പുതുക്കാട്ടെ പ്ലസ് വൺ വിദ്യാർത്ഥിനിയും കാമുകനും കൊല്ലത്ത് പിടിയിൽ; വടക്കാഞ്ചേരിക്കാരിയുള്ളത് കാസർഗോട്ട്; പാവറട്ടിയിൽ ഡിഗ്രിക്കാരിയും വീടുവിട്ടത് കല്യാണം കഴിക്കാൻ; ആദ്യ ഒളിച്ചോട്ടം പോക്സോ കേസിൽ പെട്ടിട്ടും കാമുകനെ കൈവിടാതെ കൗമാരക്കാരി; ഓട്ടോ ഡ്രൈവറുടെ ടാക്സ് പ്രാക്ടീഷണറായ കാമുകിയുള്ളത് പ്രണയിതാവിനൊപ്പം; ആറിൽ അഞ്ചു പെൺകുട്ടികളും പോയത് കാമുകർക്കൊപ്പം; തൃശൂരിനെ നടുക്കിയ കാണാതാകലുകളിൽ നടന്നത് അതിവേഗ അന്വേഷണം: വില്ലൻ ഫെയ്സ് ബുക്കും സോഷ്യൽ മീഡിയയും
എം മനോജ് കുമാർ
തൃശൂർ: തൃശൂരിൽ നിന്ന് കാണാതായ ആറു പെൺകുട്ടികളും സുരക്ഷിതർ. ആറു പെൺകുട്ടികളിൽ അഞ്ചു പെൺകുട്ടികളും കാമുകന്മാരോടൊപ്പമാണ് ഒളിച്ചോടിയത്. ഇവരെല്ലാം വിവിധയിടങ്ങളിൽ സുരക്ഷിതരാണെന്ന് പൊലീസിനു വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അയന്തോളിലെ പെൺകുട്ടി എറണാകുളത്തുള്ള അച്ഛന്റെ വീട്ടിലേക്കാണ് പോയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാണാതായവരിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയും ഉൾപ്പെട്ടിട്ടുണ്ട്. ഈ വിദ്യാർത്ഥിനിയെ കാമുകനൊപ്പം കണ്ടെത്തി കസ്റ്റഡിയിൽ വച്ചിരിക്കുന്നതുകൊല്ലം പൊലീസാണ്.
പുതുക്കാട് നിന്നുള്ള ഈ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടാൻ പുതുക്കാട് പൊലീസ് കൊല്ലത്തേക്ക് തിരിച്ചിട്ടുമുണ്ട്. പൊലീസിനെയും വീട്ടുകാരെയും പരിഭ്രാന്തരാക്കിയ നാടുവിടൽ നാടകത്തിനാണ് ആശ്വാസകരമായ പര്യവസാനം കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ആറു പെൺകുട്ടികളെ കാണാതായത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗവാർത്തകൾക്കൊണ്ട് കേരളം നടുങ്ങുന്ന വേളയിൽ തന്നെയാണ് ആറു പെൺകുട്ടികൾ തൃശൂർ ജില്ലയിൽ നിന്നു ഒറ്റയടിക്ക് കാണാതാകുന്നത്. എല്ലാവരും സ്വമനസ്സാലെ തന്നെ ഇറങ്ങിത്തിരിച്ചവരാണ്. എല്ലാവരെയും പൊലീസ് കണ്ടെത്തുകയോ ഇവർ ഏതൊക്കെ സ്ഥലങ്ങളിൽ തങ്ങുന്നു എന്ന് ഉറപ്പിക്കുകയും ചെയ്തു.
അയ്യന്തോൾ നിന്ന് കാണാതായ പെൺകുട്ടി എറണാകുളത്തുള്ള അച്ഛന്റെ വീട്ടിൽ പോയി. ഈ കുട്ടി സുരക്ഷിതമെന്നാണ് അയന്തോൾ പൊലീസ് മറുനാടനോട് പറഞ്ഞത്. ചാലക്കുടിയിൽ നിന്ന് ഇന്നലെ കാണാതായ ടാക്സ് പ്രാക്ടീഷണർ ആയ പെൺകുട്ടി ചൗക്കയിലുള്ള ഒരു ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായിരുന്നു. ഈ ഓട്ടോ ഡ്രൈവറെ വിവാഹം കഴിക്കാനാണ് പെൺകുട്ടി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ചത്. നാല് മാസം മുൻപ് തുടങ്ങിയ പ്രണയമാണ് ഇവർ വിവാഹത്തിലേക്ക് നീക്കിയത്. യുവാവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. ഇവരെ പൊലീസ് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് പൊലീസ് കേസ് എടുത്ത് പരാതി നൽകിയത്.
വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ യുവതി കാസർകോട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ഒപ്പമുള്ള ചെറുക്കന്റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ഇവർ കാസർകോട് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചത്. വിവാഹം കഴിഞ്ഞ യുവതിയാണിത്. ഇതിനു മുൻപും യുവതി വീട് വിട്ടു പോയിട്ടുണ്ട്. പെൺകുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കാം എന്ന് ചെറുക്കന്റെ വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അത് പ്രകാരം പൊലീസ് ഇവരുടെ വരവ് കാക്കുകയാണ്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം കേസ് എടുത്തിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് പറയുന്നു.
പാവറട്ടിയിലെ പെൺകുട്ടി ഡിഗ്രി വിദ്യാർത്ഥിനിയാണ്. പ്രണയം വിവാഹത്തിൽ എത്തിക്കാൻ തന്നെയാണ് പെൺകുട്ടി കാമുകനൊപ്പം സ്ഥലം വിട്ടത്. ഗുരുവായൂരിലെ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വിവാഹം കഴിക്കാനാണ് പെൺകുട്ടി കാമുകനൊപ്പം ഇറങ്ങിത്തിരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ പാവറട്ടി സ്റ്റേഷനിൽ എത്താം എന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒരു പയ്യനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. അവർ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത് പാവറട്ടി പൊലീസും ഇവരെ കാത്തിരിക്കുകയാണ്.
വ്യത്യസ്തമായ കഥയാണ് മറ്റൊരു പെൺകുട്ടിയുടേത്. കൗമാരപ്രായത്തിൽ തന്നെ പ്രായം തികയാത്ത കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയാണിത്. രണ്ടു പേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോൾ പ്രായപൂർത്തിയായപ്പോൾ പെൺകുട്ടി വീണ്ടും ഇതേ പയ്യനുമായി ഒളിച്ചോടി. ആനപ്പാറ സ്വദേശിയാണ് പയ്യൻ. ഹൈദ്രബാദിൽ പയ്യന് ജോലിയുണ്ട്. പെൺകുട്ടി ഇതേ പയ്യന് ഒപ്പമുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവർ എവിടെയുണ്ട് എന്ന വ്യക്തമായ സൂചനകൾ മാള പൊലീസിന്റെ കയ്യിലുണ്ട്. തൃശൂർ വിട്ടിട്ടില്ലെന്നും പൊലീസ് അറിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിനാൽ ഇവർ സ്റ്റേഷനിൽ എത്താം എന്നുള്ള മറുപടിയാണ് പൊലീസിന് നൽകിയത്.
പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായ പരാതി ലഭിച്ചപ്പോൾതന്നെ പുതുക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് പുതുക്കാട് നിന്നും പെൺകുട്ടിയെ കാണാതായത്. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് അന്വേഷണവും തുടങ്ങി. ഒരു പയ്യന് ഒപ്പം ഒളിച്ചോടിയതായ സൂചനകൾ പൊലീസിനു ഉടനടി തന്നെ ലഭിച്ചു. കൊല്ലം പൊലീസ് ആണ് യുവാവിനെയും പെൺകുട്ടിയെയും തടഞ്ഞു വെച്ച് വനിതാ സ്റ്റെഷനിലേക്ക് മാറ്റിയത്. ഇവർ വിവരം പുതുക്കാട് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇവരെ കൂട്ടിവരാൻ പുതുക്കാട് പൊലീസ് കൊല്ലത്ത് പോയിട്ടുണ്ട്.
എല്ലാ പ്രണയങ്ങൾക്കും പിന്നിലും പ്രധാന ഘടകം വാട്സാപ്പും ഫെയ്സ് ബുക്കുമാണ്. ഇവയിലൂടെ പരിചയപ്പെട്ടവരും സൗഹൃദം ദൃഢപ്പെട്ടവരുമാണ് ഒളിച്ചോടിയത്. ഇതിൽ പ്രായപൂർത്തിയാകാത്തവരെ കൊണ്ടു പോയവർ പോക്സോ കേസിലും കുടുങ്ങും. ഹൈദരാബാദിലേക്കുള്ള ഒളിച്ചോട്ടം ഗൗരവമായ നിയമ പ്രശ്നങ്ങളും ഉണ്ടാക്കും. ഏതായാലും എല്ലാവരേയും കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് തൃശൂർ പൊലീസ്.
Stories you may Like
- പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്
- വിവാഹമോചന ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- രഞ്ജിത്ത് അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്': തൂവാനത്തുമ്പികളുടെ നിർമ്മാതാവ്
- സിപിഎമ്മിനെ വെട്ടിലാക്കി കേന്ദ്ര ഏജൻസിയുടെ സഹകരണ ഓപ്പറേഷൻ
- കാണാതായ കൗമാരക്കാരായ കമിതാക്കളെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍