എങ്കിലുമെന്നെ കള്ളനെന്ന് വിളിച്ചില്ലേ! താൻ മുറിവേറ്റവനെന്ന് ഉദ്ധവ് താക്കറെ; മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കിടാമെന്ന വാക്ക് അമിത് ഷാ നൽകിയിട്ട് തന്നെ കള്ളനെന്ന് വിളിച്ചത് എന്തിനെന്നും ശിവസേന നേതാവ്; സംസ്ഥാനത്ത് ഒരു ശിവസേന മുഖ്യമന്ത്രി വരുമെന്ന് പിതാവ് ബാൽതാക്കറെയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ഫട്നാവിസിന്റെയോ ഷായുടെയും സഹായം വേണ്ട; വാക്പോര് രൂക്ഷമാകുമ്പോൾ സർക്കാർ രൂപീകരണം വഴിമുട്ടുന്നു
മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ബിജെപി-ശിവസേന വാക്പോര് രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം ദേവേന്ദ്ര ഫട്നാവിസ് നടത്തിയ പരാമർശങ്ങൾ ശിവസേന തലവൻ ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് ഉദ്ധവിന്റെ അവകാശവാദം. ഇത് ഫട്നാവിസ് തള്ളിക്കളഞ്ഞിരുന്നു. ശിവസേന തലവനെ പ്രകോപിപ്പിച്ചതും ഇതുതന്നെ. പരസ്പരം പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ തുടരുന്ന പശ്ചാത്തലത്തിൽ സഖ്യസർക്കാർ അധികാരത്തിൽ വരുന്ന കാര്യം സംശയത്തിലായി. ശനിയാഴ്ചയ്ക്ക് മുമ്പ് സർക്കാർ രൂപീകരിച്ചില്ലെങ്കിൽ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരും.
മഹാരാഷ്ട്രയിൽ ഒരു ശിവസേന മുഖ്യമന്ത്രി എന്ന് താൻ പിതാവ് ബാൽ താക്കറെയ്ക്ക് നൽകിയ വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യുമെന്ന് ഉദ്ധവ് താക്കറെ പരഞ്ഞു. അതിനായി ദേവേന്ദ്ര ഫട്നാവിസിന്റെയോ, അമിത്ഷായുടെയോ സഹായം ആവശ്യമില്ല. ബിജെപി തന്നെ ഒരുകള്ളനായി ചിത്രീകരിച്ചതിൽ തനിക്ക് മുറിവേറ്റുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഒക്ടോബർ 24 ന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപിയുമായി ചർച്ചയ്്ക്ക് തയ്യാറാവാതിരുന്നതും അവർ തന്നെ കള്ളനായി ചിത്രീകരിച്ചതുകൊണ്ടാണ്. ശിവസേനാ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലാക്കാക്കിയാണ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. മോദിയെ ആക്രമിക്കുകയല്ല, താൻ ചെയ്തത്. ഓരോ സമയത്തെയും നയങ്ങളുടെ അടിസ്ഥാനത്തിലാണ് മോദി സർക്കാരിനെ വിമർശിച്ചതെന്നും ഉദ്ധവ താക്കറെ പറഞ്ഞു.
288 അംഗ നിയമസഭയിൽ 145 ആണ് ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ. ബിജെപി-ശിവസേന സഖ്യത്തിന് 161 സീറ്റ് ഉണ്ടെങ്കിലും സേന അകന്നതോടെ സർക്കാർ രൂപീകരണം വഴിമുട്ടുകയായിരുന്നു. ഗവർണർ ഭഗത് സിങ് കോഷ്യാരിയെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇതോടെ, സർക്കാർ രൂപീകരണത്തിനായി ശിവസേന കരുനീക്കം ശക്തമാക്കി. എൻസിപിയുമായി ശിവസേന ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. ശരദ് പവാറിനെ കാണാൻ ശിവസനേ നേതാവ് സഞ്ജയ് റാവത്ത് എത്തി. തങ്ങളുടെ എംഎൽഎമാർക്ക് സുരക്ഷ ആവശ്യപ്പെട്ട് ശിവസേന പൊലീസിന് കത്ത് നൽകുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷം മുന്നിലെത്തിയ എല്ലാ വെല്ലുവിളികളും നേരിടുന്നതിൽ വിജയിച്ചുവെന്ന് ഫടനാവിസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജനങ്ങൾ ബിജെപിക്ക് അനുകൂലമായാണ് വിധിയെഴുതിയത്. സർക്കാർ രൂപീകരണത്തിന് എല്ലാ വഴികളും ഇപ്പോൾ തുറന്നിരിക്കുകയാണ്. ശിവസേനയോടും, ഉദ്ധവ് താക്കറെയോടും നന്ദി പറയുന്നു, ഫട്നാവിസ് പറഞ്ഞു. തന്നെ പിന്തുണച്ചതിന് ജനങ്ങളോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. തങ്ങൾ സഖ്യമായി മത്സരിച്ചിട്ടും ശിവസേന പ്രതിപക്ഷവുമായാണ് ചർച്ചകൾ നടത്തിയത്. ബിജെപിയുമായി ചർച്ച നടത്തുന്നത് ഒഴിവാക്കി അവർ എൻസിപിയുമായും കോൺഗ്രസുമായുമാണ് ചർച്ച നടത്തിയത്. പലതവണ ശ്രമിച്ചിട്ടും ഉദ്ധവ് താക്കറെ ചർച്ചയ്ക്ക് തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഉറപ്പ് നൽകിയിരുന്നില്ലെന്നും ഫട്നാവിസ് പറഞ്ഞു. രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ ധാരണകളൊന്നും ഉണ്ടായില്ലെന്നും ഫട്നാവിസ് പറഞ്ഞു. അമിത് ഷാജിയും നിധിൻ ഗഡ്കരിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന് അനുകൂലമായി ജനവിധിയുണ്ടായിട്ടും, വോട്ടെടുപ്പ് ഫലം വന്നപ്പോൾ, സർക്കാർ രൂപീകരണത്തിന് എല്ലാ വഴികളും നോക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം തങ്ങളെ ഞെട്ടിച്ചു. കാവൽ മുഖ്യമന്ത്രിയായി തുടരാനാണ് ഗവർണർ ആവശ്യപ്പെട്ടത്. സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്നും ഫട്നാവിസ് പറഞ്ഞു.
അതേസമയം, ബിജെപി ശിവസേനയുമായി ചേർന്ന് വൈകാതെ സർക്കാർ രൂപീകരിക്കണമെന്ന് എൻസിപി തലവൻ ശരദ് പവാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണറെ കണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചില്ല. സർക്കാർ രൂപീകരിക്കാൻ ബദൽ മാർഗ്ഗം ഉണ്ടെന്നാണ് ശിവസേനയുടെ നിലപാട്. അതിനിടെ, ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവേണ്ട എന്ന് തീരുമാനിച്ചതോടെയാണ് ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ രംഗ് ശാർദ റിസോർട്ടിലേക്ക് മാറ്റിയത്.
ഇതിന് പിന്നാലെ എൻ.ഡി.എ സ്ഖ്യ ശിവസേന കഴിഞ്ഞ ദിവസം എൻഡിഎ സഖ്യകക്ഷി ശിവസേന തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഹിന്ദി ഹൃദയഭൂമിയായ മഹാരാഷ്ട്രയിൽ ബിജെപി തങ്ങളുടെ ഭരണം നിലനിർത്താൻ എന്തും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ശിവസേന അമ്പിനും വില്ലിനും അടുക്കാത്ത സാഹചര്യത്തിൽ അമിത്ഷാ രംഗത്തിറങ്ങി കളിക്കുമെന്ന പ്രതീക്ഷയും ബിജെപി മുന്നിൽ കാണുന്നു.
കുതിരക്കച്ചവടത്തിന് വേദിയായി മഹാരാഷ്ട്ര
ബിജെപി തങ്ങളുടെ എംഎഎൽഎമാരെ ചാക്കിലാക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിയായിരുന്നു ശിവസേന രംഗത്തെത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാന്ദ്രയിലെ റിസോർട്ടിൽ നിന്നും പുറത്തുവരരുത് എന്നാണ് ശിവസേന എംഎൽഎമാർക്ക് പാർട്ടി മേധാവി ഉദ്ദവ് താക്കറെ നൽകിയിരിക്കുന്ന നിർദ്ദേശം. കാവൽ മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്യരുതെന്നും ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെടുകയും ചെയ്തത് ബിജെപിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപി കർണാടക മോഡലിൽ തങ്ങളുടെ എംഎൽഎനമാരെ വലിക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസും എംഎൽഎമാരെ സേഫ് സോണിലേക്ക് എത്തിച്ചത്. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന ഘട്ടത്തിൽ കോൺഗ്രസ് എൻ.സി.പി കക്ഷികളുമായി ധാരണ നടത്താൻ നീക്കവും സജീവമാണ്.പാർട്ടി നേതാവ് വിജയ് വദേത്തിവാറിന്റെ വീട്ടിലെത്തിയ എംഎൽഎമാരെ ജയ്പൂരിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം കോൺഗ്സ തീരുമാനമെടുത്തത്്. ബിജെപി ചാക്കിട്ടുപിടിത്തം ഒഴിവാക്കാനാണ് എംഎൽഎമാരെ മാറ്റുന്നതെന്നാണ് കോൺഗ്രസ് പ്രതികരണവും.
അമ്പിനും വില്ലിനും അടുക്കാതെ ശിവസേന
കോൺഗ്രസ്്-44,എൻ.സി.പി 54, ശിവസേന-56, ബിജ.പെി 105 എന്നിങ്ങനെയാണ് മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശിവസേന കടുംപിടത്തും വിടാത്ത സാഹചര്യത്തിലാണ് ബിജെപി എംഎൽഎമാരെ കൂടെക്കൂട്ടാൻ ശ്രമം നടത്തുന്നതായി വിവരങ്ങൾ പുറത്തുവന്നത്. ശിവസേനയുടെ 25എംഎൽഎമാരുമായി ബിജെപി ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങൾക്കും അവകാശമുണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ശിവനസേന വ്യക്തമാക്കുന്നത്. തങ്ങളുടെ നിലപാട് അംഗീകരിക്കുന്നെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്നാണ് ബിജെപി നേതൃത്വത്തോട് കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെ പറഞ്ഞത്. എന്നാൽ ഫട്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി-സേന സർക്കാർ അധികാരത്തിലേറുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബിജെപിയും വ്യക്തമാക്കി.
കേന്ദ്രമന്ത്രി നിതൻ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാൽ ഒത്തുതീർപ്പിലെത്താമെന്ന ശിവസേനയുടെ നിലപാടും ബിജെപി അംഗീകരിച്ചില്ല. ഒത്തുതീർപ്പ് മുഖ്യമന്ത്രിയാകാനില്ലെന്നും ഫട്നാവിസ് തന്നെ മഹാരാഷ്ട്ര ഭരിക്കും എന്നുമായിരുന്നു ഗഡ്കരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 105ഉം ശിവസേന 56സീറ്റുമാണ് നേടിയത്. ബിജെപിക്ക് പ്രതീക്ഷിച്ച ഭൂപക്ഷം ലഭിക്കാതെ വന്നതോടെ ശിവസേന മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തെത്തുകയായിരുന്നു.
ആകെയുള്ള 288 സീറ്റുകളിൽ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തവണ ബിജെപി 122 സീറ്റുകൾ നേടിയിരുന്നു. 63 സീറ്റ് നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇത്തവണ ഇരു കക്ഷികൾക്കും സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതോടെ മുഖ്യമന്ത്രി പദത്തിനായി ശിവസേന രംഗത്തെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്