'മൂത്ത മകന്റെ മുന്നിൽ വെച്ച് ഒറ്റശ്വാസത്തിൽ തലാഖ്-തലാഖ്-തലാഖ് എന്ന് ചൊല്ലി ഭാര്യയല്ലാതാക്കി; ചോദ്യം ചെയ്ത മകനെ കത്തിയെടുത്ത് കുത്തി'; മകൻ കമറുദ്ദീനെ പരീത് വാക്കത്തി കൊണ്ട് വെട്ടിയപ്പോൾ ആഴത്തിലുള്ള മുറിവുകൾ കണ്ടിട്ടും വധശ്രമത്തിനുള്ള വകുപ്പുകൾ പൊലീസ് സൂത്രത്തിൽ ഒഴിവാക്കി; ഖദീജ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് രണ്ടാം ഭാര്യയെയും അമ്മയെയും കൂട്ടി വന്നതെന്ന കാര്യം എഫ്ഐആറിൽ മുക്കി; മുത്തലാഖ് കേസിൽ വെള്ളത്തൂവൽ പൊലീസിന്റെ കളികൾ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിനെതിരെ മുസ്ലിം വീട്ടമ്മയും മകനും നൽകിയ പരാതിയിൽ ഇടുക്കി വെള്ളത്തൂവൽ പൊലീസ് നടത്തിയത് പ്രതിയെ വെള്ളപൂശുന്ന നടപടികൾ. മുത്തലാഖ് ചെയ്ത ശേഷം മകനായ കമറുദ്ദീനെ പരീത് വെട്ടിയപ്പോഴും വധശ്രമത്തിനുള്ള വകുപ്പുകൾ പൊലീസ് എഴുതി ചേർത്തില്ല. ആശുപത്രിയിൽ വെച്ച് എടുത്ത മൊഴിയിൽ അടിമുടി കൃത്രിമങ്ങളാണ് പൊലീസ് നടത്തിയത്. കമറുദ്ദീന്റെ കൃത്രിമമായ ഒപ്പ് പതിച്ച് വ്യാജ മൊഴിയാണ് ഈ കേസിൽ വെള്ളത്തൂവൽ പൊലീസ് കോടതിയിൽ നൽകിയത്. അതുകൊണ്ട് തന്നെ പരാതി നൽകി വീണ്ടും മൊഴി കമറുദ്ദീന് നൽകേണ്ടി വന്നു. ഇതും കോടതിയിൽ എത്തിയില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. സ്വാധീനത്തിന്റെ മറവിൽ പ്രതിക്കായി വളരെ ശക്തമായ ഇടപെടലുകളാണ് വെള്ളത്തൂവൽ പൊലീസിൽ നിന്നും വന്നത്. അതുകൊണ്ട് തന്നെ നീതി അകലെയാകുന്നത് ഭാര്യയായ ഖദീജയ്ക്ക് നോക്കി നിൽക്കേണ്ടി വന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് പരീതിനെതിരെ ഖദീജയ്ക്ക് അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ നേരിട്ട് പരാതി നൽകേണ്ടിയും വന്നത്. മുത്തലാഖ് വഴിയുള്ള മൊഴിചൊല്ലൽ പൊലീസ് രേഖപ്പെടുത്തിയില്ല
മുത്തലാഖ് ചൊല്ലി ഖദീജയെ ഒഴിവാക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾക്കിടയിൽ പരീത് കത്തിയെടുത്ത് ഖദീജയെ വധിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മകൻ കമറുദ്ദീനെ ഇല്ലാതാക്കാനാണ് പരീത് ശ്രമിച്ചത്. വധശ്രമം നടത്തിയ വേളയിൽ മകനായ കമറുദ്ദീനെ കൈക്കും കാലിനുമാണ് പരീത് വെട്ടിയത്. കൈക്ക് നാല് സ്റ്റിച്ചും കാലിനു അഞ്ച് സ്റ്റിച്ചും ആശുപത്രിയിൽ വെച്ച് ഇടേണ്ടി വന്നു. ആശുപത്രിയിൽ വച്ചാണ് കമറുദ്ദീന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എന്നാൽ വാകത്തികൊണ്ടു വെട്ടിയപ്പോൾ ഉണ്ടായ നാലും അഞ്ചും സ്റ്റിച്ച് ഉള്ള ആഴത്തിലുള്ള മുറിവുകൾ കണ്ടിട്ടും അത് വധശ്രമത്തിന്റേതിന് തുല്യമാണ് എന്നുകണ്ടു അതിനുള്ള വകുപ്പുകൾ പൊലീസ് എഫ്ഐആറിൽ എഴുതി ചേർത്തില്ല. മൊഴിചൊല്ലിയ ഖദീജയെ വെട്ടിയപ്പോഴാണ് മകൻ കമറുദീന് വെട്ടേറ്റത് എന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
കമറുദീന് വെട്ടേൽക്കുമ്പോൾ രണ്ടാം ഭാര്യ റൈഹാനത്തിന്റെ സാന്നിധ്യം പൊലീസ് മറച്ചുവയ്ക്കുന്നു. ആക്രമണത്തിൽ രണ്ടാം ഭാര്യയുടെ പങ്കു മറച്ചുവയ്ക്കുന്നു.രണ്ടാം ഭാര്യയെ ഏതു വിധേനയും സംരക്ഷിക്കുക എന്നതായി പൊലീസിന്റെ ലക്ഷ്യം. കോടതി നൽകിയ സംരക്ഷണഉത്തരവ് പ്രകാരം ഖദീജ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് പരീത് രണ്ടാം ഭാര്യയെയും അമ്മയെയും കൂട്ടി വന്നത്. എന്നാൽ പരീത് രണ്ടാം ഭാര്യയോടും അമ്മയോടും ഒപ്പം താമസിക്കുമ്പോൾ ഖദീജയും മകനും എത്തി എന്ന് തെറ്റായി പൊലീസ് എഴുതി ചേർത്തു. 86 വയസുള്ള മുത്തശ്ശി 27 വയസുള്ള ചെറുപ്പക്കാരനെ തള്ളി വീഴിച്ചു എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു . കമറുദീൻ അങ്ങനെ മൊഴി കൊടുത്തിട്ടില്ല. ഖദീജയുടെ റേഷൻ കാർഡ് സ്വന്തം വീട്ടിലും അമ്മയുടെ റേഷൻ കാർഡ് മറ്റൊരു മകനായ അസീസിന്റെ വീട്ടിലും ആണെന്നത് പൊലീസ് മറച്ചുവെച്ചു. ഖദീജയുടെ പിതാവ് നൽകിയ വീടും പുരയിടവുമാണ് സ്വന്തം അമ്മയുടെ പേരിൽ എഴുതിമാറിയതു എന്ന് തെളിവ് ഉണ്ടായിട്ടും പൊലീസ് അത് രേഖപ്പെടുത്തിയില്ല.അയൽക്കാരനെ കുത്തിയും, പുരയ്ക്കു തീവയ്ച്ചും സമ്മർദ്ദത്തിൽ ആക്കിയ ശേക്ഷം ആ സ്ഥലം ഖദീജയുടെ സ്വർണം വിറ്റു ചെറിയ വിലക്ക് വാങ്ങിച്ച സംഭവം പൊലീസിനോട് പറഞ്ഞെങ്കിലും അത് പഴയകാര്യമല്ലേ എന്ന് പറഞ്ഞു പൊലീസ് അത് നിസാരവത്ക്കരിച്ചു. ഇങ്ങിനെ അടിമുടി കൃത്രിമങ്ങളാണ് മൊഴിയിൽ പൊലീസ് സൃഷ്ടിച്ചത്.
ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിനെതിരെയാണ് അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഖദീജ പരാതി നൽകിയത്. ഇടുക്കി കൊന്നത്തടി വില്ലേജിലെ കുഞ്ഞുമോൻ എന്ന പരീതിനെതിരെയാണ് ഭാര്യയായ ഖദീജ പരാതിയാണ് ഇപ്പോൾ കോടതി മുൻപാകെയുള്ളത്. മറ്റൊരു സ്ത്രീയെ ഭാര്യയാക്കണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് തന്നെ തലാഖ് ചെയ്ത കുഞ്ഞുമോനെതിരെ ക്രിമിനൽ നടപടികൾ സ്വീകരണം എന്നാവശ്യപ്പെട്ടാണ് ഖദീജയുടെ പരാതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് വന്ന ബിൽ നിയമം ആയതോടെ ബില്ലിന്റെ അനുരണനങ്ങൾ മുസ്ലിം സ്ത്രീകൾക്കിടയിൽ ശക്തമാകുകയാണ്. മുത്തലാഖ് ക്രിമിനൽ കുറ്റമായതോടെ മുസ്ലിം സ്ത്രീകൾ നീതി തേടി കോടതിയിലെത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഖദീജയുടെ പരാതിയും.
കണ്ണീരിന്റെ നനവുള്ള പരാതിയാണ് ഖദീജ അടിമാലി കോടതിയിൽ നൽകിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ട് നീണ്ട തങ്ങളുടെ വിവാഹ ജീവിതം മൂന്നു തലാഖ് ചൊല്ലി സ്വന്തം വീട്ടിൽ നിന്ന് ഭർത്താവ് നിമിഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയെ ഭാര്യയാക്കാൻ വേണ്ടിയാണ് ഭർത്താവ് തന്നെ ഭാര്യയല്ലാതാക്കിയത്. തലാഖ് ചൊല്ലിയപ്പോൾ തന്നെ മറ്റൊരു സ്ത്രീയെ ഭർത്താവ് ഭാര്യയാക്കുകയുംചെയ്തു. തങ്ങളുടെ വിവാഹ ജീവിതത്തിൽ രണ്ടു കുട്ടികളുണ്ട്. 27 വയസ് പ്രായമുള്ള ഒരാൺകുട്ടിയും 25 വയസുള്ള പെൺകുട്ടിയും. ഇവരുടെ മുന്നിൽ നിന്നാണ് ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ ഭാര്യയാക്കി വീട്ടിലേക്ക് കൊണ്ട് വന്നിട്ടുള്ളത്. തന്റെ സ്വന്തം വീട്ടിൽ നിന്നാണ് ഭർത്താവ് തന്നെ ഇറക്കിവിട്ടത്. സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടാൻ ഭർത്താവ് തന്നോടു നടത്തിയ വലിയ ചതിയും ഖദീജ പരാതിയിൽ വിവരിക്കുന്നു. സ്വന്തം പേരിലുള്ള സ്ഥലം ഭർത്താവ് സ്വന്തം ഉമ്മയുടെ പേരിൽ എഴുതിമാറ്റി. അതിനു ശേഷം എന്നെ ദേഹോപദ്രവമേൽപ്പിക്കാനും തുടങ്ങി.
തന്റെ പേരിലുള്ള വസ്തു വിറ്റുകിട്ടിയ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. പിന്നീട് ഭർത്താവ് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. അതോടെ എന്നെ ഒഴിവാക്കാൻ അവസരം നോക്കി നടക്കുകയുമായിരുന്നു. അതിനാൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് എനിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ഈ കാര്യം ചൂണ്ടിക്കാട്ടി വെള്ളത്തൂവൽ പൊലീസിൽ ഞാൻ പരാതി നൽകിയിരുന്നു. അപ്പോൾ ഭർത്താവിനു പൊലീസ് കൗൺസിലിങ് നൽകി. എന്നാൽ ഭർത്താവ് ആ സമയത്ത് എന്റെ സ്ഥലം വിറ്റ് വാങ്ങിയ വീടും സ്ഥലവും വീടും ഉമ്മയുടെ പേരിൽ എഴുതി നൽകി. അതിനെ തുടർന്ന് എന്നെ എന്റെ വീട്ടിൽ നിന്നും ഇറക്കി വിടരുതെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു ഞാൻ കേസ് ഫയൽ ചെയ്തിരുന്നു.
കുപിതനായ ഭർത്താവ് ഉമ്മയെയും ഭാവിവധു റെയ്ഹാനെയും കൂട്ടി വീട്ടിൽ വന്നു എന്റെ മൂത്ത മകന്റെ മുന്നിൽ വെച്ച് തലാഖ്-തലാഖ്-തലാഖ് ഒറ്റശ്വാസത്തിൽ മൂന്നു പ്രാവശ്യം ചൊല്ലി മുത്തലാഖ് ചെയ്ത് എന്നെ ഭാര്യയല്ലാതാക്കി. ഇത് ചോദ്യം ചെയ്തപ്പോൾ കത്തി എടുത്ത് മകനെ കുത്തി. എന്നെ കഠിനമായി ദേഹോപദ്രവം ചെയ്തു. ഇതിനു പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നെ മുത്തലാഖ് ചൊല്ലിയതിനു ശേഷം ഭർത്താവ് റെയ്ഹാനെ വിവാഹം ചെയ്തു. മുസ്ലിം വിവാഹനിയമപ്രകാരം ഇത് കുറ്റകരമാണ്. അതിനാൽ പ്രതിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം-ഖദീജ അടിമാലി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
ഖദീജയുടെ പരാതിയെക്കുറിച്ച് മകൻ ഖമറുദ്ദീന്റെ പ്രതികരണം:
ഉമ്മയുടെ വീട് ചെല്ലിയാംപാറയാണ്. ബാപ്പച്ചിയുടെ വീട് കൊന്നത്തടിയും. രണ്ടു സ്ഥലവും ഇടുക്കിയിൽ തന്നെ. വീട്ടിൽ ഇപ്പോഴും ഉമ്മായ്ക്ക് നേരെ ഉപദ്രവമാണ്. അത് പത്തിരുപത് വർഷമായി തുടരുന്ന ഉപദ്രവവുമാണ്. കഴിഞ്ഞ ഏപ്രിൽ നാലിന് സംഭവങ്ങൾ വഷളായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഉമ്മയെ വിളിച്ചു കൊണ്ട് പോരുകയായിരുന്നു. ഉമ്മച്ചി പറഞ്ഞത് പ്രകാരം വിവാഹം കഴിഞ്ഞു മൂന്നു നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഉപദ്രവം തുടങ്ങി എന്നാണ്. ആദ്യം സംശയമുണ്ടായിരുന്നു. നിസ്സാര കാര്യങ്ങളുടെ പേരിൽ ഉപദ്രവമായിരുന്നു. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ വരെ ശ്രമം നടന്നു.
മർദ്ദിക്കുക, മൂക്കിന്നിടിച്ച് ചോര വരുത്തുക. ഇങ്ങിനെ ഉപദ്രവങ്ങൾ വന്നുകൊണ്ടിരുന്നു. പെങ്ങളുടെ കല്യാണം വരെ ഉമ്മച്ചി പിടിച്ചു നിന്നു. അത് കഴിഞ്ഞു പ്രശ്നം വന്നപ്പോൾ ഞാനും ഇടപെട്ടു. പിന്നെ എന്നോടു ദേഷ്യമായി. എന്ന വീട്ടിൽ നിന്നും ഇറക്കിവിട്ടു. പിന്നെ ഞാൻ മാമയുടെ വീട്ടിലായി താമസം. ഏപ്രിൽ നാലിന് ക്രൂരമായ ഉപദ്രവമാണ് ഉമ്മയ്ക്ക് നേരിട്ടത്. അത് കഴിഞ്ഞ് ഞാൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി. അങ്ങിനെയാണ് ബാപ്പച്ചിയെ കൗൺസിലിംഗിന് വിടുന്നത്. അതോടെയാണ് സ്ഥലം വല്യുമ്മയുടെ പേരിൽ എഴുതി വെയ്ക്കുന്നത്.ഉമ്മയുടെ പേരിലുള്ള സ്ഥലം വിറ്റിട്ടാണ് ഈ വീടും സ്ഥലവും വാങ്ങിക്കുന്നത്. എന്നാൽ ഈ സ്ഥലം വാങ്ങിച്ചത് ബാപ്പച്ചിയുടെ പേരിലാണ്. അത് ഉമ്മ അറിഞ്ഞില്ല.
വെള്ളത്തൂവൽ സിഐ ചോദിക്കുമ്പോഴാണ് ഞങ്ങൾ കാര്യം അറിയുന്നത്. ഇതറിഞ്ഞതോടെ സ്ഥലം വല്യുമ്മയുടെ പേരിൽ ബാപ്പച്ചി എഴുതിവെച്ചു. അതിനു ശേഷം ബാപ്പച്ചി വേറെ വിവാഹം കഴിച്ചു. പാലക്കാട് വച്ചായിരുന്നു വിവാഹം. ഈ എട്ടാം മാസമാണ് വിവാഹം കഴിയുന്നത്. അപ്പോഴേക്കും അടിമാലി കോടതിയിൽ ഞങ്ങൾ കേസ് നൽകിയിരുന്നു. ഈ വീട്ടിൽ താമസിക്കാൻ അനുവാദം തേടി. കോടതി അനുവദിക്കുകയും ചെയ്തു. പിന്നീട് ബാപ്പച്ചി വീട്ടിൽ വന്നു. ഉമ്മയും വധുവും അടക്കമാണ് വന്നത്. ഞാൻ കൂടി വന്നതോടെ പ്രശ്നമായി. ഇതാര് എന്ന് ചോദിച്ചപ്പോൾ ബാപ്പച്ചി പറഞ്ഞത് എന്റെ പുതിയ ഭാര്യയാണെന്ന്. നിനക്ക് ഈ വീട്ടിൽ എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ പ്രശ്നം വഷളായി. മുൻപത്തെ ബന്ധം ഒഴിഞ്ഞു എന്നാണ് വധു റെയ്ഹാൻ പറഞ്ഞത്. ഇതോടെ തർക്കം രൂക്ഷമായി. ബാപ്പച്ചി ഉമ്മയെ മുത്തലാഖ് ചൊല്ലി. ഇത് ചോദ്യം ചെയ്തതോടെ ബാപ്പച്ചി കത്തിയെടുത്ത് ഉമ്മച്ചിയുടെ നേരെ വന്നു. ഞാൻ വന്നു തടഞ്ഞു. എന്റെ കൈക്കും കാലിനും ബാപ്പച്ചി വെട്ടി.
ഞാൻ പൊലീസിൽ വിളിച്ച പ്രകാരം അപ്പോഴേക്കും പൊലീസ് വന്നു. ഞങ്ങളെ ഓട്ടോയിൽ കയറ്റി അടിമാലി ആശുപത്രിയിൽ എത്തിച്ചു. കാലിനും കൈക്കുമൊക്കെ സ്റ്റിച്ച് ഇടേണ്ടി വന്നു. കൈക്ക് നാല് സ്റ്റിച്ചും കാലിനു അഞ്ച് സ്റ്റിച്ചും ഇട്ടു. പക്ഷെ പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോൾ ഞാൻ നൽകിയ മൊഴിയല്ല, കോടതിയിൽ നൽകിയത്. ഇതിൽ കൃത്രിമം വന്നിട്ടുണ്ട്. രണ്ടാം ഭാര്യ വന്നപ്പോൾ ഉള്ള പ്രശ്നം എന്നത് മാറ്റി ഞങ്ങൾ വീട്ടിൽ കയറി വന്നപ്പോഴുള്ള പ്രശ്നം എന്നാക്കി. അവർ കാര്യങ്ങൾ ബാപ്പച്ചിക്ക് അനുകൂലമായി മൊഴി മാറ്റി. വെട്ടിയതിന് പകരം പിടിവലിക്കിടയിൽ പരുക്കേറ്റു എന്നാക്കി. എന്റ്റെ ഒപ്പിനു പകരം വേറെ ഒപ്പാണ് ഇട്ടത്. ഞാൻ പേര് എഴുതി ഒപ്പിടുകയാണ് ചെയ്യാറ്. ഇവിടെ പകരം ഏതോ ഒരു ഒപ്പ് മാത്രം. പരാതിപ്പെട്ടപ്പോൾ വീണ്ടും മൊഴി എടുത്തു. പക്ഷെ കോടതിയിൽ ഫയൽ ചെയ്തത് ആദ്യ മൊഴി തന്നെ. ഇപ്പോൾ ബാപ്പച്ചി ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ബാപ്പച്ചി വീട്ടിൽ തന്നെയുണ്ട്-കമറുദ്ദീൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്