പഠനാവശ്യത്തിന് തിരുവനന്തപുരത്ത് താമസിച്ചിരുന്ന കോഴിക്കോടുകാരി രാവിലെ എത്തിയത് കഴുത്ത് വേദനയുടെ ചികിൽസയ്ക്ക്; വൈകിട്ട് ആറരയ്ക്ക് വരാൻ പറഞ്ഞത് അനുസരിച്ചെത്തിയപ്പോൾ കുഴമ്പു പുരട്ടി അയച്ചത് ഒന്നര മണിക്കൂറിന് ശേഷം എത്താൻ ആവശ്യപ്പെട്ട്; രാത്രി എട്ടു മണിക്കെത്തിയപ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് കൈകടത്തി ഡോക്ടർ നേതാവ്; സർക്കാർ ഡോക്ടർ അറസ്റ്റിലായപ്പോൾ നാണക്കേട് ഒഴിവാക്കാൻ വെബ് സൈറ്റ് എഡിറ്റ് ചെയ്ത് കെജിഎംഒഎ; ഡോ സനൽകുമാറിന്റേത് മെഡിക്കൽ എത്തിക്സ് എല്ലാം ലംഘിച്ച ക്രൂരത
എം മനോജ് കുമാർ
തിരുവനന്തപുരം: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ തിരുമല സ്വദേശിയും ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുമായ എൽ.ടി. സനൽകുമാറിന്റെ കുറവൻകോണത്തെ സ്വകാര്യ ക്ലീനിക് പൂട്ടി പൊലീസ് സീൽവച്ചു. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ് സനൽകുമാർ. അതിനിടെ കെജിഎംഒഎ സൈറ്റുകളിൽ നിന്ന് സനൽകുമാറിന്റെ ചിത്രവും വിവരങ്ങളും ഒഴിവാക്കി.
കെജിഎംഒഎയുടെ സംസ്ഥാന കമ്മറ്റിയുടെ വെബ് സൈറ്റിൽ വൈസ് പ്രസിഡന്റായി നൽകിയിരുന്ന പേരും ചിത്രവും ഒഴിവാക്കി. ഇന്നലെ വരെ മൂന്ന് വൈസ് പ്രസിഡന്റുമാർ സംഘടനയ്ക്കുണ്ടായിരുന്നതായി വെബ് സൈറ്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും സനൽകുമാറിനെ ഇന്ന് ഒഴിവാക്കി. കെജിഎംഒഎയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു സനൽകുമാർ. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ വെബ് സൈറ്റിൽ പേരും ചിത്രവും ഉണ്ടായിരുന്നു. വിവാദം ചർച്ചയായതോടെ ഈ പേജ് തന്നെ കെ ജി എം ഒ എയുടെ ജില്ലാ വെബ് സൈറ്റിൽ നിന്ന് നീക്കി. അതായത് ഡോക്ടറുടെ ചെയ്തി നാണക്കേടുണ്ടാക്കിയെന്ന് കെജിഎംഒഎയും സമ്മതിക്കുകയാണ്.
കഴുത്തുവേദനയ്ക്കു ചികിത്സ തേടിയെത്തിയ യുവതിയെ കവടിയാർ കുറവൻകോണത്ത് സൈബർഹൗസിലെ സ്വകാര്യക്ലിനിക്കിൽ വച്ചു ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. നാലുവർഷമായി സുനിൽകുമാർ ഇവിടെ ക്ലിനിക്ക് നടത്തിവരികയാണ്. അതിന് മുമ്പ് തിരുമലയ്ക്ക് അടുത്ത കുന്നത്തുപുഴയ്ക്ക് അടുത്തായിരുന്നു ക്ലീനിക്. കവടിയാറിലെ ഫ്ളാറ്റിൽ താമസിച്ചു പഠിക്കുന്ന യുവതി കോഴിക്കോട് സ്വദേശിനിയാണ്. കോഴിക്കോട് സ്വദേശിയായ യുവതി വിദ്യാഭ്യാസ ആവശ്യത്തിനായി തിരുവനന്തപുരത്ത് താമസിച്ച് വരികയാണ്. കഴുത്തിന്റെ വേദനയ്ക്കാണ് സർജൻകൂടിയായ സനൽകുമാറിന്റെ ക്ളിനിക്കിൽ യുവതി ചികിത്സക്കെത്തിയത്. അവിടെ വച്ച് പീഡിപ്പിച്ചൂവെന്നാണ് പരാതി.
രണ്ടാം തീയതി വൈകിട്ട് നടന്ന സംഭവത്തേക്കുറിച്ച് യുവതി ആദ്യം സുഹൃത്തുക്കളോടും പിന്നീട് മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം യുവതിയെ മജിസ്ര്ടേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. അതിലും പരാതിയിൽ ഉറച്ച് നിന്നതോടെ മ്യൂസിയം സിഐ യു.ബിജുവിന്റെ നേതൃത്വത്തിലെ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി ക്ലിനിക്കിലെത്തിയ മ്യൂസിയം സിഐ: യു. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അറസ്റ്റു ചെയ്തു. പരാതിയും മറ്റ് നടപടികളും പൊലീസ് രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. ഒരു വിവരവും പുറത്തു പോയില്ലെന്ന് ഉറപ്പിച്ചായിരുന്നു അറസ്റ്റ്. ഡോക്ടറുടെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടായിരുന്നു ഇത്.
പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. രണ്ടാം തീയതിയാണ് സനൽകുമാറിനെ കാണാനെത്തിയത്. രാവിലെ 11.30ന് ക്ളിനിക്കിലെത്തിയ യുവതിയുടെ കഴുത്ത് പരിശോധിച്ചശേഷം വൈകിട്ട് 6.30ന് വരാൻ നിർദ്ദേശിച്ച് സനൽകുമാർ തിരിച്ചയച്ചു. വൈകിട്ട് വന്നപ്പോൾ യുവതിയുടെ കഴുത്തിൽ കുഴമ്പ് പുരട്ടിയശേഷം ഒന്നരമണിക്കൂർ കഴിഞ്ഞ് വരാൻ നിർദ്ദേശിച്ചു. എട്ട് മണിയോടെ വീണ്ടും ക്ലിനിക്കിലെത്തിയപ്പോൾ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചു. ഭയന്നുപോയ യുവതി കരഞ്ഞുകൊണ്ട് ക്ലിനിക്കിൽനിന്ന് പോയി. അടുത്തദിവസം സുഹൃത്തുക്കൾക്കൊപ്പം എത്തി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ പരാതി മ്യൂസിയം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് എടുത്ത സനൽകുമാർ 2017വരെ ജനറൽ മെഡിസിനാണ് കൈകാര്യം ചെയ്തത്. തൈയ്ക്കാട് ആശുപത്രിയിലായിരുന്നു ജോലി. 2017ലാണ് മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ എംഎസ് എടുത്തത്. ഇതോടെ ഫോർട്ട് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റുമായി. മുമ്പ് തിരുമലയിലായിരുന്നു സ്വകാര്യ പ്രാക്ടീസ്. അവിടെ നിന്നാണ് കുറവൻകോണത്തേക്ക് മാറിയത്. ചില പരാതികളെ തുടർന്നായിരുന്നു ഇതെന്നും സൂചനയുണ്ട്.
തിരുവനന്തപുരം തിരുമലയ്ക്ക് അടുത്ത് കുന്നപ്പുഴയിലായിരുന്നു ഡോക്ടർ മുൻപ് താമസിച്ചിരുന്നത്. സമാനമായ സംശയങ്ങൾ അവിടെയും ഡോക്ടർക്ക് നേരെ ഉയർന്നിരുന്നു. ഇത് നാട്ടുകാർ പ്രശ്നമാക്കി. തുടർന്ന് ഡോക്ടർ കുന്നപ്പുഴയിൽ നിന്നും താമസം മാറ്റുകയായിരുന്നു. എംബിബിഎസ് ഡോക്ടർ ആയാണ് സനൽകുമാർ സർവീസിൽ കയറിയത്. തുടർന്ന് ഗൈനക്കോളജിയിൽ എംഡി എടുക്കുകയായിരുന്നു. ഗൈനക്കോളജി എടുക്കാൻ തുണയായത് സർവീസ് ക്വാട്ടയായിരുന്നു. സർവീസിൽ കയറിയത് മുതൽ കെജിഎംഒഎയിൽ സജീവമാണ് സനൽകുമാർ. കെജിഎംഒഎ ലീഡർ എന്ന നിലയിലാണ് സനൽകുമാർ അറിയപ്പെടുന്നതും. മുൻപ് സനൽകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രശ്നമാകാതെ മുങ്ങിപ്പോയതും ഈ കെജിഎംഒഎ ബന്ധം കൊണ്ടാണ് എന്ന സൂചനയുണ്ട്. കെജിഎംഒഎ നേതാവ് പീഡനക്കേസിൽ അകപ്പെട്ടത് ഗൗരവകരമായാണ് കെജിഎംഒഎ വൃത്തങ്ങൾ വീക്ഷിക്കുന്നത്. രോഗപരിശോധനക്കിടയിൽ രോഗികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ ഒത്തുതീർപ്പിനില്ലെന്നാണ് പൊതുവേ സംഘടന എടുക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ സനൽകുമാർ പ്രശ്നത്തിൽ സൂക്ഷിച്ചാണ് കെജിഎംഒഎ നീക്കങ്ങൾ.
സനൽകുമാർ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. നിലവിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മാത്രമാണ് സ്വകാര്യ പ്രാക്ടീസിന് വിലക്കുള്ളത്. ഈ പഴുതുപയോഗിച്ചാണ് സനൽകുമാർ കുറവൻകോണത്ത് ക്ലീനിക് നടത്തിയിരുന്നത്. ചില വെബ് സൈറ്റുകളും ഇത് സാധൂകരിക്കുന്നു. 200 രൂപയാണ് കൺസൾട്ടിങ് ഫീസായി ദിവസവും വാങ്ങുന്നത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ രാത്രി പത്ത് വരെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍