Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എന്നാൽ അബ്ദുൾ കലാം; കെ 4 എന്ന് കേൾക്കുമ്പോൾ ഭയന്ന് വിറയ്ക്കുന്നത് ചൈനയും പാക്കിസ്ഥാനും; 3500 കിലോ മീറ്റർ സ്‌ട്രൈക് റേഞ്ചുള്ള മിസൈലുമായി സൈന്യം എത്തുന്നത് പ്രതിരോധ കരുത്തു കൂട്ടാൻ; ഇന്ത്യ നേടുന്നത് കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത്: അടുത്ത ലക്ഷ്യം 5,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ 5 മിസൈലും

കെ എന്നാൽ അബ്ദുൾ കലാം; കെ 4 എന്ന് കേൾക്കുമ്പോൾ ഭയന്ന് വിറയ്ക്കുന്നത് ചൈനയും പാക്കിസ്ഥാനും; 3500 കിലോ മീറ്റർ സ്‌ട്രൈക് റേഞ്ചുള്ള മിസൈലുമായി സൈന്യം എത്തുന്നത് പ്രതിരോധ കരുത്തു കൂട്ടാൻ; ഇന്ത്യ നേടുന്നത് കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത്: അടുത്ത ലക്ഷ്യം 5,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ 5 മിസൈലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നാളെ നടത്താൻ പ്രതിരോധ മന്ത്രാലയം. കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈൽ വിശാഖപട്ടണം തീരത്ത് ഐഎൻഎസ് അരിഹന്തിൽ നിന്നു വിക്ഷേപിക്കുമെന്നാണു വിവരം. 'കെ' എന്നാൽ കലാം; മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകം. 5,000 കിലോമീറ്റർ ദൂരപരിധിയുള്ള കെ 5 നിർമ്മാണ ഘട്ടത്തിലുമാണ്.

3,500 കിലോമീറ്റർ സ്‌ട്രൈക്ക് റേഞ്ചുള്ള കെ-4 ആണവ മിസൈലിന്റെ കാര്യക്ഷമത ഇന്ത്യ പരീക്ഷിക്കുമ്പോൾ വിറയ്ക്കുന്നത് ചൈനയും പാക്കിസ്ഥാനുമാണ്. അന്തർവാഹിനികളിൽ നിന്ന് ശത്രുക്കളെ ആക്രമിക്കുന്നതിന്റെ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായണ് ഈ പരീക്ഷണം നടത്തുന്നത്. ഇന്ത്യ നിർമ്മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയർ അന്തർവാഹിനികൾക്കായി ഡിആർഡിഒയാണ് മിസൈൽ സംവിധാനം വികസിപ്പിക്കുന്നത്. ഈ അന്തർവാഹിനികൾ ഇന്ത്യയുടെ ആണവ കൂട്ടായ്മയുടെ മുഖ്യ അജണ്ടയായിരിക്കും. പദ്ധതി പ്രകാരം വെള്ളിയാഴ്ച വിശാഖപട്ടണം തീരത്തെ അണ്ടർവാട്ടർ പ്ലാറ്റ്‌ഫോമിൽ നിന്ന് കെ -4 ആണവ മിസൈൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിആർഡിഒ വിക്ഷേപിക്കും. ഡിആർഡിഒ മിസൈലിലെ നൂതന സംവിധാനങ്ങൾ പരീക്ഷിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

3,500 കിലോമീറ്റർ ദൂരപരിധിയുള്ള കെ -4 ആണവ മിസൈലിനു ചൈന, പാക്കിസ്ഥാൻ എന്നിവയെ ലക്ഷ്യമിടാനാകും. കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആണവ മിസൈൽ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയർ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ പരീക്ഷണം നിർണായകമാകും. യു എസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള രാജ്യങ്ങൾ.

കെ 4 മിസൈൽ വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ വികസന കേന്ദ്രമാണ്. 2 ടൺ ആണവ പോർമുന വഹിക്കാം. നീളം 10 മീറ്റർ. ഭാരം 20 ടണും. കടലിനടിയിൽ നിന്നു വിക്ഷേപിച്ച ശേഷം ആകാശത്തേക്കുയരുകയും ശബ്ദത്തെക്കാൾ വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യുമെന്നാണ് പ്രത്യേകത. അഗ്‌നി 3 (3000 കിലോമീറ്റർ ദൂരപരിധി), അഗ്‌നി 2 (2000 കിലോമീറ്റർ), അഗ്‌നി 1 (700 കിലോമീറ്റർ), പൃഥ്വി 2 (350 കിലോമീറ്റർ) എന്നിവയാണു നിലവിൽ കരമാർഗം വിക്ഷേപിക്കാവുന്ന ആണവ മിസൈലുകൾ. യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000, ജാഗ്വർ എന്നിവ ആണവ മിസൈലുകൾ വഹിക്കാൻ സജ്ജമാണ്.

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് അണ്ടർവാട്ടർ മിസൈലുകളിൽ ഒന്നാണ് കെ-4. ഇതുകൂടതെ 700 കിലോമീറ്ററിലധികം സ്ട്രൈക്ക് റേഞ്ചുള്ള ബിഒ-5 മിസൈലും വികസിപ്പിക്കുന്നുണ്ട്. മിസൈലിനെ പൂർണ്ണ സ്‌ട്രൈക്ക് റേഞ്ചിലാണൊ ഹ്രസ്വ റേഞ്ചിലാണൊ പരീക്ഷിക്കുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾക്കുള്ള മുന്നറിയിപ്പുകൾ ഇതിനകം തന്നെ ഇന്ത്യ നൽകിയിട്ടുണ്ട്. കെ-4 മിസൈലിന്റെ പരീക്ഷണം കഴിഞ്ഞ മാസം ആസൂത്രണം ചെയ്തിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നുവെന്നും വരും ആഴ്ചകളിൽ അഗ്നി -3, ബ്രഹ്മോസ് മിസൈലുകൾ പരീക്ഷിക്കാൻ ഡിആർഡിഒ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP