പിണറായി വിജയന് ബിഗ് സല്യൂട്ടുമായി 'ജന്മഭൂമി'; എഡിറ്റോറിയൽ പേജിൽ മുഖ്യമന്ത്രിയെ അകമഴിഞ്ഞ് അഭിനന്ദിച്ച് കെ കുഞ്ഞിക്കണ്ണന്റെ ലേഖനം; ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്;മുൻ ജനറൽ സെക്രട്ടറിയും പിബി മെമ്പർമാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂവെന്നും പുകഴ്ത്തൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മാവോയിസ്റ്റുകളുമായുള്ള നിലപാടുകളെ ചൊല്ലി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകി ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം.എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ ജന്മഭൂമി അകമഴിഞ്ഞ് അഭിനന്ദിക്കുന്നത്. പിണറായി വിജയന്റെ ആദ്യാകാല ഓർമ്മകളും ലേഖനത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ക കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടിലുള്ള ലേഖനം. ബിജെപി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണൻ ബിജെപി മീഡിയാ സെൽ സംസ്ഥാന കൺവീനർ കൂടിയാണ്.
മഞ്ചിക്കണ്ടിയിലെ ഉൾവനത്തിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയും പന്തീരങ്കാവിൽ രണ്ട് സി.പിഎം പ്രവർത്തകരെ മാവോയിസ്റ്റ് എന്നാരോപിച്ച് യു.എപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്വീകരിച്ച സർക്കാർ നിലപാടുമാണ് ലേഖനത്തിൽ പരാമർശവിധേയമാകുന്നത്. പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമർശിച്ചിട്ടുപോലും യു.എ.പി. എ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സർക്കാറിന്റെ തീരുമാനത്തെയാണ് ലേഖനം അഭിനന്ദിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രേ മോദി സർക്കാർ ഇരിക്കുന്നതാവാം ഈ മാറ്റത്തിനു കാരണമെന്നും ലേഖനം പറയുന്നു.
മാവോയിസ്റ്റ് വേട്ടയിൽ പിണറായി വിജയനാണ് ശരിയെന്ന് തോന്നുന്നതായി ലേഖനത്തിൽ പറയുന്നു. അഖിലേന്ത്യാ തലത്തിൽ 'സ്രാവ് സഖാക്കൾക്ക്' വിരുദ്ധ നിലപാട് സ്വീകരിക്കാൻ പിണറായി തയ്യാറായതായി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പരാമർശിച്ച് ലേഖനം പറയുന്നു.പാർട്ടിക്കകത്ത് കോലാഹലം ഉയർന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയിൽ ഒരുവിഭാഗക്കാർ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ലെന്ന് ഒരു മാർക്സിസ്റ്റുകാരന് പറയാൻ തോന്നിയത് നിസ്സാരകാര്യമല്ല.
'മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരാണ് മാർക്സിസ്റ്റ് പാർട്ടി എന്നത് തർക്കമില്ലാത്ത കാര്യമാണ്. അറസ്റ്റ് ചെയ്ത് യു.എ പിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി തള്ളിക്കളയാൻ പറ്റില്ല. മുൻ ജനറൽ സെക്രട്ടറിയും പി ബി മെമ്പർമാരും യു എ പി എ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂ. അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫർ ചെയ്യാൻ തോന്നിയത്' -ലേഖനത്തിൽ പറയുന്നു.
'ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിപ്പിക്കുന്നത്.
എഡിറ്റോറിയലിന്റെ പൂർണരൂപം
അര നൂറ്റാണ്ടായി കേൾക്കുന്ന പേരാണ് പിണറായി വിജയൻ. രണ്ടാം ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ഭരണകാലത്ത് വിജയൻ കെഎസ്വൈഎഫ് നേതാവായിരുന്നു. അക്കാലത്താണല്ലോ ആർഎസ്എസ് പ്രവർത്തകനും തയ്യൽതൊഴിലാളിയുമായ തലശേരി വാടിക്കൽ രാമകൃഷ്ണനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്. അന്നും പിണറായി വിജയന്റെ പേര് ചർച്ചചെയ്യപ്പെട്ടു.
അതിനുശേഷം ജില്ലാ സംസ്ഥാന നേതാവായി മാറിയ വിജയൻ വിവാദനായകനായി മുന്നോട്ട് പോയി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പൊലീസിനെ കണ്ണൂർ ജില്ലയിൽ നയിച്ചത് കോൺഗ്രസ് നേതാവായിരുന്ന എൻ. രാമകൃഷ്ണനായിരുന്നു. വിജയനെ ഒതുക്കേണ്ടത് രാമകൃഷ്ണന് അനിവാര്യമായിരുന്നു. പൊലീസിനെ അതിനായി നിയോഗിച്ചു. കസ്റ്റഡിയിൽ പൊലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരുഭാഗവും വിജയന്റെ ശരീരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം വിജയൻ നിയമസഭയിൽ മുഖ്യമന്ത്രി അച്യുതമേനോനെയും കെ. കരുണാകരനെയും നോക്കി നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത് പൂർണമായും ദേശാഭിമാനിപോലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ 'ജന്മഭൂമി' ഒരു ദിവസം എഡിറ്റോറിയൽ പേജ് പൂർണമായും വിജയന്റെ പ്രസംഗത്തിന് നീക്കിവച്ചിരുന്നു. സഖാക്കൾ പോലും ജന്മഭൂമിയിലൂടെയായിരുന്നു വിജയന്റെ സഭയിലെ ദീനരോദനം മനസ്സിലാക്കിയത് - ഇതൊക്കെ പഴയ കഥ.
പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമർശിക്കുന്നയാളാണ് ഈ ലേഖകൻ. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവർത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയിൽ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കൾക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാൻ
പിണറായി വിജയൻ തയ്യാറായിരിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരായതാകാം കാരണം. പാർട്ടിക്കകത്ത് കോലാഹലം ഉയർന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയിൽ ഒരുവിഭാഗക്കാർ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ലെന്ന് ഒരു മാർക്സിസ്റ്റുകാരന് പറയാൻ തോന്നിയത് നിസ്സാരകാര്യമല്ല. മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരാണ് മാർക്സിസ്റ്റ് പാർട്ടി എന്നത് തർക്കമില്ലാത്ത സത്യമാണല്ലൊ. പന്തീരാങ്കാവിൽ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകൾ പാർട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാൻ പറ്റില്ലല്ലോ. മുൻ ജനറൽ സെക്രട്ടറിയും പിബി മെമ്പർമാരും യുഎ
പിഎ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫർ ചെയ്യാൻ തോന്നിയത്.
മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സിപിഐയും കോൺഗ്രസും. അട്ടപ്പാടിയിലെ വേട്ടയിൽ 4 പേർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സിപിഐ പറയുന്നത്. കോൺഗ്രസ് അത് ഏറ്റുപാടുന്നു. കോൺഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകൾ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. കോൺഗ്രസുകാരും പൊലീസുകാരുമടക്കം പതിനാലായിരത്തിൽപരം ആളുകളെ മാവോയിസ്റ്റുകൾ ചുട്ടുകൊന്നിട്ടുണ്ട്. കോൺഗ്രസ് സർക്കാരുകൾ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. വയനാട്ടിൽ ഏതാനും വർഷം മുമ്പേ മാവോവേട്ട നടത്തിയത് രമേശ് ചെന്നിത്തല ആഭ്യന്തരം ഭരിച്ചപ്പോഴാണെന്ന സത്യം പോലും കോൺഗ്രസുകാർ വിസ്മരിക്കുന്നു. ആരോഗ്യം ക്ഷയിച്ച് കീഴടങ്ങാൻ വന്നവരെയാണ് പിണറായി സർക്കാർ വെടിവച്ചിട്ടതെന്നും സിപിഐയും കോൺഗ്രസും പറയുന്നു. കീഴടങ്ങാൻ വന്ന ആരോഗ്യശേഷി നഷ്ടപ്പെട്ടവർ നടന്നത് എകെ47 ഊന്നുവടിയും കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നു.
മാവോയിസ്റ്റുകളെ (നക്സലൈറ്റ്) കൊന്ന് കണ്ണ് ചൂഴ്ന്നെടുത്ത കോൺഗ്രസ്-സിപിഐ ഭരണകാലം മറക്കാൻ കഴിയുമോ? വയനാട്ടിൽ വർഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നോ? കുന്നിക്കൽ നാരായണനേയും അജിതയേയും പീഡിപ്പിച്ച കാലഘട്ടം മറയ്ക്കാൻ പറ്റുമോ! പി. രാജൻ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ ജഡം പോലും കാണാനുള്ള ഭാഗ്യം പിതാവ് പ്രൊഫ. ഈച്ചരവാര്യർക്ക് ഉണ്ടായോ? ഇതൊക്കെ മറന്ന് കോൺഗ്രസ്-സിപിഐ നേതാക്കൾ നടത്തുന്നത് കറകളഞ്ഞ കാപട്യമല്ലേ?
മാവോയിസ്റ്റുമായി ബന്ധപ്പെട്ട അറസ്റ്റിനെ അപലപിച്ച സിപിഎം നേതാക്കൾ പോലും ഇപ്പോൾ പിൻവലിയുകയാണ്. അതാണ് സിപിഎം യോഗത്തിൽ പിണറായി വിജയൻ നടത്തിയ വിശദീകരണം വ്യക്തമാക്കുന്നത്.
മാവോയിസ്റ്റ് ബന്ധത്തിൽ രണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ അറസ്റ്റിലായ സംഭവത്തിൽ യുഎപിഎ ചുമത്തിയതിൽ ഇടപെടില്ലെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉൾപ്പെടെ അറിയിച്ചത്. എന്നാൽ, യുഎപിഎ പിൻവലിക്കാൻ സർക്കാർ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവർ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലർത്തുന്നവരല്ല, മറിച്ച കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ദേശവിരുദ്ധ സമീപനം സ്വീകരിച്ചവരാണെന്നതിന്റെ തെളിവുകൾ പൊലീസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് സംഭവങ്ങൾ മാറിമറിഞ്ഞത്.
യുഎപിഎ പിൻവലിച്ചാൽ ഉടൻ കേസ് എൻഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ പിണറായി വിജയൻ ഉൾപ്പെടെ കുരുക്കിലായി. സി
പിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ യുഎപിഎക്കെതിരേ വികാരം ഉണർന്നപ്പോൾ തന്നെ സർക്കാരിന്റെ നിസ്സഹായാവസ്ഥ
പിണറായി വ്യക്തമാക്കുകയായിരുന്നു. എൻഐഎ കേസന്വേഷിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ സിപിഎം സർക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതുസമൂഹത്തിൽ ഉണ്ടാവുമെന്നും
പിണറായി അറിയിച്ചതായാണ് വിവരം. പിടിയിലായവർക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിൻവലിച്ചാൽ പൊലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും
പിന്നീട് അത് വൻ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്