മകൻ പാക്കിസ്ഥാനിൽ എത്തിയപ്പോൾ അപ്പൻ ഇന്ത്യയിലേക്ക്; അടുത്തയാഴ്ച ചാൾസ് ഭാര്യ കാമില ഇല്ലാതെ ഇന്ത്യയിൽ എത്തുന്നത് രണ്ടു ദിവസത്തേക്ക്; ചടങ്ങിൽ പിറന്നാൾ ആഘോഷവും; രണ്ടു വർഷം തികഞ്ഞപ്പോഴേക്കും ചാൾസ് ഓടിയെത്തുന്നത് വെറുതെയല്ല
കെ ആർ ഷൈജുമോൻ
ലണ്ടൻ: മകനും ഭാര്യയും പാക്കിസ്ഥാനിൽ നടത്തിയ സന്ദർശനം ഇന്ത്യക്കു ലേശം ചൊരുക്ക് ഉണ്ടാക്കിയോ എന്ന് ബ്രിട്ടീഷ് രാജകുടുംബം നിശ്ചയമായും കരുതിയിരിക്കണം. അതിനാൽ തന്നെ വില്യമും കെയ്റ്റും പാക്കിസ്ഥാൻ സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പകരമായി അപ്പൻ ഇന്ത്യയിൽ എത്തട്ടെ എന്ന് രാജകുടുംബം തീരുമാനിച്ചിരിക്കണം. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം നല്ല മെയ്വഴക്കത്തോടെ പരിപാലിക്കുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുത്തൻ സാമ്പത്തിക ക്രമത്തിൽ ഇന്ത്യയെ വെറുപ്പിച്ചു ഒരടി മുന്നോട്ടു പോകുന്നത് ആലോചിക്കാനേ വയ്യാത്ത കാര്യമാണ്, അതും ബ്രക്സിറ്റ് മുന്നിൽ വന്നു നിൽക്കുമ്പോൾ.
തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുമായി നിൽക്കുന്ന പാക്കിസ്ഥാനും ചൈനയെ വരെ വെല്ലുവിളിച്ചു സാമ്പത്തിക കരുത്തു കാട്ടുന്ന ഇന്ത്യയും ഒരേ നിലയിൽ കാണുക എന്നത് ബ്രിട്ടന് സാധ്യമല്ല. പ്രത്യേകിച്ചും ദുർബല സർക്കാരുകൾ അടിക്കടി വന്നു പോകുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ചാപല്യങ്ങൾ മറികടക്കാൻ ഉള്ള രാജകുടുംബത്തിന്റെ നീക്കം കൂടിയായി വേണം ചാൾസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനം വിലയിരുത്താൻ.
ചാൾസിന്റെ സന്ദർശനത്തിന് രാഷ്ട്രീയമായ പ്രാധാന്യം ഉണ്ടെന്നു ഓർമപ്പെടുത്തുന്നത് അദ്ദേഹം ഒറ്റയ്ക്ക് എത്തുന്നതുകൊണ്ട് കൂടിയാണ്. ഭാര്യയെ കൂട്ടാതെ പിറന്നാൾ ദിനം ആയിട്ട് കൂടി ഇന്ത്യയിൽ എത്താൻ ഉള്ള തീരുമാനം സന്ദർശനം അത്രയും പ്രധാനപ്പെട്ടത് ആണെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യയിൽ ജവഹർലാൽ നെഹ്രുവിന്റെ പിറന്നാൾ ആഘോഷം നടക്കുമ്പോൾ തന്നെ തന്റെ 71-ാമത് പിറന്നാൾ ആഘോഷിക്കാൻ ഉള്ള അവസരം ചാൾസ് തിരഞ്ഞെടുത്തത് ബോധപൂർവമായിരിക്കണം.
രാജ്യാന്തര ബന്ധങ്ങൾ വളർത്തുന്നതിൽ എല്ലായ്പ്പോഴും ഇത്തരം പൊടിക്കൈകൾ രാഷ്ട്ര നേതാക്കൾ പയറ്റാറുള്ളത് രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴവും പരപ്പും ലോകത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ്. ആവശ്യത്തിന് മാധ്യമ ശ്രദ്ധ ഇത്തരം കാര്യങ്ങളിൽ ലഭിക്കുന്നുണ്ട് എന്ന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര വിദഗ്ദ്ധർ ഉറപ്പാക്കുകയും ചെയ്യും.
ഇതോടെ വില്യമിന്റെയും കെയ്റ്റിന്റെയും പാക് സന്ദർശനം ഏതെങ്കിലും വിധത്തിൽ ഇന്ത്യക്കു നീരസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ന്യൂട്രലൈസ് ചെയ്യാൻ ചാൾസിന്റെ പിറന്നാൾ ദിനത്തിലെ വരവ് കാരണമായി മാറും എന്നാണ് ബ്രിട്ടന്റെ ചിന്ത. ഏഴു വർഷം മുൻപ് മറ്റൊരു ഇന്ത്യ സന്ദർശനത്തിലാണ് അദ്ദേഹം 65 പിറന്നാൽ ആഘോഷിച്ചത്. അന്നാകട്ടെ അദ്ദേഹം കേരളത്തിലാണ് ചെലവിട്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
ചാൾസിന്റെ വരവിനു ശേഷം കോവളം ബീച്ച് തേടി ബ്രിട്ടീഷ് സഞ്ചാരികൾ കൂടുതലായി എത്തിയത് സംസ്ഥാനത്തെ ടൂറിസം വരുമാനത്തിന് സഹായകമാകുകയും ചെയ്തു. അടുത്ത കാലത്തായി ശരത് കാല സന്ദർശന പരിപാടികളിൽ ഏഷ്യയിലേക്കുള്ള യാത്രകളിൽ ഇന്ത്യ അദ്ദേഹത്തിന്റെ സ്ഥിരം സന്ദർശക രാഷ്ട്രമായി മാറുന്നുമുണ്ട്. വില്യമും കെയ്റ്റും പാക് സന്ദർശനം പൂർത്തിയാക്കിയ ഉടൻ തന്നെ ചാൾസിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച അറിയിപ്പ് ക്ലാരൻസ് ഹൗസ് പുറത്തു വിട്ടതും കൗതുകകരമാണ്.
ഏഴു വർഷം മുൻപ് ഭാര്യ കാമിലയും ഒത്തു നടത്തിയ സന്ദർശനത്തിൽ നാലു ദിവസത്തോളം അദ്ദേഹം കേരളത്തിൽ ആയിരുന്നു. അന്നത്തെ പിറന്നാൾ ആഘോഷവും കേരളത്തിൽ തന്നെ ആയതു പുട്ടിനു പീര എന്ന കണക്കെ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഈ ദിവസങ്ങളിൽ ഒക്കെയും ബ്രിട്ടീഷ് മാധ്യമങ്ങൾ മുഴുവൻ ചാൾസിന്റെയും കാമിലയുടെയും സന്ദർശന റിപ്പോർട്ട് നിറയ്ക്കുക ആയിരുന്നു.
പ്രധാന പത്രങ്ങൾ ടൈംസും ടെലെഗ്രഫും അടക്കം മിക്കവയും ഒന്നാം പേജിൽ തന്നെ മനോഹരമായ ചിത്രങ്ങൾ സഹിതം എല്ലാ ദിവസവും കേരളത്തെ ഒന്നാം പേജിൽ തന്നെ നിറച്ചതും കേരളത്തിൽ ബ്രിട്ടീഷ് സഞ്ചാരികൾ കുത്തി ഒഴുകാൻ കാരണമായിരുന്നു. അന്ന് ചാൾസിന്റെ സന്ദർശന വാർത്തകൾ നൽകിയപ്പോൾ മട്ടാഞ്ചേരിയിലെ കട സന്ദർശനത്തിനിടയിൽ പിറന്നാള ആഘോഷ ഭാഗമായി 65 തിരിയിട്ട നിലവിളക്ക് കത്തിക്കുന്നതിനിടെ ഒരു തിരിയിൽ ചാൾസിന്റെ കോട്ട് സ്പർശിച്ചതുവരെ വമ്പൻ തലക്കെട്ട് നിരത്തിയാണ് ടൈംസ് പോലുള്ള പത്രങ്ങൾ ആഘോഷിച്ചത്.
ബ്രിട്ടനിൽ നിന്നും ചാൾസ് കൂടെ കൊണ്ട് പോയ സുരക്ഷ ഉദ്യോഗസ്ഥൻ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് ചാൾസ് പോള്ളലേൽക്കാതെ രക്ഷപ്പെട്ടത് എന്നും പത്രം എഴുതിയിരുന്നു. തീ കൊണ്ടുള്ള കളി വേണ്ടെന്നു കാമില സൂചനയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നതൊക്കെ പത്രങ്ങൾ വാർത്തയാക്കിയപ്പോൾ കേരളം ഒരു അത്ഭുതമായി നിറയുകയായിരുന്നു ബ്രിട്ടനിൽ.
ഏറ്റവും ഒടുവിൽ രണ്ടു വർഷം മുൻപ് നവംബറിൽ തന്നെയാണ് ചാൾസ് ഇന്ത്യ സന്ദർശനം നടത്തിയത്. ഈ മാസം 13, 14 തീയതികളിൽ ആണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി വ്യാപാര ബന്ധങ്ങൾ, കാലാവസ്ഥ, സാമൂഹ്യ വികസനം എന്നീ കാര്യങ്ങളിൽ കേന്ദ്രീകരിച്ചു ചർച്ചകൾ ഉണ്ടാകും. ആരോഗ്യ സ്ഥിതി പരിഗണിച്ചു ബ്രിട്ടീഷ് രാജ്ഞി വിദേശ യാത്രകൾ ഏറെക്കാലമായി ഒഴിവാക്കിയ സാഹചര്യത്തിൽ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് കിരീട അവകാശി കൂടിയായ ചാൾസ് രാജകുമാരൻ ആണ്.
ഇന്ത്യയിൽ നിന്നും ചാൾസ് നേരെ എത്തുക ന്യൂസിലന്റിലേക്കാണ്. അവിടെ വച്ചാകും അദ്ദേഹം പത്നി കാമിലയുമായി കൂട്ടിമുട്ടുക. അഞ്ചു നാളത്തെ ന്യൂസിലാന്റ് സന്ദർശനം കൂടുതൽ വ്യക്തിപരമായിരിക്കും എന്ന സൂചനയാണ് കാമിലയുടെ സാന്നിധ്യം നൽകുന്നത്. ഇന്ത്യ സന്ദർശനം പൂർണമായും ഔദ്യോഗികം ആയിരിക്കാൻ അദ്ദേഹത്തിന്റെ ഓഫീസ് ശ്രദ്ധ നൽകുകയാണ് എന്നത് സന്ദർശക പരിപാടിയുടെ വിശദംശങ്ങൾ തന്നെ സൂചന നൽകുന്നു.
View this post on Instagram
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍