലൈ 6: ചില മുസ്ലിം സംഘടനകൾ കേസ് കേൾക്കുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ.
2018 ജൂലൈ 20: ഈ വാദങ്ങളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി
2018 സെപ്തിംബർ 27: അഞ്ചംഗ ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് ഒക്ടോബർ 29ന് കേസ് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
2018 ഒക്ടോബർ 29: ഉചിതമായ ബെഞ്ച് ജനുവരി ആദ്യവാരം കേൾക്കുന്നതിനായി കേസ് മാറ്റി. വാദം കേൾക്കുന്ന തിയതി ആ ബെഞ്ച് നിശ്ചയിക്കുമെന്നും ഉത്തരവിട്ടു.
2018 ഡിസംബർ 24: 2019 ജനുവരി നാല് മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
2019 ജനുവരി 4 : ഉചിതമായ ബെഞ്ച് ജനുവരി 10ന് കേസിൽ വാദം കേൾക്കുന്നതിനുള്ള തിയതി നിശ്ചയിക്കുമെന്ന പ്രഖ്യാപിച്ചു.
2019 ജനുവരി 8: അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ദെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ബെഞ്ചിൽ
2019 ജനുവരി 10: ജസ്റ്റിസ് യു യു ലളിത് പിന്മാറി. പുതിയ ബെഞ്ച് രൂപീകരിച്ച് ജനുവരി 29ന് കേസ് പരിഗണിക്കാനായി മാറ്റി.
2019 ജനുവരി 25: അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, ഡി വൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണൻ, എസ് എ നസീർ എന്നിവർ അംഗങ്ങൾ.
2019 ജനുവരി 29: തർക്കഭൂമിക്ക് ചുറ്റമുള്ള 67 ഏക്കർ ഏറ്റെടുത്തത് യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കുന്നതിന് അനുമതി തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
2019 ഫെബ്രുവരി 26: മധ്യസ്ഥ സാധ്യത സുപ്രീംകോടതി ആരായുന്നു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമിക്കണമോ എന്നകാര്യത്തിൽ മാർച്ച് അഞ്ചിന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
2019 മാർച്ച് 8: ഒത്തുതീർപ്പിന് സമിതിയെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് എഫ് എം ഐ ഖലിഫുള്ള, ഹിന്ദു ആത്മീയാചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ ഉൾപ്പെട്ടതാണ് മധ്യസ്ഥ സമിതി.
2019 ഏപ്രിൽ 9: തർക്ക ഭൂമി യഥാർഥ ഉടമകൾക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശത്തെ നിർമോഹി അഖാഡ സുപ്രീം കോടതിയിൽ എതിർത്തു
2019 മെയ് 9: മുന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് നൽകി.
2019 മെയ് 10: മധ്യസ്ഥ സമിതിക്ക് പ്രവർത്തനം തുടരാൻ ഓഗസ്റ്റ് 15വരെ സുപ്രീംകോടതി സമയം നീട്ടിനൽകി.
2019 ജൂലൈ 11: മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സുപ്രീംകോടതി ആരാഞ്ഞു.
2019 ജൂലൈ18: മധ്യസ്ഥ ശ്രമം തുടരാനും ഓഗസ്റ്റ് ഒ്ന്നിനകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു.
2019 ഓഗസ്റ്റ് 1: മുദ്രവെച്ച കവറിൽ മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകി.
2019 ഓഗസ്റ്റ് 2: മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനാൽ ഓഗസ്റ്റ് ആറ് മുതൽ പ്രതിദിനവാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ പ്രതിദിന വാദം തുടങ്ങി.
2019 ഒക്ടോബർ 4: ഒക്ടോബർ 17ന് വാദം കേൾക്കൽ അവസാനിപ്പിക്കുമെന്നും നവംബർ 17നകം വിധി പറയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാന് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ഉത്തവിട്ടു.
2019 ഒക്ടോബർ 16: വാദം കേൾക്കൽ അവസാനിപ്പിച്ചു. വിധി പറയാനായി മാറ്റി.
2019 ഒക്ടോബർ 17: മാധ്യസ്ഥ സമിതി അന്തിമ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി. അഞ്ചംഗ ബെഞ്ച് ചേംബറിൽ ഇരുന്നു
Stories you may Like
- ഒടുവിൽ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കുമ്പോൾ
- ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ യഥാർഥത്തിൽ സംഭവിച്ചത്
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് അനുമതി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍